Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (275) Surah: Surah Al-Baqarah
اَلَّذِیْنَ یَاْكُلُوْنَ الرِّبٰوا لَا یَقُوْمُوْنَ اِلَّا كَمَا یَقُوْمُ الَّذِیْ یَتَخَبَّطُهُ الشَّیْطٰنُ مِنَ الْمَسِّ ؕ— ذٰلِكَ بِاَنَّهُمْ قَالُوْۤا اِنَّمَا الْبَیْعُ مِثْلُ الرِّبٰوا ۘ— وَاَحَلَّ اللّٰهُ الْبَیْعَ وَحَرَّمَ الرِّبٰوا ؕ— فَمَنْ جَآءَهٗ مَوْعِظَةٌ مِّنْ رَّبِّهٖ فَانْتَهٰی فَلَهٗ مَا سَلَفَ ؕ— وَاَمْرُهٗۤ اِلَی اللّٰهِ ؕ— وَمَنْ عَادَ فَاُولٰٓىِٕكَ اَصْحٰبُ النَّارِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟
പലിശ ഇടപാട് നടത്തുകയും, പലിശ വാങ്ങുകയും ചെയ്യുന്നവർ ഖിയാമത്ത് നാളിൽ തങ്ങളുടെ ഖബറുകളിൽ നിന്ന് പിശാച് ബാധിച്ചവനെ പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. ഭ്രാന്ത് ബാധിച്ചവൻ നിൽക്കുകയും മറിഞ്ഞു വീഴുകയും ചെയ്യുന്നത് പോലെ മറിഞ്ഞു വീണുകൊണ്ടായിരിക്കും അവർ തൻ്റെ ഖബറുകളിൽ നിന്ന് എഴുന്നേൽക്കുക. പലിശ ഭക്ഷിക്കുന്നത് അനുവദനീയമാണ് എന്ന് അവർ പറഞ്ഞതിനാലത്രെ അത്. പലിശയും, അല്ലാഹു അനുവദിച്ച കച്ചവടത്തിലൂടെയുള്ള സമ്പാദ്യവും തമ്മിൽ യാതൊരു വ്യത്യാസവും അവർ കണ്ടില്ല. കച്ചവടം പലിശ പോലെ അനുവദനീയം തന്നെയാണെന്ന് അവർ പറഞ്ഞു. രണ്ടും സമ്പത്ത് വർദ്ധിക്കാനും അതിൽ സമൃദ്ധി ലഭിക്കാനുമുള്ള കാരണമാണെന്നായിരുന്നു അവരുടെ വാദം. അല്ലാഹു അവരുടെ വാദത്തിന് മറുപടി നൽകുകയും, അവരുടെ ഈ താരതമ്യത്തിൻ്റെ നിരർത്ഥകത വ്യക്തമാക്കുകയും, അവർ കളവു പറയുകയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. കച്ചവടം അല്ലാഹു അനുവദിച്ചത് അതിൽ വൈയക്തികവും സാമൂഹികവുമായ പ്രയോജനങ്ങൾ ഉള്ളതിനാലാണെന്നും, പലിശ നിരോധിച്ചത് അതിൽ അതിക്രമവും, ജനങ്ങളുടെ സ്വത്ത് അന്യായമായി -മറ്റൊന്നിന് പകരമായല്ലാതെ- ഭക്ഷിക്കുക എന്ന അനീതി ഉള്ളതിനാലാണെന്നും അല്ലാഹു വിവരിക്കുന്നു. പലിശയിൽ നിന്ന് വിലക്കുകയും, അതിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുന്ന തൻ്റെ രക്ഷിതാവിൻ്റെ സദുപദേശം ആർക്കെങ്കിലും വന്നെത്തുകയും, അവൻ പലിശ അവസാനിപ്പിക്കുകയും, അതിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ മുൻപ് അവൻ നേരത്തെ സ്വീകരിച്ച പലിശ അവന് എടുക്കാവുന്നതാണ്. ഇനി ഭാവിയിലേക്കുള്ള അവൻ്റെ കാര്യം അല്ലാഹുവിൻ്റെ അടുക്കലാകുന്നു. പലിശ നിരോധിച്ചു കൊണ്ടുള്ള അല്ലാഹുവിൻ്റെ വിലക്ക് തനിക്ക് വന്നെത്തുകയും, അവൻ്റെ മേൽ തെളിവ് സ്ഥാപിക്കപ്പെടുകയും ചെയ്തതിന് ശേഷം ആരെങ്കിലും അതിലേക്ക് തിരിച്ചു പോവുകയാണെങ്കിൽ അവൻ നരകത്തിൽ പ്രവേശിക്കാനും അതിൽ ശാശ്വതവാസം നയിക്കാനും അർഹനായിരിക്കുന്നു. ശ്രദ്ധിക്കുക; ആയത്തിൽ പരാമർശിക്കപ്പെട്ട ശാശ്വതനരകവാസം പലിശ അനുവദീയമാണെന്ന് വിശ്വസിക്കുന്നവർക്കാണ്. അതുമല്ലെങ്കിൽ ദീർഘകാലം നരകത്തിൽ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നതാണ് ആ പ്രയോഗത്തിൻ്റെ ഉദ്ദേശം. കാരണം ശാശ്വതനരകവാസമെന്നത് അല്ലാഹുവിനെ നിഷേധിച്ച കാഫിറുകൾക്കല്ലാതെ ഉണ്ടാകുന്നതല്ല. അല്ലാഹുവിനെ ഏകനാക്കുന്ന (മുസ്ലിമീങ്ങൾ) നരകത്തിൽ ശാശ്വതരാകുന്നതല്ല.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• من أعظم الكبائر أكل الربا، ولهذا توعد الله تعالى آكله بالحرب وبالمحق في الدنيا والتخبط في الآخرة.
• പലിശ ഭക്ഷിക്കൽ വൻപാപങ്ങളിൽ പെട്ടതാണ്. അതിനാലാണ് അത് ഭക്ഷിക്കുന്നവനോട് അല്ലാഹു യുദ്ധം പ്രഖ്യാപിക്കുന്നത്. ഇഹലോകത്ത് പലിശയുടെ സമ്പത്ത് തുടച്ചു നീക്കുകയും, പരലോകത്ത് അവനെ മറിച്ചുവീഴ്ത്തുമെന്നും താക്കീത് നൽകുകയും ചെയ്തത് അതു കൊണ്ടാണ്.

• الالتزام بأحكام الشرع في المعاملات المالية ينزل البركة والنماء فيها.
• സാമ്പത്തിക ഇടപാടുകളിൽ മത നിയമങ്ങൾ പാലിക്കുന്നത് സമ്പത്തിൽ അനുഗ്രഹം ലഭിക്കാനും വളർച്ചയുണ്ടാവാനും കാരണമാകും.

• فضل الصبر على المعسر، والتخفيف عنه بالتصدق عليه ببعض الدَّين أو كله.
• ഞെരുക്കമുള്ളവന് അവധിനൽകലും, കടത്തിൻറെ കുറച്ചുഭാഗമോ പൂർണമായോ ദാനമായി വിട്ടുകൊടുക്കലും മഹത്തരമായ ശ്രേഷ്ഠതയുള്ള പ്രവർത്തിയാണ്.

 
Terjemahan makna Ayah: (275) Surah: Surah Al-Baqarah
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup