Traducción de los significados del Sagrado Corán - الترجمة المليبارية للمختصر في تفسير القرآن الكريم * - Índice de traducciones


Traducción de significados Versículo: (18) Capítulo: Sura Faatir
وَلَا تَزِرُ وَازِرَةٌ وِّزْرَ اُخْرٰی ؕ— وَاِنْ تَدْعُ مُثْقَلَةٌ اِلٰی حِمْلِهَا لَا یُحْمَلْ مِنْهُ شَیْءٌ وَّلَوْ كَانَ ذَا قُرْبٰی ؕ— اِنَّمَا تُنْذِرُ الَّذِیْنَ یَخْشَوْنَ رَبَّهُمْ بِالْغَیْبِ وَاَقَامُوا الصَّلٰوةَ ؕ— وَمَنْ تَزَكّٰی فَاِنَّمَا یَتَزَكّٰی لِنَفْسِهٖ ؕ— وَاِلَی اللّٰهِ الْمَصِیْرُ ۟
പാപം ചെയ്ത ഒരാളും തന്നെ മറ്റൊരു പാപിയുടെ തിന്മ ഏറ്റെടുക്കുകയില്ല. മറിച്ച്, ഓരോ പാപികളും അവരവരുടെ തിന്മകൾ മാത്രമാണ് ഏറ്റെടുക്കുക. തൻ്റെ തിന്മകളുടെ ഭാരം വഹിക്കുന്ന ഏതെങ്കിലുമൊരാൾ അവൻ്റെ തിന്മകളിൽ നിന്ന് എന്തെങ്കിലുമൊന്ന് ഏറ്റെടുക്കാനായി മറ്റൊരാളെ വിളിച്ചാലും, അതിൽ നിന്ന് ഒന്നും തന്നെ ഏറ്റെടുക്കപ്പെടുകയില്ല. അവൻ്റെ കുടുംബത്തിൽ പെട്ടവരെയാണ് അങ്ങനെ വിളിച്ചതെങ്കിലും (അവർ ഏറ്റെടുക്കാൻ തയ്യാറാവുകയില്ല). അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായി ഭയപ്പെടുകയും, നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും ചെയ്യുന്നവരെയാണ് താങ്കൾ അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തേണ്ടത്. കാരണം, അവരേ താങ്കളുടെ താക്കീതിൽ നിന്ന് പാഠമുൾക്കൊള്ളുകയുള്ളൂ. ആരെങ്കിലും തിന്മകളിൽ നിന്ന് സ്വയം പരിശുദ്ധി നേടിയാൽ അവൻ സ്വന്തത്തിന് വേണ്ടിയാണ് പരിശുദ്ധി നേടുന്നത്. കാരണം, അതിൻ്റെ ഗുണഫലങ്ങളെല്ലാം അവന് തന്നെയാണ് ലഭിക്കുക. തീർച്ചയായും, അല്ലാഹു അവൻ്റെ നന്മകളിൽ നിന്ന് ധന്യനാണ്. അന്ത്യനാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി അല്ലാഹുവിങ്കലേക്ക് തന്നെയാണ് മടക്കം.
Las Exégesis Árabes:
Beneficios de los versículos de esta página:
• تسخير البحر، وتعاقب الليل والنهار، وتسخير الشمس والقمر: من نعم الله على الناس، لكن الناس تعتاد هذه النعم فتغفل عنها.
• സമുദ്രത്തെ കീഴ്പെടുത്തി നൽകിയതും, രാപ്പകലുകൾ മാറിമാറി വരുന്നതും, സൂര്യനെയും ചന്ദ്രനെയും സൗകര്യപ്പെടുത്തി നൽകിയതും ജനങ്ങൾക്ക് മേൽ അല്ലാഹു ചെയ്തു നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ്. എന്നാൽ ജനങ്ങൾക്ക് ഇത്തരം അനുഗ്രഹങ്ങളെല്ലാം അവരുടെ ജീവിതശീലങ്ങളിൽ പെട്ടതായി മാറിയതിനാൽ അവരതിനെ കുറിച്ച് അശ്രദ്ധയിലായിരിക്കുന്നു.

• سفه عقول المشركين حين يدعون أصنامًا لا تسمع ولا تعقل.
• കേൾക്കാനോ മനസിലാക്കാനോ കഴിയാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്ന ബഹുദൈവാരാധകരുടെ ബുദ്ധിശൂന്യത.

• الافتقار إلى الله صفة لازمة للبشر، والغنى صفة كمال لله.
• അല്ലാഹുവിനു മുന്നിൽ ആവശ്യക്കാരാണ് എന്നത് മനുഷ്യരുടെ എപ്പോഴും നിലനിൽക്കുന്ന വിശേഷണമാണ്. അല്ലാഹുവാകട്ടെ; നിരാശ്രയത എന്നത് അവൻ്റെ പൂർണതയുടെ വിശേഷണങ്ങളിലൊന്നാണ്.

• تزكية النفس عائدة إلى العبد؛ فهو يحفظها إن شاء أو يضيعها.
• ജീവിതവിശുദ്ധി കൈവരിക്കുക എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. അവൻ ഉദ്ദേശിച്ചാൽ അതവൻ കാത്തുസൂക്ഷിക്കുകയോ അല്ലെങ്കിൽ അതിനെയവൻ പാഴാക്കുകയോ ചെയ്യും.

 
Traducción de significados Versículo: (18) Capítulo: Sura Faatir
Índice de Capítulos Número de página
 
Traducción de los significados del Sagrado Corán - الترجمة المليبارية للمختصر في تفسير القرآن الكريم - Índice de traducciones

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Cerrar