Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Surah: ‘Abasa   Ayah:

സൂറത്ത് അബസ

Purposes of the Surah:
تذكير الكافرين المستغنين عن ربهم ببراهين البعث.
തങ്ങളുടെ രക്ഷിതാവിൽ നിന്ന് ധന്യത നടിക്കുന്ന നിഷേധികളെ പുനരുത്ഥാനത്തിൻ്റെ തെളിവുകൾ ഓർമ്മപ്പെടുത്തുന്നു.

عَبَسَ وَتَوَلّٰۤی ۟ۙ
നബി -ﷺ- അവിടുത്തെ മുഖം ചുളിക്കുകയും തിരിഞ്ഞു കളയുകയും ചെയ്തു.
Arabic explanations of the Qur’an:
اَنْ جَآءَهُ الْاَعْمٰى ۟ؕ
അന്ധനായിരുന്ന അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂം ഉപദേശം ആരാഞ്ഞു കൊണ്ട് വന്നതിനാൽ; അദ്ദേഹം വന്ന സമയം മുശ്രിക്കുകളിലെ (ബഹുദൈവാരാധകർ) നേതാക്കന്മാരുമായി നബി -ﷺ- തിരക്കിലായിരുന്നു; അവർ ഈ സന്മാർഗം സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ.
Arabic explanations of the Qur’an:
وَمَا یُدْرِیْكَ لَعَلَّهٗ یَزَّ ۟ۙ
റസൂലേ! നിനക്ക് എന്തറിയാം?! ഒരു വേള ആ അന്ധൻ തൻ്റെ തിന്മകളിൽ നിന്ന് ശുദ്ധി പ്രാപിച്ചിരുന്നെങ്കിലോ?
Arabic explanations of the Qur’an:
اَوْ یَذَّكَّرُ فَتَنْفَعَهُ الذِّكْرٰى ۟ؕ
അല്ലെങ്കിൽ നിൻ്റെ ഉപദേശങ്ങൾ കേൾക്കുകയും, അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയും, അതിൽ നിന്ന് അദ്ദേഹത്തിന് ഉപകാരമുണ്ടാവുകയും ചെയ്തേക്കാം.
Arabic explanations of the Qur’an:
اَمَّا مَنِ اسْتَغْنٰى ۟ۙ
എന്നാൽ നീ എത്തിച്ചു കൊടുത്ത ഈമാനിന് പകരം തൻ്റെ കയ്യിലുള്ള സമ്പാദ്യം കൊണ്ട് ധന്യത നടിച്ചവനാകട്ടെ;
Arabic explanations of the Qur’an:
فَاَنْتَ لَهٗ تَصَدّٰى ۟ؕ
നീ അവന് മുഖം നൽകുകയും, അവനിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു.
Arabic explanations of the Qur’an:
وَمَا عَلَیْكَ اَلَّا یَزَّكّٰى ۟ؕ
തൻ്റെ തിന്മകളിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ട് അവൻ സ്വയം പരിശുദ്ധി പ്രാപിച്ചിട്ടില്ലെങ്കിൽ നിനക്കെന്താണ് ബാധിക്കാനുള്ളത്?
Arabic explanations of the Qur’an:
وَاَمَّا مَنْ جَآءَكَ یَسْعٰى ۟ۙ
എന്നാൽ നിൻ്റെ അടുക്കൽ നന്മ അന്വേഷിച്ചു കൊണ്ട് താൽപര്യത്തോടെ വന്നവനാകട്ടെ;
Arabic explanations of the Qur’an:
وَهُوَ یَخْشٰى ۟ۙ
അവനാകട്ടെ; തൻ്റെ രക്ഷിതാവിനെ ഭയക്കുന്നുണ്ട്.
Arabic explanations of the Qur’an:
فَاَنْتَ عَنْهُ تَلَهّٰى ۟ۚ
മുശ്രിക്കുകളിലെ (ബഹുദൈവാരാധകർ) നേതാക്കന്മാരെ പരിഗണിച്ചു കൊണ്ട് നീ അവനിൽ നിന്ന് തിരിഞ്ഞു കളയുകയുമാണ്.
Arabic explanations of the Qur’an:
كَلَّاۤ اِنَّهَا تَذْكِرَةٌ ۟ۚ
എന്നാൽ കാര്യം അങ്ങനെയല്ല. തീർച്ചയായും ഇത് സ്വീകരിക്കുന്നവർക്ക് ഒരു ഉൽബോധനവും ഓർമ്മപ്പെടുത്തലുമാണ്.
Arabic explanations of the Qur’an:
فَمَنْ شَآءَ ذَكَرَهٗ ۟ۘ
ആരെങ്കിലും അല്ലാഹുവിനെ സ്മരിക്കാനും, ഖുർആനിൽ വന്ന ഉപദേശങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളാനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ അത് ഓർത്തു കൊള്ളട്ടെ.
Arabic explanations of the Qur’an:
