Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Al'taubah   Aya:
كَیْفَ یَكُوْنُ لِلْمُشْرِكِیْنَ عَهْدٌ عِنْدَ اللّٰهِ وَعِنْدَ رَسُوْلِهٖۤ اِلَّا الَّذِیْنَ عٰهَدْتُّمْ عِنْدَ الْمَسْجِدِ الْحَرَامِ ۚ— فَمَا اسْتَقَامُوْا لَكُمْ فَاسْتَقِیْمُوْا لَهُمْ ؕ— اِنَّ اللّٰهَ یُحِبُّ الْمُتَّقِیْنَ ۟
അല്ലാഹുവിൽ പങ്കുചേർക്കുന്നവരുമായി അല്ലാഹുവിൽ നിന്നും അവൻ്റെ റസൂലിൽ നിന്നും നിർഭയത്വം വാഗ്ദാനം ചെയ്യപ്പെടുക എന്നതും കരാറുണ്ടാവുക എന്നതും ശരിയാവുകയില്ല. മുസ്ലിംകളേ! ഹുദൈബിയ്യ സന്ധിയുടെ വേളയിൽ മസ്ജിദുൽ ഹറാമിനരികിൽ വെച്ച് നിങ്ങൾ കരാറിലേർപ്പെട്ട ബഹുദൈവാരാധകരൊഴികെ. അവർ നിങ്ങൾക്കും അവർക്കുമിടയിലുള്ള കരാർ പാലിക്കുകയും അത് ലംഘിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം നിങ്ങളും അത് നിലനിർത്തുകയും, കരാർ ലംഘിക്കാതിരിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നു.
Tafsiran larabci:
كَیْفَ وَاِنْ یَّظْهَرُوْا عَلَیْكُمْ لَا یَرْقُبُوْا فِیْكُمْ اِلًّا وَّلَا ذِمَّةً ؕ— یُرْضُوْنَكُمْ بِاَفْوَاهِهِمْ وَتَاْبٰی قُلُوْبُهُمْ ۚ— وَاَكْثَرُهُمْ فٰسِقُوْنَ ۟ۚ
അവർ നിങ്ങളുടെ ശത്രുക്കളായിരിക്കെ അവർക്കെങ്ങനെ കരാറും നിർഭയത്വവും വാഗ്ദാനം ചെയ്യപ്പെടും?! നിങ്ങളെ വിജയിച്ചടക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ കാര്യത്തിൽ അല്ലാഹുവിനെയോ, നിങ്ങളുമായുള്ള കുടുംബബന്ധമോ, കരാറോ അവർ പരിഗണിക്കുകയില്ല. മറിച്ച്, ഏറ്റവും കടുത്ത ശിക്ഷ തന്നെ അവർ നിങ്ങളെ അനുഭവിപ്പിക്കുന്നതാണ്. അവരുടെ നാവുകൾ കൊണ്ട് നിങ്ങളെ തൃപ്തിപ്പെടുത്തുന്ന വാക്കുകൾ അവർ ഉച്ചരിക്കുന്നുവെന്ന് മാത്രം. എന്നാൽ അവരുടെ ഹൃദയങ്ങൾ അവരുടെ സംസാരത്തോട് യോജിക്കുന്നതല്ല. അവർ പറയുന്നത് അവർ പാലിക്കുകയില്ല. കരാർ ലംഘിച്ചു കൊണ്ട് അല്ലാഹുവിനെ അനുസരിക്കുന്നതിൽ ധിക്കാരം വെച്ചു പുലർത്തുന്നവരാണ് അവരിൽ ബഹുഭൂരിപക്ഷവും.
Tafsiran larabci:
اِشْتَرَوْا بِاٰیٰتِ اللّٰهِ ثَمَنًا قَلِیْلًا فَصَدُّوْا عَنْ سَبِیْلِهٖ ؕ— اِنَّهُمْ سَآءَ مَا كَانُوْا یَعْمَلُوْنَ ۟
അല്ലാഹുവിൻ്റെ ആയത്തുകളെ പിൻപറ്റുന്നതിന് പകരമായി -അതിൽ പെട്ടതാണല്ലോ കരാർ പാലനം- അവർ പകരം സ്വീകരിച്ചത് വളരെ വിലകുറഞ്ഞ, ഐഹികലോകത്തിലെ തുച്ഛമായ വിഭവങ്ങളാകുന്നു. തങ്ങളുടെ ഇഷ്ടങ്ങളും ദേഹേഛകളും നേടിയെടുക്കുന്നതിനത്രെ അത്. അങ്ങനെ സത്യം പിൻപറ്റുന്നതിൽ നിന്ന് അവർ സ്വയം തടഞ്ഞു. അതിനെ അവർ അവഗണിക്കുകയും, മറ്റുള്ളവരെ സത്യത്തിൽ നിന്ന് അവർ തടസ്സപ്പെടുത്തുകയും ചെയ്തു. തീർച്ചയായും അവർ പ്രവർത്തിച്ചു കൊണ്ടിരുന്നത് വളരെ ചീത്തയാകുന്നു.
Tafsiran larabci:
لَا یَرْقُبُوْنَ فِیْ مُؤْمِنٍ اِلًّا وَّلَا ذِمَّةً ؕ— وَاُولٰٓىِٕكَ هُمُ الْمُعْتَدُوْنَ ۟
ഒരു മുഅ്മിനിൻ്റെയും കാര്യത്തിൽ അല്ലാഹുവിനെയോ കുടുംബബന്ധത്തെയോ കരാറുകളെയോ അവർ പരിഗണിക്കുകയില്ല. അത്ര കടുത്ത ശത്രുതയിലാണ് അവർ കഴിഞ്ഞു കൂടുന്നത്. അനീതിയും (ഇസ്ലാമിനോട്) ശത്രുതയും വെച്ചുപുലർത്തി കൊണ്ട് അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിച്ചവരാണ് അക്കൂട്ടർ.
Tafsiran larabci:
فَاِنْ تَابُوْا وَاَقَامُوا الصَّلٰوةَ وَاٰتَوُا الزَّكٰوةَ فَاِخْوَانُكُمْ فِی الدِّیْنِ ؕ— وَنُفَصِّلُ الْاٰیٰتِ لِقَوْمٍ یَّعْلَمُوْنَ ۟
എന്നാൽ അവർ തങ്ങളുടെ നിഷേധത്തിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുകയും, അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതരാണെന്നുമുള്ള രണ്ട് സാക്ഷ്യവചനങ്ങൾ (അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്ന മുഹമ്മദൻ റസൂലുല്ലാഹ് എന്ന വാക്ക്) ഉച്ചരിക്കുകയും, നിസ്കാരം നിലനിർത്തുകയും, തങ്ങളുടെ സമ്പത്തിലെ സകാത്ത് (നിർബന്ധദാനം) നൽകുകയും ചെയ്താൽ അവർ മുസ്ലിംകളായി മാറിയിരിക്കുന്നു. ഇസ്ലാമിലെ നിങ്ങളുടെ സഹോദരങ്ങളാകുന്നു അവർ. നിങ്ങൾക്കുള്ളതെല്ലാം ഇനി അവർക്കുമുണ്ട്; നിങ്ങൾക്കുള്ള ബാധ്യതകൾ അവർക്കുമുണ്ട്. പിന്നീട് അവരുമായി യുദ്ധം ചെയ്യുന്നത് നിങ്ങൾക്ക് അനുവദനീയമല്ല. അവർ ഇസ്ലാം സ്വീകരിച്ചു എന്നത് അവരുടെ രക്തവും സമ്പാദ്യവും അഭിമാനവും സംരക്ഷിക്കുന്നു. മനസ്സിലാക്കുന്ന ജനങ്ങൾക്ക് വേണ്ടി നാം ആയത്തുകൾ വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നു. അവരാകുന്നു അതിൽ നിന്ന് പ്രയോജനമെടുക്കുകയും, മറ്റുള്ളവർക്ക് ഉപകാരം നൽകുകയും ചെയ്യുന്നവർ.
Tafsiran larabci:
وَاِنْ نَّكَثُوْۤا اَیْمَانَهُمْ مِّنْ بَعْدِ عَهْدِهِمْ وَطَعَنُوْا فِیْ دِیْنِكُمْ فَقَاتِلُوْۤا اَىِٕمَّةَ الْكُفْرِ ۙ— اِنَّهُمْ لَاۤ اَیْمَانَ لَهُمْ لَعَلَّهُمْ یَنْتَهُوْنَ ۟
നിങ്ങൾ കരാറിലേർപ്പെട്ട ബഹുദൈവാരാധകർ ഒരു നിശ്ചിത കാലയളവിലേക്ക് യുദ്ധം ഉപേക്ഷിക്കാമെന്ന കരാറും ഉറപ്പും ലംഘിക്കുകയും, നിങ്ങളുടെ മതത്തെ -ഇസ്ലാമിനെ- ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തുവെങ്കിൽ അവരുമായി നിങ്ങൾ യുദ്ധത്തിലേർപ്പെടുക. അവർ നിഷേധത്തിൻ്റെ നേതാക്കളും തലവന്മാരുമാകുന്നു. യാതൊരു കരാറുകളും അവരുമായി ഇല്ല തന്നെ. അവരുടെ ജീവന് സുരക്ഷ നൽകുന്ന യാതൊരു ഉറപ്പുകളും ഇനിയില്ല. അവരുടെ നിഷേധവും കരാർലംഘനവും ഇസ്ലാമിനോടുള്ള പരിഹാസവും അവർ അവസാനിപ്പിക്കുന്നതിനായി അക്കൂട്ടരോട് നിങ്ങൾ യുദ്ധത്തിലേർപ്പെടുക.
Tafsiran larabci:
اَلَا تُقَاتِلُوْنَ قَوْمًا نَّكَثُوْۤا اَیْمَانَهُمْ وَهَمُّوْا بِاِخْرَاجِ الرَّسُوْلِ وَهُمْ بَدَءُوْكُمْ اَوَّلَ مَرَّةٍ ؕ— اَتَخْشَوْنَهُمْ ۚ— فَاللّٰهُ اَحَقُّ اَنْ تَخْشَوْهُ اِنْ كُنْتُمْ مُّؤْمِنِیْنَ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! തങ്ങളുടെ കരാറുകളും ഉറപ്പുകളും ലംഘിക്കുകയും, ദാറുന്നദ്വയിൽ ഒത്തുകൂടി നബി (ﷺ) യെ മക്കയിൽ നിന്ന് പുറത്താക്കാൻ പരിശ്രമിക്കുകയും ചെയ്തവരോട് എന്തു കൊണ്ടാണ് നിങ്ങൾ യുദ്ധം ചെയ്യാതിരിക്കുന്നത്?! നബി (ﷺ) യുടെ പക്ഷത്തുണ്ടായിരുന്ന ഖുസാഅഃ ഗോത്രത്തിനെതിരെ ഖുറൈഷികളുടെ പക്ഷത്തുണ്ടായിരുന്ന ബക്ർ ഗോത്രത്തെ സഹായിച്ചു കൊണ്ട് അവരാണ് നിങ്ങളുമായി യുദ്ധം തുടങ്ങി വെച്ചത്. അപ്പോൾ അവരെ നിങ്ങൾ ഭയപ്പെടുകയും, അവരുമായി യുദ്ധത്തിന് മുന്നിട്ടിറങ്ങാതിരിക്കുകയും ചെയ്യുകയാണോ?! നിങ്ങൾ യഥാർത്ഥ മുഅ്മിനുകളാണെങ്കിൽ നിങ്ങൾ ഭയപ്പെടാൻ ഏറ്റവും അർഹതയുള്ളവൻ അല്ലാഹുവാണ്.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• دلَّت الآيات على أن قتال المشركين الناكثين العهد كان لأسباب كثيرة، أهمها: نقضهم العهد.
• കരാർ ലംഘിച്ച ബഹുദൈവാരാധകരോട് നടന്ന യുദ്ധം വ്യത്യസ്ത കാരണങ്ങളാലായിരുന്നു എന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. അതിൽ പ്രധാനപ്പെട്ടത് അവരുടെ കരാർ ലംഘനമായിരുന്നു എന്ന് മാത്രം.

• في الآيات دليل على أن من امتنع من أداء الصلاة أو الزكاة فإنه يُقاتَل حتى يؤديهما، كما فعل أبو بكر رضي الله عنه.
• നിസ്കാരം നിർവ്വഹിക്കുകയും, സകാത്ത് നൽകുകയും ചെയ്യുന്നതിന് വിസമ്മതം പ്രകടിപ്പിക്കുന്നവരുമായി -അവർ അവരണ്ടും നിർവഹിക്കുന്നത് വരെ- യുദ്ധമാകാമെന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. അബൂ ബക്ർ സിദ്ധീഖ് (رضي الله عنه) വിൻ്റെ ഭരണകാലഘട്ടത്തിൽ അദ്ദേഹം ചെയ്തതു പോലെ.

• استدل بعض العلماء بقوله تعالى:﴿وَطَعَنُوا فِي دِينِكُمْ﴾ على وجوب قتل كل من طعن في الدّين عامدًا مستهزئًا به.
'നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്തവർ' എന്ന വാക്കിൽ നിന്ന് ദീനിനെ ബോധപൂർവ്വം പരിഹസിച്ചവരെ (ഇസ്ലാമിക ഭരണകൂടം) വധിക്കൽ നിർബന്ധമാണ് എന്നതിന് ചില പണ്ഡിതന്മാർ തെളിവാക്കിയിട്ടുണ്ട്.

• في الآيات دلالة على أن المؤمن الذي يخشى الله وحده يجب أن يكون أشجع الناس وأجرأهم على القتال.
• അല്ലാഹുവിനെ മാത്രം ഭയക്കുന്ന ഓരോ മുഅ്മിനും ജനങ്ങളിൽ ഏറ്റവും ധൈര്യമുള്ളവനും, യുദ്ധത്തിനിറങ്ങാൻ ഏറ്റവും ശൗര്യമുള്ളവനുമായിരിക്കണമെന്ന് ഈ ആയത്തുകൾ അറിയിക്കുന്നു.

 
Fassarar Ma'anoni Sura: Al'taubah
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa