Check out the new design

Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Surah: Saba`   Ayah:

സ്സബഅ്

Tujuan Pokok Surah Ini:
بيان أحوال الناس مع النعم، وسنة الله في تغييرها.
അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളോട് മനുഷ്യർ സ്വീകരിക്കുന്ന വ്യത്യസ്തസമീപനങ്ങളും, അത് മാറ്റുന്നതിൽ അല്ലാഹുവിൻ്റെ നടപടിക്രമവും.

اَلْحَمْدُ لِلّٰهِ الَّذِیْ لَهٗ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ وَلَهُ الْحَمْدُ فِی الْاٰخِرَةِ ؕ— وَهُوَ الْحَكِیْمُ الْخَبِیْرُ ۟
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനായ അല്ലാഹുവിന് സർവ്വ സ്തുതിയും. അവനാകുന്നു പരലോകത്ത് ആവർത്തിക്കപ്പെടുന്ന സ്തുതികളുള്ളത്. തൻ്റെ സൃഷ്ടിപ്പിലും കൈകാര്യകർതൃത്വത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം), തൻ്റെ അടിമകളുടെ അവസ്ഥാന്തരങ്ങൾ സൂക്ഷ്മമായി അറിയുന്നവനുമത്രെ (ഖബീർ) അല്ലാഹു. അതിൽ ഒന്നും അവന് അവ്യക്തമാവുകയില്ല.
Tafsir berbahasa Arab:
یَعْلَمُ مَا یَلِجُ فِی الْاَرْضِ وَمَا یَخْرُجُ مِنْهَا وَمَا یَنْزِلُ مِنَ السَّمَآءِ وَمَا یَعْرُجُ فِیْهَا ؕ— وَهُوَ الرَّحِیْمُ الْغَفُوْرُ ۟
വെള്ളവും ചെടികളും പോലെ ഭൂമിയിൽ പ്രവേശിക്കുന്നത് എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. ചെടികളും മറ്റും പോലെ ഭൂമിയിൽ നിന്നു പുറത്തു വരുന്നതും എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. മഴയും മലക്കുകളും ഉപജീവനവും പോലെ ആകാശത്ത് നിന്ന് ഇറങ്ങുന്നത് എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. മലക്കുകളെയും മനുഷ്യരുടെ പ്രവർത്തനങ്ങളെയും ആത്മാവുകളെയും പോലെ മുകളിലേക്ക് കയറിപ്പോകുന്നവയും അവൻ അറിയുന്നു. തീർച്ചയായും അവൻ തന്നിൽ വിശ്വസിച്ചവരായ അടിമകൾക്ക് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം), തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ) ആകുന്നു.
Tafsir berbahasa Arab:
وَقَالَ الَّذِیْنَ كَفَرُوْا لَا تَاْتِیْنَا السَّاعَةُ ؕ— قُلْ بَلٰی وَرَبِّیْ لَتَاْتِیَنَّكُمْ ۙ— عٰلِمِ الْغَیْبِ ۚ— لَا یَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِی السَّمٰوٰتِ وَلَا فِی الْاَرْضِ وَلَاۤ اَصْغَرُ مِنْ ذٰلِكَ وَلَاۤ اَكْبَرُ اِلَّا فِیْ كِتٰبٍ مُّبِیْنٍ ۟ۙ
അല്ലാഹുവിനെ നിഷേധിച്ചവർ പറഞ്ഞു: അന്ത്യനാൾ നമുക്കൊരിക്കലും വന്നെത്തുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ല! അല്ലാഹു തന്നെ സത്യം! നിങ്ങൾ നിഷേധിച്ചു കൊണ്ടിരിക്കുന്ന അന്ത്യനാൾ നിങ്ങളിലേക്ക് വന്നെത്തുക തന്നെ ചെയ്യും. എന്നാൽ അതിൻ്റെ സമയം അല്ലാഹുവിനല്ലാതെ അറിയുകയില്ല. അന്ത്യനാളിനെക്കുറിച്ചും അല്ലാത്തതുമായ അദൃശ്യകാര്യങ്ങളെല്ലാം അറിയുന്നവനാകുന്നു അവൻ. അവൻ്റെ അറിവിൽ നിന്ന് ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള -ഏറ്റവും ചെറിയ ഒരു ഉറുമ്പിൻ്റെ വലുപ്പത്തോളമുള്ള കാര്യം പോലും- മറഞ്ഞു പോവുകയില്ല. ആ പറഞ്ഞതിനെക്കാളും ചെറുതോ വലുതോ ആയ ഒന്നും തന്നെ അവനിൽ നിന്ന് മറഞ്ഞു പോവുകയില്ല. അവയെല്ലാം വ്യക്തമായ ഒരു ഗ്രന്ഥത്തിൽ -ലൗഹുൽ മഹ്ഫൂദ്വിൽ- രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിൽ അന്ത്യനാൾ വരെ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
