Check out the new design

Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Sura: Al-Kahf   Versetto:
اَلْمَالُ وَالْبَنُوْنَ زِیْنَةُ الْحَیٰوةِ الدُّنْیَا ۚ— وَالْبٰقِیٰتُ الصّٰلِحٰتُ خَیْرٌ عِنْدَ رَبِّكَ ثَوَابًا وَّخَیْرٌ اَمَلًا ۟
സമ്പത്തും സന്താനങ്ങളുമെല്ലാം ഇഹലോക ജീവിതത്തിൽ അലങ്കാരമായി സ്വീകരിക്കപ്പെടാവുന്ന കാര്യങ്ങൾ മാത്രമാകുന്നു. അല്ലാഹുവിന് തൃപ്തികരമായ മാർഗത്തിൽ ചെലവഴിച്ചില്ലെങ്കിൽ സമ്പത്ത് പരലോകത്ത് യാതൊരു ഉപകാരവും ചെയ്യുകയില്ല. ഇഹലോകത്തുള്ള സർവ്വ അലങ്കാരങ്ങളെക്കാളും അല്ലാഹുവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളത് തൃപ്തികരമായ വാക്കുകൾക്കും പ്രവൃത്തികൾക്കുമാകുന്നു. മനുഷ്യൻ പ്രതീക്ഷ വെക്കുന്ന കാര്യങ്ങളിൽ ഏറ്റവും നല്ലത് അതാകുന്നു. കാരണം, ഐഹികലോകത്തെ അലങ്കാരങ്ങളെല്ലാം അവസാനിക്കുന്നതാകുന്നു. അല്ലാഹുവിങ്കൽ തൃപ്തികരമായ വാക്കുകൾക്കും പ്രവൃത്തികൾക്കുമുള്ള പ്രതിഫലമാകട്ടെ; എന്നെന്നും നിലനിൽക്കുന്നതുമാകുന്നു.
Esegesi in lingua araba:
وَیَوْمَ نُسَیِّرُ الْجِبَالَ وَتَرَی الْاَرْضَ بَارِزَةً ۙ— وَّحَشَرْنٰهُمْ فَلَمْ نُغَادِرْ مِنْهُمْ اَحَدًا ۟ۚ
പർവ്വതങ്ങൾ അവയുടെ സ്ഥാനങ്ങളിൽ നിന്ന് നാം നീക്കുകയും, ഭൂമിക്ക് മുകളിലുള്ള മലകളും മരങ്ങളും കെട്ടിടങ്ങളുമെല്ലാം നാമാവശേഷമായി ഭൂമി നിരപ്പായ രൂപത്തിൽ നീ കാണുകയും, നാം സർവ്വസൃഷ്ടികളെയും ഒരുമിച്ചു കൂട്ടുകയും, ഒരാളെയും വിട്ടുപോകാതെ നാം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ദിവസം ഓർക്കുക.
Esegesi in lingua araba:
وَعُرِضُوْا عَلٰی رَبِّكَ صَفًّا ؕ— لَقَدْ جِئْتُمُوْنَا كَمَا خَلَقْنٰكُمْ اَوَّلَ مَرَّةٍ ؗ— بَلْ زَعَمْتُمْ اَلَّنْ نَّجْعَلَ لَكُمْ مَّوْعِدًا ۟
മനുഷ്യർ അവരുടെ രക്ഷിതാവിൻ്റെ മുന്നിൽ അണിയണിയായി നിരത്തിനിർത്തപ്പെടും. അങ്ങനെ അവൻ അവരെ വിചാരണ ചെയ്യും. അവരോട് പറയപ്പെടും: നഗ്നപാദരും വിവസ്ത്രരും ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായി നിങ്ങളിതാ നമ്മുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു; നാം നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചതു പോലെ തന്നെ. എന്നാൽ നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുകയോ, നാം നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനായി ഒരു സ്ഥലമോ സന്ദർഭമോ നിശ്ചയിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു നിങ്ങൾ ജൽപ്പിച്ചിരുന്നത്.
