Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Al'bakara   Aya:
وَلَمَّا جَآءَهُمْ كِتٰبٌ مِّنْ عِنْدِ اللّٰهِ مُصَدِّقٌ لِّمَا مَعَهُمْ ۙ— وَكَانُوْا مِنْ قَبْلُ یَسْتَفْتِحُوْنَ عَلَی الَّذِیْنَ كَفَرُوْا ۚ— فَلَمَّا جَآءَهُمْ مَّا عَرَفُوْا كَفَرُوْا بِهٖ ؗ— فَلَعْنَةُ اللّٰهِ عَلَی الْكٰفِرِیْنَ ۟
അല്ലാഹുവിൽ നിന്ന് വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടപ്പോൾ അവർ അതിനെ നിഷേധിച്ചു. അടിസ്ഥാന വിഷയങ്ങളിലെല്ലാം തൗറാത്തിനോടും ഇഞ്ചീലിനോടും യോജിക്കുന്നതാണ് ഖുർആൻ. അവരാണെങ്കിൽ ഖുർആൻ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് പറയാറുണ്ടായിരുന്നു: ഒരു നബി വരാനുണ്ട്. അദ്ദേഹം നിയോഗിക്കപ്പെട്ടാൽ ഞങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അവിടുത്തെ പിൻപറ്റുകയും മുശ്രിക്കുകൾക്കെതിരിൽ വിജയം നേടുകയും ചെയ്യും. എന്നാൽ അവർക്കറിയാവുന്ന എല്ലാ വിശേഷണങ്ങളോടും കൂടി മുഹമ്മദ് നബി വരികയും,അവർക്കറിയാവുന്ന സത്യവുമായി ഖുർആൻ അവതരിക്കുകയും ചെയ്തപ്പോൾ അവർ നിഷേധിക്കുകയാണ് ചെയ്തത്. അല്ലാഹുവിലും അവന്റെ റസൂലിലും അവിശ്വസിക്കുന്നവർക്കാണ് അല്ലാഹുവിൻറെ ശാപം.
Tafsiran larabci:
بِئْسَمَا اشْتَرَوْا بِهٖۤ اَنْفُسَهُمْ اَنْ یَّكْفُرُوْا بِمَاۤ اَنْزَلَ اللّٰهُ بَغْیًا اَنْ یُّنَزِّلَ اللّٰهُ مِنْ فَضْلِهٖ عَلٰی مَنْ یَّشَآءُ مِنْ عِبَادِهٖ ۚ— فَبَآءُوْ بِغَضَبٍ عَلٰی غَضَبٍ ؕ— وَلِلْكٰفِرِیْنَ عَذَابٌ مُّهِیْنٌ ۟
അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസത്തിന് പകരമായി അവർ സ്വീകരിച്ച സ്വാർത്ഥ താത്പര്യങ്ങൾ എത്ര ചീത്ത! മുഹമ്മദ് നബിക്ക് പ്രവാചകത്വവും ഖുർആനും അവതരിപ്പിച്ചതിലുള്ള അസൂയ കാരണം അക്രമമായി, അല്ലാഹു അവതരിപ്പിച്ചതിൽ അവർ അവിശ്വസിക്കുകയും അവന്റെ റസൂലുകളെ നിഷേധിക്കുകയും ചെയ്തു. മുമ്പ് തൗറാത്ത് മാറ്റിമറിച്ചതിനാലും, മുഹമ്മദ് നബിയെ നിഷേധിച്ചതിനാലും അല്ലാഹുവിൽ നിന്നുള്ള ഇരട്ടി ക്രോധത്തിന് അവർ അർഹരായി. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിൽ അവിശ്വസിക്കുന്ന കാഫിറുകൾക്ക് ഖിയാമത്ത് നാളിൽ നിന്ദ്യമായ ശിക്ഷയാണുള്ളത്.
Tafsiran larabci:
وَاِذَا قِیْلَ لَهُمْ اٰمِنُوْا بِمَاۤ اَنْزَلَ اللّٰهُ قَالُوْا نُؤْمِنُ بِمَاۤ اُنْزِلَ عَلَیْنَا وَیَكْفُرُوْنَ بِمَا وَرَآءَهٗ ۗ— وَهُوَ الْحَقُّ مُصَدِّقًا لِّمَا مَعَهُمْ ؕ— قُلْ فَلِمَ تَقْتُلُوْنَ اَنْۢبِیَآءَ اللّٰهِ مِنْ قَبْلُ اِنْ كُنْتُمْ مُّؤْمِنِیْنَ ۟
അല്ലാഹു മുഹമ്മദ് നബിക്ക് അവതരിപ്പിച്ച സന്മാർഗത്തിലും സത്യത്തിലും നിങ്ങൾ വിശ്വസിക്കൂ എന്ന് യഹൂദികളോട് പറയപ്പെട്ടാൽ, ഞങ്ങളുടെ നബിമാർക്ക് അവതീർണ്ണമായ സന്ദേശത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ട് എന്നാണവർ പറയുക. അതിനപ്പുറമുള്ളത് അവർ വിശ്വസിക്കുന്നില്ല. മുഹമ്മദ് നബിക്ക് അവതരിപ്പിക്കപ്പെട്ടത് അവർ നിഷേധിക്കുന്നു. ഖുർആനാകട്ടെ, പരിപൂർണ സത്യമാണ്. അല്ലാഹുവിൽ നിന്നുള്ളതും അവരുടെ പക്കലുള്ളതുമായതിനോട് ഖുർആൻ യോജിക്കുകയും ചെയ്യുന്നു. അവർക്കവതരിപ്പിക്കപ്പെട്ടതിൽ സത്യമായും അവർ വിശ്വസിച്ചിരുന്നെങ്കിൽ ഖുർആനിലും അവർ വിശ്വസിക്കുമായിരുന്നു. ഓ നബിയേ, അവരോടു മറുപടി പറയുക: യഥാർത്ഥത്തിൽ നിങ്ങൾ മുഅ്മിനുകളാണെങ്കിൽ പിന്നെ എന്തിനായിരുന്നു, സത്യവുമായി നിങ്ങളിലേക്ക് വന്ന അല്ലാഹുവിൻറെ നബിമാരെ നിങ്ങൾ കൊന്നുകളഞ്ഞത്?
Tafsiran larabci:
وَلَقَدْ جَآءَكُمْ مُّوْسٰی بِالْبَیِّنٰتِ ثُمَّ اتَّخَذْتُمُ الْعِجْلَ مِنْ بَعْدِهٖ وَاَنْتُمْ ظٰلِمُوْنَ ۟
നിങ്ങളുടെ റസൂലായ മൂസാ (عليه السلام) അദ്ദേഹത്തിൻറെ സത്യസന്ധതക്കുള്ള വ്യക്തമായ തെളിവുകളുമായി നിങ്ങളിലേക്ക് വന്നു. അതിന് ശേഷം, മൂസാ തൻറെ റബ്ബ് നിശ്ചയിച്ച സമയത്ത് അവനുമായുള്ള സംഭാഷണത്തിനായി പോയി. ആ സമയം കാളക്കുട്ടിയെ നിങ്ങൾ ഇലാഹായി സ്വീകരിച്ചു. അതിനെ നിങ്ങൾ ആരാധിച്ചു. അങ്ങനെ അല്ലാഹുവിൽ പങ്കുചേർക്കുകയെന്ന അക്രമം നിങ്ങൾ പ്രവർത്തിച്ചു. യഥാർത്ഥത്തിൽ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ. അവനല്ലാത്ത മറ്റാർക്കും അതിനർഹതയില്ല.
