કુરઆન મજીદના શબ્દોનું ભાષાંતર - મલયાલમ ભાષામાં કુરઆન મજીદની સક્ષિપ્ત સમજુતી * - ભાષાંતરોની અનુક્રમણિકા


શબ્દોનું ભાષાંતર આયત: (195) સૂરહ: આલિ ઇમરાન
فَاسْتَجَابَ لَهُمْ رَبُّهُمْ اَنِّیْ لَاۤ اُضِیْعُ عَمَلَ عَامِلٍ مِّنْكُمْ مِّنْ ذَكَرٍ اَوْ اُ ۚ— بَعْضُكُمْ مِّنْ بَعْضٍ ۚ— فَالَّذِیْنَ هَاجَرُوْا وَاُخْرِجُوْا مِنْ دِیَارِهِمْ وَاُوْذُوْا فِیْ سَبِیْلِیْ وَقٰتَلُوْا وَقُتِلُوْا لَاُكَفِّرَنَّ عَنْهُمْ سَیِّاٰتِهِمْ وَلَاُدْخِلَنَّهُمْ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ ۚ— ثَوَابًا مِّنْ عِنْدِ اللّٰهِ ؕ— وَاللّٰهُ عِنْدَهٗ حُسْنُ الثَّوَابِ ۟
അപ്പോൾ അവരുടെ രക്ഷിതാവ് അവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകി. നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം -ആ പ്രവർത്തനങ്ങൾ കൂടുതലായാലും കുറവായാലും, പ്രവർത്തിച്ചയാൾ പുരുഷനോ സ്ത്രീയോ ആണെങ്കിലും- ഞാൻ വൃഥാവിലാക്കില്ലെന്ന് അവൻ പറഞ്ഞു. ഈ ദീനിൽ നിങ്ങളിൽ ചിലരുടെ വിധി തന്നെയാണ് മറ്റുള്ളവർക്കുമുള്ളത്. പുരുഷന് കൂടുതൽ നൽകപ്പെടുകയോ, സ്ത്രീക്ക് കുറവ് നൽകപ്പെടുകയോ ഇല്ല. അല്ലാഹുവിൻ്റെ മാർഗത്തിൽ പലായനം ചെയ്യുകയും, (അല്ലാഹുവിനെ) നിഷേധിച്ചവർ നാട്ടിൽ നിന്ന് പുറത്താക്കുകയും, തങ്ങളുടെ രക്ഷിതാവിനെ അനുസരിച്ചതിനാൽ പ്രയാസങ്ങൾ ബാധിക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ -അവൻ്റെ വചനം (ലാഇലാഹഇല്ലല്ലാഹ്) ഉന്നതമാകുന്നതിനായി- യുദ്ധം ചെയ്യുകയും അങ്ങനെ അതിൽ കൊല്ലപ്പെടുകയും ചെയ്തവർ; അവരുടെ പാപങ്ങൾ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഞാൻ പൊറുത്തു നൽകുകയും അവർക്ക് മാപ്പ് നൽകുകയും ചെയ്യുന്നതാണ്. കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ നാമവരെ പ്രവേശിപ്പിക്കുന്നതാണ്. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലമാകുന്നു അത്. അല്ലാഹുവിങ്കലാകുന്നു -യാതൊരു സമാനതകളുമില്ലാത്ത- ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• الأذى الذي ينال المؤمن في سبيل الله فيضطره إلى الهجرة والخروج والجهاد من أعظم أسباب تكفير الذنوب ومضاعفة الأجور.
• അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു മുസ്ലിം നേരിടുന്ന പ്രയാസങ്ങളും, അങ്ങനെ (അനിസ്ലാമിക രാജ്യത്ത് നിന്ന് ഇസ്ലാമിക രാജ്യത്തേക്ക്) പലായനം ചെയ്യുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്നത് തിന്മകൾ പൊറുക്കപ്പെടാനും പ്രതിഫലങ്ങൾ ഇരട്ടിയാക്കപ്പെടാനുമുള്ള സുപ്രധാന കാരണങ്ങളിൽ പെട്ടതാണ്.

• ليست العبرة بما قد ينعم به الكافر في الدنيا من المال والمتاع وإن عظم؛ لأن الدنيا زائلة، وإنما العبرة بحقيقة مصيره في الآخرة في دار الخلود.
• അല്ലാഹുവിനെ നിഷേധിച്ചവർക്ക് ഇഹലോകത്ത് ലഭിച്ചേക്കാവുന്ന ചില സമ്പത്തും സൗകര്യങ്ങളും -അതെത്ര വലുതാണെങ്കിലും- അവയല്ല പരിഗണിക്കേണ്ടത്. കാരണം ഇഹലോകം അവസാനിക്കുന്നതാണ്. പരലോകത്ത് -ശാശ്വതമായ ആ ഭവനത്തിൽ- അവൻ എത്തിച്ചേരാനിരിക്കുന്നത് എന്തിലേക്കാണെന്ന യാഥാർത്ഥ്യമാണ് പരിഗണിക്കപ്പെടേണ്ടത്.

• من أهل الكتاب من يشهدون بالحق الذي في كتبهم، فيؤمنون بما أنزل إليهم وبما أنزل على المؤمنين، فهؤلاء لهم أجرهم مرتين.
• വേദക്കാരിൽ പെട്ട ചിലർ അവരുടെ ഗ്രന്ഥങ്ങളിലുള്ള സത്യം വിശ്വസിക്കുന്നവരായുമുണ്ട്. അവർക്ക് അവതരിപ്പിക്കപ്പെട്ടതിലും, അല്ലാഹുവിൽ വിശ്വസിച്ച മുസ്ലിംകൾക്ക് മേൽ അവതരിപ്പിക്കപ്പെട്ടതിലും അവർ വിശ്വസിക്കുന്നു. അക്കൂട്ടർക്ക് രണ്ട് പ്രതിഫലമുണ്ടായിരിക്കുന്നതാണ്.

• الصبر على الحق، ومغالبة المكذبين به، والجهاد في سبيله، هو سبيل الفلاح في الآخرة.
• സത്യത്തിൻ്റെ മാർഗത്തിലുള്ള ക്ഷമയും, സത്യം നിരസിക്കുന്നവരെ അക്കാര്യത്തിൽ പരാജയപ്പെടുത്തുക എന്നതും, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുക എന്നതും പരലോകത്ത് രക്ഷപ്പെടാനുള്ള മാർഗമാണ്.

 
શબ્દોનું ભાષાંતર આયત: (195) સૂરહ: આલિ ઇમરાન
સૂરહ માટે અનુક્રમણિકા પેજ નંબર
 
કુરઆન મજીદના શબ્દોનું ભાષાંતર - મલયાલમ ભાષામાં કુરઆન મજીદની સક્ષિપ્ત સમજુતી - ભાષાંતરોની અનુક્રમણિકા

કુરઆન મજીદની સંક્ષિપ્ત સમજુતી મલયાલમ ભાષામાં, જે તફસીર લિદ્દરાસતીલ્ કુરઆનિયહે દ્વારા પ્રકાશિત થયું

બંધ કરો