Check out the new design

કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ * - ભાષાંતરોની અનુક્રમણિકા


શબ્દોનું ભાષાંતર સૂરહ: અલ્ અન્બિયા   આયત:
وَمَاۤ اَرْسَلْنَا مِنْ قَبْلِكَ مِنْ رَّسُوْلٍ اِلَّا نُوْحِیْۤ اِلَیْهِ اَنَّهٗ لَاۤ اِلٰهَ اِلَّاۤ اَنَا فَاعْبُدُوْنِ ۟
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മുൻപ് ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല. 'ഞാനല്ലാതെ മറ്റൊരാളും ആരാധനക്കർഹനായി ഇല്ല; അതിനാൽ നിങ്ങൾ എന്നെ മാത്രം ആരാധിക്കുവിൻ. എന്നിൽ നിങ്ങൾ ഒന്നിനെയും പങ്കുചേർക്കരുത്' എന്നിങ്ങനെ ബോധനം നൽകിക്കൊണ്ടല്ലാതെ
અરબી તફસીરો:
وَقَالُوا اتَّخَذَ الرَّحْمٰنُ وَلَدًا سُبْحٰنَهٗ ؕ— بَلْ عِبَادٌ مُّكْرَمُوْنَ ۟ۙ
ബഹുദൈവാരാധകർ പറഞ്ഞു: അല്ലാഹു മലക്കുകളെ അവൻ്റെ പെൺമക്കളായി സ്വീകരിച്ചിരിക്കുന്നു. അവർ പറഞ്ഞുണ്ടാക്കുന്ന കളവിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. എന്നാൽ മലക്കുകൾ അല്ലാഹുവിൻ്റെ അടിമകൾ മാത്രമാകുന്നു. അവർ അവൻ്റെ ആദരവ് ലഭിച്ചവരും, അവനിലേക്ക് സാമീപ്യം ലഭിച്ചവരുമാകുന്നു.
અરબી તફસીરો:
لَا یَسْبِقُوْنَهٗ بِالْقَوْلِ وَهُمْ بِاَمْرِهٖ یَعْمَلُوْنَ ۟
അവരുടെ രക്ഷിതാവിനെ അവർ ഒരു വാക്കിൽ പോലും മുൻകടക്കുകയില്ല. അവൻ അവരോട് കൽപ്പിച്ചാലല്ലാതെ അവർ ഒരക്ഷരം ഉരിയാടുകയില്ല. അവൻ്റെ കൽപ്പന പ്രകാരം മാത്രമാകുന്നു അവർ പ്രവർത്തിക്കുന്നത്. അല്ലാഹുവിൻ്റെ ഒരു കൽപ്പനക്കും അവർ എതിരുനിൽക്കുകയുമില്ല.
અરબી તફસીરો:
یَعْلَمُ مَا بَیْنَ اَیْدِیْهِمْ وَمَا خَلْفَهُمْ وَلَا یَشْفَعُوْنَ ۙ— اِلَّا لِمَنِ ارْتَضٰی وَهُمْ مِّنْ خَشْیَتِهٖ مُشْفِقُوْنَ ۟
അവരുടെ മുൻപ് കഴിഞ്ഞു പോയ പ്രവർത്തനങ്ങളും, ഇനി വരാനിരിക്കുന്നതും അവൻ (അല്ലാഹു) അറിയുന്നു. അവൻ്റെ അനുമതിയില്ലാതെ അവർ (മലക്കുകൾ) ശുപാർശ പറയുകയില്ല. അല്ലാഹു തൃപ്തിപ്പെട്ടവർക്കു വേണ്ടിയല്ലാതെ ശുപാർശ അവർ ശുപാർശ പറയുകയില്ല. അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താൽ നടുങ്ങുന്നവരാണവർ. അല്ലാഹുവിൻ്റെ ഏതെങ്കിലും ഒരു കൽപ്പനക്കോ വിലക്കിനോ അവർ എതിരുനിൽക്കുകയില്ല.
અરબી તફસીરો:
وَمَنْ یَّقُلْ مِنْهُمْ اِنِّیْۤ اِلٰهٌ مِّنْ دُوْنِهٖ فَذٰلِكَ نَجْزِیْهِ جَهَنَّمَ ؕ— كَذٰلِكَ نَجْزِی الظّٰلِمِیْنَ ۟۠
മലക്കുകളിൽ നിന്നാരെങ്കിലും 'ഞാൻ അല്ലാഹുവിന് പുറമെയുള്ള ആരാധ്യനാണെന്ന്' പറഞ്ഞുവെന്ന് സങ്കൽപ്പിച്ചാൽ തന്നെയും അവൻ്റെ ആ വാക്കിന് ശിക്ഷയായി ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവനെ നാം നരകാഗ്നിയിൽ ശാശ്വതനായി പ്രവേശിപ്പിച്ചു കൊണ്ട് ശിക്ഷിക്കുന്നതാണ്. അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടും, അവനിൽ പങ്കുചേർത്തു കൊണ്ടും അതിക്രമം പ്രവർത്തിക്കുന്നവർക്ക് അപ്രകാരമുള്ള ശിക്ഷയാണ് നാം നൽകുക.
અરબી તફસીરો:
اَوَلَمْ یَرَ الَّذِیْنَ كَفَرُوْۤا اَنَّ السَّمٰوٰتِ وَالْاَرْضَ كَانَتَا رَتْقًا فَفَتَقْنٰهُمَا ؕ— وَجَعَلْنَا مِنَ الْمَآءِ كُلَّ شَیْءٍ حَیٍّ ؕ— اَفَلَا یُؤْمِنُوْنَ ۟
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും, അവക്കിടയിൽ മഴ ഇറങ്ങുവാനുള്ള വിടവില്ലായിരുന്നെന്നും, ശേഷം നാം അവക്കിടയിൽ വിടവുണ്ടാക്കുകയും, ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിയ ആ വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ചെടികളെയും നാം സൃഷ്ടിച്ചുവെന്നും അല്ലാഹുവിനെ നിഷേധിച്ചവർ അറിഞ്ഞിട്ടില്ലേ?! അതിൽ നിന്ന് അവർ പാഠമുൾക്കൊള്ളുകയും, അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും ചെയ്യുന്നില്ലേ?!
અરબી તફસીરો:
وَجَعَلْنَا فِی الْاَرْضِ رَوَاسِیَ اَنْ تَمِیْدَ بِهِمْ وَجَعَلْنَا فِیْهَا فِجَاجًا سُبُلًا لَّعَلَّهُمْ یَهْتَدُوْنَ ۟
ഭൂമി അതിന് മുകളിലുള്ളവരെയും കൊണ്ട് ഇളകുവാതിരിക്കാനായി അവിടെ നാം ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. അവരുടെ യാത്രാലക്ഷ്യങ്ങളിലേക്ക് വഴികണ്ടെത്തുന്നതിനായി അവിടെ നാം വിശാലമായ വഴികളും മാർഗങ്ങളും നിശ്ചയിക്കുകയും ചെയ്തു.
અરબી તફસીરો:
وَجَعَلْنَا السَّمَآءَ سَقْفًا مَّحْفُوْظًا ۖۚ— وَّهُمْ عَنْ اٰیٰتِهَا مُعْرِضُوْنَ ۟
ആകാശത്തെ ഒരു തൂണും കൂടാതെ, വീഴാതെ നിൽക്കുന്ന ഒരു സംരക്ഷിത മേൽക്കൂരയാക്കി അവർക്ക് മേൽ നാം നിശ്ചയിക്കുകയും ചെയ്തു. കട്ടുകേൾക്കുന്ന പിശാചുക്കളിൽ നിന്നും നാം അതിനെ സംരക്ഷിച്ചു. ആകാശത്തിലുള്ള -ചന്ദ്രനും സൂര്യനും പോലുള്ള- ദൃഷ്ടാന്തങ്ങളിൽ നിന്നാകട്ടെ, ബഹുദൈവാരാധകർ തിരിഞ്ഞു കളഞ്ഞിരിക്കുകയാണ്. അവരതിൽ നിന്ന് യാതൊരു ഗുണപാഠവും ഉൾക്കൊള്ളുന്നില്ല.
અરબી તફસીરો:
وَهُوَ الَّذِیْ خَلَقَ الَّیْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ؕ— كُلٌّ فِیْ فَلَكٍ یَّسْبَحُوْنَ ۟
അല്ലാഹു മാത്രമാകുന്നു വിശ്രമത്തിനായി രാത്രിയെയും, ജീവിതവ്യവഹാരങ്ങൾക്കായി പകലിനെയും, സൂര്യനെ പകലിൻ്റെ അടയാളമായും, ചന്ദ്രനെ രാത്രിയുടെ അടയാളമായും നിശ്ചയിച്ചത്. സൂര്യനും ചന്ദ്രനുമെല്ലാം അവയ്ക്ക് നിശ്ചയിക്കപ്പെട്ട ഭ്രമണപഥത്തിലൂടെ -അതിൽ നിന്ന് തെറ്റുകയോ ചെരിയുകയോ ചെയ്യാതെ- സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
અરબી તફસીરો:
وَمَا جَعَلْنَا لِبَشَرٍ مِّنْ قَبْلِكَ الْخُلْدَ ؕ— اَفَاۡىِٕنْ مِّتَّ فَهُمُ الْخٰلِدُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപും ഒരാൾക്കും നാം ഈ (ഐഹിക) ജീവിതത്തിൽ ശാശ്വതവാസം നിശ്ചയിച്ചിട്ടില്ല. ഈ ഐഹികജീവിതത്തിലെ താങ്കളുടെ ആയുസ്സ് അവസാനിക്കുകയും, അങ്ങ് മരണപ്പെടുകയും ചെയ്താൽ അവർ താങ്കൾക്ക് ശേഷം ഇവിടെ എന്നെന്നും നിലനിൽക്കുകയോ?! ഒരിക്കലും അതുണ്ടാകില്ല.
અરબી તફસીરો:
كُلُّ نَفْسٍ ذَآىِٕقَةُ الْمَوْتِ ؕ— وَنَبْلُوْكُمْ بِالشَّرِّ وَالْخَیْرِ فِتْنَةً ؕ— وَاِلَیْنَا تُرْجَعُوْنَ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവനോ, (അവനെ) നിഷേധിച്ചവനോ ആകട്ടെ; എല്ലാവരും ഈ ഐഹികജീവിതത്തിൽ മരണം ആസ്വദിക്കുക തന്നെ ചെയ്യും. ജനങ്ങളേ! നിങ്ങളെ ഐഹികലോകത്തിൽ നാം ബാധ്യതകൾ കൊണ്ടും, അനുഗ്രഹങ്ങളാലും പ്രയാസങ്ങളാലും പരീക്ഷിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നമ്മുടെ അടുക്കലേക്ക് -മറ്റാരുടെയും അടുക്കലേക്കല്ല- നിങ്ങൾ മടക്കപ്പെടുന്നതുമാണ്. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നാം നൽകുന്നതുമാണ്.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• تنزيه الله عن الولد.
• സന്താനമുണ്ടാവുക എന്നതിൽ നിന്ന് അല്ലാഹു പരിപൂർണ്ണ പരിശുദ്ധനാണ്.