Tafsiran larabci:
وَاِذْ اَخَذْنَا مِیْثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّوْرَ ؕ— خُذُوْا مَاۤ اٰتَیْنٰكُمْ بِقُوَّةٍ وَّاسْمَعُوْا ؕ— قَالُوْا سَمِعْنَا وَعَصَیْنَا ۗ— وَاُشْرِبُوْا فِیْ قُلُوْبِهِمُ الْعِجْلَ بِكُفْرِهِمْ ؕ— قُلْ بِئْسَمَا یَاْمُرُكُمْ بِهٖۤ اِیْمَانُكُمْ اِنْ كُنْتُمْ مُّؤْمِنِیْنَ ۟
മൂസാ നബി (عليه السلام) നെ പിൻപറ്റണമെന്നും, അവിടുന്ന് അല്ലാഹുവിൽ നിന്ന് കൊണ്ട് വരുന്നത് സ്വീകരിക്കണമെന്നും നിങ്ങളോട് നാം ശക്തമായ കരാർ വാങ്ങുകയും, നിങ്ങൾക്ക് മീതെ ഭയപ്പെടുത്താനായി പർവ്വതത്തെ നാം ഉയർത്തിപ്പിടിക്കുകയും ചെയ്ത സന്ദർഭവും ഓർക്കുക. നാം നിങ്ങളോട് പറഞ്ഞു: നിങ്ങൾക്ക് നാം നൽകിയ തൗറാത്തിനെ ഗൗരവപൂർവം ഉത്സാഹത്തോടെ മുറുകെപിടിക്കുക. കേൾക്കുകയും അനുസരിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുക. അല്ലെങ്കിൽ ഈ പർവതത്തെ നാം നിങ്ങൾക്ക് മേലെ വീഴ്ത്തും. അപ്പോൾ നിങ്ങൾ പറഞ്ഞു: ഞങ്ങൾ ഞങ്ങളുടെ ചെവി കൊണ്ട് കേൾക്കുകയും പ്രവർത്തികൊണ്ട് ധിക്കരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കുഫ്റിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ആരാധന അവരുടെ ഹൃദയങ്ങളിൽ ലയിച്ചു ചേർന്നു കഴിഞ്ഞിരുന്നു. ഓ നബിയേ, പറയുക: അല്ലാഹുവിനെ നിഷേധിക്കുക എന്ന് കൽപിക്കുന്ന നിങ്ങളുടെ ഈ ഈമാൻ എത്ര മോശമാണ്! നിങ്ങൾ മുഅ്മിനുകളാണെങ്കിൽ! കാരണം യഥാർത്ഥ ഈമാനിനോടൊപ്പം ഒരിക്കലും കുഫ്റുണ്ടാവുകയില്ല.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• اليهود أعظم الناس حسدًا؛ إذ حملهم حسدهم على الكفر بالله وردِّ ما أنزل، بسبب أن الرسول صلى الله عليه وسلم لم يكن منهم.
• ജൂതന്മാരാണ് ജനങ്ങളിൽ ഏറ്റവും അസൂയയുള്ളവർ; അവരുടെ അസൂയ അല്ലാഹുവിൽ അവിശ്വസിക്കാനും അവൻ അവതരിപ്പിച്ചത് തള്ളിക്കളയാനും അവരെ പ്രേരിപ്പിച്ചു. നബി (ﷺ) അവരിൽ പെട്ടവനായില്ല എന്നതായിരുന്നു അതിനു കാരണം.

• أن الإيمان الحق بالله تعالى يوجب التصديق بكل ما أَنزل من كتب، وبجميع ما أَرسل من رسل.
• അല്ലാഹുവിലുള്ള വിശ്വാസം യഥാർത്ഥമാണെങ്കിൽ അല്ലാഹു അവതരിപ്പിച്ച മുഴുവൻ കിതാബുകളിലും, അവനയച്ച മുഴുവൻ റസൂലുകളിലും വിശ്വസിക്കൽ നിർബന്ധമാകുന്നു.

• من أعظم الظلم الإعراض عن الحق والهدى بعد معرفته وقيام الأدلة عليه.
• സന്മാർഗ്ഗവും സത്യവും അറിഞ്ഞതിന് ശേഷവും അതിനുള്ള തെളിവുകൾ വന്നതിന് ശേഷവും സത്യത്തിൽ നിന്ന് തിരിഞ്ഞുകളയൽ ഏറ്റവും വലിയ അക്രമങ്ങളിലൊന്നാണ്.

• من عادة اليهود نقض العهود والمواثيق، وهذا ديدنهم إلى اليوم.
• കരാറുകളും ഉടമ്പടികളും ലംഘിക്കൽ ജൂതൻമാരുടെ സമ്പ്രദായമാണ്. ഇന്നും അവരുടെ സ്ഥിരംസ്വഭാവം അതുതന്നെയാണ്.

 
Fassarar Ma'anoni Sura: Al'bakara
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa