ترجمهٔ معانی قرآن کریم - الترجمة المليبارية للمختصر في تفسير القرآن الكريم * - لیست ترجمه ها


ترجمهٔ معانی آیه: (81) سوره: سوره نساء
وَیَقُوْلُوْنَ طَاعَةٌ ؗ— فَاِذَا بَرَزُوْا مِنْ عِنْدِكَ بَیَّتَ طَآىِٕفَةٌ مِّنْهُمْ غَیْرَ الَّذِیْ تَقُوْلُ ؕ— وَاللّٰهُ یَكْتُبُ مَا یُبَیِّتُوْنَ ۚ— فَاَعْرِضْ عَنْهُمْ وَتَوَكَّلْ عَلَی اللّٰهِ ؕ— وَكَفٰی بِاللّٰهِ وَكِیْلًا ۟
ഞങ്ങൾ താങ്കളുടെ കൽപ്പന അനുസരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തിരിക്കുന്നു എന്ന് കപടവിശ്വാസികൾ അവരുടെ നാവുകൾ കൊണ്ട് താങ്കളോട് പറയും. എന്നാൽ താങ്കളുടെ അരികിൽ നിന്ന് പുറത്തു പോയാൽ അവരിൽ ഒരു കൂട്ടർ താങ്കളുടെ മുൻപിൽ പ്രകടമാക്കിയതിന് വിരുദ്ധമായ ഗൂഢാലോചന നടത്തുകയും ചെയ്യും. അവരുടെ ഗൂഢതന്ത്രങ്ങൾ അല്ലാഹു അറിയുന്നുണ്ട്. അവരുടെ ഈ കുതന്ത്രത്തിനുള്ള പ്രതിഫലം അവൻ അവർക്ക് നൽകുകയും ചെയ്യുന്നതാണ്. അതിനാൽ താങ്കൾ അവരെ ശ്രദ്ധിക്കേണ്ടതില്ല. അവർ താങ്കൾക്ക് ഒരു ഉപദ്രവവും ബാധിപ്പിക്കുന്നതല്ല. താങ്കളുടെ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും, അവനെ അവലംബമാക്കുകയും ചെയ്യുക. താങ്കൾ ഭരമേൽപ്പിക്കാനുള്ള രക്ഷാധികാരിയായി അല്ലാഹു മതി.
تفسیرهای عربی:
از فواید آیات این صفحه:
• تدبر القرآن الكريم يورث اليقين بأنه تنزيل من الله؛ لسلامته من الاضطراب، ويظهر عظيم ما تضمنه من الأحكام.
• ഖുർആനിലെ ആയത്തുകളെ കുറിച്ച് ഉറ്റാലോചിക്കുന്നത് ഈ ഗ്രന്ഥം അല്ലാഹുവിൽ നിന്ന് തന്നെയുള്ളതാണെന്ന ദൃഢബോധ്യം നൽകുന്നതാണ്. കാരണം, ഖുർആൻ എല്ലാ നിലക്കും വൈരുദ്ധ്യങ്ങളിൽ നിന്ന് മുക്തമാണ്. അതിൽ അടങ്ങിയിട്ടുള്ള കൽപ്പനകളുടെ മഹത്വവും അക്കാര്യം അവന് ബോധ്യപ്പെടുത്തി നൽകുന്നതാണ്.

• لا يجوز نشر الأخبار التي تنشأ عنها زعزعة أمن المؤمنين، أو دبُّ الرعب بين صفوفهم.
• മുസ്ലിംകളുടെ നിർഭയത്വം തകരാറിലാക്കുകയോ, അവരുടെ ഇടയിൽ ഭയം അരിച്ചു കയറാൻ വഴിയൊരുക്കുകയോ ചെയ്യുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് അനുവദനീയമല്ല.

• التحدث بقضايا المسلمين والشؤون العامة المتصلة بهم يجب أن يصدر من أهل العلم وأولي الأمر منهم.
• മുസ്ലിംകളുടെ കാര്യങ്ങളിൽ സംസാരിക്കുകയും, അവരുടെ പൊതുവിഷയങ്ങളിൽ ഇടപെടുകയും ചെയ്യുക എന്നത് അറിവും അധികാരവുമുള്ളവർ മാത്രം ചെയ്യേണ്ട കാര്യമാണ്.

• مشروعية الشفاعة الحسنة التي لا إثم فيها ولا اعتداء على حقوق الناس، وتحريم كل شفاعة فيها إثم أو اعتداء.
• തിന്മയോ ജനങ്ങളുടെ അവകാശങ്ങളിൽ കൈകടത്തലോ ഉണ്ടാക്കാത്ത നല്ല ശുപാർശകൾ ചെയ്യുന്നത് അനുവദനീയമാണ്. എന്നാൽ തിന്മയോ ജനങ്ങൾക്ക് അർഹതപ്പെട്ടതിൽ അതിക്രമമോ ഉണ്ടാക്കുന്ന ശുപാർശകൾ നിഷിദ്ധവുമാണ്.

 
ترجمهٔ معانی آیه: (81) سوره: سوره نساء
فهرست سوره ها شماره صفحه
 
ترجمهٔ معانی قرآن کریم - الترجمة المليبارية للمختصر في تفسير القرآن الكريم - لیست ترجمه ها

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

بستن