ការបកប្រែអត្ថន័យគួរអាន - الترجمة المليبارية للمختصر في تفسير القرآن الكريم * - សន្ទស្សន៍នៃការបកប្រែ


ការបកប្រែអត្ថន័យ អាយ៉ាត់: (235) ជំពូក​: សូរ៉ោះអាល់ហ្ពាក៏រ៉ោះ
وَلَا جُنَاحَ عَلَیْكُمْ فِیْمَا عَرَّضْتُمْ بِهٖ مِنْ خِطْبَةِ النِّسَآءِ اَوْ اَكْنَنْتُمْ فِیْۤ اَنْفُسِكُمْ ؕ— عَلِمَ اللّٰهُ اَنَّكُمْ سَتَذْكُرُوْنَهُنَّ وَلٰكِنْ لَّا تُوَاعِدُوْهُنَّ سِرًّا اِلَّاۤ اَنْ تَقُوْلُوْا قَوْلًا مَّعْرُوْفًا ؕ۬— وَلَا تَعْزِمُوْا عُقْدَةَ النِّكَاحِ حَتّٰی یَبْلُغَ الْكِتٰبُ اَجَلَهٗ ؕ— وَاعْلَمُوْۤا اَنَّ اللّٰهَ یَعْلَمُ مَا فِیْۤ اَنْفُسِكُمْ فَاحْذَرُوْهُ ۚ— وَاعْلَمُوْۤا اَنَّ اللّٰهَ غَفُوْرٌ حَلِیْمٌ ۟۠
ഭർത്താവ് മരണപ്പെടുകയോ, പൂർണമായി വിവാഹമോചിതയാവുകയോ ആയ സ്ത്രീയുടെ ഇദ്ദഃയുടെ ഘട്ടത്തിൽ അവരുമായുള്ള വിവാഹാലോചന വ്യക്തമാക്കാതെ വ്യംഗ്യമായി സൂചിപ്പിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല. "നിൻറെ ഇദ്ദയുടെ കാലം കഴിഞ്ഞാൽ എന്നെ അറിയിക്കണം" എന്നത് പോലെയുള്ള വാക്കുകൾ പറയുന്നതിൽ കുറ്റമില്ല. ഇദ്ദയിൽ കഴിയുന്ന സ്ത്രീയെ ഇദ്ദയുടെ കാലശേഷം വിവാഹം കഴിക്കാനുള്ള ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നതിനും കുഴപ്പമില്ല. അവരെ വിവാഹം കഴിക്കാനുള്ള തീവ്രമായ ആഗ്രഹം കാരണം അവരെ നിങ്ങൾ ഓർത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. അതിനാൽ സൂചന നൽകൽ അനുവദിക്കപ്പെട്ടിരിക്കുന്നു. വ്യക്തമാക്കി പറയാൻ അനുവാദമില്ല. ഇങ്ങനെ മാന്യമായ നിലയിൽ സൂചന നൽകുക എന്നതിൽ കവിഞ്ഞു രഹസ്യമായി അവർക്ക് വാഗ്ദാനം നൽകുന്നത് നിങ്ങൾ സൂക്ഷിക്കുക. ഇദ്ദഃയുടെ കാലത്ത് വിവാഹകാരാർ നിങ്ങൾ ഉറപ്പിക്കരുത്. നിങ്ങൾക്കനുവദിച്ചതോ വിരോധിച്ചതോ ആയ ഏതു കാര്യമായാലും നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുക. അതിനാൽ അവനെ നിങ്ങൾ സൂക്ഷിക്കുക. അവൻറെ കൽപനകളെ ധിക്കരിക്കരുത്. അല്ലാഹു പശ്ചാത്തപിക്കുന്നവരോട് ഏറെ പൊറുക്കുന്നവനും ധൃതിപ്പെട്ടു ശിക്ഷിക്കാത്ത സഹനശീലനുമാണെന്നും നിങ്ങൾ മനസ്സിലാക്കുക.
តាហ្វសៀរជាភាសា​អារ៉ាប់ជាច្រេីន:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• مشروعية العِدة على من توفي عنها زوجها بأن تمتنع عن الزينة والزواج مدة أربعة أشهر وعشرة أيام.
• ഭർത്താവ് മരണപ്പെട്ട സ്ത്രീ നാലു മാസവും പത്ത് ദിവസവും വിവാഹവും അലങ്കാരവും ഒഴിവാക്കി ഇദ്ദ ഇരിക്കൽ നിയമമാക്കപ്പെട്ടിരിക്കുന്നു.

• معرفة المؤمن باطلاع الله عليه تَحْمِلُه على الحذر منه تعالى والوقوف عند حدوده.
• അല്ലാഹു കാണുന്നു എന്ന ബോധ്യം അല്ലാഹുവിനെ സൂക്ഷിക്കാനും അവൻറെ നിയമ പരിധിയിൽ നിലകൊള്ളാനും മുഅ്മിനിനെ പ്രേരിപ്പിക്കുന്നു.

• الحث على المعاملة بالمعروف بين الأزواج والأقارب، وأن يكون العفو والمسامحة أساس تعاملهم فيما بينهم.
• ഭാര്യാ ഭർത്താക്കന്മാരും കുടുംബങ്ങളും നല്ല രൂപത്തിൽ ഇടപഴകാൻ പ്രേരിപ്പിക്കുന്നു. അവർക്കിടയിലുള്ള ഇടപാടുകളുടെ അടിസ്ഥാനം വിട്ടുവീഴ്ചയും ക്ഷമയുമായിരിക്കുകയും വേണം.

 
ការបកប្រែអត្ថន័យ អាយ៉ាត់: (235) ជំពូក​: សូរ៉ោះអាល់ហ្ពាក៏រ៉ោះ
សន្ទស្សន៍នៃជំពូក លេខ​ទំព័រ
 
ការបកប្រែអត្ថន័យគួរអាន - الترجمة المليبارية للمختصر في تفسير القرآن الكريم - សន្ទស្សន៍នៃការបកប្រែ

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

បិទ