Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Al'bakara   Aya:
وَاِذْ یَرْفَعُ اِبْرٰهٖمُ الْقَوَاعِدَ مِنَ الْبَیْتِ وَاِسْمٰعِیْلُ ؕ— رَبَّنَا تَقَبَّلْ مِنَّا ؕ— اِنَّكَ اَنْتَ السَّمِیْعُ الْعَلِیْمُ ۟
നബിയേ, ഇബ്രാഹീമും ഇസ്മാഈലും കൂടി കഅ്ബയുടെ അടിത്തറ കെട്ടി ഉയർത്തിക്കൊണ്ടിരുന്ന സന്ദർഭം അനുസ്മരിക്കുക. അവർ വിനയത്തോടെയും കീഴ്പ്പെട്ട് കൊണ്ടും പ്രാർത്ഥിച്ചു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രവർത്തനങ്ങളെ - കഅ്ബയുടെ നിർമാണം അതിൽ പെട്ടതാണ് - നീ സ്വീകരിക്കേണമേ. തീർച്ചയായും നീ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുന്നവനും ഞങ്ങളുടെ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും അറിയുന്നവനുമാകുന്നു.
Tafsiran larabci:
رَبَّنَا وَاجْعَلْنَا مُسْلِمَیْنِ لَكَ وَمِنْ ذُرِّیَّتِنَاۤ اُمَّةً مُّسْلِمَةً لَّكَ ۪— وَاَرِنَا مَنَاسِكَنَا وَتُبْ عَلَیْنَا ۚ— اِنَّكَ اَنْتَ التَّوَّابُ الرَّحِیْمُ ۟
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ ഇരുവരെയും നിൻറെ കൽപ്പന അംഗീകരിക്കുന്നവരും നിനക്ക് കീഴ്പെടുന്നവരുമാക്കേണമേ. നിന്നിൽ മറ്റാരെയും ഞങ്ങൾ പങ്ക് ചേർക്കാത്തവരാക്കേണമേ. ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്ക് കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, നിന്നെ എങ്ങിനെ ആരാധിക്കണമെന്ന് ഞങ്ങൾക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പാപങ്ങളും, നിന്നെ അനുസരിക്കുന്നതിൽ സംഭവിച്ച പോരായ്മകളും പൊറുക്കുകയും ചെയ്യേണമേ. തീർച്ചയായും നീ നിൻറെ അടിമകളുടെ പശ്ചാത്താപം ഏറെ സ്വീകരിക്കുന്ന തവ്വാബും അവരോട് കരുണ ചെയ്യുന്ന റഹീമുമാകുന്നു.
Tafsiran larabci:
رَبَّنَا وَابْعَثْ فِیْهِمْ رَسُوْلًا مِّنْهُمْ یَتْلُوْا عَلَیْهِمْ اٰیٰتِكَ وَیُعَلِّمُهُمُ الْكِتٰبَ وَالْحِكْمَةَ وَیُزَكِّیْهِمْ ؕ— اِنَّكَ اَنْتَ الْعَزِیْزُ الْحَكِیْمُ ۟۠
ഞങ്ങളുടെ റബ്ബേ, ഇസ്മാഈലിൻറെ സന്തതികളിൽ നിന്നു അവരിലേക്ക് ഒരു റസൂലിനെ നീ നിയോഗിക്കേണമേ. നീ അവതരിപ്പിക്കുന്ന നിൻറെ ആയത്തുകൾ അവർക്ക് ഓതികേൾപ്പിക്കുകയും, ഖുർആനും സുന്നത്തും അവരെ പഠിപ്പിക്കുകയും ശിർക്കിൽ നിന്നും മ്ലേച്ഛതകളിൽ നിന്നും അവരെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ. തീർച്ചയായും നീ എപ്പോഴും വിജയിക്കുന്ന അതിശക്തനാകുന്നു. നീ തീരുമാനിക്കുന്ന കാര്യങ്ങളിലും നിന്റെ പ്രവർത്തനങ്ങളിലും മഹത്തായ യുക്തിയുള്ളവനുമാകുന്നു.
Tafsiran larabci:
وَمَنْ یَّرْغَبُ عَنْ مِّلَّةِ اِبْرٰهٖمَ اِلَّا مَنْ سَفِهَ نَفْسَهٗ ؕ— وَلَقَدِ اصْطَفَیْنٰهُ فِی الدُّنْیَا ۚ— وَاِنَّهٗ فِی الْاٰخِرَةِ لَمِنَ الصّٰلِحِیْنَ ۟
ഇബ്രാഹീം ( عليه السلام ) ന്റെ മതം വിട്ട് മറ്റൊരു മതത്തിലേക്ക് ഒരാളും പോവുകയില്ല. സ്വന്തത്തോട് തന്നെ അതിക്രമം ചെയ്യുകയും തനിക്ക് നിന്ദ്യത മതിയെന്ന് തൃപ്തിപ്പെടുകയും സത്യമുപേക്ഷിച്ച് ദുർമാർഗം സ്വീകരിക്കുകയും അതു വഴി മോശമായ പദ്ധതി ഒരുക്കുകയും ചെയ്തവനൊഴികെ. ഇഹലോകത്തിൽ ഇബ്രാഹീം ( عليه السلام ) നെ നാം ഖലീലും (നമുക്ക് ഏറെ പ്രിയങ്കരനും) റസൂലുമായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം, അല്ലാഹു നിർബന്ധമാക്കിയതെല്ലാം നിർവ്വഹിക്കുകയും അങ്ങനെ ഉന്നതമായ പദവികൾ കരസ്ഥമാക്കുകയും ചെയ്ത സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയായിരിക്കും.
Tafsiran larabci:
اِذْ قَالَ لَهٗ رَبُّهٗۤ اَسْلِمْ ۙ— قَالَ اَسْلَمْتُ لِرَبِّ الْعٰلَمِیْنَ ۟
131 - ഇബാദത്തുകൾ (ആരാധനകൾ) എനിക്ക് മാത്രമാക്കുകയും അനുസരണയോടെ എനിക്ക് കീഴ്പെടുകയും ചെയ്യുക എന്ന് ഇബ്റാഹീമിനോട് അദ്ദേഹത്തിന്റെ റബ്ബ് പറഞ്ഞു: ഉടനെ ഇസ്ലാമിലേക്ക് ഇബ്രാഹീം ധൃതിപ്പെട്ടുചെന്നതിനാൽ അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഇബ്റാഹീം തന്റെ റബ്ബിനോട് മറുപടി പറഞ്ഞു: ഞാനിതാ അല്ലാഹുവിന് കീഴ്പെട്ട മുസ്ലിമായിരിക്കുന്നു. അടിമകളുടെ മുഴുവനും സ്രഷ്ടാവും ഉപജീവനം നൽകുന്നവനും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവിന് ഞാനിതാ കീഴ്പെട്ടിരിക്കുന്നു.
Tafsiran larabci:
وَوَصّٰی بِهَاۤ اِبْرٰهٖمُ بَنِیْهِ وَیَعْقُوْبُ ؕ— یٰبَنِیَّ اِنَّ اللّٰهَ اصْطَفٰی لَكُمُ الدِّیْنَ فَلَا تَمُوْتُنَّ اِلَّا وَاَنْتُمْ مُّسْلِمُوْنَ ۟ؕ
132 -ഇബ്രാഹീം തൻറെ മക്കളെ (സർവ്വലോകരുടെയും റബ്ബിന് ഞാനിതാ (കീഴ്പെട്ട) മുസ്ലിമായിരിക്കുന്നു) എന്ന വചനം കൊണ്ട് ഉപദേശിച്ചു. അപ്രകാരം തന്നെ യഅ്ഖൂബും തൻറെ സന്തതികളെ ഉപദേശിച്ചു. അവർ രണ്ടാളും അവരുടെ മക്കളോട് പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് ഇസ്ലാമിനെ തെരഞ്ഞെടുത്തുതന്നിരിക്കുന്നു. അതിനാൽ മരണം വരുന്നത് വരെ നിങ്ങളത് മുറുകെ പിടിക്കുക. ഉള്ളിലും പുറത്തും ഒരു പോലെ നിങ്ങൾ അല്ലാഹുവിന് കീഴ്പെട്ട മുസ്ലിംകളായിരിക്കുക.
Tafsiran larabci:
اَمْ كُنْتُمْ شُهَدَآءَ اِذْ حَضَرَ یَعْقُوْبَ الْمَوْتُ ۙ— اِذْ قَالَ لِبَنِیْهِ مَا تَعْبُدُوْنَ مِنْ بَعْدِیْ ؕ— قَالُوْا نَعْبُدُ اِلٰهَكَ وَاِلٰهَ اٰبَآىِٕكَ اِبْرٰهٖمَ وَاِسْمٰعِیْلَ وَاِسْحٰقَ اِلٰهًا وَّاحِدًا ۖۚ— وَّنَحْنُ لَهٗ مُسْلِمُوْنَ ۟
"എൻറെ മരണശേഷം എന്തിനെയാണ് നിങ്ങൾ ആരാധിക്കുക" എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദർഭത്തിൽ തൻറെ സന്തതികളോട് ചോദിച്ചപ്പോൾ നിങ്ങളവിടെ സന്നിഹിതരായിരുന്നോ? അവർ അദ്ദേഹത്തിന്റെ ചോദ്യത്തിന് ഇങ്ങനെ മറുപടി പറഞ്ഞു: താങ്കളുടെ ഇലാഹായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിൻറെയും ഇസ്മാഈലിൻറെയും ഇസ്ഹാഖിൻറെയും ഇലാഹായ ഏകഇലാഹിനെ മാത്രം ഞങ്ങൾ ആരാധിക്കും. അവന് പങ്കുകാരില്ല. ഞങ്ങൾ അവന്ന് മാത്രം കീഴ്പെട്ട് അവനെ അനുസരിച്ച് ജീവിക്കുന്നവരുമായിരിക്കും.