فِیْ صُحُفٍ مُّكَرَّمَةٍ ۟ۙ
ഈ ഖുർആൻ മലക്കുകളുടെ അടുക്കൽ ആദരണീയമായ ചില ഏടുകളിലാണ് ഉള്ളത്.
Arabic explanations of the Qur’an:
مَّرْفُوْعَةٍ مُّطَهَّرَةٍ ۟ۙ
ഉന്നതമായ ഒരിടത്ത് ഉയർച്ചയിൽ, ഒരു മാലിന്യമോ മ്ലേഛതയോ ബാധിക്കാതെ പരിശുദ്ധമായിക്കൊണ്ട്.
Arabic explanations of the Qur’an:
بِاَیْدِیْ سَفَرَةٍ ۟ۙ
മലക്കുകളിലെ സന്ദേശവാഹകരായ ചിലരുടെ കൈകളിലാണ് അതുള്ളത്.
Arabic explanations of the Qur’an:
كِرَامٍ بَرَرَةٍ ۟ؕ
തങ്ങളുടെ റബ്ബിങ്കൽ ആദരണീയരും, ധാരാളം നന്മകളും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നവർ ആയിട്ടുള്ളവരുടെ.
Arabic explanations of the Qur’an:
قُتِلَ الْاِنْسَانُ مَاۤ اَكْفَرَهٗ ۟ؕ
നിഷേധിയായ മനുഷ്യൻ ശപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിലുള്ള അവൻ്റെ നിഷേധം എത്ര കഠിനമാണ് !
Arabic explanations of the Qur’an:
مِنْ اَیِّ شَیْءٍ خَلَقَهٗ ۟ؕ
ഭൂമിയിൽ അഹങ്കാരിക്കാനും അല്ലാഹുവിനെ നിഷേധിക്കാനും മാത്രം എന്തൊരു വസ്തുവിൽ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചിരിക്കുന്നത്?!
Arabic explanations of the Qur’an:
مِنْ نُّطْفَةٍ ؕ— خَلَقَهٗ فَقَدَّرَهٗ ۟ۙ
കുറച്ച് വെള്ളത്തിൽ നിന്നാണ് അവനെ അല്ലാഹു പടച്ചത്. എന്നിട്ട് ഘട്ടംഘട്ടമായി അവൻ്റെ സൃഷ്ടിപ്പിനെ നിർണ്ണയിക്കുകയും ചെയ്തു.
Arabic explanations of the Qur’an:
ثُمَّ السَّبِیْلَ یَسَّرَهٗ ۟ۙ
ആ ഘട്ടങ്ങൾക്ക് ശേഷം മാതാവിൻ്റെ ഗർഭപാത്രത്തിൽ നിന്ന് പുറത്തു കടക്കാനുള്ള വഴി അവന് അല്ലാഹു എളുപ്പമാക്കി കൊടുക്കുകയും ചെയ്തു.
Arabic explanations of the Qur’an:
ثُمَّ اَمَاتَهٗ فَاَقْبَرَهٗ ۟ۙ
ശേഷം ഭൂമിയിൽ ജീവിക്കാനുള്ള ആയുസ്സ് നിശ്ചയിച്ചു നൽകിയതിന് ശേഷം അവനെ അല്ലാഹു മരിപ്പിച്ചു. പുനരുജ്ജീവിപ്പിക്കപ്പെടുന്നത് വരെ നിലകൊള്ളാൻ അവന് ഖബ്റും നിശ്ചയിച്ചു.
Arabic explanations of the Qur’an:
ثُمَّ اِذَا شَآءَ اَنْشَرَهٗ ۟ؕ
ശേഷം അല്ലാഹു ഉദ്ദേശിച്ചാൽ വിചാരണ ചെയ്യുന്നതിനും (പ്രവർത്തനങ്ങൾക്ക്) പ്രതിഫലം നൽകുന്നതിനുമായി അവനെ ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്.
Arabic explanations of the Qur’an:
كَلَّا لَمَّا یَقْضِ مَاۤ اَمَرَهٗ ۟ؕ
എൻ്റെ രക്ഷിതാവിനോട് എനിക്കുള്ള ബാധ്യതയെല്ലാം ഞാൻ നിറവേറ്റി കഴിഞ്ഞിരിക്കുന്നു എന്ന അവൻ്റെ ധാരണ പോലെയല്ല കാര്യം; അല്ലാഹു അവനോട് കൽപ്പിച്ച നിർബന്ധ കർമ്മങ്ങൾ അവൻ നിർവ്വഹിച്ചിട്ടില്ല.
Arabic explanations of the Qur’an:
فَلْیَنْظُرِ الْاِنْسَانُ اِلٰى طَعَامِهٖۤ ۟ۙ
അല്ലാഹുവിൽ അവിശ്വസിച്ച മനുഷ്യൻ അവൻ കഴിക്കുന്ന ഭക്ഷണത്തിലേക്ക് നോക്കട്ടെ. എങ്ങനെയാണ് അതവന് ലഭിച്ചത്?
Arabic explanations of the Qur’an:
اَنَّا صَبَبْنَا الْمَآءَ صَبًّا ۟ۙ
അതിൻ്റെ ഉത്ഭവം ആകാശത്ത് നിന്ന് ശക്തിയായി പെയ്ത പേമാരിയിൽ നിന്നാണ്.
Arabic explanations of the Qur’an:
ثُمَّ شَقَقْنَا الْاَرْضَ شَقًّا ۟ۙ
പിന്നീട് നാം ഭൂമിയെ പിളർത്തുകയും, അതിൽ നിന്ന് സസ്യങ്ങൾ പൊട്ടിമുളക്കുകയും ചെയ്തു.
