Check out the new design

ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន * - សន្ទស្សន៍នៃការបកប្រែ


ការបកប្រែអត្ថន័យ ជំពូក​: អាន់នីសាក   អាយ៉ាត់:
وَاِذَا كُنْتَ فِیْهِمْ فَاَقَمْتَ لَهُمُ الصَّلٰوةَ فَلْتَقُمْ طَآىِٕفَةٌ مِّنْهُمْ مَّعَكَ وَلْیَاْخُذُوْۤا اَسْلِحَتَهُمْ ۫— فَاِذَا سَجَدُوْا فَلْیَكُوْنُوْا مِنْ وَّرَآىِٕكُمْ ۪— وَلْتَاْتِ طَآىِٕفَةٌ اُخْرٰی لَمْ یُصَلُّوْا فَلْیُصَلُّوْا مَعَكَ وَلْیَاْخُذُوْا حِذْرَهُمْ وَاَسْلِحَتَهُمْ ۚ— وَدَّ الَّذِیْنَ كَفَرُوْا لَوْ تَغْفُلُوْنَ عَنْ اَسْلِحَتِكُمْ وَاَمْتِعَتِكُمْ فَیَمِیْلُوْنَ عَلَیْكُمْ مَّیْلَةً وَّاحِدَةً ؕ— وَلَا جُنَاحَ عَلَیْكُمْ اِنْ كَانَ بِكُمْ اَذًی مِّنْ مَّطَرٍ اَوْ كُنْتُمْ مَّرْضٰۤی اَنْ تَضَعُوْۤا اَسْلِحَتَكُمْ ۚ— وَخُذُوْا حِذْرَكُمْ ؕ— اِنَّ اللّٰهَ اَعَدَّ لِلْكٰفِرِیْنَ عَذَابًا مُّهِیْنًا ۟
അല്ലാഹുവിൻ്റെ റസൂലേ! ശത്രുവുമായി യുദ്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന വേളയിൽ താങ്കൾ സൈന്യത്തിലുണ്ടാവുകയും, അവരെ കൊണ്ട് നിസ്കരിക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ സൈന്യത്തെ രണ്ട് വിഭാഗമായി തിരിക്കുക. ശേഷം അവരിൽ ഒരു വിഭാഗം താങ്കളോടൊപ്പം നിസ്കരിക്കുകയും, തങ്ങളുടെ നിസ്കാരത്തിൽ ആയുധങ്ങൾ കയ്യിൽ തന്നെ വെക്കുകയും ചെയ്യട്ടെ. അപ്പോൾ മറുവിഭാഗം നിങ്ങളുടെ സംരക്ഷണം ശ്രദ്ധിക്കുകയും ചെയ്യട്ടെ. അങ്ങനെ ഒന്നാമത്തെ വിഭാഗം ഇമാമിനോടൊപ്പം ഒരു റക്അത് പൂർത്തീകരിച്ചാൽ അവർ തങ്ങളുടെ ബാക്കി നിസ്കാരം സ്വന്തമായി മുഴുവനാക്കട്ടെ. അവരുടെ നിസ്കാരം കഴിഞ്ഞാൽ അവർ നിങ്ങളുടെ പിറകിൽ ശത്രുവിനെതിരെ നിലകൊള്ളട്ടെ. അപ്പോൾ മുൻപ് -നിസ്കരിക്കാതെ- കാവൽ നിന്നിരുന്ന കൂട്ടർ ഇമാമിനോടൊപ്പം ഒരു റക്അത് നിസ്കരിക്കട്ടെ. അങ്ങനെ ഇമാം തൻ്റെ (രണ്ട് റക്അതുള്ള) നിസ്കാരം പൂർത്തീകരിച്ചാൽ അവർ തങ്ങളുടെ നിസ്കാരത്തിലെ ബാക്കിയുള്ള രണ്ടാമത്തെ റക്അത് പൂർത്തീകരിക്കട്ടെ. (നിസ്കാരത്തിനിടയിൽ) അവർ ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങൾ കയ്യിൽ വഹിക്കുകയും ചെയ്യട്ടെ. നിസ്കരിക്കുന്ന വേളയിൽ നിങ്ങളുടെ ശ്രദ്ധ ആയുധങ്ങളിൽ നിന്നും, നിങ്ങളുടെ വസ്തുവകകളിൽ നിന്നും മാറിയെങ്കിൽ നിങ്ങൾക്ക് നേരെ ശക്തമായ ഒരു ആക്രമണം നടത്തുകയും, നിങ്ങളെ പിടികൂടുകയും ചെയ്യാമായിരുന്നു എന്ന് നിഷേധികൾ ആഗ്രഹിക്കുന്നു. മഴ ബാധിച്ചത് കാരണത്താൽ എന്തെങ്കിലും പ്രയാസമോ, രോഗം കാരണത്താലോ മറ്റോ നിങ്ങൾ ആയുധങ്ങൾ ഇറക്കി വെക്കുകയാണെങ്കിൽ അതിൽ നിങ്ങൾക്ക് തെറ്റില്ല. സാധ്യമാകുന്ന രൂപത്തിലെല്ലാം നിങ്ങൾ ശത്രുവിൽ നിന്ന് ജാഗ്രത കൈക്കൊള്ളുക. തീർച്ചയായും അല്ലാഹു അവനെ നിഷേധിച്ചവർക്ക് അപമാനകരമായ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.
តាហ្វសៀរជាភាសា​អារ៉ាប់ជាច្រេីន:
فَاِذَا قَضَیْتُمُ الصَّلٰوةَ فَاذْكُرُوا اللّٰهَ قِیٰمًا وَّقُعُوْدًا وَّعَلٰی جُنُوْبِكُمْ ۚ— فَاِذَا اطْمَاْنَنْتُمْ فَاَقِیْمُوا الصَّلٰوةَ ۚ— اِنَّ الصَّلٰوةَ كَانَتْ عَلَی الْمُؤْمِنِیْنَ كِتٰبًا مَّوْقُوْتًا ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിസ്കാരത്തിൽ നിന്ന് നിങ്ങൾ വിരമിച്ചാൽ തസ്ബീഹും (സുബ്ഹാനല്ലാഹ് - അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു), തഹ്മീദും (അൽഹംദുലില്ലാഹ് - അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും), തഹ്ലീലും (ലാ ഇലാഹ ഇല്ലല്ലാഹ് - അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) കൊണ്ട് എല്ലാ അവസ്ഥയിലും -നിന്നും ഇരുന്നും