Esegesi in lingua araba:
وَوُضِعَ الْكِتٰبُ فَتَرَی الْمُجْرِمِیْنَ مُشْفِقِیْنَ مِمَّا فِیْهِ وَیَقُوْلُوْنَ یٰوَیْلَتَنَا مَالِ هٰذَا الْكِتٰبِ لَا یُغَادِرُ صَغِیْرَةً وَّلَا كَبِیْرَةً اِلَّاۤ اَحْصٰىهَا ۚ— وَوَجَدُوْا مَا عَمِلُوْا حَاضِرًا ؕ— وَلَا یَظْلِمُ رَبُّكَ اَحَدًا ۟۠
പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം വെക്കപ്പെടും. തൻ്റെ വലതു കൈ കൊണ്ട് ഗ്രന്ഥം ഏറ്റുവാങ്ങുന്നവരുണ്ട്; ഇടതു കൈ കൊണ്ട് ഗ്രന്ഥം എടുക്കുന്നവരുമുണ്ട്. മനുഷ്യാ! അല്ലാഹുവിനെ നിഷേധിച്ചവർ ആ ഗ്രന്ഥത്തിലുള്ളതിനെ കുറിച്ച് ഭയവിഹ്വലരായ നിലയിൽ നിൽക്കുന്നത് നീ കാണും. കാരണം അവർ മുൻപ് ചെയ്തുകൂട്ടിയ നിഷേധവും തിന്മകളും അവർക്ക് അറിയാം. അവർ പറയും: ഞങ്ങളുടെ നാശമേ! ഹാ, ഞങ്ങൾക്ക് ബാധിച്ചിരിക്കുന്ന മഹാവിപത്ത്! എന്തൊരു ഗ്രന്ഥമാണിത്?! നമ്മുടെ പ്രവർത്തനങ്ങളിൽ പെട്ട ചെറുതോ വലുതോ ആയ ഒന്നും ഇത് രേഖപ്പെടുത്തുകയും എണ്ണിക്കണക്കാക്കുകയും ചെയ്യാതെ വിടുന്നില്ലല്ലോ?! ഇഹലോകത്ത് അവർ ചെയ്ത തിന്മകൾ അതിൽ രേഖപ്പെടുത്തപ്പെട്ടതായി അവർ കാണും. അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് ഒരാളോടും അനീതി പ്രവർത്തിക്കുകയില്ല. തിന്മ കാരണത്താലല്ലാതെ അവൻ ഒരാളെയും ശിക്ഷിക്കുകയില്ല. നന്മകൾ പ്രവർത്തിച്ചവൻ്റെ പ്രതിഫലത്തിൽ നിന്ന് ഒട്ടും അവൻ കുറക്കുകയുമില്ല.
