Check out the new design

ترجمهٔ معانی قرآن کریم - ترجمه‌ى مَلیالَمى كتاب مختصر در تفسیر قرآن کریم * - لیست ترجمه ها


ترجمهٔ معانی آیه: (116) سوره: انعام
وَاِنْ تُطِعْ اَكْثَرَ مَنْ فِی الْاَرْضِ یُضِلُّوْكَ عَنْ سَبِیْلِ اللّٰهِ ؕ— اِنْ یَّتَّبِعُوْنَ اِلَّا الظَّنَّ وَاِنْ هُمْ اِلَّا یَخْرُصُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ഭൂമിയിലുള്ള മനുഷ്യരിൽ അധികപേരെയും താങ്കൾ പിൻപറ്റിയെന്ന് കരുതുക; എങ്കിൽ അല്ലാഹുവിൻ്റെ ദീനിൽ നിന്ന് അവർ താങ്കളെ വഴിതെറ്റിക്കുന്നതാണ്. കുറഞ്ഞ പേരേ സത്യത്തിനോടൊപ്പമുണ്ടാകൂ എന്നത് അല്ലാഹുവിൻ്റെ മുൻകഴിഞ്ഞ നടപടിക്രമമാണ്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും യാതൊരു അടിസ്ഥാനവുമില്ലാത്ത ഊഹത്തെയാണ് പിൻപറ്റുക. തങ്ങളുടെ ആരാധ്യവസ്തുക്കൾ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്ന അവരുടെ ഊഹം പോലെ; യഥാർത്ഥത്തിൽ അക്കാര്യത്തിൽ അവർ കള്ളമാണ് പറയുന്നത്.
تفسیرهای عربی:
از فواید آیات این صفحه:
• يجب أن يكون الهدف الأعظم للعبد اتباع الحق، ويطلبه بالطرق التي بيَّنها الله، ويعمل بذلك، ويرجو عَوْن ربه في اتباعه، ولا يتكل على نفسه وحوله وقوته.
നിർബന്ധമായും ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ ലക്ഷ്യം സത്യം പിൻപറ്റുകയെന്നത് ആയിരിക്കണം. അല്ലാഹു വിശദീകരിച്ചു തന്ന മാർഗങ്ങളിലൂടെ അതവൻ തേടിക്കൊണ്ടിരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും, സത്യം പിൻപറ്റുന്നതിൽ അല്ലാഹുവിൻ്റെ സഹായം പ്രതീക്ഷിക്കുകയും വേണം. (സത്യം സ്വീകരിക്കാൻ കഴിയുമെന്നതിൽ) സ്വന്തത്തിലോ തൻ്റെ കഴിവിലോ ശക്തിയിലോ അവൻ ഭരമേൽപ്പിക്കുകയുമരുത്.

• من إنصاف القرآن للقلة المؤمنة العالمة إسناده الجهل والضلال إلى أكثر الخلق.
• വിജ്ഞാനം നേടുകയും (അല്ലാഹുവിൽ) വിശ്വസിക്കുകയും ചെയ്ത ന്യൂനപക്ഷത്തോട് ഖുർആൻ പുലർത്തിയ നീതിയിൽ പെട്ടതാണ് ബഹുഭൂരിപക്ഷം വഴികേടിലും അജ്ഞതയിലുമാണെന്ന് ഖുർആൻ വിശദീകരിച്ചു എന്നത്.

• من سنّته تعالى في الخلق ظهور أعداء من الإنس والجنّ للأنبياء وأتباعهم؛ لأنّ الحقّ يعرف بضدّه من الباطل.
• സൃഷ്ടികളിൽ അല്ലാഹു നടപ്പിലാക്കിയ അവൻ്റെ ചര്യയിൽ പെട്ടതാണ് നബിമാർ നിയോഗിക്കപ്പെട്ടാൽ അവർക്കെതിരിലും അവരെ പിൻപറ്റിയവർക്കെതിരിലും മനുഷ്യരിലും ജിന്നുകളിലും പെട്ട ശത്രുക്കൾ പ്രത്യക്ഷപ്പെടുക എന്നത്. കാരണം സത്യം തിരിച്ചറിയപ്പെടുക അതിനെ എതിർക്കുന്നവരുടെ അസത്യം മുഖേനയാണ്.

• القرآن صادق في أخباره، عادل في أحكامه،لا يُعْثَر في أخباره على ما يخالف الواقع، ولا في أحكامه على ما يخالف الحق.
• ഖുർആനിൻ്റെ വൃത്താന്തങ്ങൾ മുഴുവൻ സത്യസന്ധമാണ്. അതിൻ്റെ വിധികൾ മുഴുവൻ നീതിപൂർവ്വകവും. യാഥാർത്ഥ്യത്തോട് വിയോജിക്കുന്ന എന്തെങ്കിലുമൊന്ന് ഖുർആനിലെ വൃത്താന്തങ്ങളിൽ കണ്ടെത്താൻ കഴിയില്ല. സത്യത്തിന് വിരുദ്ധമായ ഒന്നും അതിൻ്റെ വിധിവിലക്കുകളിൽ കണ്ടെത്തുകയും സാധ്യമല്ല.

 
ترجمهٔ معانی آیه: (116) سوره: انعام
فهرست سوره ها شماره صفحه
 
ترجمهٔ معانی قرآن کریم - ترجمه‌ى مَلیالَمى كتاب مختصر در تفسیر قرآن کریم - لیست ترجمه ها

مرکز تفسیر و پژوهش‌های قرآنی آن را منتشر كرده است.

بستن