Check out the new design

કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ * - ભાષાંતરોની અનુક્રમણિકા


શબ્દોનું ભાષાંતર સૂરહ: અલ્ અઅરાફ   આયત:
قَالَ الْمَلَاُ الَّذِیْنَ اسْتَكْبَرُوْا مِنْ قَوْمِهٖ لَنُخْرِجَنَّكَ یٰشُعَیْبُ وَالَّذِیْنَ اٰمَنُوْا مَعَكَ مِنْ قَرْیَتِنَاۤ اَوْ لَتَعُوْدُنَّ فِیْ مِلَّتِنَا ؕ— قَالَ اَوَلَوْ كُنَّا كٰرِهِیْنَ ۟ۚ
ശുഐബ് -عَلَيْهِ السَّلَامُ- ൻ്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാരും നേതാക്കന്മാരും അദ്ദേഹത്തോട് പറഞ്ഞു: ശുഐബ്! നിന്നെയും നിന്നെ വിശ്വസിച്ച നിന്നോടൊപ്പമുള്ളവരെയും ഞങ്ങളുടെ നാട്ടിൽ നിന്ന് ഞങ്ങൾ പുറത്താക്കുക തന്നെ ചെയ്യും. അതല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ മതത്തിലേക്ക് മടങ്ങിവരിക തന്നെ വേണം. അവരുടെ സംസാരത്തെ തള്ളിക്കളഞ്ഞു കൊണ്ടും, അതിൽ അത്ഭുതംകൂറി കൊണ്ടും ശുഐബ് -عَلَيْهِ السَّلَامُ- മറുപടി പറഞ്ഞു; നിങ്ങളുടെ മതവും ആദർശവും നിരർത്ഥകമാണെന്ന് ബോധ്യമുള്ളതിനാൽ ഞങ്ങൾക്ക് അതിനോട് വെറുപ്പുണ്ടെങ്കിലും ഞങ്ങൾ നിങ്ങളെ പിൻപറ്റണമെന്നോ?!
અરબી તફસીરો:
قَدِ افْتَرَیْنَا عَلَی اللّٰهِ كَذِبًا اِنْ عُدْنَا فِیْ مِلَّتِكُمْ بَعْدَ اِذْ نَجّٰىنَا اللّٰهُ مِنْهَا ؕ— وَمَا یَكُوْنُ لَنَاۤ اَنْ نَّعُوْدَ فِیْهَاۤ اِلَّاۤ اَنْ یَّشَآءَ اللّٰهُ رَبُّنَا ؕ— وَسِعَ رَبُّنَا كُلَّ شَیْءٍ عِلْمًا ؕ— عَلَی اللّٰهِ تَوَكَّلْنَا ؕ— رَبَّنَا افْتَحْ بَیْنَنَا وَبَیْنَ قَوْمِنَا بِالْحَقِّ وَاَنْتَ خَیْرُ الْفٰتِحِیْنَ ۟
നിങ്ങൾ നിലകൊള്ളുന്ന ബഹുദൈവാരാധനയിൽ നിന്നും നിഷേധത്തിൽ നിന്നും അല്ലാഹു ഞങ്ങളെ രക്ഷിച്ചതിന് ശേഷം അതിൽ ഞങ്ങൾ വിശ്വസിക്കുന്നവരായാൽ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചവർ തന്നെയായിരിക്കും ഞങ്ങൾ. നിങ്ങളുടെ നിരർത്ഥകമായ ഈ ആദർശത്തിലേക്ക് വരുക എന്നത് ഒരിക്കലും ശരിയാവുകയില്ല, അതൊരിക്കലും നേരുമല്ല; അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. കാരണം സർവ്വരും അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് കീഴിലാണുള്ളത്. നമ്മുടെ രക്ഷിതാവ് സർവ്വതിനെയും അവൻ്റെ അറിവ് കൊണ്ട് വലയം ചെയ്തിരിക്കുന്നു. യാതൊന്നും അവന് അവ്യക്തമാവുകയില്ല. ഞങ്ങളെ സ്വിറാത്വുൽ മുസ്തഖീമിൽ (അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ) ഉറപ്പിച്ചു നിർത്താനും, നരകത്തിൻ്റെ വഴികളിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കാനും അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കും കാഫിറുകളായ ഞങ്ങളുടെ ജനതക്കുമിടയിൽ നീ വിധികൽപ്പിക്കേണമേ! നിഷേധികളായ അതിക്രമികൾക്കെതിരെ അതിക്രമിക്കപ്പെട്ട സത്യത്തിൻ്റെ വക്താക്കളെ നീ സഹായിക്കേണമേ! ഞങ്ങളുടെ രക്ഷിതാവേ! നീ തന്നെയാകുന്നു വിധി പ്രഖ്യാപിക്കുന്നവരിൽ ഏറ്റവും ഉത്തമൻ.
અરબી તફસીરો:
وَقَالَ الْمَلَاُ الَّذِیْنَ كَفَرُوْا مِنْ قَوْمِهٖ لَىِٕنِ اتَّبَعْتُمْ شُعَیْبًا اِنَّكُمْ اِذًا لَّخٰسِرُوْنَ ۟
അദ്ദേഹത്തിൻ്റെ ജനതയിലെ കാഫിറുകളായ, അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന ക്ഷണം തള്ളിക്കളഞ്ഞവരായ നേതാക്കളും പ്രമാണിമാരും ശുഐബിൽ നിന്നും അദ്ദേഹത്തിൻ്റെ മതത്തിൽ നിന്നും ജനങ്ങളെ താക്കീത് ചെയ്തു. അവർ പറഞ്ഞു: നമ്മുടെ നാട്ടിലുള്ളവരേ! നിങ്ങളെങ്ങാനും ശുഐബിൻ്റെ മതത്തിൽ പ്രവേശിക്കുകയും, നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും മതം ഉപേക്ഷിക്കുകയും ചെയ്താൽ തീർച്ചയായും നിങ്ങൾ നശിച്ചു പോകുന്നതായിരിക്കും.
અરબી તફસીરો:
فَاَخَذَتْهُمُ الرَّجْفَةُ فَاَصْبَحُوْا فِیْ دَارِهِمْ جٰثِمِیْنَ ۟
അപ്പോൾ ഭയങ്കരമായ ഒരു ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ തങ്ങളുടെ വീടുകളിൽ മുഖം കുത്തി, മുട്ടു കുത്തിയ നിലയിൽ അവർ ചത്തുമലച്ചു കിടന്നു. ചലനമില്ലാത്ത ശവങ്ങളായി അവർ തങ്ങളുടെ വീടുകളിൽ മരിച്ചു കിടന്നു.
અરબી તફસીરો:
الَّذِیْنَ كَذَّبُوْا شُعَیْبًا كَاَنْ لَّمْ یَغْنَوْا فِیْهَا ۛۚ— اَلَّذِیْنَ كَذَّبُوْا شُعَیْبًا كَانُوْا هُمُ الْخٰسِرِیْنَ ۟
ശുഐബിനെ നിഷേധിച്ചവർ മുഴുവനും നശിച്ചു. ആ വീടുകളിൽ അവർ താമസിക്കുകയോ, അവിടെ അവർ സുഖിച്ചു ജീവിക്കുകയോ ചെയ്തിട്ടില്ലാത്തതു പോലെ അവരായിത്തീർന്നു. ശുഐബിനെ നിഷേധിച്ചവർ; അവർ തന്നെയാകുന്നു നഷ്ടക്കാർ. കാരണം, അവർ തങ്ങളുടെ സ്വന്തങ്ങളെ നഷ്ടപ്പെടുത്തുകയാണുണ്ടായത്; അവർക്ക് അതിനെ ഉടമപ്പെടുത്താൻ കഴിഞ്ഞില്ല. നിഷേധികളായ അവിശ്വാസികൾ ജൽപ്പിച്ചിരുന്നത് പോലെ, അദ്ദേഹത്തിൻ്റെ ജനതയിലെ മുഅ്മിനുകളായിരുന്നില്ല നഷ്ടക്കാരായിത്തീർന്നത്.
અરબી તફસીરો:
فَتَوَلّٰی عَنْهُمْ وَقَالَ یٰقَوْمِ لَقَدْ اَبْلَغْتُكُمْ رِسٰلٰتِ رَبِّیْ وَنَصَحْتُ لَكُمْ ۚ— فَكَیْفَ اٰسٰی عَلٰی قَوْمٍ كٰفِرِیْنَ ۟۠
നശിച്ചു പോയ തൻ്റെ സമൂഹത്തിൽ നിന്ന് ശുഐബ് നബി -عَلَيْهِ السَّلَامُ- തിരിഞ്ഞു കളഞ്ഞു. അവരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! എൻ്റെ രക്ഷിതാവ് നിങ്ങൾക്ക് എത്തിച്ചു നൽകാൻ കൽപ്പിച്ച കാര്യം ഞാൻ നിങ്ങൾക്ക് തീർച്ചയായും എത്തിച്ചു നൽകിയിരിക്കുന്നു. ഞാൻ നിങ്ങളോട് ഗുണദോഷിക്കുകയും ചെയ്തിട്ടുണ്ട്; എന്നാൽ നിങ്ങൾ എൻ്റെ ഉപദേശം സ്വീകരിക്കുകയോ, ഞാൻ കാണിച്ചു തന്ന മാർഗം ഉൾക്കൊള്ളുകയോ ചെയ്തില്ല. അപ്പോൾ അല്ലാഹുവിനെ നിഷേധിക്കുകയും, തങ്ങളുടെ നിഷേധത്തിൽ ഉറച്ചു നിലകൊള്ളുകയും ചെയ്ത ഒരു ജനതയുടെ കാര്യത്തിൽ ഞാനെങ്ങനെ ദുഃഖിക്കാനാണ്?!
