Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Al'taubah   Aya:
رَضُوْا بِاَنْ یَّكُوْنُوْا مَعَ الْخَوَالِفِ وَطُبِعَ عَلٰی قُلُوْبِهِمْ فَهُمْ لَا یَفْقَهُوْنَ ۟
യുദ്ധത്തിന് പുറപ്പെടാതിരിക്കാൻ ഒഴിവുകഴിവുള്ളവരോടൊപ്പം ചടഞ്ഞിരിക്കുന്നതിൽ തൃപ്തിയടഞ്ഞതിലൂടെ ഈ കപടവിശ്വാസികൾ തങ്ങൾക്ക് നിന്ദ്യതയും അപമാനവും സ്വയം തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ നിഷേധവും കപടവിശ്വാസവും കാരണത്താൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്രവെച്ചിരിക്കുന്നു. അതിനാൽ തങ്ങൾക്ക് പ്രയോജനകരമായത് എന്തെല്ലാമാണെന്ന് അവർ തിരിച്ചറിയുകയില്ല.
Tafsiran larabci:
لٰكِنِ الرَّسُوْلُ وَالَّذِیْنَ اٰمَنُوْا مَعَهٗ جٰهَدُوْا بِاَمْوَالِهِمْ وَاَنْفُسِهِمْ ؕ— وَاُولٰٓىِٕكَ لَهُمُ الْخَیْرٰتُ ؗ— وَاُولٰٓىِٕكَ هُمُ الْمُفْلِحُوْنَ ۟
എന്നാൽ അല്ലാഹുവിൻ്റെ റസൂലും, അവിടുത്തോടൊപ്പം വിശ്വസിച്ച മുസ്ലിംകളും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ നിന്ന് ഇക്കൂട്ടരെ പോലെ ചടഞ്ഞിരുന്നില്ല. അവർ അല്ലാഹുവിൻ്റെ മാർഗത്തിൽ തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് യുദ്ധത്തിലേർപ്പെട്ടു. അങ്ങനെ (യുദ്ധത്തിൽ) വിജയവും, അതിലൂടെ യുദ്ധാർജ്ജിത സ്വത്തുക്കൾ ലഭിക്കുകയും ചെയ്തു കൊണ്ട് അവർക്ക് ഐഹികനേട്ടങ്ങൾ ലഭിച്ചു. സ്വർഗത്തിൽ പ്രവേശിക്കുകയും, തങ്ങൾ ആഗ്രഹിച്ചത് (സ്വർഗവും അല്ലാഹുവിൻ്റെ തൃപ്തിയും) നേടുകയും, ഭയപ്പെട്ടതിൽ നിന്ന് (നരകവും അല്ലാഹുവിൻ്റെ കോപവും) രക്ഷപ്പെടുകയും ചെയ്തു കൊണ്ട് പാരത്രിക നന്മകളും അവർ നേടിയെടുത്തു. ഇതെല്ലാം അല്ലാഹുവിങ്കൽ അവർക്കുള്ള പ്രതിഫലമാണ്.
Tafsiran larabci:
اَعَدَّ اللّٰهُ لَهُمْ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَا ؕ— ذٰلِكَ الْفَوْزُ الْعَظِیْمُ ۟۠
അല്ലാഹു അവർക്ക് സ്വർഗത്തോപ്പുകൾ ഒരുക്കിവെച്ചിരിക്കുന്നു; അതിലെ കൊട്ടാരങ്ങളുടെ താഴ്ഭാഗത്ത് കൂടെ നദികൾ ഒഴുകുന്നു. അവരതിൽ എന്നെന്നേക്കുമായി വസിക്കുന്നതായിരിക്കും. ഒരിക്കലും മരണം അവരെ ബാധിക്കുന്നതല്ല. ഈ പറയപ്പെട്ട പ്രതിഫലമാകുന്നു മഹത്തരമായ വിജയം; മറ്റൊരു വിജയനേട്ടവും അതിനോട് തുല്യമാവുകയില്ല.
Tafsiran larabci:
وَجَآءَ الْمُعَذِّرُوْنَ مِنَ الْاَعْرَابِ لِیُؤْذَنَ لَهُمْ وَقَعَدَ الَّذِیْنَ كَذَبُوا اللّٰهَ وَرَسُوْلَهٗ ؕ— سَیُصِیْبُ الَّذِیْنَ كَفَرُوْا مِنْهُمْ عَذَابٌ اَلِیْمٌ ۟
മദീനയിലും അതിൻ്റെ ചുറ്റുമുള്ള ഗ്രാമീണ അറബികളിൽ പെട്ട ഒരു കൂട്ടവും അല്ലാഹുവിൻ്റെ റസൂലിനോട് ഒഴികഴിവുകൾ ബോധിപ്പിച്ചു കൊണ്ട് വന്നെത്തി. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ നിന്നും, നബിയോടൊപ്പം പുറപ്പെടുന്നതിൽ നിന്നും മാറിനിൽക്കാൻ അനുവാദം നൽകുന്നതിനായിരുന്നു അത്. നബി -ﷺ- യോടൊപ്പം പുറപ്പെടാതിരിക്കാൻ അനുമതിയൊന്നും ചോദിക്കാതെ തന്നെ യുദ്ധത്തിൽ നിന്ന് മാറിനിന്ന മറ്റൊരു കൂട്ടരുമുണ്ട്. കാരണം അവർ നബിയെ സത്യപ്പെടുത്തുകയോ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അവരുടെ ഈ നിഷേധം കാരണത്താൽ വേദനയേറിയ കടുത്ത ശിക്ഷ അക്കൂട്ടരെ ബാധിക്കുന്നതാണ്.
Tafsiran larabci:
لَیْسَ عَلَی الضُّعَفَآءِ وَلَا عَلَی الْمَرْضٰی وَلَا عَلَی الَّذِیْنَ لَا یَجِدُوْنَ مَا یُنْفِقُوْنَ حَرَجٌ اِذَا نَصَحُوْا لِلّٰهِ وَرَسُوْلِهٖ ؕ— مَا عَلَی الْمُحْسِنِیْنَ مِنْ سَبِیْلٍ ؕ— وَاللّٰهُ غَفُوْرٌ رَّحِیْمٌ ۟ۙ
സ്ത്രീകൾക്കും കുട്ടികൾക്കും രോഗികൾക്കും ദുർബലർക്കും അന്ധർക്കും, ചെലവഴിക്കാൻ യാതൊരു സമ്പത്തും കണ്ടെത്താൻ കഴിയാത്ത ദരിദ്രർക്കും മേൽ യുദ്ധത്തിന് പുറപ്പെടാത്തതിൽ യാതൊരു കുറ്റവുമില്ല. കാരണം, അവർക്ക് ന്യായമായ ഒഴികഴിവുകളുണ്ട്. അവർ അല്ലാഹുവിനോടും അവൻ്റെ റസൂലിനോടും നിഷ്കളങ്കത പുലർത്തുകയും, അല്ലാഹുവിൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുകയാണെങ്കിൽ (അവർക്ക് മേൽ തെറ്റില്ല). ഈ പറയപ്പെട്ട ഒഴികഴിവുകൾ ഉള്ള, സദ്'വൃത്തരായവരെ ശിക്ഷിക്കാൻ യാതൊരു വഴിയുമില്ല. അല്ലാഹു നന്മ പ്രവർത്തിക്കുന്നവരുടെ തെറ്റുകൾ ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു.
Tafsiran larabci:
وَّلَا عَلَی الَّذِیْنَ اِذَا مَاۤ اَتَوْكَ لِتَحْمِلَهُمْ قُلْتَ لَاۤ اَجِدُ مَاۤ اَحْمِلُكُمْ عَلَیْهِ ۪— تَوَلَّوْا وَّاَعْیُنُهُمْ تَفِیْضُ مِنَ الدَّمْعِ حَزَنًا اَلَّا یَجِدُوْا مَا یُنْفِقُوْنَ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! തങ്ങളെ (രണാങ്കണത്തിലേക്ക്) വഹിക്കാൻ വാഹനം അന്വേഷിച്ചു വരികയും, 'നിങ്ങളെ വഹിക്കാൻ ഒരു വാഹനവും ഞാൻ കാണുന്നില്ല' എന്ന് പറഞ്ഞു കൊണ്ട് താങ്കൾ തിരിച്ചയക്കുകയും ചെയ്ത -അക്കാരണത്താൽ യുദ്ധത്തിൽ നിന്ന് മാറിനിന്നവരുടെ മേലും- കുറ്റമില്ല. താങ്കളുടെ അരികിൽ നിന്ന് മടങ്ങിപ്പോകുമ്പോൾ തങ്ങൾക്ക് ഒന്നും ചെലവഴിക്കാൻ കൈയിലില്ലെന്നതിലും, (അവർക്ക് നൽകാൻ) താങ്കൾക്ക് ഒരു വാഹനം കണ്ടെത്താൻ കഴിഞ്ഞില്ലെന്നതിലുമുള്ള ദുഃഖത്താൽ കണ്ണുനീർ വാർത്തുകൊണ്ടാണ് അവർ തിരിച്ചു പോയത്.