കിടന്നുമെല്ലാം- നിങ്ങൾ അല്ലാഹുവിനെ സ്മരിക്കുക. അങ്ങനെ ഭയം നീങ്ങുകയും, നിങ്ങൾക്ക് നിർഭയത്വം ഉണ്ടാവുകയും ചെയ്താൽ നിങ്ങൾ നിസ്കാരം അതിൻ്റെ റുക്നുകളും (ഫാതിഹാ പാരായണം പോലുള്ള സ്തംഭങ്ങൾ) വാജിബുകളും (തക്ബീറുകൾ പോലുള്ള നിർബന്ധകാര്യങ്ങൾ) സുന്നത്തുകളും (സുജൂദിലും റുകൂഇലുമുള്ള ദിക്റുകൾ മൂന്ന് തവണ ചൊല്ലുക എന്നത് പോലുള്ള ഐഛികകർമ്മങ്ങൾ) ചെയ്തുകൊണ്ട് നിസ്കാരം -നിങ്ങളോട് കൽപ്പിക്കപ്പെട്ടത് പോലെ- പൂർണ്ണമായും നിർവ്വഹിക്കുക. തീർച്ചയായും, അല്ലാഹുവിൽ വിശ്വസിച്ചവർക്ക് നിസ്കാരമെന്നാൽ സമയബന്ധിതമായി നിർവ്വഹിക്കേണ്ട ഒരു നിർബന്ധകർമ്മം തന്നെയാകുന്നു. അതിൻ്റെ സമയം വൈകിപ്പിക്കുക എന്നത് എന്തെങ്കിലും ഒഴിവുകഴിവുണ്ടെങ്കിൽ അല്ലാതെ അനുവദനീയമല്ല. ഇത് നിങ്ങൾ നാട്ടിൽ തന്നെ താമസിക്കുന്ന വേളയിലുള്ള വിധിയാണ്. എന്നാൽ യാത്രയിൽ നിസ്കാരം ജംഉം (ദ്വുഹറും അസറും രണ്ടിൽ ഏതെങ്കിലും ഒന്നിൻ്റെ സമയത്തും, മഗ്'രിബും ഇശാഉം അവയിൽ ഏതെങ്കിലും ഒന്നിൻ്റെ സമയത്തും നിർവ്വഹിക്കൽ) ഖസ്റും (നാല് റക്അതുള്ള നിസ്കാരം രണ്ടായി ചുരുക്കുന്നത്) ആക്കുന്നത് നിങ്ങൾക്ക് അനുവദനീയമാണ്.
តាហ្វសៀរជាភាសា​អារ៉ាប់ជាច្រេីន:
وَلَا تَهِنُوْا فِی ابْتِغَآءِ الْقَوْمِ ؕ— اِنْ تَكُوْنُوْا تَاْلَمُوْنَ فَاِنَّهُمْ یَاْلَمُوْنَ كَمَا تَاْلَمُوْنَ ۚ— وَتَرْجُوْنَ مِنَ اللّٰهِ مَا لَا یَرْجُوْنَ ؕ— وَكَانَ اللّٰهُ عَلِیْمًا حَكِیْمًا ۟۠
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ ദുർബലരാവുകയോ അല്ലാഹുവിനെ നിഷേധിച്ചവരായ നിങ്ങളുടെ ശത്രുക്കളെ തേടിപ്പിടിക്കുന്നതിൽ മടികാണിക്കുകയോ ചെയ്യരുത്. മരണവും പരുക്കുകളും നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വേദനിക്കുന്നത് പോലെ അവർക്കും വേദനിക്കുന്നുണ്ട്. നിങ്ങളെ ബാധിക്കുന്നതിന് സമാനമായത് അവരെയും ബാധിക്കുന്നുണ്ട്. അതിനാൽ അവരുടെ ക്ഷമ നിങ്ങളുടെ ക്ഷമയേക്കാൾ ഒരിക്കലും വലുതാകാതിരിക്കട്ടെ. നിങ്ങളാകട്ടെ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലവും സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നവരുമാണ്. ആ പറഞ്ഞതൊന്നും അക്കൂട്ടർ പ്രതീക്ഷിക്കുന്നുമില്ല. അല്ലാഹു അവൻ്റെ അടിമകളുടെ അവസ്ഥയെ കുറിച്ച് നന്നായി അറിയുന്നവനും, അവൻ്റെ നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനുമാകുന്നു.
តាហ្វសៀរជាភាសា​អារ៉ាប់ជាច្រេីន:
اِنَّاۤ اَنْزَلْنَاۤ اِلَیْكَ الْكِتٰبَ بِالْحَقِّ لِتَحْكُمَ بَیْنَ النَّاسِ بِمَاۤ اَرٰىكَ اللّٰهُ ؕ— وَلَا تَكُنْ لِّلْخَآىِٕنِیْنَ خَصِیْمًا ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! സത്യം ഉൾക്കൊള്ളുന്ന രൂപത്തിൽ താങ്കൾക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നു. താങ്കൾക്ക് അല്ലാഹു പഠിപ്പിച്ചു നൽകുകയും ബോധനം നൽകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ എല്ലാ കാര്യത്തിലും താങ്കൾ വിധികൽപ്പിക്കുന്നതിനത്രെ അത്. താങ്കളുടെ ദേഹേഛയോ ബുദ്ധിപരമായ അഭിപ്രായങ്ങളോ ആകരുത് (വിധികൽപ്പനകൾക്കുള്ള അടിസ്ഥാനം). തങ്ങളുടെ സ്വന്തങ്ങളെയും വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യങ്ങളെയും വഞ്ചിക്കുന്നവർക്ക് വേണ്ടി വാദിക്കുകയും, അവരിൽ നിന്ന് തങ്ങൾക്ക് അർഹമായത് ചോദിച്ചു വരുന്നവരെ തിരിച്ചയക്കുകയും ചെയ്യുന്നവനായി താങ്കൾ മാറരുത്.
តាហ្វសៀរជាភាសា​អារ៉ាប់ជាច្រេីន:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• استحباب صلاة الخوف وبيان أحكامها وصفتها.
ഭയത്തിൻ്റെ സന്ദർഭത്തിലുള്ള നിസ്കാരം സുന്നത്താണെന്നും, അതുമായി ബന്ധപ്പെട്ട വിധിവിലക്കുകളും രൂപവും വിശദീകരിക്കുന്നു.