Tafsir berbahasa Arab:
لِّیَجْزِیَ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ ؕ— اُولٰٓىِٕكَ لَهُمْ مَّغْفِرَةٌ وَّرِزْقٌ كَرِیْمٌ ۟
ലൗഹുൽ മഹ്ഫൂദ്വിൽ സ്ഥിരപ്പെടുത്തേണ്ടതെല്ലാം അല്ലാഹു സ്ഥിരപ്പെടുത്തിയത് അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് പ്രതിഫലം നൽകുന്നതിനായാണ്. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ; അവർക്ക് അല്ലാഹുവിങ്കൽ നിന്ന് അവരുടെ തെറ്റുകൾക്ക് പാപമോചനമുണ്ട്; അവൻ അവരെ അതിൻ്റെ പേരിൽ പിടികൂടുകയില്ല. അവർക്ക് മാന്യമായ ഉപജീവനവുമുണ്ട്; പരലോകത്ത് ലഭിക്കുന്ന അല്ലാഹുവിൻ്റെ സ്വർഗമാണത്.
Tafsir berbahasa Arab:
وَالَّذِیْنَ سَعَوْ فِیْۤ اٰیٰتِنَا مُعٰجِزِیْنَ اُولٰٓىِٕكَ لَهُمْ عَذَابٌ مِّنْ رِّجْزٍ اَلِیْمٌ ۟
അല്ലാഹു അവതരിപ്പിച്ച ആയത്തുകളെ (ഖുർആനിലെ വചനങ്ങൾ) നിഷ്ഫലമാക്കുന്നതിനായി കഠിനപരിശ്രമം നടത്തുകയും, അതിനെ കുറിച്ച് 'ഇതൊരു മാരണമാണ്' എന്നും, നമ്മുടെ ദൂതനെ കുറിച്ച് അദ്ദേഹമൊരു ജ്യോത്സ്യനും മാരണക്കാരനും കവിയുമാണ് എന്നും പറഞ്ഞവർ; ഈ പറഞ്ഞ സ്വഭാവവിശേഷണങ്ങളുള്ളവർക്ക് പരലോകത്ത് ഏറ്റവും കഠിനവും മോശവുമായ ശിക്ഷയുണ്ട്.
Tafsir berbahasa Arab:
وَیَرَی الَّذِیْنَ اُوْتُوا الْعِلْمَ الَّذِیْۤ اُنْزِلَ اِلَیْكَ مِنْ رَّبِّكَ هُوَ الْحَقَّ ۙ— وَیَهْدِیْۤ اِلٰی صِرَاطِ الْعَزِیْزِ الْحَمِیْدِ ۟
(നബി -ﷺ- യുടെ അനുചരന്മാരായ) സ്വഹാബികളിലെ പണ്ഡിതന്മാരും, വേദക്കാരിൽ നിന്ന് (അല്ലാഹുവിൽ) വിശ്വസിച്ചവരായ ജ്ഞാനികളും അല്ലാഹു നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്ന ഈ സന്ദേശം തന്നെയാണ് ഒരു സംശയവുമില്ലാത്ത സത്യം എന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപമുള്ളവനും (അസീസ്), ഇഹലോകത്തും പരലോകത്തും സ്തുത്യർഹനുമായ (ഹമീദ്) അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് അത് നയിക്കുന്നു.
Tafsir berbahasa Arab:
وَقَالَ الَّذِیْنَ كَفَرُوْا هَلْ نَدُلُّكُمْ عَلٰی رَجُلٍ یُّنَبِّئُكُمْ اِذَا مُزِّقْتُمْ كُلَّ مُمَزَّقٍ ۙ— اِنَّكُمْ لَفِیْ خَلْقٍ جَدِیْدٍ ۟ۚ
നബി -ﷺ- കൊണ്ടു വന്ന സന്ദേശത്തിൽ അത്ഭുതം കൂറിയും അതിനെ പരിഹസിച്ചു കൊണ്ടും അല്ലാഹുവിനെ നിഷേധിച്ചവർ പരസ്പരം പറയുന്നു: നിങ്ങൾ മരണപ്പെടുകയും, ധാരാളം കഷ്ണങ്ങളാക്കപ്പെടുകയും ചെയ്ത ശേഷം, മരിച്ച ശേഷവും ജീവനുള്ളവരായി നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന് പറയുന്ന ഒരു മനുഷ്യനെ കുറിച്ച് ഞങ്ങൾ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• سعة علم الله سبحانه المحيط بكل شيء.
• എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്ന, അല്ലാഹുവിൻ്റെ സർവ്വജ്ഞാനത്തിൻ്റെ വിശാലത.

• فضل أهل العلم.
• പണ്ഡിതന്മാരുടെ ശ്രേഷ്ഠത.

• إنكار المشركين لبعث الأجساد تَنَكُّر لقدرة الله الذي خلقهم.
• ബഹുദൈവാരാധകർ പുനരുത്ഥാനത്തെ നിഷേധിക്കുമ്പോൾ തങ്ങളെ സൃഷ്ടിച്ച അല്ലാഹുവിൻ്റെ ശക്തിയെയാണ് നിഷേധിക്കുന്നത്.

 
Terjemahan makna Surah: Saba`
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah.

Tutup