Check out the new design

Traducción de los significados del Sagrado Corán - La traducción malabar del abreviado de la exégesis del Noble Corán * - Índice de traducciones


Traducción de significados Capítulo: Al-Nahl   Versículo:
وَلَقَدْ نَعْلَمُ اَنَّهُمْ یَقُوْلُوْنَ اِنَّمَا یُعَلِّمُهٗ بَشَرٌ ؕ— لِسَانُ الَّذِیْ یُلْحِدُوْنَ اِلَیْهِ اَعْجَمِیٌّ وَّهٰذَا لِسَانٌ عَرَبِیٌّ مُّبِیْنٌ ۟
തീർച്ചയായും മുഹമ്മദിന് ഒരു മനുഷ്യൻ ഖുർആൻ പഠിപ്പിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്' എന്ന് ബഹുദൈവാരാധകർ പറയുന്നുണ്ടെന്ന് നമുക്കറിയാം. അവർ ജൽപ്പിക്കുന്നത് കളവാകുന്നു. അവരീ പറയുന്ന വ്യക്തി അനറബിയാണ്. ഈ ഖുർആനാകട്ടെ; വ്യക്തമായ അറബി ഭാഷയിൽ ഉന്നതമായ സാഹിത്യനിലവാരത്തിലാണ് അവതരിച്ചിരിക്കുന്നത്. അപ്പോൾ എങ്ങനെയാണ് ഈ ഖുർആൻ ഒരു അനറബിയാണ് മുഹമ്മദിന് പഠിപ്പിച്ചു നൽകിയത് എന്ന് അവർ വാദിക്കുക?!
Las Exégesis Árabes:
اِنَّ الَّذِیْنَ لَا یُؤْمِنُوْنَ بِاٰیٰتِ اللّٰهِ ۙ— لَا یَهْدِیْهِمُ اللّٰهُ وَلَهُمْ عَذَابٌ اَلِیْمٌ ۟
തീർച്ചയായും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണെന്നതിൽ വിശ്വസിക്കാത്തവർ; അവർ ഈ അവസ്ഥയിൽ തുടരുന്നിടത്തോളം അല്ലാഹു അവർക്ക് സന്മാർഗത്തിലേക്ക് വഴിയൊരുക്കുകയില്ല. അല്ലാഹുവിനെ നിഷേധിച്ചതു കൊണ്ടും, അവൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കിയതു കൊണ്ടും വേദനയേറിയ ശിക്ഷ അവർക്കുണ്ട് താനും.
Las Exégesis Árabes:
اِنَّمَا یَفْتَرِی الْكَذِبَ الَّذِیْنَ لَا یُؤْمِنُوْنَ بِاٰیٰتِ اللّٰهِ ۚ— وَاُولٰٓىِٕكَ هُمُ الْكٰذِبُوْنَ ۟
മുഹമ്മദ് നബി -ﷺ- യല്ല താൻ കൊണ്ടുവന്നതിനെ കുറിച്ച് കളവ് പറയുന്നത്. അല്ലാഹുവിൻ്റെ ആയത്തുകളെ സത്യപ്പെടുത്താത്തവരാണ് കളവ് കെട്ടിച്ചമക്കുന്നത്. കാരണം അവർ അല്ലാഹുവിൻ്റെ ശിക്ഷയെ ഭയക്കുകയോ, അവൻ്റെ പ്രതിഫലം പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. (അല്ലാഹുവിനെ) നിഷേധിക്കുന്ന അക്കൂട്ടർ തന്നെയാകുന്നു കളവു പറയുന്നവർ; കാരണം കളവ് അവർ തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റിയിരിക്കുന്നു.
Las Exégesis Árabes:
مَنْ كَفَرَ بِاللّٰهِ مِنْ بَعْدِ اِیْمَانِهٖۤ اِلَّا مَنْ اُكْرِهَ وَقَلْبُهٗ مُطْمَىِٕنٌّۢ بِالْاِیْمَانِ وَلٰكِنْ مَّنْ شَرَحَ بِالْكُفْرِ صَدْرًا فَعَلَیْهِمْ غَضَبٌ مِّنَ اللّٰهِ ۚ— وَلَهُمْ عَذَابٌ عَظِیْمٌ ۟
ആരെങ്കിലും അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം അവനെ നിഷേധിക്കുകയും, തുറന്ന ഹൃദയത്തോടെ നിഷേധം വരിക്കുകയും, (അല്ലാഹുവിലുള്ള) വിശ്വാസത്തിന് മേൽ അതിനെ തിരഞ്ഞെടുക്കുകയും, അനുസരണയോടെ നിഷേധത്തിൻ്റെ സംസാരം ഉച്ചരിക്കുകയും ചെയ്തവർ; അവൻ ഇസ്ലാമിൽ നിന്ന് മതഭ്രഷ്ടനായി പുറത്തു പോയിരിക്കുന്നു. അവർക്ക് അല്ലാഹുവിൽ നിന്നുള്ള കോപമുണ്ട്. ഭയങ്കരമായ ശിക്ഷയും അവർക്കുണ്ടായിരിക്കും. ഇസ്ലാമിനെ നിഷേധിക്കാൻ നിർബന്ധിക്കപ്പെടുകയും, കുഫ്റിൻ്റെ വാക്ക് നാവ് കൊണ്ട് ഉച്ചരിക്കുകയും ചെയ്യേണ്ടി വന്നവരൊഴികെ. അവൻ്റെ ഹൃദയമാകട്ടെ, അല്ലാഹുവിലുള്ള വിശ്വാസത്തിൽ സമാധാനമടഞ്ഞ നിലയിലും, അതാണ് സത്യമെന്ന് ഉറച്ചു വിശ്വസിക്കുന്ന അവസ്ഥയിലുമാണ്. അങ്ങനെയുള്ളവർ അതിൽ നിന്നൊഴിവാണ്.
Las Exégesis Árabes:
ذٰلِكَ بِاَنَّهُمُ اسْتَحَبُّوا الْحَیٰوةَ الدُّنْیَا عَلَی الْاٰخِرَةِ ۙ— وَاَنَّ اللّٰهَ لَا یَهْدِی الْقَوْمَ الْكٰفِرِیْنَ ۟
