Check out the new design

કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ * - ભાષાંતરોની અનુક્રમણિકા


શબ્દોનું ભાષાંતર સૂરહ: ફુસ્સિલત   આયત:
وَقَالُوْا لِجُلُوْدِهِمْ لِمَ شَهِدْتُّمْ عَلَیْنَا ؕ— قَالُوْۤا اَنْطَقَنَا اللّٰهُ الَّذِیْۤ اَنْطَقَ كُلَّ شَیْءٍ وَّهُوَ خَلَقَكُمْ اَوَّلَ مَرَّةٍ وَّاِلَیْهِ تُرْجَعُوْنَ ۟
കാഫിറുകൾ തങ്ങളുടെ തൊലികളോട് പറയും: നമ്മൾ ഇഹലോകത്ത് പ്രവർത്തിച്ചു കൊണ്ടിരുന്നത് ഞങ്ങൾക്കെതിരായ സാക്ഷ്യമായി നിങ്ങൾ പറയാനുള്ള കാരണമെന്താണ്?! അപ്പോൾ തൊലികൾ അതിൻ്റെയാളുകളോട് മറുപടിയായി പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ചവനായ അല്ലാഹുവാണ് ഞങ്ങളെ സംസാരിപ്പിച്ചത്. അവനാകുന്നു ഇഹലോകത്ത് ആദ്യ തവണ നിങ്ങളെ സൃഷ്ടിച്ചത്. പരലോക ജീവിതത്തിൽ അവനിലേക്ക് മാത്രമാണ് വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ മടക്കപ്പെടുന്നതും.
અરબી તફસીરો:
وَمَا كُنْتُمْ تَسْتَتِرُوْنَ اَنْ یَّشْهَدَ عَلَیْكُمْ سَمْعُكُمْ وَلَاۤ اَبْصَارُكُمْ وَلَا جُلُوْدُكُمْ وَلٰكِنْ ظَنَنْتُمْ اَنَّ اللّٰهَ لَا یَعْلَمُ كَثِیْرًا مِّمَّا تَعْمَلُوْنَ ۟
നിങ്ങളുടെ ചെവികളോ കണ്ണുകളോ തൊലികളോ നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കാതിരിക്കാനായി, തിന്മകൾ പ്രവർത്തിക്കുമ്പോൾ നിങ്ങൾ ഒളിക്കാറില്ലായിരുന്നല്ലോ?! കാരണം, നിങ്ങൾ വിചാരണയിലോ മരണ ശേഷമുള്ള പ്രതിഫലത്തിലോ ശിക്ഷയിലോ ഒന്നും വിശ്വസിച്ചിരുന്നില്ല. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിൽ മിക്കതും അറിയുന്നില്ലെന്നായിരുന്നു നിങ്ങൾ ധരിച്ചത്. അവനിൽ നിന്ന് (നിങ്ങളുടെ പ്രവർത്തനങ്ങൾ) മറഞ്ഞു പോകുമെന്ന ധാരണയിൽ നിങ്ങൾ സ്വയം വഞ്ചിതരായി.
અરબી તફસીરો:
وَذٰلِكُمْ ظَنُّكُمُ الَّذِیْ ظَنَنْتُمْ بِرَبِّكُمْ اَرْدٰىكُمْ فَاَصْبَحْتُمْ مِّنَ الْخٰسِرِیْنَ ۟
നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ കുറിച്ചുള്ള നിങ്ങളുടെ ആ തെറ്റായ ധാരണ നിങ്ങളെ നശിപ്പിച്ചു. അക്കാരണത്താൽ ഇഹലോകവും പരലോകവും നഷ്ടപ്പെട്ടവരിൽ നിങ്ങൾ ആയിത്തീരുകയും ചെയ്തു.
અરબી તફસીરો:
فَاِنْ یَّصْبِرُوْا فَالنَّارُ مَثْوًی لَّهُمْ ؕ— وَاِنْ یَّسْتَعْتِبُوْا فَمَا هُمْ مِّنَ الْمُعْتَبِیْنَ ۟
സ്വന്തം കാതുകളും കണ്ണുകളും തൊലികളും എതിരെ സാക്ഷ്യം പറഞ്ഞവരിൽ ഉൾപ്പെട്ട ഇക്കൂട്ടർ സഹിക്കുകയാണെങ്കിൽ നരകം തന്നെയാണ് അവരുടെ സങ്കേതവും, അവർക്ക് മടങ്ങിച്ചെല്ലാനുള്ള വാസസ്ഥലവും. ശിക്ഷ തങ്ങളിൽ നിന്ന് എടുത്തു നീക്കുവാനും, അല്ലാഹുവിൻ്റെ തൃപ്തി ലഭിക്കാനുമാണ് അവർ തേടുന്നതെങ്കിൽ; അല്ലാഹുവിൻ്റെ തൃപ്തി അവർക്കിനി നേടിയെടുക്കാൻ കഴിയില്ല. സ്വർഗത്തിലാകട്ടെ; ഒരിക്കലും അവർ പ്രവേശിക്കുകയുമില്ല.
અરબી તફસીરો:
وَقَیَّضْنَا لَهُمْ قُرَنَآءَ فَزَیَّنُوْا لَهُمْ مَّا بَیْنَ اَیْدِیْهِمْ وَمَا خَلْفَهُمْ وَحَقَّ عَلَیْهِمُ الْقَوْلُ فِیْۤ اُمَمٍ قَدْ خَلَتْ مِنْ قَبْلِهِمْ مِّنَ الْجِنِّ وَالْاِنْسِ ۚ— اِنَّهُمْ كَانُوْا خٰسِرِیْنَ ۟۠
അങ്ങനെ ഈ നിഷേധികൾക്ക് പിശാചുക്കളിൽ പെട്ട ചില കൂട്ടാളികളെ സന്തതസഹചാരികളായി നാം ഏർപ്പെടുത്തി കൊടുത്തു. ഇഹലോകത്ത് അവർ ചെയ്തു കൂട്ടുന്ന മോശം പ്രവർത്തികളും, പാരത്രിക ജീവിതത്തിൻ്റെ കാര്യം അവർ പിന്തിവെച്ചിരിക്കുന്നതും (പിശാചുക്കൾ) അവർക്ക് നല്ലതാക്കി തോന്നിപ്പിച്ചു. അങ്ങനെ പരലോക സ്മരണയും, അതിനു വേണ്ടി പ്രവർത്തിക്കുക എന്നതും ഇവർ അവർക്ക് വിസ്മരിപ്പിച്ചു. അപ്പോൾ മുൻപ് കഴിഞ്ഞു പോയ ജിന്നുകളുടെയും മനുഷ്യരുടെയും സമുദായങ്ങൾക്ക് വന്നുഭവിച്ചതു പോലുള്ള ശിക്ഷ ഇവർക്കും നിർബന്ധമായി തീർന്നു. പരലോകത്ത് നരകത്തിൽ പ്രവേശിക്കുകയും, അങ്ങനെ തങ്ങളുടെ സ്വദേഹങ്ങളെയും കുടുംബങ്ങളെയും നഷ്ടപ്പെടുത്തിയതിനാൽ അവർ നഷ്ടം പറ്റിയവർ തന്നെ.
અરબી તફસીરો:
وَقَالَ الَّذِیْنَ كَفَرُوْا لَا تَسْمَعُوْا لِهٰذَا الْقُرْاٰنِ وَالْغَوْا فِیْهِ لَعَلَّكُمْ تَغْلِبُوْنَ ۟
തെളിവിനെ തെളിവു കൊണ്ട് നേരിടാൻ സാധിക്കാതെ വന്നപ്പോൾ (ഇസ്ലാമിനെ) നിഷേധിച്ചവർ പരസ്പരം ഉപദേശിച്ചു: മുഹമ്മദ് നിങ്ങളെ ഓതികേൾപ്പിക്കുന്ന ഈ ഖുർആൻ നിങ്ങൾ കേൾക്കരുത്. അതിന് നിങ്ങൾ കീഴടങ്ങുകയും ചെയ്യരുത്. അവൻ നിങ്ങൾക്ക് അത് ഓതി കേൾപ്പിക്കുമ്പോൾ നിങ്ങൾ അട്ടഹസിക്കുകയും ശബ്ദമുയർത്തുകയും ചെയ്യുക. അങ്ങനെ നിങ്ങൾക്ക് അവൻ്റെ മേൽ വിജയിക്കാൻ കഴിഞ്ഞേക്കാം; ക്രമേണ അവൻ ഖുർആൻ കേൾപ്പിക്കുന്നത് അവസാനിപ്പിക്കുകയും, അതിലേക്കുള്ള ക്ഷണം നിർത്തുകയും ചെയ്യും. അപ്പോൾ നമുക്കും ഇതിൽ നിന്ന് ആശ്വാസം ലഭിക്കും.
અરબી તફસીરો:
فَلَنُذِیْقَنَّ الَّذِیْنَ كَفَرُوْا عَذَابًا شَدِیْدًا وَّلَنَجْزِیَنَّهُمْ اَسْوَاَ الَّذِیْ كَانُوْا یَعْمَلُوْنَ ۟
അല്ലാഹുവിനെയും അവൻ്റെ ദൂതരെയും നിഷേധിച്ചവർക്ക് പരലോകത്ത് കഠിനമായ ശിക്ഷ നാം നൽകുക തന്നെ ചെയ്യും. അവർ പ്രവർത്തിച്ച അതിനീചമായ -ബഹുദൈവാരാധനയും മറ്റു അതിക്രമങ്ങളും പോലെയുള്ള- തിന്മകൾക്ക് നാം ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകുകയും ചെയ്യും.