અરબી તફસીરો:
وَمَاۤ اَرْسَلْنَا فِیْ قَرْیَةٍ مِّنْ نَّبِیٍّ اِلَّاۤ اَخَذْنَاۤ اَهْلَهَا بِالْبَاْسَآءِ وَالضَّرَّآءِ لَعَلَّهُمْ یَضَّرَّعُوْنَ ۟
ഏതൊരു നാട്ടിൽ നാം അല്ലാഹുവിൻ്റെ ദൂതന്മാരിൽ പെട്ട നബിമാരെ അയക്കുകയും അങ്ങനെ ആ നാടുകളിലെ ജനങ്ങൾ (നബിമാരെ) കളവാക്കുകയും അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്താൽ അവരെ പ്രയാസങ്ങളും ദാരിദ്ര്യവും രോഗവും കൊണ്ട് നാം പിടികൂടാതെയിരുന്നിട്ടില്ല. അവർ അല്ലാഹുവിന് കീഴൊതുങ്ങുകയും, അവർ നിലകൊള്ളുന്ന നിഷേധവും അഹങ്കാരവും ഉപേക്ഷിക്കുന്നതിനുമത്രെ അത്. ഈ പറഞ്ഞതിൽ (മക്കക്കാരായ) ഖുറൈശികൾക്കുള്ള താക്കീതുണ്ട്. അല്ല; അല്ലാഹുവിനെ നിഷേധിക്കുകയും നബി -ﷺ- യെ കളവാക്കുകയും ചെയ്ത എല്ലാവർക്കുമുള്ള താക്കീതുണ്ട്. നിഷേധികളായ ജനതയുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ നടപടിക്രമമാണ് ഈ പറയപ്പെട്ടിരിക്കുന്നത്.
અરબી તફસીરો:
ثُمَّ بَدَّلْنَا مَكَانَ السَّیِّئَةِ الْحَسَنَةَ حَتّٰی عَفَوْا وَّقَالُوْا قَدْ مَسَّ اٰبَآءَنَا الضَّرَّآءُ وَالسَّرَّآءُ فَاَخَذْنٰهُمْ بَغْتَةً وَّهُمْ لَا یَشْعُرُوْنَ ۟
പ്രയാസങ്ങളും രോഗങ്ങളുമായി അവരെ പിടികൂടിയതിന് ശേഷം നന്മയും വിശാലതയും നിർഭയത്വവും നാമവർക്ക് മാറ്റിനൽകി. അങ്ങനെ അവരുടെ എണ്ണം വർദ്ധിക്കുകയും, അവരുടെ സമ്പത്ത് അഭിവൃദ്ധിപ്പെടുകയും ചെയ്തു. അവർ പറഞ്ഞു: നമ്മെ ബാധിച്ച പ്രയാസവും നന്മയുമെല്ലാം (പ്രകൃതിയുടെ) സ്വാഭാവിക പ്രക്രിയ മാത്രമാണ്. നമ്മുടെ മുൻപുള്ളവർക്കും അതെല്ലാം സംഭവിച്ചിട്ടുണ്ട്. അവരെ ബാധിച്ച പ്രയാസങ്ങൾ (അല്ലാഹുവിൻ്റെ മതം സ്വീകരിക്കാൻ വേണ്ട രൂപത്തിൽ) ചിന്തിക്കാൻ വേണ്ടിയായിരുന്നെന്നും, അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ (തിന്മകൾ അധികരിച്ച അവസ്ഥയിൽ) അപ്രതീക്ഷിതമായി പിടികൂടുന്നതിന് വേണ്ടിയായിരുന്നെന്നും അവർക്ക് മനസ്സിലായില്ല. അങ്ങനെ അവരെ നാം പൊടുന്നനെ ശിക്ഷയിലൂടെ പിടികൂടി; അവരാകട്ടെ ശിക്ഷയെ കുറിച്ച് ചിന്തിക്കുന്നവരോ അത് പ്രതീക്ഷിക്കുന്നവരോ ആയിരുന്നില്ല.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• من مظاهر إكرام الله لعباده الصالحين أنه فتح لهم أبواب العلم ببيان الحق من الباطل، وبنجاة المؤمنين، وعقاب الكافرين.
• അല്ലാഹു അവൻ്റെ സച്ചരിതരായ ദാസന്മാരെ ആദരിക്കുന്നതിൻ്റെ അടയാളങ്ങളിൽ പെട്ടതാണ് അവൻ അവർക്ക് അസത്യവും സത്യവും വേർതിരിക്കാൻ കഴിയുന്ന വ്യത്യസ്തങ്ങളായ അറിവിൻ്റെ വാതിലുകൾ തുറന്നു നൽകുമെന്നത്. (അല്ലാഹുവിൽ) വിശ്വസിച്ചവരെ അവൻ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുകയും, (അവനെ) നിഷേധിച്ചവരെ ശിക്ഷിക്കുമെന്നതും അതിൽ പെട്ടതാണ്.