ഇസ്ലാമിനെ ഉപേക്ഷിക്കുന്നതിൻ്റെ ഫലമായി ലഭിക്കുന്ന ഐഹികവിഭവത്തെ അവർ പരലോകത്തെക്കാൾ മുഖ്യമായി കണ്ടതു കൊണ്ടാണ് അപ്രകാരം അവർ ഇസ്ലാമിൽ നിന്ന് പുറത്തു പോയത്. അല്ലാഹുവാകട്ടെ, (അവനെ) നിഷേധിച്ച ജനതയെ അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്ക് വഴിനയിക്കുകയില്ല; മറിച്ച് അവൻ അവരെ കൈവെടിയുകയാണ് ചെയ്യുക.
Las Exégesis Árabes:
اُولٰٓىِٕكَ الَّذِیْنَ طَبَعَ اللّٰهُ عَلٰی قُلُوْبِهِمْ وَسَمْعِهِمْ وَاَبْصَارِهِمْ ۚ— وَاُولٰٓىِٕكَ هُمُ الْغٰفِلُوْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം ഇസ്ലാമിൽ നിന്ന് പുറത്തു പോയവർ; അവരുടെ ഹൃദയങ്ങൾക്കാകുന്നു അല്ലാഹു മുദ്ര വെച്ചിരിക്കുന്നത്. അതിനാൽ അവർ ഉപദേശങ്ങൾ ഗ്രഹിക്കുകയില്ല. അവരുടെ കേൾവികൾക്കും മുദ്രയുണ്ട്; അതിനാൽ ഗുണദോഷിക്കുന്നത് ഉപകാരപ്രദമായ രൂപത്തിൽ അവരുടെ ചെവികളിലേക്കെത്തുകയില്ല. അവരുടെ കാഴ്ച്ചകൾക്ക് മേലും മുദ്രയുണ്ട്; അതിനാൽ അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് നയിക്കുന്ന തെളിവുകൾ അവർ ദർശിക്കുകയില്ല. ഇക്കൂട്ടർ തന്നെയാകുന്നു സൗഭാഗ്യത്തിൻ്റെയും ദൗർഭാഗ്യത്തിൻ്റെയും വഴികളെ കുറിച്ചും, അല്ലാഹു അവർക്ക് ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷയെ കുറിച്ചും അശ്രദ്ധരായിട്ടുള്ളവർ.
Las Exégesis Árabes:
لَا جَرَمَ اَنَّهُمْ فِی الْاٰخِرَةِ هُمُ الْخٰسِرُوْنَ ۟
സംശയമില്ല! ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ, അവർ തന്നെയാകുന്നു അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം അവനെ നിഷേധിച്ചതിലൂടെ സ്വന്തങ്ങളെ നഷ്ടപ്പെടുത്തിയവർ. ആ വിശ്വാസത്തിൽ അവർ മുറുകെ പിടിച്ചിരുന്നെങ്കിൽ അവർ സ്വർഗത്തിൽ പ്രവേശിച്ചിരുന്നേനേ!
Las Exégesis Árabes:
ثُمَّ اِنَّ رَبَّكَ لِلَّذِیْنَ هَاجَرُوْا مِنْ بَعْدِ مَا فُتِنُوْا ثُمَّ جٰهَدُوْا وَصَبَرُوْۤا ۙ— اِنَّ رَبَّكَ مِنْ بَعْدِهَا لَغَفُوْرٌ رَّحِیْمٌ ۟۠
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ റബ്ബ് ദുർബലരായ ആ മുഅ്മിനുകളോട് ഏറെ പൊറുക്കുന്ന (ഗഫൂർ) വനും ഏറെ കാരുണ്യം ചൊരിയുന്ന (റഹീം)വനുമാകുന്നു. ബഹുദൈവാരാധകർ പീഡിപ്പിക്കുകയും, ദീനിൻ്റെ പേരിൽ ഉപദ്രവിക്കുകയും ചെയ്തശേഷം മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ (പാലായനം) ചെയ്തവരാണവർ. അവരുടെ ശിക്ഷാമുറകൾ കാരണത്താൽ -ഹൃദയം വിശ്വാസത്തിൽ അടിയുറച്ചു നിൽക്കവെ- നാവ് കൊണ്ട് നിഷേധത്തിൻ്റെ വാക്ക് ഉച്ചരിക്കേണ്ടി വന്നവരാണവർ. പിന്നീട്, അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും നിഷേധത്തിൻ്റെ വചനം നിന്ദ്യമാകുന്നതിനും വേണ്ടി അല്ലാഹുവിൻ്റെ മാർഗത്തിൽ അവർ യുദ്ധത്തിലേർപ്പെട്ടു. അതിലുള്ള പ്രയാസങ്ങളിൽ ക്ഷമിക്കുകയും ചെയ്തു. ഈ പറയപ്പെട്ട പരീക്ഷണങ്ങളിലൂടെ കടന്നു പോവുകയും, നിഷേധത്തിൻ്റെ വാക്ക് പറഞ്ഞു പോകുവാൻ മാത്രം പീഡിപ്പിക്കപ്പെടുകയും ചെയ്ത അവർക്ക്, അതിനെല്ലാം ശേഷം ധാരാളമായി പൊറുത്തു നൽകുന്നവൻ തന്നെയാകുന്നു നിന്റെ റബ്ബ്. അവൻ അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമത്രെ. കാരണം നിർബന്ധിതരായി കൊണ്ടല്ലാതെ അവർ നിഷേധത്തിൻ്റെ വാക്ക് സംസാരിച്ചിട്ടില്ല.
Las Exégesis Árabes:
Beneficios de los versículos de esta página:
• الترخيص للمُكرَه بالنطق بالكفر ظاهرًا مع اطمئنان القلب بالإيمان.
• ഹൃദയം അല്ലാഹുവിലുള്ള വിശ്വാസത്തിൽ അടിയുറച്ചു നിലകൊള്ളവെ നിഷേധത്തിൻ്റെ വാക്ക് ഉച്ചരിക്കാൻ (പീഢനങ്ങൾ കൊണ്ട്) നിർബന്ധിതനാക്കപ്പെട്ട വ്യക്തിക്ക് ഇളവുണ്ട്.

