Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (40) Surah: Al-Anfāl
وَاِنْ تَوَلَّوْا فَاعْلَمُوْۤا اَنَّ اللّٰهَ مَوْلٰىكُمْ ؕ— نِعْمَ الْمَوْلٰی وَنِعْمَ النَّصِیْرُ ۟
അവരോട് കൽപ്പിക്കപ്പെട്ട കാര്യത്തിൽ നിന്ന് -അല്ലാഹുവിനെ നിഷേധിക്കുന്നതും, അവൻ്റെ മാർഗത്തിൽ നിന്ന് തടസ്സം സൃഷ്ടിക്കുന്നതും അവസാനിപ്പിക്കണമെന്ന കൽപ്പനയിൽ നിന്ന്- അവർ തിരിഞ്ഞു കളയുകയാണെങ്കിൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!-; അവർക്കെതിരിൽ നിങ്ങളെ അല്ലാഹു സഹായിക്കുന്നതാണെന്ന് ദൃഢ വിശ്വാസമുള്ളവരാവുക. രക്ഷാധികാരിയായി സ്വീകരിച്ചവനെ സംബന്ധിച്ചിടത്തോളം എത്ര നല്ല രക്ഷാധികാരിയാണ് അല്ലാഹു! ആരെ അല്ലാഹു സഹായിച്ചോ അവനുള്ള എത്ര നല്ല സഹായി ആണ് അല്ലാഹു! ആരെങ്കിലും അല്ലാഹുവിനെ രക്ഷാധികാരിയായി സ്വീകരിച്ചാൽ അവൻ വിജയിച്ചിരിക്കുന്നു. ആരെയെങ്കിലും അല്ലാഹു സഹായിച്ചാൽ അവൻ രക്ഷപ്പെട്ടിരിക്കുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• الصد عن المسجد الحرام جريمة عظيمة يستحق فاعلوه عذاب الدنيا قبل عذاب الآخرة.
• മസ്ജിദുൽ ഹറാമിൽ നിന്ന് തടയുക എന്നത് അതിഗുരുതരമായ തിന്മയാകുന്നു. ആ അതിക്രമം പ്രവർത്തിക്കുന്നവൻ പരലോക ശിക്ഷക്ക് മുൻപ് ഇഹലോകത്ത് തന്നെ ശിക്ഷിക്കപ്പെടാൻ അർഹനാണ്.

• عمارة المسجد الحرام وولايته شرف لا يستحقه إلّا أولياء الله المتقون.
• മസ്ജിദുൽ ഹറാമിൻ്റെ പരിചരണവും ഉത്തരവാദിത്ത്വും ഉന്നത സ്ഥാനമാണ്. അല്ലാഹുവിനോട് സൂക്ഷ്മത പാലിക്കുന്ന അവൻ്റെ മിത്രങ്ങൾക്കല്ലാതെ അതിന് അർഹതയില്ല.

• في الآيات إنذار للكافرين بأنهم لا يحصلون من إنفاقهم أموالهم في الباطل على طائل، وسوف تصيبهم الحسرة وشدة الندامة.
• അല്ലാഹുവിനെ നിഷേധിക്കുന്നവർ തങ്ങളുടെ സമ്പത്ത് അസത്യത്തിന് വേണ്ടി എത്രയെല്ലാം ചെലവഴിച്ചാലും യാതൊരു ഉപകാരവും ഉണ്ടാവില്ലെന്ന് ഈ ആയത്തുകൾ അവരെ താക്കീത് ചെയ്യുന്നു. അവർക്ക് കടുത്ത നിരാശയും ഖേദവും വഴിയെ ബാധിക്കുന്നതാണ്.

• دعوة الله تعالى للكافرين للتوبة والإيمان دعوة مفتوحة لهم على الرغم من استمرار عنادهم.
• അല്ലാഹുവിനെ നിഷേധിച്ചവർ (ഇസ്ലാമിനോടുള്ള) അവരുടെ ശത്രുതയിൽ തുടർന്നു പോവുകയാണെങ്കിലും പാപമോചനത്തിലേക്കും അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്കുമുള്ള അല്ലാഹുവിൻ്റെ ക്ഷണം അവർക്ക് മുൻപിൽ എപ്പോഴും തുറന്നിട്ടു കിടക്കുന്നു.

• من كان الله مولاه وناصره فلا خوف عليه، ومن كان الله عدوًّا له فلا عِزَّ له.
• അല്ലാഹു ആരുടെയെങ്കിലും രക്ഷാധികാരിയും സഹായിയുമാണെങ്കിൽ അവന് യാതൊരു ഭയവും വേണ്ടതില്ല. ആരെങ്കിലും അല്ലാഹുവിൻ്റെ ശത്രുവാണെങ്കിൽ അവന് യാതൊരു പ്രതാപവുമില്ല.

 
Translation of the meanings Ayah: (40) Surah: Al-Anfāl
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close