Check out the new design

Firo maanaaji al-quraan tedduɗo oo - Firo milibariiwo tonngaango he faccirde Al-quraan tedduɗo oo. * - Tippudi firooji ɗii


Firo maanaaji Simoore: Simoore rewɓe   Aaya:
لَا یَسْتَوِی الْقٰعِدُوْنَ مِنَ الْمُؤْمِنِیْنَ غَیْرُ اُولِی الضَّرَرِ وَالْمُجٰهِدُوْنَ فِیْ سَبِیْلِ اللّٰهِ بِاَمْوَالِهِمْ وَاَنْفُسِهِمْ ؕ— فَضَّلَ اللّٰهُ الْمُجٰهِدِیْنَ بِاَمْوَالِهِمْ وَاَنْفُسِهِمْ عَلَی الْقٰعِدِیْنَ دَرَجَةً ؕ— وَكُلًّا وَّعَدَ اللّٰهُ الْحُسْنٰی ؕ— وَفَضَّلَ اللّٰهُ الْمُجٰهِدِیْنَ عَلَی الْقٰعِدِیْنَ اَجْرًا عَظِیْمًا ۟ۙ
രോഗമോ അന്ധതയോ പോലുള്ള ഒഴിവുകഴിവുകളൊന്നും ഇല്ലാതെ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാതെ ചടഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ സമ്പത്തും ശരീരവും ചെലവഴിച്ചു കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരും തുല്യരാവുകയില്ല. തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർക്ക് യുദ്ധം ചെയ്യാതെ ചടഞ്ഞിരിക്കുന്നവരേക്കാൾ അല്ലാഹു പദവി വർദ്ധിപ്പിച്ചു നൽകിയിരിക്കുന്നു. യുദ്ധം ചെയ്യുന്നവർക്കും, എന്തെങ്കിലും ഒഴിവുകഴിവുള്ളതിനാൽ അതിൽ നിന്ന് മാറിനിൽക്കുന്നവർക്കും അവർക്ക് അർഹമായ പ്രതിഫലമുണ്ടായിരിക്കും. യുദ്ധത്തിൽ നിന്ന് മാറിനിൽക്കുന്നവരേക്കാൾ (അല്ലാഹുവിൻ്റെ മാർഗത്തിൽ) യുദ്ധം ചെയ്യുന്നവർക്ക് അവൻ തൻ്റെ പക്കൽ നിന്നുള്ള മഹത്തരമായ പ്രതിഫലം നൽകിക്കൊണ്ട് ശ്രേഷ്ഠത നൽകിയിരിക്കുന്നു.
Faccirooji aarabeeji:
دَرَجٰتٍ مِّنْهُ وَمَغْفِرَةً وَّرَحْمَةً ؕ— وَكَانَ اللّٰهُ غَفُوْرًا رَّحِیْمًا ۟۠
ഒന്നിന് മുകളിൽ ഒന്നായി ലഭിക്കുന്ന സ്ഥാനങ്ങളും പദവികളും, അതോടൊപ്പം അവരുടെ തിന്മകൾക്കുള്ള പശ്ചാത്താപവും, അവർക്ക് മേലുള്ള കാരുണ്യവർഷവുമാണ് ആ പ്രതിഫലം. അല്ലാഹു തൻ്റെ ദാസന്മാർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും, അവരോട് ധാരാളമായി കരുണ ചൊരിയുന്നവനും ആകുന്നു.
Faccirooji aarabeeji:
اِنَّ الَّذِیْنَ تَوَفّٰىهُمُ الْمَلٰٓىِٕكَةُ ظَالِمِیْۤ اَنْفُسِهِمْ قَالُوْا فِیْمَ كُنْتُمْ ؕ— قَالُوْا كُنَّا مُسْتَضْعَفِیْنَ فِی الْاَرْضِ ؕ— قَالُوْۤا اَلَمْ تَكُنْ اَرْضُ اللّٰهِ وَاسِعَةً فَتُهَاجِرُوْا فِیْهَا ؕ— فَاُولٰٓىِٕكَ مَاْوٰىهُمْ جَهَنَّمُ ؕ— وَسَآءَتْ مَصِیْرًا ۟ۙ
അനിസ്ലാമിക രാജ്യത്ത് നിന്ന് ഇസ്ലാമിക രാജ്യത്തേക്ക് പലായനം ചെയ്യുന്നത് ഉപേക്ഷിച്ചു കൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവരെ മലക്കുകൾ മരിപ്പിക്കുമ്പോൾ -അവരുടെ ആത്മാവ് പിടികൂടിക്കൊണ്ടിരിക്കവെ- ആക്ഷേപം ചൊരിഞ്ഞു കൊണ്ട് മലക്കുകൾ അവരോട് ചോദിക്കും: നിങ്ങൾ ഏതൊരു അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്?! എങ്ങനെയാണ് നിങ്ങൾ അല്ലാഹുവിൽ പങ്കുചേർക്കുന്ന ബഹുദൈവാരാധകരിൽ നിന്ന് വേറിട്ടുനിന്നത്?! അപ്പോൾ ഒഴിവുകഴിവായി അവർ പറയും: ഞങ്ങൾ ദുർബലരായിരുന്നു. ഞങ്ങളുടെ സ്വന്തങ്ങളെ പ്രതിരോധിക്കാനുള്ള ശക്തിയോ കഴിവോ ഞങ്ങൾക്കില്ലായിരുന്നു. മലക്കുകൾ അവരോട് ആക്ഷേപസ്വരത്തിൽ വീണ്ടും ചോദിക്കും: അല്ലാഹുവിൻ്റെ നാട് വിശാലമായിരുന്നല്ലോ?! നിങ്ങൾക്ക് അവിടേക്ക് പോവുകയും, നിങ്ങളുടെ ദീനായ ഇസ്ലാമും നിങ്ങളെ തന്നെയും അപമാനത്തിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യാമായിരുന്നല്ലോ?! അല്ലാഹുവിൻ്റെ മാർഗത്തിൽ പലായനം ചെയ്യാത്ത അക്കൂട്ടർ വന്നുചേരുന്ന അവരുടെ സങ്കേതം; നരകമായിരിക്കും അത്. എത്ര മോശം മടക്കസങ്കേതവും കേന്ദ്രവുമാണത്?!
Faccirooji aarabeeji:
اِلَّا الْمُسْتَضْعَفِیْنَ مِنَ الرِّجَالِ وَالنِّسَآءِ وَالْوِلْدَانِ لَا یَسْتَطِیْعُوْنَ حِیْلَةً وَّلَا یَهْتَدُوْنَ سَبِیْلًا ۟ۙ
