ترجمهٔ معانی قرآن کریم - الترجمة المليبارية للمختصر في تفسير القرآن الكريم * - لیست ترجمه ها


ترجمهٔ معانی آیه: (171) سوره: سوره اعراف
وَاِذْ نَتَقْنَا الْجَبَلَ فَوْقَهُمْ كَاَنَّهٗ ظُلَّةٌ وَّظَنُّوْۤا اَنَّهٗ وَاقِعٌ بِهِمْ ۚ— خُذُوْا مَاۤ اٰتَیْنٰكُمْ بِقُوَّةٍ وَّاذْكُرُوْا مَا فِیْهِ لَعَلَّكُمْ تَتَّقُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! പർവ്വതത്തെ നാം അടിയോടെ ഉയർത്തുകയും, ഇസ്രാഈല്യർക്ക് മുകളിൽ ഉയർത്തി പിടിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക. തൗറാത്തിലുള്ളത് സ്വീകരിക്കാൻ അവർ വിസമ്മതം പ്രകടിപ്പിച്ച സന്ദർഭത്തിലായിരുന്നു അത്. അങ്ങനെ അവരുടെ തലക്ക് മുകളിൽ തണൽ വിരിക്കുന്ന ഒരു മേഘം പോലെ പർവ്വതം നിലകൊണ്ടു. അതവരുടെ മുകളിൽ വീഴുക തന്നെ ചെയ്യുമെന്ന് അവർ ഉറപ്പിച്ചു. അവരോട് പറയപ്പെട്ടു: നാം നിങ്ങൾക്ക് നൽകിയത് (തൗറാത്) നിങ്ങൾ താല്പര്യത്തോടെയും പരിശ്രമത്തോടെയും ഉറപ്പോടെയും മുറുകെ പിടിക്കുക. അതിൽ അല്ലാഹു നിങ്ങൾക്ക് നിയമമാക്കി നിശ്ചയിച്ച വിധിവിലക്കുകൾ നിങ്ങൾ ഓർക്കുകയും ചെയ്യുക. അത് നിങ്ങൾ വിസ്മരിച്ചു കളയരുത്. അങ്ങനെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങൾക്ക് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുക സാധ്യമാകും.
تفسیرهای عربی:
از فواید آیات این صفحه:
• المقصود من إنزال الكتب السماوية العمل بمقتضاها لا تلاوتها باللسان وترتيلها فقط، فإن ذلك نَبْذ لها.
• അല്ലാഹു വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതിൻ്റെ പിന്നിലുള്ള ഉദ്ദേശം അവ അനുസരിച്ച് പ്രവർത്തിക്കുക എന്നതാണ്. അല്ലാതെ കേവലം നാവ് കൊണ്ട് അവ പാരായണം ചെയ്യുകയും, ഓതി തീർക്കുകയും ചെയ്യുക എന്നതല്ല. അത് യഥാർത്ഥത്തിൽ വേദഗ്രന്ഥങ്ങളെ ഉപേക്ഷിക്കലാണ്.

• أن الله خلق في الإنسان من وقت تكوينه إدراك أدلة الوحدانية، فإذا كانت فطرته سليمة، ولم يدخل عليها ما يفسدها أدرك هذه الأدلة، وعمل بمقتضاها.
• മനുഷ്യനെ സൃഷ്ടിച്ചപ്പോൾ തന്നെ അല്ലാഹു അവൻ്റെ ഏകത്വത്തിൻ്റെ തെളിവുകൾ തിരിച്ചറിയാനുള്ള ശേഷിയും മനുഷ്യനിൽ നിശ്ചയിച്ചിട്ടുണ്ട്. ഒരാളിലെ സൃഷ്ടിപ്രകൃതി ശുദ്ധമായി തന്നെ നിലകൊള്ളുകയും, അതിനെ അപകടത്തിലാക്കുന്ന എന്തെങ്കിലും അതിൽ പ്രവേശിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ആ തെളിവുകൾ തിരിച്ചറിയാനും, അത് പ്രാവർത്തികമാക്കാനും അവന് സാധിക്കും.

• في الآيات عبرة للموفَّقين للعمل بآيات القرآن؛ ليعلموا فضل الله عليهم في توفيقهم للعمل بها؛ لتزكو نفوسهم.
• ഖുർആനിലെ ആയത്തുകൾ അനുസരിച്ചുപ്രവർത്തിക്കാൻ സൗഭാഗ്യം ലഭിച്ചവർക്ക് ഈ ആയത്തുകളിൽ ഗുണപാഠമുണ്ട്. സൽകർമ്മങ്ങൾ പ്രവർത്തിക്കാൻ സൗകര്യം ചെയ്തു നൽകുകയും, അവരുടെ മനസ്സുകൾ ശുദ്ധീകരിക്കുകയും ചെയ്തതിലൂടെ അല്ലാഹു അവരോട് ചെയ്ത ഔദാര്യം അതിൽ നിന്ന് അവർക്ക് ബോധ്യപ്പെടുകയും അങ്ങനെ അവരുടെ മനസ് ശുദ്ധമാവുകയും ചെയ്യുന്നതാണ്.

• في الآيات تلقين للمسلمين للتوجه إلى الله تعالى بطلب الهداية منه والعصمة من مزالق الضلال.
• സന്മാർഗത്തിലേക്ക് എത്തിപ്പെടാനും, വഴികേടിലേക്ക് കാൽതെന്നി പോകുന്നതിൽ നിന്ന് രക്ഷപ്പെടാനും അല്ലാഹുവിനോട് ചോദിക്കണമെന്ന ഓർമ്മപ്പെടുത്തൽ ഈ ആയത്തുകൾ മുസ്ലിംകൾക്ക് പകർന്നു നൽകുന്നു.

 
ترجمهٔ معانی آیه: (171) سوره: سوره اعراف
فهرست سوره ها شماره صفحه
 
ترجمهٔ معانی قرآن کریم - الترجمة المليبارية للمختصر في تفسير القرآن الكريم - لیست ترجمه ها

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

بستن