• منزلة الملائكة عند الله أنهم عباد خلقهم لطاعته، لا يوصفون بالذكورة ولا الأنوثة، بل عباد مكرمون.
• മലക്കുകൾക്ക് അല്ലാഹുവിങ്കലുള്ള സ്ഥാനം. അല്ലാഹുവിനെ അനുസരിക്കാൻ മാത്രമായി അവൻ സൃഷ്ടിച്ച അടിമകളാണ് അവർ. അവരെ കുറിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ പറയാൻ പാടില്ല. ആദരണീയരായ അല്ലാഹുവിൻ്റെ ദാസന്മാർ മാത്രമാണവർ.

• خُلِقت السماوات والأرض وفق سُنَّة التدرج، فقد خُلِقتا مُلْتزِقتين، ثم فُصِل بينهما.
• ആകാശങ്ങളും ഭൂമിയും പടിപടി ആയാണ് സൃഷ്ടിക്കപ്പെട്ടത്. ആദ്യത്തിൽ അവ കൂടിച്ചേർന്ന നിലയിലായിരുന്നു. പിന്നീട് അവരണ്ടും വേർപെടുത്തുകയാണുണ്ടായത്.

• الابتلاء كما يكون بالشر يكون بالخير.
• തിന്മ കൊണ്ട് പരീക്ഷിക്കപ്പെടുമെന്ന പോലെ നന്മ കൊണ്ടും പരീക്ഷിക്കപ്പെടും.

 
શબ્દોનું ભાષાંતર સૂરહ: અલ્ અન્બિયા
સૂરહ માટે અનુક્રમણિકા પેજ નંબર
 
કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ - ભાષાંતરોની અનુક્રમણિકા

તફસીર લિદ્ દિરાસતીલ્ કુરઆનિયહ દ્વારા પ્રકાશિત.

બંધ કરો