എന്നാൽ ഒഴിവുകഴിവുകളുള്ള, ദുർബലരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ താക്കീതിൽ നിന്ന് ഒഴിവാണ്. അനീതിയും അടിച്ചമർത്തലും തടുക്കാനുള്ള ശക്തി അവർക്കില്ല. അവർ നിലകൊള്ളുന്ന അടിച്ചമർത്തലുകളിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയും അവർക്ക് കണ്ടെത്താനും സാധിക്കുന്നില്ല. അത്തരക്കാർക്ക് അല്ലാഹു അവൻ്റെ കാരുണ്യവും അനുകമ്പയും മൂലം പൊറുത്തു നൽകുന്നതാണ്. അല്ലാഹു തൻ്റെ ദാസന്മാർക്ക് വിട്ടുപൊറുത്തു നൽകുന്നവനും, അവരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനുമാകുന്നു.
Faccirooji aarabeeji:
فَاُولٰٓىِٕكَ عَسَی اللّٰهُ اَنْ یَّعْفُوَ عَنْهُمْ ؕ— وَكَانَ اللّٰهُ عَفُوًّا غَفُوْرًا ۟
എന്നാൽ ഒഴിവുകഴിവുകളുള്ള, ദുർബലരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ താക്കീതിൽ നിന്ന് ഒഴിവാണ്. അനീതിയും അടിച്ചമർത്തലും തടുക്കാനുള്ള ശക്തി അവർക്കില്ല. അവർ നിലകൊള്ളുന്ന അടിച്ചമർത്തലുകളിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയും അവർക്ക് കണ്ടെത്താനും സാധിക്കുന്നില്ല. അത്തരക്കാർക്ക് അല്ലാഹു അവൻ്റെ കാരുണ്യവും അനുകമ്പയും മൂലം പൊറുത്തു നൽകുന്നതാണ്. അല്ലാഹു തൻ്റെ ദാസന്മാർക്ക് വിട്ടുപൊറുത്തു നൽകുന്നവനും, അവരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനുമാകുന്നു.
Faccirooji aarabeeji:
وَمَنْ یُّهَاجِرْ فِیْ سَبِیْلِ اللّٰهِ یَجِدْ فِی الْاَرْضِ مُرٰغَمًا كَثِیْرًا وَّسَعَةً ؕ— وَمَنْ یَّخْرُجْ مِنْ بَیْتِهٖ مُهَاجِرًا اِلَی اللّٰهِ وَرَسُوْلِهٖ ثُمَّ یُدْرِكْهُ الْمَوْتُ فَقَدْ وَقَعَ اَجْرُهٗ عَلَی اللّٰهِ ؕ— وَكَانَ اللّٰهُ غَفُوْرًا رَّحِیْمًا ۟۠
ആരെങ്കിലും അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് അനിസ്ലാമിക നാട്ടിൽ നിന്ന് ഇസ്ലാമിൻ്റെ നാട്ടിലേക്ക് പലായനം ചെയ്താൽ അവിടെ മാറിയ സ്ഥിതിയും അവൻ ഉപേക്ഷിച്ചു വന്നതല്ലാത്ത ഒരു നാടും അവന് കണ്ടെത്താവുന്നതാണ്. അവിടെ പ്രതാപവും വിശാലമായ ഉപജീവനവും അവന് കണ്ടെത്താൻ കഴിയും. ആരെങ്കിലും തൻ്റെ ഭവനത്തിൽ നിന്ന് അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കും പലായനം ചെയ്യുകയും, അവൻ പലായനം ചെയ്ത ഇടത്തേക്ക് എത്തുന്നതിന് മുൻപ് മരണം അവനെ പിടികൂടുകയും ചെയ്താൽ അവൻ്റെ പ്രതിഫലം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. താൻ ലക്ഷ്യം വെച്ച പലായനസ്ഥലത്തേക്ക് എത്തിയില്ല എന്നത് അവന് യാതൊരു ഉപദ്രവവും വരുത്തുന്നതല്ല. തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അല്ലാഹു.
Faccirooji aarabeeji:
وَاِذَا ضَرَبْتُمْ فِی الْاَرْضِ فَلَیْسَ عَلَیْكُمْ جُنَاحٌ اَنْ تَقْصُرُوْا مِنَ الصَّلٰوةِ ۖۗ— اِنْ خِفْتُمْ اَنْ یَّفْتِنَكُمُ الَّذِیْنَ كَفَرُوْا ؕ— اِنَّ الْكٰفِرِیْنَ كَانُوْا لَكُمْ عَدُوًّا مُّبِیْنًا ۟
നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുന്ന വേളയിൽ -(അല്ലാഹുവിനെ) നിഷേധിക്കുന്നവരിൽ നിന്ന് വല്ല ഉപദ്രവവും നിങ്ങളെ ബാധിച്ചേക്കുമെന്ന് ഭയക്കുന്ന വേളയിൽ- നാല് റക്അതുകളുള്ള നിസ്കാരങ്ങൾ രണ്ട് റക്അതുകളായി ചുരുക്കുന്നതിൽ നിങ്ങൾക്ക് മേൽ തെറ്റില്ല. തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് നിങ്ങളോടുള്ള ശത്രുത വളരെ പ്രകടവും വ്യക്തവുമാണ്. ഭയമുള്ള വേളയിൽ നിസ്കാരം ചുരുക്കുന്നത് അനുവദനീയമാണ് എന്നാണ് ആയതിൽ ഉള്ളത് എങ്കിലും നിർഭയത്വമുള്ള വേളയിലും യാത്രക്കാരന് നാല് റക്അതുള്ള നിസ്കാരം രണ്ടായി ചുരുക്കാമെന്ന് ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.
Faccirooji aarabeeji:
Ina jeyaa e nafoore aayeeje ɗee e ngol hello:
• فضل الجهاد في سبيل الله وعظم أجر المجاهدين، وأن الله وعدهم منازل عالية في الجنة لا يبلغها غيرهم.
• അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിനുള്ള ശ്രേഷ്ഠതയും, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർക്കുള്ള പ്രതിഫലത്തിൻ്റെ മഹത്വവും. അല്ലാഹു മറ്റുള്ളവർക്കൊന്നും വാഗ്ദാനം നൽകാത്ത തരത്തിലുള്ള ഉന്നതമായ പദവികൾ അവർക്ക് സ്വർഗത്തിൽ ഒരുക്കി വെച്ചിരിക്കുന്നു.

• أصحاب الأعذار يسقط عنهم فرض الجهاد مع ما لهم من أجر إن حسنت نيتهم.
• ഒഴിവുകഴിവുള്ളവർക്ക് നിർബന്ധമായും യുദ്ധത്തിലേർപ്പെടണമെന്ന ബാധ്യതയില്ല. അതോടൊപ്പം അവരുടെ ഉദ്ദേശം നല്ലതാണെങ്കിൽ യുദ്ധത്തിൽ പങ്കെടുത്തത് പോലുള്ള പ്രതിഫലവും അവർക്കുണ്ടായിരിക്കും.

• فضل الهجرة إلى بلاد الإسلام، ووجوبها على القادر إن كان يخشى على دينه في بلده.
• ഇസ്ലാമിക നാടുകളിലേക്ക് പലായനം ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത. താൻ ജീവിക്കുന്ന നാട്ടിൽ ഇസ്ലാം അനുസരിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന് ഭയക്കുന്നെങ്കിൽ -സാധിക്കുന്നവർ- ഇസ്ലാമിക നാടുകളിലേക്ക് പലായനം ചെയ്യുക എന്നത് നിർബന്ധമാണെന്നും ഈ ആയത്തുകൾ ബോധ്യപ്പെടുത്തുന്നു.

• مشروعية قصر الصلاة في حال السفر.
• യാത്രയിൽ നിസ്കാരം ചുരുക്കുന്നത് (ഖസ്ർ) ആക്കുന്നത് അനുവദനീയമാണ്.

 
Firo maanaaji Simoore: Simoore rewɓe
Tippudi cimooje Tonngoode hello ngoo
 
Firo maanaaji al-quraan tedduɗo oo - Firo milibariiwo tonngaango he faccirde Al-quraan tedduɗo oo. - Tippudi firooji ɗii

iwde e galle Firo jaŋdeeji Alkur'aana.

Uddude