ترجمهٔ معانی قرآن کریم - الترجمة المليبارية للمختصر في تفسير القرآن الكريم * - لیست ترجمه ها


ترجمهٔ معانی آیه: (3) سوره: سوره بقره
الَّذِیْنَ یُؤْمِنُوْنَ بِالْغَیْبِ وَیُقِیْمُوْنَ الصَّلٰوةَ وَمِمَّا رَزَقْنٰهُمْ یُنْفِقُوْنَ ۟ۙ
3 - 4 - (ഗൈബിൽ അഥവാ) അദൃശ്യത്തിൽ വിശ്വസിക്കുന്നവരും - പരലോകം പോലെ, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കണ്ടെത്താൻ കഴിയാത്തതും നമ്മിൽ നിന്ന് അദൃശ്യമായതും അല്ലാഹുവോ റസൂലോ അറിയിച്ചതുമായ കാര്യങ്ങൾക്കാണ് ഗൈബ് എന്ന് പറയുന്നത് - അല്ലാഹു നിയമമാക്കിയ രൂപത്തിൽ ശർത്തുകളും, റുക്നുകളും, വാജിബുകളും, സുന്നത്തുകളും പാലിച്ച് കൊണ്ട് നമസ്കാരം നിലനിർത്തുന്നവരും, അല്ലാഹു അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് നിർബന്ധമായ സക്കാത്ത് പോലുള്ളതും, നിർബന്ധമല്ലാത്ത മറ്റ് ദാനങ്ങളും അല്ലാഹുവിൻറെ പ്രതിഫലം മാത്രമാഗ്രഹിച്ച് നിർവ്വഹിക്കുന്നവരുമാണവർ. നബിയേ, താങ്കൾക്ക് അവതരിക്കപ്പെട്ട വഹ്'യിലും താങ്കൾക്ക് മുമ്പുള്ള മറ്റ് നബിമാർക്ക് ഇറക്കപ്പെട്ടതിലും വിവേചനമില്ലാതെ വിശ്വസിക്കുന്നവരും, പരലോകത്തിലും അവിടെയുള്ള പ്രതിഫലത്തിലും ശിക്ഷകളിലും അടിയുറച്ച് വിശ്വസിക്കുന്നവരുമാകുന്നു അവർ.
تفسیرهای عربی:
از فواید آیات این صفحه:
• الثقة المطلقة في نفي الرَّيب دليل على أنه من عند الله؛ إذ لا يمكن لمخلوق أن يدعي ذلك في كلامه.
• ഒരു സംശയവും ഇല്ലെന്നും തികഞ്ഞ ഉറപ്പ് മാത്രമേയുള്ളൂ എന്നുമുള്ള പ്രഖ്യാപനം ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതാണെന്നതിനുള്ള തെളിവാണ്. കാരണം ഒരു സൃഷ്ടിക്കും തന്റെ വാക്കുകളിൽ അവകാശപ്പെടാൻ കഴിയാത്തതാണത്.

• لا ينتفع بما في القرآن الكريم من الهدايات العظيمة إلا المتقون لله تعالى المعظِّمون له.
• അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്കും അവനെ മഹത്വപ്പെടുത്തുന്നവർക്കും മാത്രമേ ഖുർആനിലെ മഹോന്നതമായ സന്മാർഗ്ഗം ഉപകാരം ചെയ്യുകയുള്ളൂ.

• من أعظم مراتب الإيمانِ الإيمانُ بالغيب؛ لأنه يتضمن التسليم لله تعالى في كل ما تفرد بعلمه من الغيب، ولرسوله بما أخبر عنه سبحانه.
ഈമാനിന്റെ ഉയർന്ന പടവുകളിലൊന്നാണ് ഗൈബിലുള്ള വിശ്വാസം. കാരണം അല്ലാഹുവിന് മാത്രം അറിയാവുന്ന അദൃശ്യകാര്യങ്ങളുടെ വിഷയത്തിലും റസൂൽ അവനെക്കുറിച്ച് നമ്മെ അറിയിച്ച കാര്യങ്ങളിലും, അല്ലാഹുവിന് പൂർണമായി കീഴൊതുങ്ങുകയെന്ന കാര്യം ഈ വിശ്വാസത്തിന്റെ ഭാഗമാണ്.

• كثيرًا ما يقرن الله تعالى بين الصلاة والزكاة؛ لأنَّ الصلاة إخلاص للمعبود، والزكاة إحسان للعبيد، وهما عنوان السعادة والنجاة.
• ധാരാളം സ്ഥലങ്ങളിൽ അല്ലാഹു നമസ്കാരത്തെയും സക്കാത്തിനെയും ചേർത്ത് പറഞ്ഞതായി കാണാം. കാരണം നമസ്കാരം അല്ലാഹുവിന് വേണ്ടി മാത്രമുള്ളതും സക്കാത്ത് അടിമകൾക്ക് നന്മ ചെയ്യലുമാണ്. അത് രണ്ടുമാണ് വിജയത്തിൻറെയും സൗഭാഗ്യത്തിൻറെയും നിദാനം.

• الإيمان بالله تعالى وعمل الصالحات يورثان الهداية والتوفيق في الدنيا، والفوز والفلاح في الأُخرى.
•അല്ലാഹുവിലുള്ള വിശ്വാസവും സൽക്കർമ്മങ്ങളും ഇഹലോകത്ത് സന്മാർഗ്ഗവും റബ്ബിന്റെ തൗഫീഖും, പരലോകത്ത് വിജയവും രക്ഷയും നേടിത്തരുന്നു.

 
ترجمهٔ معانی آیه: (3) سوره: سوره بقره
فهرست سوره ها شماره صفحه
 
ترجمهٔ معانی قرآن کریم - الترجمة المليبارية للمختصر في تفسير القرآن الكريم - لیست ترجمه ها

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

بستن