• الأمر بالأخذ بالأسباب في كل الأحوال، وأن المؤمن لا يعذر في تركها حتى لو كان في عبادة.
• ഏതു സന്ദർഭങ്ങളിലും ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഇബാദത്തിൻ്റെ സന്ദർഭത്തിൽ പോലും അത്തരം വഴികൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ ഒരു മുഅ്മിനിന് ന്യായമില്ല.

• مشروعية دوام ذكر الله تعالى على كل حال، فهو حياة القلوب وسبب طمأنينتها.
• എല്ലാ സന്ദർഭത്തിലും അല്ലാഹുവിനെ സ്മരിക്കേണ്ടതുണ്ട്. ഹൃദയത്തിൻ്റെ ജീവൻ നിലനിർത്തുന്നതും, അത് സമാധാനമടയുന്നതും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ടാണ്.

• النهي عن الضعف والكسل في حال قتال العدو، والأمر بالصبر على قتاله.
• ശത്രുവുമായുള്ള യുദ്ധത്തിനിടയിൽ ദൗർബല്യം കാണിക്കുകയും മടിച്ചിരിക്കുകയും ചെയ്യുന്നതിൽ നിന്ന് അല്ലാഹു വിലക്കുന്നു. യുദ്ധവേളയിൽ ക്ഷമയോടെ നിലകൊള്ളാൻ അവൻ കൽപ്പിക്കുകയും ചെയ്യുന്നു.

 
ការបកប្រែអត្ថន័យ ជំពូក​: អាន់នីសាក
សន្ទស្សន៍នៃជំពូក លេខ​ទំព័រ
 
ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន - សន្ទស្សន៍នៃការបកប្រែ

ត្រូវបានចេញដោយមជ្ឈមណ្ឌល តាហ្វសៀរនៃការសិក្សាគម្ពីគួរអាន

បិទ