• المرتدون استوجبوا غضب الله وعذابه؛ لأنهم استحبوا الحياة الدنيا على الآخرة، وحرموا من هداية الله، وطبع الله على قلوبهم وسمعهم وأبصارهم، وجعلوا من الغافلين عما يراد بهم من العذاب الشديد يوم القيامة.
• അല്ലാഹുവിൻ്റെ മതം ഉപേക്ഷിച്ചു പോയവർ അവൻ്റെ കോപത്തിനും ശിക്ഷക്കും അർഹരായിരിക്കുന്നു. കാരണം അവർ പരലോകത്തെക്കാൾ ഇഹലോകത്തെ ഇഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ അല്ലാഹുവിൻ്റെ സന്മാർഗത്തിൽ നിന്ന് അവർ തടയപ്പെട്ടിരിക്കുന്നു. അല്ലാഹു അവരുടെ ഹൃദയങ്ങൾക്കും കേൾവികൾക്കും കാഴ്ച്ചകൾക്കും മുദ്ര വെക്കുകയും ചെയ്തിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന കടുത്ത ശിക്ഷയെ കുറിച്ച് അവരെ അശ്രദ്ധയിലാക്കുകയും ചെയ്തിരിക്കുന്നു.

• كَتَبَ الله المغفرة والرحمة للذين آمنوا، وهاجروا من بعد ما فتنوا، وصبروا على الجهاد.
• അല്ലാഹുവിൽ വിശ്വസിക്കുകയും, പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന ശേഷം അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്യുകയും, അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിൽ ക്ഷമയോടെ നിലകൊള്ളുകയും ചെയ്തവർക്ക് അല്ലാഹു പാപമോചനവും അവൻ്റെ പക്കൽ നിന്നുള്ള കാരുണ്യവും ഉറപ്പാക്കിയിരിക്കുന്നു.

 
Traducción de significados Capítulo: Al-Nahl
Índice de Capítulos Número de página
 
Traducción de los significados del Sagrado Corán - La traducción malabar del abreviado de la exégesis del Noble Corán - Índice de traducciones

Emitido por el Centro Tafsir de Estudios Coránicos.

Cerrar