ترجمهٔ معانی قرآن کریم - الترجمة المليبارية للمختصر في تفسير القرآن الكريم * - لیست ترجمه ها


ترجمهٔ معانی آیه: (24) سوره: سوره نساء
وَّالْمُحْصَنٰتُ مِنَ النِّسَآءِ اِلَّا مَا مَلَكَتْ اَیْمَانُكُمْ ۚ— كِتٰبَ اللّٰهِ عَلَیْكُمْ ۚ— وَاُحِلَّ لَكُمْ مَّا وَرَآءَ ذٰلِكُمْ اَنْ تَبْتَغُوْا بِاَمْوَالِكُمْ مُّحْصِنِیْنَ غَیْرَ مُسٰفِحِیْنَ ؕ— فَمَا اسْتَمْتَعْتُمْ بِهٖ مِنْهُنَّ فَاٰتُوْهُنَّ اُجُوْرَهُنَّ فَرِیْضَةً ؕ— وَلَا جُنَاحَ عَلَیْكُمْ فِیْمَا تَرٰضَیْتُمْ بِهٖ مِنْ بَعْدِ الْفَرِیْضَةِ ؕ— اِنَّ اللّٰهَ كَانَ عَلِیْمًا حَكِیْمًا ۟
(നിലവിൽ) വിവാഹിതരായ സ്ത്രീകളെ വിവാഹം കഴിക്കുന്നതും നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു; അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ നിങ്ങൾ തടവിലാക്കിയവർ ഒഴികെ. അവർ ഒരു ആർത്തവകാലം കഴിഞ്ഞു പോവുകയും, അങ്ങനെ അവർക്ക് (മുൻപുള്ള ബന്ധത്തിൽ) കുട്ടികളില്ല എന്ന് ഉറപ്പാവുകയും ചെയ്താൽ അവരുമായി ബന്ധത്തിലേർപ്പെടുന്നത് നിങ്ങൾക്ക് അനുവദനീയമാണ്. അല്ലാഹു നിങ്ങൾക്ക് മേൽ അക്കാര്യം (വിവാഹിതരെ വിവാഹം കഴിക്കരുതെന്നത്) നിയമമാക്കിയിരിക്കുന്നു. ഈ പറഞ്ഞതിന് പുറമെയുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് അല്ലാഹു നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. നിങ്ങളുടെ സമ്പത്ത് കൊണ്ട് (വ്യഭിചാരത്തിൽ നിന്ന്) സ്വയം സംരക്ഷിക്കുകയും, അല്ലാഹു അനുവദിച്ചത് കൊണ്ട് (അതായത് വിവാഹം കൊണ്ട്) -വ്യഭിചാരം ഉദ്ദേശിക്കാതെ- നിങ്ങളുടെ ചാരിത്ര്യം സൂക്ഷിക്കുകയും ചെയ്യാൻ വേണ്ടി അവരെ വിവാഹം ചെയ്യൽ അല്ലാഹു നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു. നിങ്ങൾ വിവാഹം കഴിച്ചു കൊണ്ട് ആസ്വാദനമെടുക്കുന്ന നിങ്ങളുടെ സ്ത്രീകൾക്ക് അവരുടെ മഹ്ർ നിങ്ങൾ നൽകുകയും ചെയ്യുക; അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ നിയമമാകുന്നു അത്. മഹ്ർ നിശ്ചയിക്കപ്പെട്ടതിന് ശേഷം അതിൽ പരസ്പര സമ്മതത്തോടെ വർദ്ധനവ് വരുത്തുകയോ, മഹ്റിൽ ചിലത് കുറക്കുകയോ ചെയ്യുന്നതിൽ നിങ്ങൾക്ക് തെറ്റില്ല. തീർച്ചയായും അല്ലാഹു അവൻ്റെ പടപ്പുകളെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു; അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. തൻ്റെ മതനിയമങ്ങളിലും പ്രപഞ്ചനിയന്ത്രണത്തിലും അവൻ അങ്ങേയറ്റം യുക്തിയുള്ളവനുമത്രെ.
تفسیرهای عربی:
از فواید آیات این صفحه:
• حُرمة نكاح المتزوجات: حرائر أو إماء حتى تنقضي عدتهن أيًّا كان سبب العدة.
• വിവാഹിതരായ സ്ത്രീകളെ കല്യാണം കഴിക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. അതിനി സ്വതന്ത്ര സ്ത്രീകളാണെങ്കിലും അടിമകളാണെങ്കിലും (നിലവിൽ വിവാഹിതരാണെങ്കിൽ) അവരുടെ ഇദ്ദാ കാലഘട്ടം അവസാനിക്കുന്നത് വരെ അവരെ വിവാഹം കഴിക്കാൻ പാടില്ല). ഭർത്താവ് മരണപ്പെട്ടതു കൊണ്ടോ, ത്വലാഖ് ചെയ്യപ്പെട്ടതിനാലോ ഉള്ള ഇദ്ദകൾക്കെല്ലാം ഒരേ വിധിയാണ്.

• أن مهر المرأة يتعين بعد الدخول بها، وجواز أن تحط بعض مهرها إذا كان بطيب نفس منها.
• ഭാര്യയുമായി വീടു കൂടിയതിന് ശേഷം മഹ്ർ നിർബന്ധമായി തീരും. ഭാര്യയുടെ മനസംപ്തൃപ്തിയോടെയാണെങ്കിൽ അവളുടെ മഹ്റിൽ ഒരു ഭാഗം അവൾ വേണ്ടെന്നുവെക്കുക അനുവദനീയമാണ്.

• جواز نكاح الإماء المؤمنات عند عدم القدرة على نكاح الحرائر؛ إذا خاف على نفسه الوقوع في الزنى.
• സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ -വ്യഭിചാരത്തിൽ വീണു പോകുമെന്ന് ഭയക്കുന്ന സന്ദർഭത്തിലാണെങ്കിൽ- മുസ്ലിംകളായ അടിമ സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവാദമുണ്ട്.

• من مقاصد الشريعة بيان الهدى والضلال، وإرشاد الناس إلى سنن الهدى التي تردُّهم إلى الله تعالى.
• ദീനിൻ്റെ ലക്ഷ്യങ്ങളിൽ പെട്ടതാണ് വഴികേടും സന്മാർഗവും വേർതിരിച്ചു വിശദീകരിക്കുക എന്നത്. അതിലൂടെ സന്മാർഗത്തിൻ്റെ വഴികളിലേക്ക് ജനങ്ങളെ വഴിനയിക്കുകയും, അങ്ങനെ അല്ലാഹുവിലേക്ക് അവർക്ക് മാർഗദർശനം നൽകുകയും ചെയ്യുന്നു.

 
ترجمهٔ معانی آیه: (24) سوره: سوره نساء
فهرست سوره ها شماره صفحه
 
ترجمهٔ معانی قرآن کریم - الترجمة المليبارية للمختصر في تفسير القرآن الكريم - لیست ترجمه ها

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

بستن