Esegesi in lingua araba:
وَاِذْ قُلْنَا لِلْمَلٰٓىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْۤا اِلَّاۤ اِبْلِیْسَ ؕ— كَانَ مِنَ الْجِنِّ فَفَسَقَ عَنْ اَمْرِ رَبِّهٖ ؕ— اَفَتَتَّخِذُوْنَهٗ وَذُرِّیَّتَهٗۤ اَوْلِیَآءَ مِنْ دُوْنِیْ وَهُمْ لَكُمْ عَدُوٌّ ؕ— بِئْسَ لِلظّٰلِمِیْنَ بَدَلًا ۟
അല്ലാഹുവിൻ്റെ റസൂലേ! നാം മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക: 'നിങ്ങൾ ആദമിന് അഭിവാദനത്തിൻ്റെ സാഷ്ടാംഗം അർപ്പിക്കുക.' അപ്പോൾ അവരെല്ലാം അവരുടെ രക്ഷിതാവിൻ്റെ കൽപ്പന അനുസരിച്ചു കൊണ്ട് ആദമിന് സുജൂദ് ചെയ്തു; ഇബ്'ലീസ് ഒഴികെ. ജിന്നുകളിൽ പെട്ടവനായിരുന്നു അവൻ; മലക്കുകളിൽ പെട്ടവനായിരുന്നില്ല. അവൻ വിസമ്മതിക്കുകയും, ആദമിന് സാഷ്ടാംഗം അർപ്പിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്തു. അങ്ങനെ അവൻ തൻ്റെ രക്ഷിതാവിനെ ധിക്കരിച്ചു. അല്ലയോ മനുഷ്യരെ! നിങ്ങൾ അവനെയും അവൻ്റെ സന്താനങ്ങളെയും എനിക്ക് പുറമെയുള്ള രക്ഷകർത്താക്കളായി സ്വീകരിക്കുകയാണോ?! അവരാകട്ടെ, നിങ്ങളുടെ ശത്രുക്കളാണ്. എങ്ങനെയാണ് നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ രക്ഷാധികാരികളായി സ്വീകരിക്കുക?! പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുകയും, അല്ലാഹുവിൻ്റെ രക്ഷാകർതൃത്വം സ്വീകരിക്കാതിരിക്കുകയും ചെയ്ത അതിക്രമികളുടെ പ്രവർത്തനം എത്ര മോശമായിരിക്കുന്നു.
Esegesi in lingua araba:
مَاۤ اَشْهَدْتُّهُمْ خَلْقَ السَّمٰوٰتِ وَالْاَرْضِ وَلَا خَلْقَ اَنْفُسِهِمْ ۪— وَمَا كُنْتُ مُتَّخِذَ الْمُضِلِّیْنَ عَضُدًا ۟
എനിക്ക് പുറമെ നിങ്ങൾ രക്ഷാധികാരികളായി സ്വീകരിച്ചിരിക്കുന്ന ഇവർ നിങ്ങളെ പോലുള്ള അടിമകൾ മാത്രമാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിന് -അവയെ സൃഷ്ടിക്കുന്ന വേളയിൽ- നാം അവരെ സാക്ഷികളാക്കിയിട്ടില്ല. അല്ല! അപ്പോൾ അവരാരും ഉണ്ടായിരുന്നില്ല തന്നെ. അവരിൽ ചിലരെ സൃഷ്ടിക്കുന്നതിന് (അവരിൽ പെട്ട) വേറെ ചിലരെയും സാക്ഷികളാക്കിയിട്ടില്ല. സൃഷ്ടിപ്പും നിയന്ത്രണവുമെല്ലാം ഞാൻ ഏകനായാണ് നിർവ്വഹിച്ചത്. മനുഷ്യരിലും ജിന്നുകളിലും പെട്ട വഴിപിഴപ്പിക്കുന്ന പിശാചുക്കളെ സഹായികളായി സ്വീകരിക്കുന്നവനല്ല ഞാൻ. ഞാൻ സർവ്വസഹായികളിൽ നിന്നും ധന്യനാകുന്നു.
Esegesi in lingua araba:
وَیَوْمَ یَقُوْلُ نَادُوْا شُرَكَآءِیَ الَّذِیْنَ زَعَمْتُمْ فَدَعَوْهُمْ فَلَمْ یَسْتَجِیْبُوْا لَهُمْ وَجَعَلْنَا بَیْنَهُمْ مَّوْبِقًا ۟
അല്ലാഹുവിൻ്റെ റസൂലേ! ഇഹലോകത്ത് വെച്ച് അല്ലാഹുവിൽ പങ്കുചേർത്തവരോട് അല്ലാഹു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ പറയുന്ന സന്ദർഭം സ്മരിക്കുക. (അവൻ പറയും:) എൻ്റെ പങ്കാളികളാണെന്ന് നിങ്ങൾ ജൽപ്പിച്ചിരുന്നവരെ വിളിച്ചു നോക്കൂ; അവർ നിങ്ങളെ സഹായിച്ചേക്കുമെങ്കിൽ. അങ്ങനെ അവർ അവരെ (ആരാധ്യന്മാരെ) വിളിച്ചു നോക്കും; എന്നാൽ അവർ ഇവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയോ, അവരെ സഹായിക്കുകയോ ഇല്ല. ആരാധിച്ചവർക്കും ആരാധ്യന്മാർക്കും പങ്കുചേരാൻ ഒരു നാശകേന്ദ്രം നാം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു; നരകമാണത്.
Esegesi in lingua araba:
وَرَاَ الْمُجْرِمُوْنَ النَّارَ فَظَنُّوْۤا اَنَّهُمْ مُّوَاقِعُوْهَا وَلَمْ یَجِدُوْا عَنْهَا مَصْرِفًا ۟۠
ബഹുദൈവാരാധകർ നരകം കൺമുന്നിൽ കാണും. തങ്ങൾ അതിൽ വീഴാൻ പോവുകയാണെന്ന് അപ്പോൾ അവർക്ക് ഉറച്ച ബോധ്യം വരും. അതിൽ നിന്ന് രക്ഷപ്പെട്ടു മാറാൻ ഒരു സ്ഥലവും അവർ കാണുകയില്ല.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• على العبد الإكثار من الباقيات الصالحات، وهي كل عمل صالح من قول أو فعل يبقى للآخرة.
• നിലനിൽക്കുന്ന സൽകർമ്മങ്ങൾ അധികരിപ്പിക്കാൻ ഓരോ മനുഷ്യനും ശ്രദ്ധിക്കണം. പരലോകത്തേക്ക് ബാക്കിയാവുന്ന എല്ലാ വാക്കും പ്രവൃത്തിയും ഈ പറഞ്ഞതിൽ ഉൾപ്പെടും.

• على العبد تذكر أهوال القيامة، والعمل لهذا اليوم حتى ينجو من أهواله، وينعم بجنة الله ورضوانه.
• ഓരോരുത്തരും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലെ ഭീകരത ഓർക്കുകയും, ആ ദിവസത്തേക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. അന്നുണ്ടാകാനിരിക്കുന്ന ഭയാനതകളിൽ നിന്ന് രക്ഷപ്പെടാനും, സ്വർഗം കൊണ്ടും അല്ലാഹുവിൻ്റെ തൃപ്തി കൊണ്ടും ആസ്വദിക്കാനും കഴിയുന്ന തരത്തിൽ പ്രവർത്തിക്കുക.

• كَرَّم الله تعالى أبانا آدم عليه السلام والجنس البشري بأجمعه بأمره الملائكة أن تسجد له في بدء الخليقة سجود تحية وتكريم.
• നമ്മുടെ പിതാവ് ആദമിനെയും സർവ്വ മനുഷ്യവർഗത്തെയും അല്ലാഹു ആദരിച്ചിരിക്കുന്നു; മനുഷ്യൻ്റെ സൃഷ്ടിപ്പിന് തുടക്കം കുറിക്കുന്ന വേളയിൽ മലക്കുകളോട് അഭിവാദനത്തിൻ്റെയും ആദരവിൻ്റെയും സാഷ്ടാംഗം ആദമിന് അർപ്പിക്കാൻ പറഞ്ഞതിൽ നിന്ന് അത് മനസ്സിലാക്കാം.

• في الآيات الحث على اتخاذ الشيطان عدوًّا.
• പിശാചിനെ ശത്രുവായി സ്വീകരിക്കാനുള്ള ഉണർത്തൽ ഈ ആയത്തുകളിൽ കാണാം.

 
Traduzione dei significati Sura: Al-Kahf
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Emesso dal Tafseer Center per gli Studi Coranici.

Chiudi