Tafsiran larabci:
اِنَّمَا السَّبِیْلُ عَلَی الَّذِیْنَ یَسْتَاْذِنُوْنَكَ وَهُمْ اَغْنِیَآءُ ۚ— رَضُوْا بِاَنْ یَّكُوْنُوْا مَعَ الْخَوَالِفِ ۙ— وَطَبَعَ اللّٰهُ عَلٰی قُلُوْبِهِمْ فَهُمْ لَا یَعْلَمُوْنَ ۟
ഒഴിവുകഴിവിന് അർഹരായവരെ ശിക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ല എന്ന് വ്യക്തമാക്കിയ ശേഷം ശിക്ഷക്ക് അർഹരാവുന്നവരെ കുറിച്ച് (അല്ലാഹു) പറയുന്നു: പ്രവാചകരേ, ജിഹാദിന് വേണ്ട സന്നാഹങ്ങൾ ഒരുക്കാൻ കഴിവുണ്ടായിരിക്കെ താങ്കളോട് ജിഹാദിൽ നിന്ന് പിന്തിനിൽക്കാൻ അനുവാദം ചോദിക്കുന്നവരാകുന്നു അവർ. അവരാണ് ശിക്ഷിക്കപ്പെടാൻ അർഹതയുള്ളവർ. വീടുകളിൽ ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളോടൊപ്പം കൂടി സ്വയം നിന്ദ്യതയിലും പതിത്വത്തിലും തൃപ്തി അടയുകയും ചെയ്തിരിക്കുന്നു അവർ. അവരുടെ ഹൃദയങ്ങളിൽ അല്ലാഹു മുദ്ര വെച്ചിരിക്കുന്നു. അതിനാൽ ഉപദേശം അവരിൽ സ്വാധീനം ചെലുത്തുകയില്ല. അതിനാൽ തന്നെ നല്ലത് തിരഞ്ഞെടുക്കാൻ അവരുടെ നന്മ ഏതിലാണെന്നോ, ചീത്ത വർജ്ജിക്കാൻ അവർക്ക് ദോഷമായവ ഏതിലാണെന്നോ അവർക്കറിയില്ല.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• المجاهدون سيحصِّلون الخيرات في الدنيا، وإن فاتهم هذا فلهم الفوز بالجنة والنجاة من العذاب في الآخرة.
• അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുന്നവർ ഇഹലോകത്ത് ധാരാളം നേട്ടങ്ങൾ നേടുന്നതാണ്. ഇനി അതെങ്ങാനും അവർക്ക് ലഭിച്ചില്ലെങ്കിലും പരലോകത്ത് സ്വർഗം നേടിയെടുക്കാനും, നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും അവർക്ക് കഴിയുന്നതാണ്.

• الأصل أن المحسن إلى الناس تكرمًا منه لا يؤاخَذ إن وقع منه تقصير.
• സ്വയം തന്നെ ജനങ്ങളോട് നന്മ ചെയ്യുന്ന സദ്'വൃത്തരിൽ നിന്ന് എന്തെങ്കിലും കുറവുകൾ സംഭവിച്ചാൽ അവരെ ശിക്ഷിക്കരുതെന്നതാണ് അടിസ്ഥാനനിയമം.

• أن من نوى الخير، واقترن بنيته الجازمة سَعْيٌ فيما يقدر عليه، ثم لم يقدر- فإنه يُنَزَّل مَنْزِلة الفاعل له.
* നന്മ ഉദ്ദേശിക്കുകയും, ഉറച്ച ഉദ്ദേശത്തോടൊപ്പം തനിക്ക് സാധ്യമായത് പ്രവർത്തിക്കുകയും ചെയ്തവർക്ക് പിന്നീട് ഉദ്ദേശിച്ച കാര്യം ചെയ്യാൻ സാധിച്ചില്ലെങ്കിലും അവൻ അത് പ്രവർത്തിച്ചവൻ്റെ അതേ പദവിയിലാണ് പരിഗണിക്കപ്പെടുക.

• الإسلام دين عدل ومنطق؛ لذلك أوجب العقوبة والمأثم على المنافقين المستأذنين وهم أغنياء ذوو قدرة على الجهاد بالمال والنفس.
• ഇസ്ലാം നീതിയുടെയും ന്യായത്തിൻ്റെയും മതമാണ്. അതു കൊണ്ടാണ് സമ്പത്തും ശരീരവും കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ധനവും ശാരീരികശേഷിയും ഉള്ളവരായിട്ടും അതിൽ നിന്ന് പിൻമാറാൻ അനുവാദം ചോദിച്ച മുനാഫിഖുകൾക്ക് മേൽ ശിക്ഷയും പാപവും ബാധകമാക്കിയത്.

 
Fassarar Ma'anoni Sura: Al'taubah
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa