Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Al'an'am   Aya:
وَلَوْ جَعَلْنٰهُ مَلَكًا لَّجَعَلْنٰهُ رَجُلًا وَّلَلَبَسْنَا عَلَیْهِمْ مَّا یَلْبِسُوْنَ ۟
അവരിലേക്ക് നിയോഗിക്കപ്പെടുന്ന ദൂതനെ ഒരു മലക്കിൻ്റെ രൂപത്തിൽ നാം അയച്ചിരുന്നെങ്കിലും ആ മലക്കിനെ ഒരു (മനുഷ്യനായ) പുരുഷൻ്റെ രൂപത്തിൽ നാം ആക്കുമായിരുന്നു. എങ്കിലേ അവർക്ക് അദ്ദേഹത്തെ കേൾക്കുവാനും, അദ്ദേഹത്തിൽ നിന്ന് (സന്ദേശം) സ്വീകരിക്കാനും സാധിക്കുകയുള്ളൂ. മലക്കിനെ അല്ലാഹു സൃഷ്ടിച്ച രൂപത്തിൽ തന്നെയാണ് എങ്കിൽ അവർക്ക് (അദ്ദേഹത്തെ കേൾക്കാനോ അദ്ദേഹത്തിൽ നിന്ന് സന്ദേശം സ്വീകരിക്കാനോ) സാധിക്കുകയില്ല. ഇനി മലക്കിനെ നാം പുരുഷ രൂപത്തിലാക്കുകയാണെങ്കിൽ അദ്ദേഹത്തിൻ്റെ കാര്യം (അതായത് അദ്ദേഹം മലക്കാണ് എന്ന കാര്യം) അവർക്ക് അവ്യക്തമാകുകയും ചെയ്യുമായിരുന്നു.
Tafsiran larabci:
وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّنْ قَبْلِكَ فَحَاقَ بِالَّذِیْنَ سَخِرُوْا مِنْهُمْ مَّا كَانُوْا بِهٖ یَسْتَهْزِءُوْنَ ۟۠
ഇക്കൂട്ടർ ഒരു മലക്കിനെ നിന്നോടൊപ്പം ഇറക്കാൻ ആവശ്യപ്പെട്ടു കൊണ്ട് പരിഹാസം അഴിച്ചു വിടുന്നെങ്കിൽ താങ്കൾക്ക് മുൻപുള്ള ദൂതന്മാരെ അവരുടെ സമൂഹവും ഇതു പോലെ പരിഹസിച്ചിട്ടുണ്ട്. അപ്പോൾ ആ ദൂതന്മാർ അവർക്ക് താക്കീത് നൽകുമ്പോൾ അവർ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തു കൊണ്ടിരുന്ന ശിക്ഷ അവരെ വലയം ചെയ്യുകയുണ്ടായി.
Tafsiran larabci:
قُلْ سِیْرُوْا فِی الْاَرْضِ ثُمَّ اَنْظُرُوْا كَیْفَ كَانَ عَاقِبَةُ الْمُكَذِّبِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! പരിഹാസികളായ ഈ നിഷേധികളോട് താങ്കൾ പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക. ശേഷം എങ്ങനെയായിരുന്നു അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിച്ചവരുടെ പര്യവസാനം എന്ന് ചിന്തിക്കുക! (വലിയ) ശക്തിയും പ്രതിരോധശേഷിയുമെല്ലാം ഉണ്ടായിട്ടും അവർക്ക് മേൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നിറങ്ങുക തന്നെ ചെയ്തു.
Tafsiran larabci:
قُلْ لِّمَنْ مَّا فِی السَّمٰوٰتِ وَالْاَرْضِ ؕ— قُلْ لِّلّٰهِ ؕ— كَتَبَ عَلٰی نَفْسِهِ الرَّحْمَةَ ؕ— لَیَجْمَعَنَّكُمْ اِلٰی یَوْمِ الْقِیٰمَةِ لَا رَیْبَ فِیْهِ ؕ— اَلَّذِیْنَ خَسِرُوْۤا اَنْفُسَهُمْ فَهُمْ لَا یُؤْمِنُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ആർക്കാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരം?! പറയുക: അവയുടെയെല്ലാം അധികാരം അല്ലാഹുവിനാകുന്നു. തൻ്റെ അടിമകളോടുള്ള ഔദാര്യമായി കൊണ്ട് അവൻ സ്വന്തത്തിന് മേൽ കാരുണ്യം ബാധ്യതയായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനാൽ അവരെ ഉടനടി അവൻ ശിക്ഷിക്കുകയില്ല. അങ്ങനെ അവർ പശ്ചാത്തപിക്കാത്തവരായി തീർന്നാൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരെ അവൻ ഒരുമിച്ചു കൂട്ടും. (സംഭവിക്കുമെന്നതിൽ) യാതൊരു സംശയവുമില്ലാത്ത ദിനമാകുന്നു അത്. അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് സ്വന്തങ്ങളെ നാശത്തിൽ പെടുത്തിയവർ; അവർ (അല്ലാഹുവിൽ) വിശ്വസിച്ചു കൊണ്ട് സ്വന്തങ്ങളെ നാശത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതല്ല.