Arabic explanations of the Qur’an:
فَاَنْۢبَتْنَا فِیْهَا حَبًّا ۟ۙ
അങ്ങനെ നാം അതിൽ ധാന്യങ്ങൾ മുളപ്പിച്ചു. അതിൽ ഗോതമ്പും ചോളവും മറ്റുമെല്ലാമുണ്ട്.
Arabic explanations of the Qur’an:
وَّعِنَبًا وَّقَضْبًا ۟ۙ
അതിൽ നാം മുന്തിരിയും, നിങ്ങളൂടെ കന്നുകാലികൾക്ക് ഭക്ഷണമായി കൊണ്ട് സസ്യങ്ങളും മുളപ്പിച്ചു.
Arabic explanations of the Qur’an:
وَّزَیْتُوْنًا وَّنَخْلًا ۟ۙ
അതിൽ നാം ഒലീവും ഈന്തപ്പനയും മുളപ്പിച്ചു.
Arabic explanations of the Qur’an:
وَّحَدَآىِٕقَ غُلْبًا ۟ۙ
അതിൽ നാം ധാരാളം ചെടികളുള്ള പൂന്തോട്ടങ്ങളും മുളപ്പിച്ചു.
Arabic explanations of the Qur’an:
وَّفَاكِهَةً وَّاَبًّا ۟ۙ
അതിൽ പഴവർഗങ്ങൾ മുളപ്പിച്ചു, നിങ്ങളുടെ കന്നുകാലികൾക്ക് മേയാനുള്ള ഭക്ഷണവും നാം മുളപ്പിച്ചു.
Arabic explanations of the Qur’an:
مَّتَاعًا لَّكُمْ وَلِاَنْعَامِكُمْ ۟ؕ
നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും അതിൽ നിന്ന് ഉപകരിക്കുന്നതിന് വേണ്ടി.
Arabic explanations of the Qur’an:
فَاِذَا جَآءَتِ الصَّآخَّةُ ۟ؗ
എന്നാൽ ചെകിടടിപ്പിക്കുന്ന ഉച്ചത്തിലുള്ള അട്ടഹാസം വന്നു കഴിഞ്ഞാൽ; കാഹളത്തിലുള്ള രണ്ടാമത്തെ ഊത്താണ് അത്.
Arabic explanations of the Qur’an:
یَوْمَ یَفِرُّ الْمَرْءُ مِنْ اَخِیْهِ ۟ۙ
മനുഷ്യൻ തൻ്റെ സഹോദരനിൽ നിന്ന് ഓടിയകലുന്ന ദിവസം.
Arabic explanations of the Qur’an:
وَاُمِّهٖ وَاَبِیْهِ ۟ۙ
തൻ്റെ മാതാവിൽ നിന്നും പിതാവിൽ നിന്നും അവൻ ഓടിരക്ഷപ്പെടും.
Arabic explanations of the Qur’an:
وَصَاحِبَتِهٖ وَبَنِیْهِ ۟ؕ
അവൻ തൻ്റെ ഭാര്യയിൽ നിന്നും, മക്കളിൽ നിന്നും ഓടി രക്ഷപ്പെടും.
Arabic explanations of the Qur’an:
لِكُلِّ امْرِئٍ مِّنْهُمْ یَوْمَىِٕذٍ شَاْنٌ یُّغْنِیْهِ ۟ؕ
ആ ദിവസത്തിലെ പ്രയാസത്തിൻ്റെ കാഠിന്യത്താൽ ഓരോ മനുഷ്യനും മറ്റുള്ളവരെ കുറിച്ച് ശ്രദ്ധിക്കാൻ സാധിക്കാത്ത വണ്ണം സ്വന്തം വിഷയങ്ങൾ തന്നെയുണ്ടായിരിക്കും.
Arabic explanations of the Qur’an:
وُجُوْهٌ یَّوْمَىِٕذٍ مُّسْفِرَةٌ ۟ۙ
സൗഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം പ്രകാശിക്കുന്നതായിരിക്കും.
Arabic explanations of the Qur’an:
ضَاحِكَةٌ مُّسْتَبْشِرَةٌ ۟ۚ
അല്ലാഹു അവക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ള അനുഗ്രഹങ്ങൾ കാരണത്താൽ അവ ചിരിയും സന്തോഷവും നിറഞ്ഞു നിൽക്കുന്നതായിരിക്കും.
Arabic explanations of the Qur’an:
وَوُجُوْهٌ یَّوْمَىِٕذٍ عَلَیْهَا غَبَرَةٌ ۟ۙ
ദൗർഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം പൊടി പുരണ്ടതായിരിക്കും.
Arabic explanations of the Qur’an:
Benefits of the verses in this page:
• عتاب الله نبيَّه في شأن عبد الله بن أم مكتوم دل على أن القرآن من عند الله.
* അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂമിൻ്റെ വിഷയത്തിൽ നബി -ﷺ- യെ അല്ലാഹു ഖുർആനിൽ ആക്ഷേപിച്ചു എന്നത് ഖുർആൻ അല്ലാഹുവിൽ നിന്നാണ് എന്നതിനുള്ള തെളിവാണ്.

• الاهتمام بطالب العلم والمُسْتَرْشِد.
* അറിവും ഉപദേശവും തേടി വരുന്നവരെ പരിഗണിക്കണം.

• شدة أهوال يوم القيامة حيث لا ينشغل المرء إلا بنفسه، حتى الأنبياء يقولون: نفسي نفسي.
* അന്ത്യനാളിൻ്റെ ഭയാനകതയുടെ കാഠിന്യം മനുഷ്യരെ സ്വന്തം കാര്യമല്ലാതെ മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയാത്തവരാക്കി തീർക്കും. നബിമാർ വരെ അന്നു പറഞ്ഞു കൊണ്ടിരിക്കുക: എൻ്റെ ആത്മാവിൻ്റെ (രക്ഷ)! എൻ്റെ ആത്മാവിൻ്റെ (രക്ഷ)! എന്നായിരിക്കും.

تَرْهَقُهَا قَتَرَةٌ ۟ؕ
അവയെ ഇരുട്ട് മൂടിയിരിക്കും.
Arabic explanations of the Qur’an:
اُولٰٓىِٕكَ هُمُ الْكَفَرَةُ الْفَجَرَةُ ۟۠
ഈ പറഞ്ഞ അവസ്ഥയിൽ അകപ്പെടുന്നവർ; ഇസ്ലാമിനെ നിഷേധിക്കലും മ്ലേഛവൃത്തികളും ഒരുമിപ്പിച്ചവരാണവർ.
Arabic explanations of the Qur’an:
Benefits of the verses in this page:
• حَشْر المرء مع من يماثله في الخير أو الشرّ.
* ഓരോ വ്യക്തിയും നന്മയിലും തിന്മയിലും അവന് യോജിച്ചവരുമായി ചേർക്കപ്പെടും.

• إذا كانت الموءُودة تُسأل فما بالك بالوائد؟ وهذا دليل على عظم الموقف.
* കുഴിച്ചു മൂടപ്പെട്ട പെൺകുട്ടി വരെ ചോദ്യം ചെയ്യപ്പെടുമെങ്കിൽ കുഴിച്ചു മൂടിയവൻ്റെ അവസ്ഥ എന്തായിരിക്കും? ഇത് വിചാരണവേദിയുടെ ഗാംഭീര്യം ബോധ്യപ്പെടുത്തുന്നു.

• مشيئة العبد تابعة لمشيئة الله.
* മനുഷ്യരുടെ ഉദ്ദേശം അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് കീഴിലാണ്.

 
Translation of the meanings Surah: ‘Abasa
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close