Tafsiran larabci:
تِلْكَ اُمَّةٌ قَدْ خَلَتْ ۚ— لَهَا مَا كَسَبَتْ وَلَكُمْ مَّا كَسَبْتُمْ ۚ— وَلَا تُسْـَٔلُوْنَ عَمَّا كَانُوْا یَعْمَلُوْنَ ۟
നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളിൽ പെട്ട ഒരു സമുദായമാകുന്നു അത്. അവർ പ്രവർത്തിച്ചതിലേക്ക് അതിന്റെ ഫലമനുഭവിക്കാനായി അവർ കടന്നുപോയി. ചീത്തയോ നന്മയോ ആയി അവർ പ്രവർത്തിച്ചതിൻറെ ഫലം അവർക്കാകുന്നു. നിങ്ങൾ പ്രവർത്തിച്ചതിൻറെ ഫലം നിങ്ങൾക്കും. അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതല്ല. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അവരും ചോദ്യം ചെയ്യപ്പെടുന്നതല്ല. ഒരാളും മറ്റൊരാളുടെ പാപത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയില്ല. മറിച്ച്, ഓരോരുത്തർക്കും അവർ ചെയ്തതിനാണ് പ്രതിഫലം നൽകപ്പെടുക. നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയവരുടെ പ്രവർത്തികളെക്കുറിച്ച് ചിന്തിച്ച് നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾ അശ്രദ്ധയിലായിപ്പോകരുത്. അല്ലാഹുവിൻറെ കാരുണ്യം കഴിഞ്ഞാൽ ഒരാൾക്കും അവന്റെ സൽക്കർമ്മങ്ങളല്ലാതെ മറ്റൊന്നും ഉപകാരപ്പെടുകയില്ല.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• المؤمن المتقي لا يغتر بأعماله الصالحة، بل يخاف أن ترد عليه، ولا تقبل منه، ولهذا يُكْثِرُ سؤالَ الله قَبولها.
• അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന ഒരു മുഅ്മിൻ താൻ ചെയ്യുന്ന സൽക്കർമ്മങ്ങളിൽ വഞ്ചിതനാവുകയില്ല. മറിച്ച് അത് തള്ളപ്പെട്ടേക്കുമോ എന്ന് അവൻ പേടിക്കും. അവ സ്വീകരിക്കപ്പെടാതെ പോയേക്കുമോ എന്ന് അവൻ ഭയപ്പെടുന്നു. അതിനാൽ തന്നെ, അവ സ്വീകരിക്കാനായി ധാരാളമായി അവൻ അല്ലാഹുവിനോട് പ്രാർത്ഥിക്കും.

• بركة دعوة أبي الأنبياء إبراهيم عليه السلام، حيث أجاب الله دعاءه وجعل خاتم أنبيائه وأفضل رسله من أهل مكة.
• പ്രവാചകന്മാരുടെ പിതാവായ ഇബ്റാഹീം നബി (عليه السلام) ൻറെ പ്രാർത്ഥനയുടെ ബറകത് (ഐശ്വര്യം). അദ്ദേഹത്തിൻറെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയും അങ്ങനെ, അന്ത്യപ്രവാചകനും റസൂലുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠരുമായ മുഹമ്മദ് നബിയെ മക്കയിൽ നിയോഗിക്കുകയും ചെയ്തു.

• دين إبراهيم عليه السلام هو الملة الحنيفية الموافقة للفطرة، لا يرغب عنها ولا يزهد فيها إلا الجاهل المخالف لفطرته.
• മനുഷ്യന്റെ ശുദ്ധ പ്രകൃതിയോട് യോജിക്കുന്ന ഏറ്റവും ശരിയായ മാർഗ്ഗം ഇബ്റാഹീം നബിയുടെ മതമാകുന്നു. തൻറെ ശുദ്ധപ്രകൃതിയോട് എതിരായിത്തീർന്ന വിഡ്ഢിയല്ലാതെ അതിനോട് താത്പര്യമില്ലായ്മ കാണിക്കുകയില്ല. അങ്ങനെയുള്ളവനല്ലാതെ അതിനെ വിലകുറച്ചുകാണുകയില്ല.

• مشروعية الوصية للذرية باتباع الهدى، وأخذ العهد عليهم بالتمسك بالحق والثبات عليه.
• സന്മാർഗ്ഗത്തെ പിൻപറ്റാൻ മക്കളെ ഉപദേശിക്കലും സത്യത്തെ മുറുകെ പിടിക്കാനും അതിൽ ഉറച്ച് നിൽക്കാനും അവരോട് കരാർ വാങ്ങലും മതനിയമങ്ങളിൽപ്പെട്ട കാര്യമാകുന്നു.

 
Fassarar Ma'anoni Sura: Al'bakara
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa