Check out the new design

Firo maanaaji al-quraan tedduɗo oo - Firo milibariiwo tonngaango he faccirde Al-quraan tedduɗo oo. * - Tippudi firooji ɗii


Firo maanaaji Simoore: Simoore rewɓe   Aaya:
اَلرِّجَالُ قَوّٰمُوْنَ عَلَی النِّسَآءِ بِمَا فَضَّلَ اللّٰهُ بَعْضَهُمْ عَلٰی بَعْضٍ وَّبِمَاۤ اَنْفَقُوْا مِنْ اَمْوَالِهِمْ ؕ— فَالصّٰلِحٰتُ قٰنِتٰتٌ حٰفِظٰتٌ لِّلْغَیْبِ بِمَا حَفِظَ اللّٰهُ ؕ— وَالّٰتِیْ تَخَافُوْنَ نُشُوْزَهُنَّ فَعِظُوْهُنَّ وَاهْجُرُوْهُنَّ فِی الْمَضَاجِعِ وَاضْرِبُوْهُنَّ ۚ— فَاِنْ اَطَعْنَكُمْ فَلَا تَبْغُوْا عَلَیْهِنَّ سَبِیْلًا ؕ— اِنَّ اللّٰهَ كَانَ عَلِیًّا كَبِیْرًا ۟
പുരുഷന്മാർ സ്ത്രീകളെ നയിക്കുന്നവരും, അവരുടെ കാര്യങ്ങൾ നിർവ്വഹിച്ചു നൽകുന്നവരുമാകുന്നു. സ്ത്രീകളെക്കാൾ പുരുഷന്മാർക്ക് പ്രത്യേകമായി അല്ലാഹു നൽകിയ ശ്രേഷ്ഠതയാകുന്നു അതിൻ്റെ കാരണം. അവർക്ക് മേൽ ബാധ്യതയായിട്ടുള്ള സാമ്പത്തിക ചെലവുകളും, (സ്ത്രീകളുടെ) കാര്യങ്ങൾ നോക്കിനടത്തുക എന്നതും അതിൻ്റെ കാരണമാണ്. തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ അനുസരിക്കുന്നവരും, തങ്ങളുടെ ഭർത്താക്കന്മാരെ അനുസരിക്കുന്നവരുമാകുന്നു നല്ലവരായ സ്ത്രീകൾ. ഭർത്താക്കന്മാരുടെ അസാന്നിധ്യത്തിൽ (തങ്ങളുടെ ചാരിത്ര്യം) കാത്തുസൂക്ഷിക്കുന്നവരുമാകുന്നു (നല്ല സ്ത്രീകൾ). അല്ലാഹു അവർക്ക് അതിന് (ചാരിത്ര്യം സൂക്ഷിക്കുന്നതിന്) എളുപ്പം നൽകിയതിനാലാണ് (അവർക്കത് സാധിക്കുന്നത്). തങ്ങളുടെ ഭർത്താക്കന്മാരെ അനുസരിക്കുന്നതിൽ വാക്കിലോ പ്രവൃത്തിയിലോ വിസമ്മതം പുലർത്തുന്ന സ്ത്രീകൾ; -ഭർത്താക്കന്മാരേ!- അങ്ങനെയുള്ള സ്ത്രീകളെ ആദ്യം നിങ്ങൾ അല്ലാഹുവിനെ കുറിച്ച് ഓർമ്മപ്പെടുത്തുകയും, അവൻ്റെ പേരിൽ ഭയപ്പെടുത്തുകയും ചെയ്യുക. അതവർ കേൾക്കാതിരിക്കുകയാണെങ്കിൽ അവരുടെ വിരിപ്പിൽ നിങ്ങൾ അവരോട് അകൽച്ച പുലർത്തുക; അതായത് അവരിൽ നിന്ന് തിരിഞ്ഞു കിടക്കുകയും, അവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഉപേക്ഷിക്കുകയും ചെയ്യുക. എന്നിട്ടും അവർ ഉത്തരം നൽകുന്നില്ലെങ്കിൽ ശക്തമല്ലാത്ത രൂപത്തിൽ (ശരീരത്തിൽ അടയാളമോ പരിക്കോ ഉണ്ടാകാത്ത തരത്തിൽ) അവരെ നിങ്ങൾ അടിക്കുക. അവർ നിങ്ങളെ അനുസരിക്കുന്നതിലേക്ക് മടങ്ങിവന്നാൽ വീണ്ടും അവരോട് അതിക്രമം പ്രവർത്തിച്ചു കൊണ്ടോ, അവരെ ആക്ഷേപിച്ചു കൊണ്ടോ നിങ്ങൾ അതിരുവിടരുത്. തീർച്ചയായും അല്ലാഹു എല്ലാത്തിനും മുകളിൽ ഔന്നത്യമുള്ളവനാകുന്നു. തൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും ഏറ്റവും വലിയവനുമത്രെ അവൻ; അതിനാൽ അല്ലാഹുവിനെ നിങ്ങൾ ഭയപ്പെടുക.
Faccirooji aarabeeji:
وَاِنْ خِفْتُمْ شِقَاقَ بَیْنِهِمَا فَابْعَثُوْا حَكَمًا مِّنْ اَهْلِهٖ وَحَكَمًا مِّنْ اَهْلِهَا ۚ— اِنْ یُّرِیْدَاۤ اِصْلَاحًا یُّوَفِّقِ اللّٰهُ بَیْنَهُمَا ؕ— اِنَّ اللّٰهَ كَانَ عَلِیْمًا خَبِیْرًا ۟
ഭാര്യാഭർത്താക്കന്മാരുടെ രക്ഷാധികാരികളേ! ഭർത്താവിനും ഭാര്യക്കും ഇടയിലെ അഭിപ്രായഭിന്നത പരസ്പര ശത്രുതയിലേക്കും അകൽച്ചയിലേക്കും നയിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ ഭർത്താവിൻ്റെ കുടുംബത്തിൽ നിന്ന് നീതിമാനായ ഒരാളെയും, ഭാര്യയുടെ കുടുംബത്തിൽ നിന്ന് നീതിമാനായ ഒരാളെയും നിയോഗിക്കുക. അവർ രണ്ട് പേരും ഏറ്റവും അനുയോജ്യമായത് -ദാമ്പത്യബന്ധം പിരിയുകയോ, അതല്ലെങ്കിൽ യോജിക്കുകയോ ചെയ്യണമെന്ന്- വിധിക്കട്ടെ. യോജിക്കുന്നതാണ് കൂടുതൽ നല്ലതും തൃപ്തികരവുമായിട്ടുള്ളത്. രണ്ട് വിധികർത്താക്കളും അതാണ് ഉദ്ദേശിക്കുന്നതെങ്കിൽ -അതിലേക്ക് നയിക്കുന്ന ഏറ്റവും നല്ല മാർഗം അവർ സ്വീകരിക്കുകയാണെങ്കിൽ- അല്ലാഹു ആ ഭാര്യാഭർത്താക്കന്മാർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതും, അവർക്കിടയിലെ ഭിന്നത നീക്കം ചെയ്യുന്നതുമാണ്. തീർച്ചയായും, തൻ്റെ അടിമകളുടെ ഒരു കാര്യവും അല്ലാഹുവിന് അവ്യക്തമാകുന്നതല്ല. അവർ തങ്ങളുടെ ഹൃദയങ്ങളിൽ ഒളിപ്പിച്ചുവെക്കുന്ന സൂക്ഷ്മമായ കാര്യങ്ങൾ വരെ അവൻ ഏറ്റവും നന്നായി അറിയുന്നു.
Faccirooji aarabeeji:
وَاعْبُدُوا اللّٰهَ وَلَا تُشْرِكُوْا بِهٖ شَیْـًٔا وَّبِالْوَالِدَیْنِ اِحْسَانًا وَّبِذِی الْقُرْبٰی وَالْیَتٰمٰی وَالْمَسٰكِیْنِ وَالْجَارِ ذِی الْقُرْبٰی وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْۢبِ وَابْنِ السَّبِیْلِ ۙ— وَمَا مَلَكَتْ اَیْمَانُكُمْ ؕ— اِنَّ اللّٰهَ لَا یُحِبُّ مَنْ كَانَ مُخْتَالًا فَخُوْرَا ۟ۙ
നിങ്ങൾ അല്ലാഹുവിന് കീഴൊതുങ്ങി കൊണ്ട് അവനെ മാത്രം ആരാധിക്കുക. അല്ലാഹുവിനോടൊപ്പം മറ്റാരെയും നിങ്ങൾ വിളിച്ചാരാധിക്കരുത്. മാതാപിതാക്കളെ ആദരിച്ചു കൊണ്ടും, നന്മ ചെയ്തു കൊണ്ടും അവരോട് നല്ല നിലയിൽ വർത്തിക്കുക. ബന്ധുക്കളോടും അനാഥരോടും ആവശ്യക്കാരോടും നല്ല നിലയിൽ വർത്തിക്കുക. കുടുംബബന്ധമുള്ള അയൽവാസികളോടും, കുടുംബബന്ധമില്ലാത്ത അയൽവാസികളോടും നല്ല നിലയിൽ വർത്തിക്കുക. നിങ്ങളോടൊപ്പം (യാത്രയിലും അല്ലാത്തപ്പോഴുമായി) നിൽക്കുന്ന കൂട്ടുകാരനോടും നല്ല നിലയിൽ വർത്തിക്കുക. യാത്രാ വിഭവങ്ങൾ തീർന്നു പോയ യാത്രക്കാരനോടും നന്മ ചെയ്യുക. നിങ്ങളുടെ കീഴിലുള്ള അടിമകളോടും നല്ല നിലയിൽ വർത്തിക്കുക. സ്വന്തത്തെ കുറിച്ച് അത്ഭുതം കൂറി നടക്കുന്നവനെയും, ജനങ്ങൾക്കിടയിൽ അഹങ്കാരത്തോടെ സ്വയം പുകഴ്ത്തി പറയുന്ന പൊങ്ങച്ചക്കാരനെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീർച്ച.
Faccirooji aarabeeji:
١لَّذِیْنَ یَبْخَلُوْنَ وَیَاْمُرُوْنَ النَّاسَ بِالْبُخْلِ وَیَكْتُمُوْنَ مَاۤ اٰتٰىهُمُ اللّٰهُ مِنْ فَضْلِهٖ ؕ— وَاَعْتَدْنَا لِلْكٰفِرِیْنَ عَذَابًا مُّهِیْنًا ۟ۚ
അല്ലാഹു നൽകിയ ഉപജീവനത്തിൽ നിന്ന് അവൻ നിർബന്ധമായും നൽകണമെന്ന് കൽപ്പിച്ച ദാനധർമ്മങ്ങൾ നൽകാതിരിക്കുകയും, അപ്രകാരം ചെയ്യാൻ (അതായത് ദാനധർമ്മങ്ങൾ നൽകാതിരിക്കാൻ) തങ്ങളുടെ വാക്കാലും പ്രവർത്തിയാലും മറ്റുള്ളവരോട് കൽപ്പിക്കുകയും ചെയ്യുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് അവർക്ക് നൽകിയ സമ്പത്തും വിജ്ഞാനവും മറ്റു നന്മകളും അവർ മറച്ചു വെക്കുന്നു. ജനങ്ങൾക്ക് അവർ സത്യം വിശദീകരിച്ചു നൽകുന്നില്ല; അവരത് മറച്ചു വെക്കുകയും അസത്യം പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ പറയപ്പെട്ട സ്വഭാവങ്ങളെല്ലാം (അല്ലാഹുവിനെ) നിഷേധിച്ചവരുടെ സ്വഭാവങ്ങളാണ്. (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് നാം അപമാനകരമായ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.
Faccirooji aarabeeji:
Ina jeyaa e nafoore aayeeje ɗee e ngol hello:
• ثبوت قِوَامة الرجال على النساء بسبب تفضيل الله لهم باختصاصهم بالولايات، وبسبب ما يجب عليهم من الحقوق، وأبرزها النفقة على الزوجة.
• സ്ത്രീയുടെ മേൽ പുരുഷനാണ് നിയന്ത്രണാധികാരമുള്ളതെന്ന് ഈ ആയത്തുകളിൽ സ്ഥിരപ്പെട്ടിരിക്കുന്നു. കാരണം, അല്ലാഹു അവർക്ക് പ്രത്യേകമായി സ്ത്രീയുടെ രക്ഷാധികാരം വകവെച്ചു നൽകുകയും, അവരുടെ മേൽ അനേകം ബാധ്യതകൾ നിർബന്ധമാക്കുകയും അങ്ങനെ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു. ഭാര്യക്ക് നൽകേണ്ട ചെലവ് അക്കൂട്ടത്തിൽ ഏറ്റവും പ്രകടമാണ്.

• التحذير من البغي وظلم المرأة في التأديب بتذكير العبد بقدرة الله عليه وعلوه سبحانه.
• അല്ലാഹുവിന് ഓരോ മനുഷ്യരുടെയും മുകളിലുള്ള ഔന്നത്യവും ശക്തിയും ഓർമ്മപ്പെടുത്തി കൊണ്ടാണ് ഭാര്യയുടെ തെറ്റ് തിരുത്തി നൽകുമ്പോൾ അതിക്രമം കാണിക്കുകയും അവരോട് അനീതി പുലർത്തുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത് അല്ലാഹു അറിയിച്ചിരിക്കുന്നത്.

• التحذير من ذميم الأخلاق، كالكبر والتفاخر والبخل وكتم العلم وعدم تبيينه للناس.
• അഹങ്കാരവും പൊങ്ങച്ചവും പിശുക്കും വിജ്ഞാനം മറച്ചു വെക്കുന്നതും അത് ജനങ്ങൾക്ക് വിശദീകരിച്ചു നൽകാതിരിക്കുന്നതുമെല്ലാം മ്ലേഛസ്വഭാവങ്ങളാണ്. അവയിൽ നിന്നുള്ള താക്കീത് ഈ ആയത്തുകളിൽ അടങ്ങിയിരിക്കുന്നു.

 
Firo maanaaji Simoore: Simoore rewɓe
Tippudi cimooje Tonngoode hello ngoo
 
Firo maanaaji al-quraan tedduɗo oo - Firo milibariiwo tonngaango he faccirde Al-quraan tedduɗo oo. - Tippudi firooji ɗii

iwde e galle Firo jaŋdeeji Alkur'aana.

Uddude