Tafsiran larabci:
وَلَهٗ مَا سَكَنَ فِی الَّیْلِ وَالنَّهَارِ ؕ— وَهُوَ السَّمِیْعُ الْعَلِیْمُ ۟
അല്ലാഹുവിന് മാത്രമുള്ളതാകുന്നു രാത്രിയിലും പകലിലും അടങ്ങിയവയുടെ മുഴുവൻ അധികാരം. അവൻ അവരുടെ വാക്കുകൾ എല്ലാം കേൾക്കുന്നവനാകുന്നു (സമീഅ്). അവരുടെ പ്രവർത്തനങ്ങളെല്ലാം അറിയുന്നവനാകുന്നു (അലീം). അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.
Tafsiran larabci:
قُلْ اَغَیْرَ اللّٰهِ اَتَّخِذُ وَلِیًّا فَاطِرِ السَّمٰوٰتِ وَالْاَرْضِ وَهُوَ یُطْعِمُ وَلَا یُطْعَمُ ؕ— قُلْ اِنِّیْۤ اُمِرْتُ اَنْ اَكُوْنَ اَوَّلَ مَنْ اَسْلَمَ وَلَا تَكُوْنَنَّ مِنَ الْمُشْرِكِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോടൊപ്പം വിഗ്രഹങ്ങളെയും മറ്റുപലതിനെയും ആരാധിക്കുന്ന ബഹുദൈവാരാധകരോട് പറയുക: സഹായം തേടുന്നതിനും രക്ഷാധികാരിയായും അല്ലാഹുവല്ലാത്ത മറ്റാരെയെങ്കിലും ഞാൻ സ്വീകരിക്കുക എന്നത് ചിന്തനീയമാണോ?! അവനാകുന്നു മുൻമാതൃകയൊന്നുമില്ലാതെ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവൻ. അവന് മുൻപ് അവ സൃഷ്ടിക്കപ്പെടുകയുണ്ടായിട്ടില്ല. അവനാകുന്നു താൻ ഉദ്ദേശിക്കുന്ന തൻ്റെ അടിമകൾക്ക് ഉപജീവനം നൽകുന്നവൻ. അവൻ്റെ ദാസന്മാരിൽ ഒരാളും അവന് (അല്ലാഹുവിന്) ഉപജീവനം നൽകുന്നില്ല. അവൻ തൻ്റെ അടിമകളിൽ നിന്നെല്ലാം സർവ്വനിലക്കും ധന്യതയുള്ളവനാകുന്നു. അവൻ്റെ ദാസന്മാരാകട്ടെ, എല്ലാ നിലക്കും അവനിലേക്ക് ആവശ്യക്കാരുമാകുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഈ ഉമ്മത്തിൽ (ജനതയിൽ) അല്ലാഹുവിന് ആദ്യമായി കീഴൊതുങ്ങുകയും അവനോട് താഴ്മ കാണിക്കുകയും ചെയ്യുന്നവനാകണമെന്ന് എൻ്റെ രക്ഷിതാവ് എന്നോട് കൽപ്പിച്ചിരിക്കുന്നു. അവനിൽ മറ്റുള്ളവരെ പങ്കുചേർക്കുന്നവരിൽ ഉൾപ്പെടുന്നതിൽ നിന്ന് അവൻ എന്നെ വിലക്കുകയും ചെയ്തിരിക്കുന്നു.
Tafsiran larabci:
قُلْ اِنِّیْۤ اَخَافُ اِنْ عَصَیْتُ رَبِّیْ عَذَابَ یَوْمٍ عَظِیْمٍ ۟
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലാഹു എൻ്റെ മേൽ നിഷിദ്ധമാക്കിയിട്ടുള്ള ബഹുദൈവാരാധനയോ മറ്റോ പ്രവർത്തിക്കുകയോ, അവൻ എന്നോട് പ്രവർത്തിക്കാൻ കൽപ്പിച്ച (അല്ലാഹുവിലുള്ള) വിശ്വാസമോ മറ്റു നന്മകളോ ഉപേക്ഷിച്ചു കൊണ്ടോ അല്ലാഹുവിനെ ധിക്കരിച്ചാൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവൻ ഭീകരമായി എന്നെ ശിക്ഷിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.
Tafsiran larabci:
مَنْ یُّصْرَفْ عَنْهُ یَوْمَىِٕذٍ فَقَدْ رَحِمَهٗ ؕ— وَذٰلِكَ الْفَوْزُ الْمُبِیْنُ ۟
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ആരിൽ നിന്നെങ്കിലും ആ ശിക്ഷ അല്ലാഹു അകറ്റിയാൽ അല്ലാഹുവിൻ്റെ കാരുണ്യത്താൽ അവൻ വിജയിച്ചിരിക്കുന്നു. ശിക്ഷയിൽ നിന്നുള്ള ആ മോക്ഷം തന്നെയാകുന്നു വ്യക്തമായ വിജയം. മറ്റൊരു വിജയവും അതിൻ്റെ അടുത്തെത്തുകയില്ല.
Tafsiran larabci:
وَاِنْ یَّمْسَسْكَ اللّٰهُ بِضُرٍّ فَلَا كَاشِفَ لَهٗۤ اِلَّا هُوَ ؕ— وَاِنْ یَّمْسَسْكَ بِخَیْرٍ فَهُوَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟
ആദമിൻ്റെ സന്താനമേ! അല്ലാഹുവിൽ നിന്ന് നിനക്ക് വല്ല പ്രയാസവും ബാധിക്കുകയാണെങ്കിൽ ആ പ്രയാസം നിന്നിൽ നിന്ന് തടുത്തു വെക്കാൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല. അല്ലാഹുവിൽ നിന്ന് നിനക്ക് വല്ല നന്മയും ലഭിച്ചാൽ അത് അവനിൽ നിന്ന് തടഞ്ഞുവെക്കാനും ആരുമില്ല. അവൻ്റെ ഔദാര്യത്തെ തടുക്കുന്ന ഒരാളുമില്ല. അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു; യാതൊരു കാര്യവും അവന് അസാധ്യമാവുകയില്ല.
Tafsiran larabci:
وَهُوَ الْقَاهِرُ فَوْقَ عِبَادِهٖ ؕ— وَهُوَ الْحَكِیْمُ الْخَبِیْرُ ۟
തൻ്റെ അടിമകളെ അടക്കിഭരിക്കുന്ന, അവരെ തനിക്ക് കീഴ്പ്പെടുത്തിയവനാകുന്നു അവൻ. എല്ലാ നിലക്കും അവൻ അവർക്ക് മേൽ ഔന്നത്യമുള്ളവനാകുന്നു. യാതൊരു കാര്യവും അവന് അസാധ്യമാവുകയില്ല. അവനെ ആർക്കും പരാജയപ്പെടുത്തുക സാധ്യവുമല്ല. സർവ്വരും അവൻ്റെ മുന്നിൽ കീഴൊതുങ്ങിയവരത്രെ. അവൻ്റെ (മഹത്വത്തിന്) യോജിച്ച നിലയിൽ തൻ്റെ എല്ലാ അടിമകൾക്കും മുകളിലാകുന്നു അവൻ. തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനത്രെ അവൻ (ഹകീം). എല്ലാം സൂക്ഷ്മമായി അറിയുന്നവനുമത്രെ (ഖബീർ) അവൻ; യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• بيان حكمة الله تعالى في إرسال كل رسول من جنس من يرسل إليهم؛ ليكون أبلغ في السماع والوعي والقبول عنه.
• ദൂതന്മാർ നിയോഗിക്കപ്പെടുന്നത് ഏത് വർഗത്തിലേക്കാണോ; അവരിൽ പെട്ട ഒരാളെ ദൂതനായി നിയോഗിക്കുക എന്നതിന് പിന്നിലുള്ള അല്ലാഹുവിൻ്റെ ഉദ്ദേശം ഇവിടെ വിശദീകരിച്ചിരിക്കുന്നു. അവരിൽ നിന്ന് തന്നെയുള്ള ദൂതനാണ് വരുന്നത് എന്നാകുമ്പോൾ കാര്യങ്ങൾ കേട്ടുമനസ്സിലാക്കാനും, ഗ്രഹിക്കാനും സ്വീകരിക്കാനും അതാണ് കൂടുതൽ സഹായകരമായിട്ടുള്ളത്.

• الدعوة للتأمل في أن تكرار سنن الأوّلين في العصيان قد يقابله تكرار سنن الله تعالى في العقاب.
• ആദ്യകാലക്കാർ അല്ലാഹുവിനെ ധിക്കരിക്കുന്നത് ആവർത്തിച്ചപ്പോൾ അവർക്ക് മേൽ ശിക്ഷാനടപടി സ്വീകരിക്കുന്നതും അല്ലാഹു ആവർത്തിച്ചു എന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുവാൻ അല്ലാഹു ഓർമ്മപ്പെടുത്തുന്നു.

• وجوب الخوف من المعصية ونتائجها.
• തിന്മയിൽ നിന്നും, അതിൻ്റെ ദുഷ്ഫലങ്ങളിൽ നിന്നും ഭയമുണ്ടായിരിക്കുക എന്നത് നിർബന്ധമാകുന്നു.

• أن ما يصيب البشر من بلاء ليس له صارف إلا الله، وأن ما يصيبهم من خير فلا مانع له إلا الله، فلا رَادَّ لفضله، ولا مانع لنعمته.
• മനുഷ്യരെ ബാധിക്കുന്ന കുഴപ്പങ്ങൾ നീക്കുവാൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവർക്ക് ലഭിക്കുന്ന നന്മകളെ തടുക്കുവാനും അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ്റെ ഔദാര്യം തടുത്തു വെക്കാനോ, അവൻ്റെ അനുഗ്രഹത്തെ ഇല്ലാതെയാക്കുവാനോ ആരും തന്നെയില്ല.

 
Fassarar Ma'anoni Sura: Al'an'am
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa