Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Al'an'am   Aya:
وَاِذْ قَالَ اِبْرٰهِیْمُ لِاَبِیْهِ اٰزَرَ اَتَتَّخِذُ اَصْنَامًا اٰلِهَةً ۚ— اِنِّیْۤ اَرٰىكَ وَقَوْمَكَ فِیْ ضَلٰلٍ مُّبِیْنٍ ۟
അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകനായ തൻ്റെ പിതാവ് ആസറിനോട് ഇബ്രാഹീം പറഞ്ഞ സന്ദർഭം സ്മരിക്കുക: എൻ്റെ പിതാവേ! അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെ താങ്കൾ ആരാധ്യന്മാരാക്കുകയും, അവയെ ആരാധിക്കുകയും ചെയ്യുകയാണോ?! വിഗ്രഹങ്ങളെ ആരാധിക്കുന്ന താങ്കളും താങ്കളുടെ സമൂഹവും വ്യക്തമായ വഴികേടിലും, അല്ലാഹുവിന് പുറമെയുള്ളവരെ നിങ്ങൾ ആരാധിക്കുന്നതിൻ്റെ ഫലമായി സത്യമാർഗത്തിൽ നിന്ന് കടുത്ത പരിഭ്രാന്തിയിലുമാണ് അകപ്പെട്ടിരിക്കുന്നതെന്ന് തീർച്ചയായും ഞാൻ മനസ്സിലാക്കുന്നു. അല്ലാഹുവാകുന്നു ആരാധനക്കർഹതയുള്ള യഥാർത്ഥ ആരാധ്യൻ. അവന് പുറമെ ആരാധിക്കപ്പെടുന്നവയെല്ലാം നിരർത്ഥകമാകുന്നു.
Tafsiran larabci:
وَكَذٰلِكَ نُرِیْۤ اِبْرٰهِیْمَ مَلَكُوْتَ السَّمٰوٰتِ وَالْاَرْضِ وَلِیَكُوْنَ مِنَ الْمُوْقِنِیْنَ ۟
തൻ്റെ പിതാവിൻ്റെയും തൻ്റെ ജനതയുടെയും വഴികേട് ഇബ്രാഹീമിന് നാം ബോധ്യപ്പെടുത്തി നൽകിയതു പോലെ ആകാശഭൂമികളുടെ വിശാലമായ ആധിപത്യവും നാം അദ്ദേഹത്തിന് കാണിച്ചു നൽകി. അല്ലാഹുവിൻ്റെ ആ സർവ്വാധിപത്യം അവൻ്റെ ഏകത്വത്തിനും ആരാധിക്കപ്പെടാനുള്ള അർഹത അവനു മാത്രമാണെന്നതിനും തെളിവായി അദ്ദേഹം കണ്ടെത്തുന്നതിന് വേണ്ടിയും, അല്ലാഹു ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും അവൻ എല്ലാത്തിനും കഴിവുള്ളവനാണെന്നും അദ്ദേഹം ദൃഢബോധ്യമുള്ളവരായി തീരുന്നതിനുമത്രെ അത്.
Tafsiran larabci:
فَلَمَّا جَنَّ عَلَیْهِ الَّیْلُ رَاٰ كَوْكَبًا ۚ— قَالَ هٰذَا رَبِّیْ ۚ— فَلَمَّاۤ اَفَلَ قَالَ لَاۤ اُحِبُّ الْاٰفِلِیْنَ ۟
അങ്ങനെ രാത്രി അദ്ദേഹത്തിൻ്റെ മേൽ ഇരുളടഞ്ഞതായി തീർന്നപ്പോൾ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാണെൻ്റെ രക്ഷിതാവ്! അങ്ങനെ ആ നക്ഷത്രം മാഞ്ഞു പോയപ്പോൾ അദ്ദേഹം പറഞ്ഞു: മറഞ്ഞു പോകുന്നവയെ ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം യഥാർത്ഥ ആരാധ്യൻ എന്നെന്നും സന്നിഹിതനായിരിക്കും; അവനൊരിക്കലും മറഞ്ഞു പോവുകയില്ല.