અરબી તફસીરો:
ذٰلِكَ جَزَآءُ اَعْدَآءِ اللّٰهِ النَّارُ ۚ— لَهُمْ فِیْهَا دَارُ الْخُلْدِ ؕ— جَزَآءً بِمَا كَانُوْا بِاٰیٰتِنَا یَجْحَدُوْنَ ۟
അല്ലാഹുവിൽ അവിശ്വസിക്കുകയും, അവൻ്റെ ദൂതരെ കളവാക്കുകയും ചെയ്ത അല്ലാഹുവിൻ്റെ ശത്രുക്കൾക്കുള്ള പ്രതിഫലമത്രെ അത്; നരകം! അതിലവർക്ക് ശാശ്വതവാസമുണ്ട്. ഒരിക്കലും അതവരിൽ നിന്ന് വിട്ടുമാറുകയില്ല. അല്ലാഹുവിൻ്റെ ആയത്തുകളെ നിഷേധിക്കുകയും, സുവ്യക്തവും സുശക്തവുമായ തെളിവുകളായിട്ടു കൂടി അതിലവർ വിശ്വസിക്കാതിരുന്നതിനുള്ള പ്രതിഫലമാണത്.
અરબી તફસીરો:
وَقَالَ الَّذِیْنَ كَفَرُوْا رَبَّنَاۤ اَرِنَا الَّذَیْنِ اَضَلّٰنَا مِنَ الْجِنِّ وَالْاِنْسِ نَجْعَلْهُمَا تَحْتَ اَقْدَامِنَا لِیَكُوْنَا مِنَ الْاَسْفَلِیْنَ ۟
അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതരെ കളവാക്കുകയും ചെയ്തവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ഞങ്ങളെ വഴികേടിലാക്കിയവരെ നീ ഞങ്ങൾക്ക് കാണിച്ചു തരൂ! നിഷേധത്തിൻ്റെ വഴിതുറക്കുകയും, അതിലേക്ക് ക്ഷണിക്കുകയും ചെയ്ത ഇബ്'ലീസും, (മനുഷ്യർക്കിടയിൽ) രക്തച്ചൊരിച്ചിലിന് തുടക്കം കുറിച്ച, ആദമിൻ്റെ മകനുമാണ് ഉദ്ദേശം. അവരെ രണ്ടിനെയും ഞങ്ങളുടെ കാലുകൾക്ക് താഴെയിട്ട് ചവിട്ടി താഴ്ത്തട്ടെ; അങ്ങനെ നരകത്തിൽ ഏറ്റവും കഠിന ശിക്ഷ ലഭിക്കുന്നവരിൽ അവർ ഉൾപ്പെടട്ടെ.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• سوء الظن بالله صفة من صفات الكفار.
അല്ലാഹുവിനെ കുറിച്ചുള്ള മോശം വിചാരം (അല്ലാഹുവിലുള്ള) നിഷേധികളുടെ സ്വഭാവത്തിൽ പെട്ടതാണ്.

• الكفر والمعاصي سبب تسليط الشياطين على الإنسان.
• (ഇസ്ലാമിനെ) നിഷേധിക്കലും തിന്മകൾ പ്രവർത്തിക്കലും പിശാചുക്കൾക്ക് മനുഷ്യരുടെ മേൽ ആധിപത്യം നേടാൻ സാധിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നാണ്.

• تمنّي الأتباع أن ينال متبوعوهم أشدّ العذاب يوم القيامة.
• (തിന്മകളിലേക്ക്) തങ്ങളെ നയിച്ച നേതാക്കന്മാർക്ക് പരലോകത്ത് ഏറ്റവും കഠിനശിക്ഷ ലഭിക്കാൻ അവരുടെ അനുയായികൾ ആഗ്രഹിക്കും.

 
શબ્દોનું ભાષાંતર સૂરહ: ફુસ્સિલત
સૂરહ માટે અનુક્રમણિકા પેજ નંબર
 
કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ - ભાષાંતરોની અનુક્રમણિકા

તફસીર લિદ્ દિરાસતીલ્ કુરઆનિયહ દ્વારા પ્રકાશિત.

બંધ કરો