Check out the new design

કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ * - ભાષાંતરોની અનુક્રમણિકા


શબ્દોનું ભાષાંતર સૂરહ: અલ્ અન્આમ   આયત:
ذٰلِكُمُ اللّٰهُ رَبُّكُمْ ۚ— لَاۤ اِلٰهَ اِلَّا هُوَ ۚ— خَالِقُ كُلِّ شَیْءٍ فَاعْبُدُوْهُ ۚ— وَهُوَ عَلٰی كُلِّ شَیْءٍ وَّكِیْلٌ ۟
ജനങ്ങളേ! ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവ്. അവനു പുറമെ മറ്റൊരു രക്ഷിതാവ് നിങ്ങൾക്കില്ല. അവനല്ലാതെ ആരാധനക്കർഹനായും മറ്റൊരാളുമില്ല. എല്ലാ വസ്തുക്കളെയും ഉണ്ടാക്കിയവൻ അവനാകുന്നു. അതിനാൽ അവനെ മാത്രം നിങ്ങൾ ആരാധിക്കുക. അവനാകുന്നു ആരാധനക്ക് അർഹതയുള്ളവൻ. അവൻ എല്ലാ കാര്യത്തെയും കാത്തുസംരക്ഷിക്കുന്നവനാകുന്നു.
અરબી તફસીરો:
لَا تُدْرِكُهُ الْاَبْصَارُ ؗ— وَهُوَ یُدْرِكُ الْاَبْصَارَ ۚ— وَهُوَ اللَّطِیْفُ الْخَبِیْرُ ۟
കണ്ണുകൾ അവനെ ചൂഴ്ന്നറിയുകയില്ല. അവനാകട്ടെ കണ്ണുകളെ മുഴുവൻ കണ്ടെത്തുകയും, അവയെ ചൂഴ്ന്നറിയുകയും ചെയ്യുന്നു. തൻ്റെ സച്ചരിതരായ അടിമകളോട് അങ്ങേയറ്റം അനുകമ്പയുള്ളവനും (ലത്വീഫ്), അവരെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും (ഖബീർ) ആകുന്നു അവൻ.
અરબી તફસીરો:
قَدْ جَآءَكُمْ بَصَآىِٕرُ مِنْ رَّبِّكُمْ ۚ— فَمَنْ اَبْصَرَ فَلِنَفْسِهٖ ۚ— وَمَنْ عَمِیَ فَعَلَیْهَا ؕ— وَمَاۤ اَنَا عَلَیْكُمْ بِحَفِیْظٍ ۟
ജനങ്ങളേ! നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിൽ നിന്ന് വ്യക്തമായ തെളിവുകളും സുശക്തമായ പ്രമാണങ്ങളും വന്നെത്തിയിരിക്കുന്നു. ആരെങ്കിലും അവ ചിന്തിച്ചു മനസ്സിലാക്കുകയും, അതിന് കീഴൊതുങ്ങുകയും ചെയ്താൽ അതിൻ്റെ പ്രയോജനം അവന് തന്നെയാണ് ലഭിക്കുക. ആരെങ്കിലും അതിനോട് അന്ധത പുലർത്തുകയും, അത് ചിന്തിച്ചു മനസ്സിലാക്കാതിരിക്കുകയും, അതിന് കീഴൊതുങ്ങാതിരിക്കുകയും ചെയ്താൽ അതിൻ്റെ ഉപദ്രവം അവന് തന്നെയാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്തുന്ന നിങ്ങളുടെ കാവൽക്കാരനൊന്നുമല്ല ഞാൻ. ഞാൻ എൻ്റെ രക്ഷിതാവിൽ നിന്നുള്ള ദൂതൻ മാത്രമാകുന്നു; അവനാകുന്നു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവൻ.
અરબી તફસીરો:
وَكَذٰلِكَ نُصَرِّفُ الْاٰیٰتِ وَلِیَقُوْلُوْا دَرَسْتَ وَلِنُبَیِّنَهٗ لِقَوْمٍ یَّعْلَمُوْنَ ۟
അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന തെളിവുകൾ നാം വ്യത്യസ്തവും വിഭിന്നവുമാക്കിയതു പോലെ, (സ്വർഗത്തെ കുറിച്ച്) വാഗ്ദാനം നൽകുന്നതും, (നരകത്തെ കുറിച്ച്) താക്കീത് നൽകുന്നതും, ഉപദേശമുൾക്കൊള്ളുന്നതുമായി നാം (ഖുർആനിലെ) ആയത്തുകളെ വ്യത്യസ്ത രൂപത്തിലാക്കിയിരിക്കുന്നു. (എന്നാൽ) ബഹുദൈവാരാധകർ പറയും: ഇത് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമേയല്ല. നിനക്ക് മുൻപുള്ള, വേദക്കാരിൽ നിന്ന് നീ പഠിച്ചെടുത്തത് മാത്രമാകുന്നു ഇത്. മുഹമ്മദ് നബി -ﷺ- യുടെ സമുദായത്തിൽ നിന്ന് (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് സത്യം വ്യക്തമാക്കി നൽകുന്നതിനാണ് ഇപ്രകാരം നാം തെളിവുകൾ വിഭിന്നമാക്കിയിരിക്കുന്നത്. സത്യം സ്വീകരിക്കുകയും, അത് പിൻപറ്റുകയും ചെയ്യുന്നവർ അവർ മാത്രമാണ്.
અરબી તફસીરો:
اِتَّبِعْ مَاۤ اُوْحِیَ اِلَیْكَ مِنْ رَّبِّكَ ۚ— لَاۤ اِلٰهَ اِلَّا هُوَ ۚ— وَاَعْرِضْ عَنِ الْمُشْرِكِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് താങ്കൾക്ക് സന്ദേശമായി നൽകുന്നതിനെ താങ്കൾ പിൻപറ്റുക. അവനൊഴികെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല. (അല്ലാഹുവിനെ) നിഷേധിച്ചവരും അവരുടെ ശത്രുതയും നിൻ്റെ ഹൃദയത്തെ മഥിക്കേണ്ടതില്ല. അവരുടെ കാര്യം അല്ലാഹുവിലേക്ക് മടക്കപ്പെടുന്നതാകുന്നു.
અરબી તફસીરો:
وَلَوْ شَآءَ اللّٰهُ مَاۤ اَشْرَكُوْا ؕ— وَمَا جَعَلْنٰكَ عَلَیْهِمْ حَفِیْظًا ۚ— وَمَاۤ اَنْتَ عَلَیْهِمْ بِوَكِیْلٍ ۟
അല്ലാഹു അവനിൽ ഒരാളും പങ്കുചേർക്കരുതെന്ന് ഉദ്ദേശിച്ചിരുന്നെങ്കിൽ ഒരാളും അവനിൽ പങ്കുചേർക്കില്ലായിരുന്നു. അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ അവരെ നിരീക്ഷിക്കാനും അവരുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്താനും നാം ഏൽപ്പിച്ചിട്ടില്ല. അവരുടെ കാര്യം നോക്കിനടത്തുന്നവരുമല്ല താങ്കൾ. താങ്കൾ അല്ലാഹുവിൻ്റെ ദൂതനായ ഒരു റസൂൽ മാത്രമാകുന്നു. (അല്ലാഹുവിൻ്റെ സന്ദേശം ജനങ്ങൾക്ക്) എത്തിച്ചു നൽകുക എന്നതല്ലാതെ മറ്റൊന്നും താങ്കൾക്ക് മേൽ ബാധ്യതയില്ല.
અરબી તફસીરો:
وَلَا تَسُبُّوا الَّذِیْنَ یَدْعُوْنَ مِنْ دُوْنِ اللّٰهِ فَیَسُبُّوا اللّٰهَ عَدْوًا بِغَیْرِ عِلْمٍ ؕ— كَذٰلِكَ زَیَّنَّا لِكُلِّ اُمَّةٍ عَمَلَهُمْ ۪— ثُمَّ اِلٰی رَبِّهِمْ مَّرْجِعُهُمْ فَیُنَبِّئُهُمْ بِمَا كَانُوْا یَعْمَلُوْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! ബഹുദൈവാരാധകർ അല്ലാഹുവിനോടൊപ്പം ആരാധിക്കുന്ന വിഗ്രഹങ്ങളെ നിങ്ങൾ ചീത്ത വിളിക്കരുത്. തീർത്തും നിസ്സാരവും ആക്ഷേപിക്കപ്പെടാൻ അർഹവുമാണ് അവയെങ്കിലും ബഹുദൈവാരാധകർ അഹങ്കാരത്തോടെയും, റബ്ബിൻ്റെ മഹത്വത്തെക്കുറിച്ച് അറിവില്ലാതെയും അല്ലാഹുവിൻ്റെ മേൽ ആക്ഷേപം ചൊരിയാൻ (അത് മുഖേന) ഇടവന്നേക്കാം. ഇക്കൂട്ടർക്ക് അവർ നിലകൊള്ളുന്ന വഴികേട് ഭംഗിയാക്കി തോന്നിപ്പിക്കപ്പെട്ടത് പോലെ ഓരോ സമൂഹത്തിനും അവരുടെ പ്രവർത്തനങ്ങൾ -അത് നല്ലതോ ചീത്തയോ ആകട്ടെ- ഭംഗിയാക്കി തോന്നിപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ നാം അവർക്ക് ഭംഗിയാക്കി തോന്നിപ്പിച്ച അക്കാര്യം അവർ പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ രക്ഷിതാവിങ്കലേക്കാകുന്നു അവരുടെ മടക്കം. അവർ ഇഹലോകത്ത് പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് അപ്പോൾ അല്ലാഹു അവരെ അറിയിക്കുന്നതും, അതിനുള്ള പ്രതിഫലം അവർക്ക് നൽകുന്നതുമാണ്.
અરબી તફસીરો:
وَاَقْسَمُوْا بِاللّٰهِ جَهْدَ اَیْمَانِهِمْ لَىِٕنْ جَآءَتْهُمْ اٰیَةٌ لَّیُؤْمِنُنَّ بِهَا ؕ— قُلْ اِنَّمَا الْاٰیٰتُ عِنْدَ اللّٰهِ وَمَا یُشْعِرُكُمْ ۙ— اَنَّهَاۤ اِذَا جَآءَتْ لَا یُؤْمِنُوْنَ ۟
അല്ലാഹുവിൽ പങ്കുചേർത്തവർ അവർക്ക് കഴിയുംവിധം ശക്തിയിൽ സത്യം ചെയ്തു പറയുന്നു: ഞങ്ങൾ നിർദേശം വെച്ച ദൃഷ്ടാന്തങ്ങളിൽ ഏതെങ്കിലും ഒന്ന് മുഹമ്മദ് ഞങ്ങൾക്ക് കൊണ്ടുവന്നു കാണിച്ചാൽ ഞങ്ങളതിൽ വിശ്വസിക്കുന്നതാണ്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: (ഞാൻ ഉദ്ദേശിക്കുന്ന രൂപത്തിൽ ഇറക്കുവാൻ) ദൃഷ്ടാന്തങ്ങൾ എൻ്റെ കയ്യിലില്ല. അല്ലാഹുവിൻ്റെ നിയന്ത്രണത്തിൽ മാത്രമാകുന്നു ദൃഷ്ടാന്തങ്ങളെല്ലാം. ഉദ്ദേശിക്കുമ്പോൾ അവനത് ഇറക്കുന്നതാണ്. അല്ലാഹുവിൽ വിശ്വസിക്കുന്നവരേ! അവർ നിർദേശം വെച്ച രൂപത്തിലുള്ള ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയാൽ അവർ വിശ്വസിക്കുമെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? അല്ല; അവർ തങ്ങളുടെ ശത്രുതയിലും നിഷേധത്തിലും ഉറച്ചു നിലകൊള്ളുകയാണ് ചെയ്യുക; കാരണം അവർ സന്മാർഗം ഉദ്ദേശിക്കുന്നില്ല.
અરબી તફસીરો:
وَنُقَلِّبُ اَفْـِٕدَتَهُمْ وَاَبْصَارَهُمْ كَمَا لَمْ یُؤْمِنُوْا بِهٖۤ اَوَّلَ مَرَّةٍ وَّنَذَرُهُمْ فِیْ طُغْیَانِهِمْ یَعْمَهُوْنَ ۟۠
സത്യത്തിലേക്ക് സന്മാർഗം സ്വീകരിക്കുന്നതിൽ നിന്ന് നാം അവരുടെ ഹൃദയങ്ങളും കാഴ്ചകളും കീഴ്മേൽ മറിക്കുകയും, അവയ്ക്കിടയിൽ മറയിടുകയും ചെയ്യും. അവരുടെ നിഷേധം കാരണത്താൽ ഖുർആനിൽ വിശ്വസിക്കുന്നതിൽ നിന്ന് ആദ്യത്തെ തവണ അവർക്ക് നാം മറയിട്ടതു പോലെ. അവരുടെ വഴികേടിലും അവരുടെ രക്ഷിതാവിനെതിരെയുള്ള ധിക്കാരത്തിലും നാം അവരെ പരിഭ്രാന്തരായി -വഴിയറിയാത്തവരായി- ഉപേക്ഷിക്കുന്നതാണ്.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• تنزيه الله تعالى عن الظلم الذي ترسِّخُه عقيدة (الجَبْر)، وبيان أن كفر العباد وشركهم أمر يحدث باختيارهم.
• (അല്ലാഹു അടിമകളെ അവരുടെ പ്രവർത്തനങ്ങൾ നിർബന്ധിതരാക്കി ചെയ്യിക്കുകയാണ് എന്ന) അതിക്രമം അല്ലാഹുവിനെ ആരോപിക്കുന്ന 'ജബ്'രിയാ' വിശ്വാസചിന്താഗതിയിൽ നിന്ന് അല്ലാഹു പരിശുദ്ധനാണ്. മനുഷ്യർ അല്ലാഹുവിനെ നിഷേധിക്കുകയും അവനിൽ പങ്കുചേർക്കുകയും ചെയ്യുന്നത് അവരുടെ സ്വേഛപ്രകാരം തന്നെ സംഭവിക്കുന്നതാണ്. (അല്ലാഹു അപ്രകാരം ചെയ്യാൻ അവരെ നിർബന്ധിതരാക്കുന്നതല്ല).

• ليس بمقدور نبي من الأنبياء أن يأتي بآية من عند نفسه، أو متى شاء، بل ذلك أمر مردود لله تعالى، فهو القادر وحده على ذلك، وهو الحكيم الذي يُقَدِّر نوع الآية ووقت إظهارها.
• നബിമാരിൽ ആർക്കും തന്നെ സ്വയം എന്തെങ്കിലും ദൃഷ്ടാന്തം കൊണ്ടുവരാനോ, ഉദ്ദേശിക്കുന്ന സന്ദർഭത്തിൽ കൊണ്ടുവരാനോ സാധിക്കുകയില്ല. മറിച്ച് അതെല്ലാം അല്ലാഹുവിങ്കലാണ് ഉള്ളത്. അവന് മാത്രമാകുന്നു ദൃഷ്ടാന്തങ്ങൾ കൊണ്ടുവരാൻ സാധിക്കുക. ദൃഷ്ടാന്തങ്ങൾ ഏതു രൂപത്തിലായിരിക്കണമെന്നും, അത് പ്രത്യക്ഷപ്പെടേണ്ട സമയവുമെല്ലാം നിശ്ചയിക്കുന്ന മഹായുക്തിമാൻ അല്ലാഹുവാണ്.

• النهي عن سب آلهة المشركين حذرًا من مفسدة أكبر وهي التعدي بالسب على جناب رب العالمين.
• കൂടുതൽ വലിയ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ ബഹുദൈവാരാധകരുടെ ആരാധ്യന്മാരെ ചീത്ത പറയുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. അതായത് (തങ്ങളുടെ ആരാധ്യന്മാരെ ആക്ഷേപിച്ചതിന് പകരമായി) അവർ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ അസഭ്യം പറഞ്ഞേക്കാം.

• قد يحول الله سبحانه وتعالى بين العبد والهداية، ويُصرِّف بصره وقلبه على غير الطاعة؛ عقوبة له على اختياره الكفر.
• മനുഷ്യൻ സന്മാർഗം സ്വീകരിക്കുന്നതിൽ നിന്ന് അല്ലാഹു ചിലപ്പോൾ മറയിട്ടേക്കാം. അല്ലാഹുവിനെ നിഷേധിക്കാൻ (ആദ്യതവണ) തെരഞ്ഞെടുത്തത് കാരണത്താൽ അവരുടെ കാഴ്ച്ചയും ഹൃദയവും അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് അവൻ തെറ്റിച്ചു കളയുകയും ചെയ്തേക്കാം.

 
શબ્દોનું ભાષાંતર સૂરહ: અલ્ અન્આમ
સૂરહ માટે અનુક્રમણિકા પેજ નંબર
 
કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ - ભાષાંતરોની અનુક્રમણિકા

તફસીર લિદ્ દિરાસતીલ્ કુરઆનિયહ દ્વારા પ્રકાશિત.

બંધ કરો