Tafsiran larabci:
فَلَمَّا رَاَ الْقَمَرَ بَازِغًا قَالَ هٰذَا رَبِّیْ ۚ— فَلَمَّاۤ اَفَلَ قَالَ لَىِٕنْ لَّمْ یَهْدِنِیْ رَبِّیْ لَاَكُوْنَنَّ مِنَ الْقَوْمِ الضَّآلِّیْنَ ۟
അങ്ങനെ ചന്ദ്രൻ ഉദിച്ചുയർന്നതു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഇതാകുന്നു എൻ്റെ റബ്ബ്! അത് അസ്തമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹു അവനെ ഏകനാക്കുകയും, അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നതിലേക്ക് എന്നെ വഴികാണിച്ചില്ലെങ്കിൽ അവൻ്റെ സത്യമതത്തിൽ നിന്ന് അകന്നുപോയവരിൽ ഞാൻ ഉൾപ്പെടുക തന്നെ ചെയ്യും.
Tafsiran larabci:
فَلَمَّا رَاَ الشَّمْسَ بَازِغَةً قَالَ هٰذَا رَبِّیْ هٰذَاۤ اَكْبَرُ ۚ— فَلَمَّاۤ اَفَلَتْ قَالَ یٰقَوْمِ اِنِّیْ بَرِیْٓءٌ مِّمَّا تُشْرِكُوْنَ ۟
സൂര്യൻ ഉദിച്ചുയർന്നതു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഈ ഉദിച്ചുയർന്നിരിക്കുന്നതാണ് എൻ്റെ രക്ഷിതാവ്! നക്ഷത്രത്തെക്കാളും ചന്ദ്രനെക്കാളും വലുപ്പമുള്ളത് ഇതാണ്. അത് അസ്തമിച്ചു പോയപ്പോൾ അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവോടൊപ്പം പങ്കുചേർക്കുന്നവയിൽ നിന്നെല്ലാം ഞാൻ ഒഴിവാകുന്നു.
Tafsiran larabci:
اِنِّیْ وَجَّهْتُ وَجْهِیَ لِلَّذِیْ فَطَرَ السَّمٰوٰتِ وَالْاَرْضَ حَنِیْفًا وَّمَاۤ اَنَا مِنَ الْمُشْرِكِیْنَ ۟ۚ
ഒരു മുൻമാതൃകയുമില്ലാതെ ആകാശഭൂമികളെ മുഴുവൻ സൃഷ്ടിച്ചവന് മാത്രമായി ഞാൻ എൻ്റെ കീഴ്വണക്കം നിഷ്കളങ്കമാക്കിയിരിക്കുന്നു. ബഹുദൈവാരാധനയിൽ നിന്നും പൂർണമായും മാറി, അല്ലാഹുവിനെ പരിപൂർണ്ണമായി ഏകനാക്കുന്ന ശുദ്ധമായ തൗഹീദിലേക്ക് ചാഞ്ഞുനിൽക്കുന്നവനാണ് ഞാൻ. അല്ലാഹുവോടൊപ്പം മറ്റുള്ളവരെ ആരാധിക്കുന്ന മുശ്രിക്കുകളിൽ (ബഹുദൈവാരാധകരിൽ) പെട്ടവനല്ല ഞാൻ.
Tafsiran larabci:
وَحَآجَّهٗ قَوْمُهٗ ؕ— قَالَ اَتُحَآجُّوْٓنِّیْ فِی اللّٰهِ وَقَدْ هَدٰىنِ ؕ— وَلَاۤ اَخَافُ مَا تُشْرِكُوْنَ بِهٖۤ اِلَّاۤ اَنْ یَّشَآءَ رَبِّیْ شَیْـًٔا ؕ— وَسِعَ رَبِّیْ كُلَّ شَیْءٍ عِلْمًا ؕ— اَفَلَا تَتَذَكَّرُوْنَ ۟
അല്ലാഹുവിനെ മാത്രം ഏകനാക്കുക എന്ന തൗഹീദിൻ്റെ കാര്യത്തിൽ അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് തർക്കിച്ചു. അവരുടെ വിഗ്രഹങ്ങളെ കുറിച്ച് അദ്ദേഹത്തെ അവർ ഭയപ്പെടുത്താൻ ശ്രമിച്ചു. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു: അല്ലാഹുവിനെ ഏകനാക്കുന്ന തൗഹീദിൻ്റെ കാര്യത്തിലും, അവനെ മാത്രം ആരാധിക്കണമെന്നതിലുമാണോ നിങ്ങൾ എന്നോട് തർക്കിക്കുന്നത്. അല്ലാഹുവാകട്ടെ; അതിലേക്ക് എനിക്ക് സന്മാർഗം നൽകിയിരിക്കുന്നു. നിങ്ങളുടെ വിഗ്രഹങ്ങളെ ഞാൻ ഭയക്കുന്നേയില്ല. അവ എന്തെങ്കിലും ഉപദ്രവമോ ഉപകാരമോ ഉടമപ്പെടുത്തുന്നില്ല; (അങ്ങനെയാണെങ്കിലല്ലേ) അവ എനിക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുകയുള്ളൂ?! അല്ലാഹു ഉദ്ദേശിച്ചതല്ലാതെ (ഒന്നും സംഭവിക്കുകയില്ല). അവൻ ഉദ്ദേശിച്ചത് സംഭവിക്കും. അതോടൊപ്പം അല്ലാഹു എല്ലാം അറിയുകയും ചെയ്യുന്നു. ഭൂമിയിലോ ആകാശത്തിലോ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. എൻ്റെ ജനങ്ങളേ! നിങ്ങൾ നിലകൊള്ളുന്ന അല്ലാഹുവിലുള്ള നിഷേധത്തെ കുറിച്ചും, അവനിൽ നിങ്ങൾ പങ്കുചേർക്കുന്നതിനെ കുറിച്ചും നിങ്ങൾ ചിന്തിച്ചു നോക്കുന്നില്ലേ?! അങ്ങനെ അല്ലാഹുവിൽ മാത്രം വിശ്വസിക്കാൻ നിങ്ങൾ തയ്യാറാകുന്നില്ലേ?!
Tafsiran larabci:
وَكَیْفَ اَخَافُ مَاۤ اَشْرَكْتُمْ وَلَا تَخَافُوْنَ اَنَّكُمْ اَشْرَكْتُمْ بِاللّٰهِ مَا لَمْ یُنَزِّلْ بِهٖ عَلَیْكُمْ سُلْطٰنًا ؕ— فَاَیُّ الْفَرِیْقَیْنِ اَحَقُّ بِالْاَمْنِ ۚ— اِنْ كُنْتُمْ تَعْلَمُوْنَ ۟ۘ
നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളെ ഞാൻ ഭയക്കുകയും, അല്ലാഹു സൃഷ്ടിച്ച അവൻ്റെ സൃഷ്ടികളെ) അല്ലാഹുവിൽ നിങ്ങൾ പങ്കുചേർക്കുന്നതിൽ നിങ്ങൾ ഭയക്കാതിരിക്കുകയും ചെയ്യുന്നതെങ്ങനെ?! അപ്പോൾ ഏത് കൂട്ടരാണ് -അല്ലാഹുവിനെ ഏകനാക്കിയവരോ അല്ലാഹുവിൽ പങ്കുചേർത്തവരോ-; ആരാണ് നിർഭയത്വവും സുരക്ഷയും ലഭിക്കാൻ കൂടുതൽ അർഹരായിട്ടുള്ളവർ?! അവരിൽ ഏറ്റവും അതിന് അർഹതയുള്ളവർ ആരാണെന്ന് നിങ്ങൾക്കറിയുമെങ്കിൽ അവരെ നിങ്ങൾ പിൻപറ്റൂ! സംശയമേതും വേണ്ട; അത് അല്ലാഹുവിൽ വിശ്വസിച്ച, അവനെ ഏകനാക്കിയവരുടെ കക്ഷി തന്നെയാകുന്നു.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• الاستدلال على الربوبية بالنظر في المخلوقات منهج قرآني.
• സൃഷ്ടികളിലേക്ക് നോക്കാൻ കൽപ്പിച്ചു കൊണ്ട് അല്ലാഹുവിൻ്റെ സൃഷ്ടികർതൃത്വത്തിന് തെളിവ് കണ്ടെത്തുക എന്നത് ഖുർആനിൻ്റെ രീതിയിൽ പെട്ടതാണ്.

• الدلائل العقلية الصريحة توصل إلى ربوبية الله.
• വ്യക്തമായ ഭൗദ്ധിക പ്രമാണങ്ങൾ അല്ലാഹുവിൻ്റെ രക്ഷാകർതൃത്വം അംഗീകരിക്കുന്നതിലേക്ക് എത്തിക്കുന്നു.

 
Fassarar Ma'anoni Sura: Al'an'am
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa