Check out the new design

Traducción de los significados del Sagrado Corán - La traducción malabar del abreviado de la exégesis del Noble Corán * - Índice de traducciones


Traducción de significados Capítulo: Al-‘Imrán   Versículo:
فَانْقَلَبُوْا بِنِعْمَةٍ مِّنَ اللّٰهِ وَفَضْلٍ لَّمْ یَمْسَسْهُمْ سُوْٓءٌ ۙ— وَّاتَّبَعُوْا رِضْوَانَ اللّٰهِ ؕ— وَاللّٰهُ ذُوْ فَضْلٍ عَظِیْمٍ ۟
ഹംറാഉൽ അസദിലേക്ക്' യുദ്ധത്തിനായി പുറപ്പെട്ട ശേഷം അവർ അല്ലാഹുവിൽ നിന്നുള്ള മഹത്തരമായ പ്രതിഫലവുമായാണ് തിരിച്ചെത്തിയത്. അവരുടെ പദവികൾ വർദ്ധിക്കുകയും, അവരുടെ ശത്രുക്കളിൽ നിന്ന് അവർ സുരക്ഷിതരാവുകയും ചെയ്തു. അവർക്ക് ആൾനഷ്ടമോ പരുക്കുകളോ ഒന്നും ബാധിച്ചില്ല. അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന -അവനെ അനുസരിക്കുകയും, അവനെ ധിക്കരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക എന്ന കാര്യം- അവർ മുറുകെ പിടിക്കുകയും ചെയ്തു. അല്ലാഹു അവൻ്റെ വിശ്വാസികളായ ദാസന്മാർക്ക് മേൽ ധാരാളമായി ഔദാര്യം ചൊരിയുന്നവനത്രെ.
Las Exégesis Árabes:
اِنَّمَا ذٰلِكُمُ الشَّیْطٰنُ یُخَوِّفُ اَوْلِیَآءَهٗ ۪— فَلَا تَخَافُوْهُمْ وَخَافُوْنِ اِنْ كُنْتُمْ مُّؤْمِنِیْنَ ۟
നിങ്ങളെ ഭയപ്പെടുത്തുന്നവൻ പിശാച് മാത്രമാണ്. അവൻ തൻ്റെ അനുചരന്മാരെയും സഹായികളെയും കുറിച്ച് നിങ്ങളെ ഭയപ്പെടുത്തുന്നു. അതിനാൽ നിങ്ങൾ അവരെ പേടിച്ചു പോകരുത്. അവർക്ക് യാതൊരു ശക്തിയോ കഴിവോ ഇല്ല. നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുന്നത് മുറുകെ പിടിച്ചു കൊണ്ട് അവനെ മാത്രം പേടിക്കുക. നിങ്ങൾ യഥാർത്ഥത്തിൽ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ (അപ്രകാരം ചെയ്യുക).
Las Exégesis Árabes:
وَلَا یَحْزُنْكَ الَّذِیْنَ یُسَارِعُوْنَ فِی الْكُفْرِ ۚ— اِنَّهُمْ لَنْ یَّضُرُّوا اللّٰهَ شَیْـًٔا ؕ— یُرِیْدُ اللّٰهُ اَلَّا یَجْعَلَ لَهُمْ حَظًّا فِی الْاٰخِرَةِ ۚ— وَلَهُمْ عَذَابٌ عَظِیْمٌ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ നിഷേധിക്കുന്നതിനായി തങ്ങളുടെ ദീൻ ഉപേക്ഷിച്ചു പിന്തിരിഞ്ഞു പോകാൻ കപടവിശ്വാസികൾ കാണിക്കുന്ന താല്പര്യം താങ്കളെ സങ്കടപ്പെടുത്താതിരിക്കട്ടെ. അവർ അല്ലാഹുവിനെ യാതൊരു ഉപദ്രവവും ബാധിപ്പിക്കുന്നതല്ല. അല്ലാഹുവിലുള്ള വിശ്വാസത്തിൽ നിന്നും, അവനെ അനുസരിക്കുന്നതിൽ നിന്നും സ്വയം അകന്നു പോയിക്കൊണ്ട് അവർ സ്വദേഹങ്ങളെ തന്നെയാണ് ഉപദ്രവിക്കുന്നത്. അവരെ കൈവെടിയുന്നതിലൂടെയും, അവരെ നന്മയിലേക്ക് നയിക്കാതിരിക്കുന്നതിലൂടെയും പരലോകത്ത് യാതൊരു വിഹിതവും അവർക്ക് ലഭിക്കാതിരിക്കണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അവർക്ക് അവിടെ -നരകത്തിൽ- കനത്ത ശിക്ഷയാണുള്ളത്.
Las Exégesis Árabes:
اِنَّ الَّذِیْنَ اشْتَرَوُا الْكُفْرَ بِالْاِیْمَانِ لَنْ یَّضُرُّوا اللّٰهَ شَیْـًٔا ۚ— وَلَهُمْ عَذَابٌ اَلِیْمٌ ۟
തീർച്ചയായും, അല്ലാഹുവിലുള്ള വിശ്വാസത്തിന് പകരം അവനെ നിഷേധിക്കുക എന്നത് സ്ഥാപിച്ചവർ അല്ലാഹുവിനെ ഒരു നിലക്കും ഉപദ്രവമേൽപ്പിക്കുന്നില്ല. അവർ സ്വദേഹങ്ങളെ മാത്രമാണ് ഉപദ്രവിക്കുന്നത്. പരലോകത്ത് അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
Las Exégesis Árabes:
وَلَا یَحْسَبَنَّ الَّذِیْنَ كَفَرُوْۤا اَنَّمَا نُمْلِیْ لَهُمْ خَیْرٌ لِّاَنْفُسِهِمْ ؕ— اِنَّمَا نُمْلِیْ لَهُمْ لِیَزْدَادُوْۤا اِثْمًا ۚ— وَلَهُمْ عَذَابٌ مُّهِیْنٌ ۟
തങ്ങളുടെ രക്ഷിതാവിനെ നിഷേധിക്കുകയും, അല്ലാഹുവിൻ്റെ ദീനിനോട് ശത്രുത പുലർത്തുകയും ചെയ്തവർക്ക് അവരുടെ നിഷേധത്തിൽ നിലയുറപ്പിച്ച അവസ്ഥയിൽ അല്ലാഹു അവധി നീട്ടിനൽകുന്നതും, അവരുടെ ആയുസ്സ് വർദ്ധിപ്പിച്ചു നൽകുന്നതും അവർക്ക് നന്മയായി ഭവിക്കുമെന്ന് അക്കൂട്ടർ ധരിക്കേണ്ടതില്ല. അവർ ധരിക്കുന്നത് പോലെയല്ല യഥാർത്ഥത്തിൽ കാര്യമുണ്ടാവുക. നാമവർക്ക് അവധി നീട്ടിനൽകുന്നത് പാപങ്ങൾക്ക് മേൽ പാപങ്ങൾ വർദ്ധിച്ചു കൊണ്ട് അവരുടെ തിന്മകൾ വർദ്ധിക്കുന്നതിന് വേണ്ടി മാത്രമാണ്. അവർക്ക് അപമാനകരമായ ശിക്ഷയുണ്ടായിരിക്കും.
Las Exégesis Árabes:
مَا كَانَ اللّٰهُ لِیَذَرَ الْمُؤْمِنِیْنَ عَلٰی مَاۤ اَنْتُمْ عَلَیْهِ حَتّٰی یَمِیْزَ الْخَبِیْثَ مِنَ الطَّیِّبِ ؕ— وَمَا كَانَ اللّٰهُ لِیُطْلِعَكُمْ عَلَی الْغَیْبِ وَلٰكِنَّ اللّٰهَ یَجْتَبِیْ مِنْ رُّسُلِهٖ مَنْ یَّشَآءُ ۪— فَاٰمِنُوْا بِاللّٰهِ وَرُسُلِهٖ ۚ— وَاِنْ تُؤْمِنُوْا وَتَتَّقُوْا فَلَكُمْ اَجْرٌ عَظِیْمٌ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! കപടവിശ്വാസികളുമായി കൂടിക്കലർന്ന നിലയിൽ -നിങ്ങൾക്കിടയിൽ പരസ്പരം വേർതിരിവ് ഉണ്ടാകാതെയും, യഥാർത്ഥ വിശ്വാസികൾ ആരാണെന്ന് പ്രകടമാകാതെയും- നിങ്ങളെ അല്ലാഹു വിട്ടേക്കുക എന്നത് അല്ലാഹുവിൻ്റെ യുക്തിയിൽ പെട്ടതേയല്ല. പലതരം ബാധ്യതകൾ ഏൽപ്പിച്ചു കൊണ്ടും പരീക്ഷണങ്ങളിലൂടെയും അവൻ നിങ്ങളെ വേർതിരിക്കുന്നതാണ്. അങ്ങനെ പരിശുദ്ധനായ വിശ്വാസി മ്ലേഛവാനായ കപടവിശ്വാസിയിൽ നിന്ന് വേർതിരിയും. നിങ്ങൾക്ക് അദൃശ്യമായ മറഞ്ഞ കാര്യങ്ങൾ അല്ലാഹു വെളിപ്പെടുത്തി നൽകുകയും, അങ്ങനെ കപടനെയും യഥാർത്ഥ വിശ്വാസിയും വേർതിരിക്കാൻ നിങ്ങൾക്ക് കഴിയുക എന്നതും അല്ലാഹുവിൻ്റെ യുക്തിയിൽ പെട്ടതല്ല. മറിച്ച്, അല്ലാഹു അവൻ്റെ ദൂതന്മാരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവരെ തിരഞ്ഞെടുക്കുകയും, അവർക്ക് അദൃശ്യകാര്യങ്ങളിൽ നിന്ന് ചിലത് അറിയിച്ചു നൽകുകയും ചെയ്യും. കപടവിശ്വാസികളുടെ അവസ്ഥകളെ കുറിച്ച് നബി (ﷺ) ക്ക് അല്ലാഹു അറിയിച്ചു നൽകിയത് പോലെ. അതിനാൽ അല്ലാഹുവിലും അവൻ്റെ റസൂലിലുമുള്ള നിങ്ങളുടെ വിശ്വാസം ശരിയാക്കുക. നിങ്ങൾ അല്ലാഹുവിൽ യഥാർത്ഥ രൂപത്തിൽ വിശ്വസിക്കുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുകയുമാണെങ്കിൽ നിങ്ങൾക്ക് അല്ലാഹുവിങ്കൽ മഹത്തരമായ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്.
Las Exégesis Árabes:
وَلَا یَحْسَبَنَّ الَّذِیْنَ یَبْخَلُوْنَ بِمَاۤ اٰتٰىهُمُ اللّٰهُ مِنْ فَضْلِهٖ هُوَ خَیْرًا لَّهُمْ ؕ— بَلْ هُوَ شَرٌّ لَّهُمْ ؕ— سَیُطَوَّقُوْنَ مَا بَخِلُوْا بِهٖ یَوْمَ الْقِیٰمَةِ ؕ— وَلِلّٰهِ مِیْرَاثُ السَّمٰوٰتِ وَالْاَرْضِ ؕ— وَاللّٰهُ بِمَا تَعْمَلُوْنَ خَبِیْرٌ ۟۠
അല്ലാഹു അവൻ്റെ ഔദാര്യമായി നൽകിയ അനുഗ്രഹങ്ങളിൽ പിശുക്ക് കാണിക്കുകയും, അതിൽ അല്ലാഹുവിനോടുള്ള ബാധ്യതകൾ തടഞ്ഞു വെക്കുകയും ചെയ്യുന്നവർ അപ്രകാരം ചെയ്യുന്നത് തങ്ങൾക്ക് പ്രയോജനപ്രദമാണ് എന്ന് വിചാരിക്കേണ്ടതില്ല. മറിച്ച്, അതവർക്ക് ഉപദ്രവകരമാണ്. കാരണം, അവർ പിശുക്ക് കാണിച്ചതെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ കഴുത്തിൽ വളയമായി കെട്ടിത്തൂക്കപ്പെടുകയും, അത് കൊണ്ട് അവർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ്. ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം അല്ലാഹുവിങ്കലേക്ക് മാത്രമാകുന്നു മടങ്ങിച്ചെല്ലുന്നത്. തൻ്റെ സൃഷ്ടികളെല്ലാം നശിച്ചതിന് ശേഷവും എന്നെന്നും ജീവിച്ചിക്കുന്നവൻ (ഹയ്യ്) അവനാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിൻ്റെ സൂക്ഷ്മവശങ്ങളെ കുറിച്ച് നന്നായി അറിയുന്നവനും (അലീം) ആകുന്നു അവൻ. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
Las Exégesis Árabes:
Beneficios de los versículos de esta página:
• ينبغي للمؤمن ألا يلتفت إلى تخويف الشيطان له بأعوانه وأنصاره من الكافرين، فإن الأمر كله لله تعالى.
• അല്ലാഹുവിനെ നിഷേധിക്കുന്നവരായ, പിശാചിൻ്റെ സഹായികളും കൂട്ടാളികളുമായവരെ കുറിച്ചുള്ള പിശാചിൻ്റെ ഭയപ്പെടുത്തൽ ഒരു മുഅ്മിൻ ശ്രദ്ധിക്കാനേ പാടില്ല. കാരണം എല്ലാത്തിൻ്റെയും നിയന്ത്രണം അല്ലാഹുവിൻ്റെ പക്കലാകുന്നു.

• لا ينبغي للعبد أن يغتر بإمهال الله له، بل عليه المبادرة إلى التوبة، ما دام في زمن المهلة قبل فواتها.
• അല്ലാഹു ഒരു വ്യക്തിക്ക് അവധി നീട്ടിനൽകുന്നതിൽ അവൻ വഞ്ചിതനായിക്കൂടാ. മറിച്ച്, അല്ലാഹു നൽകിയ ആയുസ്സ് അവസാനിക്കുന്നതിന് മുൻപ്, അവൻ ഉടനടി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയാണ് വേണ്ടത്.

• البخيل الذي يمنع فضل الله عليه إنما يضر نفسه بحرمانها المتاجرة مع الله الكريم الوهاب، وتعريضها للعقوبة يوم القيامة.
• അല്ലാഹുവിൻ്റെ ഔദാര്യം തടഞ്ഞു വെക്കുന്ന പിശുക്കൻ ഈ പ്രവൃത്തിയിലൂടെ സ്വയം തന്നെയാണ് ഉപദ്രവിക്കുന്നത്. അങ്ങേയറ്റം ഔദാര്യവാനും ധാരാളമായി നന്മകൾ ചൊരിയുന്നവനുമായ അല്ലാഹുവുമായുള്ള കച്ചവടത്തിൽ നിന്നാണ് അവൻ സ്വയം പിൻവാങ്ങിയിരിക്കുന്നത്. തൻ്റെ പ്രവർത്തിയിലൂടെ പരലോകശിക്ഷയിലേക്കാണ് അവൻ സ്വന്തത്തെ എടുത്തെറിഞ്ഞിരിക്കുന്നത്.

 
Traducción de significados Capítulo: Al-‘Imrán
Índice de Capítulos Número de página
 
Traducción de los significados del Sagrado Corán - La traducción malabar del abreviado de la exégesis del Noble Corán - Índice de traducciones

Emitido por el Centro Tafsir de Estudios Coránicos.

Cerrar