• من سُنَّة الله في عباده الإمهال؛ لكي يتعظوا بالأحداث، ويُقْلِعوا عما هم عليه من معاص وموبقات.
• അല്ലാഹുവിൻ്റെ ദാസന്മാരുടെ കാര്യത്തിൽ അവൻ സ്വീകരിച്ചിട്ടുള്ള രീതികളിൽ ഒന്നാണ് അവർക്ക് കുറച്ചു കാലം അവധി നൽകുക എന്നത്. തങ്ങൾക്ക് ഉണ്ടാകുന്ന അനുഭവങ്ങളിൽ നിന്ന് അവർ ഗുണപാഠം ഉൾക്കൊള്ളുന്നതിനത്രെ അത്. തങ്ങൾ നിലകൊള്ളുന്ന തെറ്റുകളും തിന്മകളും ഉപേക്ഷിക്കുന്നതിനുമത്രെ അത്.

• الابتلاء بالشدة قد يصبر عليه الكثيرون، ويحتمل مشقاته الكثيرون، أما الابتلاء بالرخاء فالذين يصبرون عليه قليلون.
• കടുത്ത പരീക്ഷണങ്ങളിൽ ധാരാളം പേർക്ക് ക്ഷമിക്കാൻ കഴിഞ്ഞേക്കാം. പലരും ആ സന്ദർഭങ്ങളിലെ ബുദ്ധിമുട്ടുകൾ സഹിച്ചേക്കാം. എന്നാൽ അനുഗ്രഹങ്ങൾ കൊണ്ടുള്ള പരീക്ഷണത്തിൽ ക്ഷമിക്കാൻ കഴിയുന്നവർ വളരെ ചുരുക്കമാണ്.

 
શબ્દોનું ભાષાંતર સૂરહ: અલ્ અઅરાફ
સૂરહ માટે અનુક્રમણિકા પેજ નંબર
 
કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ - ભાષાંતરોની અનુક્રમણિકા

તફસીર લિદ્ દિરાસતીલ્ કુરઆનિયહ દ્વારા પ્રકાશિત.

બંધ કરો