Check out the new design

ಪವಿತ್ರ ಕುರ್‌ಆನ್ ಅರ್ಥಾನುವಾದ - ಅಲ್-ಮುಖ್ತಸರ್ ಫಿ ತಫ್ಸೀರಿಲ್ ಕುರ್‌ಆನಿಲ್ ಕರೀಮ್ - ಮಲಯಾಳಂ ಅನುವಾದ * - ಅನುವಾದಗಳ ವಿಷಯಸೂಚಿ


ಅರ್ಥಗಳ ಅನುವಾದ ಅಧ್ಯಾಯ: ಅರ್‍ರಅ್ ದ್   ಶ್ಲೋಕ:
اَلَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ طُوْبٰی لَهُمْ وَحُسْنُ مَاٰبٍ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും, അല്ലാഹുവിലേക്കടുപ്പിക്കുന്ന സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് പരലോകത്ത് നല്ല ജീവിതമുണ്ട്. സ്വർഗ്ഗമാകുന്ന നല്ല പര്യവസാനവും അവർക്കാകുന്നു.
ಅರಬ್ಬಿ ವ್ಯಾಖ್ಯಾನಗಳು:
كَذٰلِكَ اَرْسَلْنٰكَ فِیْۤ اُمَّةٍ قَدْ خَلَتْ مِنْ قَبْلِهَاۤ اُمَمٌ لِّتَتْلُوَاۡ عَلَیْهِمُ الَّذِیْۤ اَوْحَیْنَاۤ اِلَیْكَ وَهُمْ یَكْفُرُوْنَ بِالرَّحْمٰنِ ؕ— قُلْ هُوَ رَبِّیْ لَاۤ اِلٰهَ اِلَّا هُوَ ۚ— عَلَیْهِ تَوَكَّلْتُ وَاِلَیْهِ مَتَابِ ۟
പൂർവ്വ പ്രവാചകന്മാരെ അവരുടെ സമുദായത്തിലേക്ക് നാം നിയോഗിച്ചത് പോലെ നബിയേ, നിന്നെ നാം നിൻ്റെ സമുദായത്തിൽ ദൂതനായി നിയോഗിച്ചിരിക്കുന്നു. നിനക്ക് നാം ദിവ്യസന്ദേശമായി നല്കിയ ഖുർആൻ അവർക്ക് ഓതിക്കേൾപ്പിക്കുവാൻ വേണ്ടിയാകുന്നു അത്. നിൻറെ സത്യസന്ധതക്ക് തെളിവായി അതുതന്നെ മതി. എന്നാൽ നിൻറെ സമുദായം ഈ തെളിവുകളെ നിഷേധിക്കുന്നു. കാരണം അവർ സർവ്വവിശാലമായ കാരുണ്യമുള്ള (റഹ്മാനായ) അല്ലാഹുവിൽ മറ്റുള്ളവരെ പങ്കുചേർത്തു കൊണ്ട് അവനിൽ അവിശ്വസിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: പരമകാരുണികനായ ഏതൊരു രക്ഷിതാവിനുള്ള ആരാധനയിലാണോ നിങ്ങൾ മറ്റു സൃഷ്ടികളെ പങ്കുചേർത്തിരിക്കുന്നത്; അവൻ (അല്ലാഹു) മാത്രമാകുന്നു എൻ്റെ രക്ഷിതാവ്. അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. എൻ്റെ എല്ലാ കാര്യങ്ങളിലും അവൻ്റെ മേലാണ് ഞാൻ ഭരമേല്പിച്ചിരിക്കുന്നത്. അവനിലേക്കാണ് എൻ്റെ മടക്കവും.
ಅರಬ್ಬಿ ವ್ಯಾಖ್ಯಾನಗಳು:
وَلَوْ اَنَّ قُرْاٰنًا سُیِّرَتْ بِهِ الْجِبَالُ اَوْ قُطِّعَتْ بِهِ الْاَرْضُ اَوْ كُلِّمَ بِهِ الْمَوْتٰی ؕ— بَلْ لِّلّٰهِ الْاَمْرُ جَمِیْعًا ؕ— اَفَلَمْ یَایْـَٔسِ الَّذِیْنَ اٰمَنُوْۤا اَنْ لَّوْ یَشَآءُ اللّٰهُ لَهَدَی النَّاسَ جَمِیْعًا ؕ— وَلَا یَزَالُ الَّذِیْنَ كَفَرُوْا تُصِیْبُهُمْ بِمَا صَنَعُوْا قَارِعَةٌ اَوْ تَحُلُّ قَرِیْبًا مِّنْ دَارِهِمْ حَتّٰی یَاْتِیَ وَعْدُ اللّٰهِ ؕ— اِنَّ اللّٰهَ لَا یُخْلِفُ الْمِیْعَادَ ۟۠
ദൈവിക ഗ്രന്ഥങ്ങളിൽ പെട്ട ഒരു ഗ്രന്ഥം മൂലം പർവ്വതങ്ങൾ അവയുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കപ്പെടുകയോ, അല്ലെങ്കിൽ അതു കാരണമായി ഭൂമി പിളർന്ന് നദികളും അരുവികളും ഉണ്ടാവുകയോ, അല്ലെങ്കിൽ മരിച്ചവരുടെ മേൽ പാരായണം ചെയ്തു അതുമുഖേന അവർക്ക് ജീവൻ നല്കപ്പെടുകയോ ചെയ്യുമായിരുന്നെങ്കിൽ താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ കൊണ്ട് അത് സംഭവിക്കുമായിരുന്നു. നബിയേ താങ്കൾക്കാവതരിപ്പിക്കപ്പെട്ട ഈ ഖുർആൻ - അത് സുവ്യക്തമായ തെളിവുകളുള്ളതാണ്. ഹൃദയവിശുദ്ധിയുള്ളവരായിരുന്നു അവർ എങ്കിൽ ഈ ഖുർആൻ അവരിൽ അതിമഹത്തരമായ സ്വാധീനം ചെലുത്തുമായിരുന്നു. പക്ഷെ അവർ തനിച്ച നിഷേധികളാകുന്നു. അല്ലാഹുവിൻ്റെ പക്കലാകുന്നു സർവ്വ കാര്യങ്ങളുടെയും നിയന്ത്രണം; സൃഷ്ടികൾക്ക് സാധ്യമല്ലാത്ത അത്ഭുതങ്ങൾ അവതരിപ്പിക്കുന്നതും മറ്റുമെല്ലാം അവൻ്റെ നിയന്ത്രണത്തിലത്രെ. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഒരു ദൃഷ്ടാന്തങ്ങളും അവതരിപ്പിക്കാതെ മനുഷ്യരെ മുഴുവൻ അവൻ നേർവഴിയിലാക്കുമായിരുന്നുവെന്ന് സത്യവിശ്വാസികൾ മനസ്സിലാക്കിയിട്ടില്ലേ? പക്ഷെ, അവൻ അത് ഉദ്ദേശിച്ചിട്ടില്ല. സത്യനിഷേധികൾക്ക് അവരുടെ നിഷേധത്തിൻ്റെയും പാപങ്ങളുടെയും ഫലമായി അവരെ വിറപ്പിക്കുന്ന ഏതെങ്കിലും അത്യാപത്ത് ബാധിച്ച് കൊണ്ടേയിരിക്കുന്നതാണ്. അല്ലെങ്കിൽ അവരുടെ താമസസ്ഥലത്തിനടുത്തു തന്നെ ശിക്ഷ വന്നിറങ്ങിക്കൊണ്ടിരിക്കും; നിരന്തരമായ ശിക്ഷ വന്നെത്തുക എന്ന അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നത് വരെ. അല്ലാഹു നൽകിയ വാഗ്ദാനത്തിൻ്റെ സമയം വന്നെത്തിയാൽ അവൻ അത് പൂർത്തീകരിക്കാതെ വിടുന്നതല്ല.
ಅರಬ್ಬಿ ವ್ಯಾಖ್ಯಾನಗಳು:
وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّنْ قَبْلِكَ فَاَمْلَیْتُ لِلَّذِیْنَ كَفَرُوْا ثُمَّ اَخَذْتُهُمْ ۫— فَكَیْفَ كَانَ عِقَابِ ۟
നബിയേ, തങ്ങളുടെ സമുദായം കളവാക്കുകയും പരിഹസിക്കുകയും ചെയ്ത ആദ്യത്തെ പ്രവാചകനല്ല താങ്കൾ. താങ്കൾക്ക് മുമ്പും ജനങ്ങൾ അവരുടെ ദൂതന്മാരെ കളവാക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ റസൂലുകളെ അവിശ്വസിച്ചവർക്ക് ഞാൻ സമയം നീട്ടികൊടുത്തു; അങ്ങനെ ഞാൻ അവരെ നശിപ്പിക്കുകയില്ല എന്ന് അവർ ധരിച്ചു പോയി. പിന്നീട് അവരെ വിവിധങ്ങളായ ശിക്ഷ കൊണ്ട് ഞാൻ പിടികൂടി. അപ്പോൾ എൻ്റെ ശിക്ഷ എങ്ങനെയായിരുന്നു? തീർച്ചയായും അത് കഠിനമായ ശിക്ഷ തന്നെയായിരുന്നു!
ಅರಬ್ಬಿ ವ್ಯಾಖ್ಯಾನಗಳು:
اَفَمَنْ هُوَ قَآىِٕمٌ عَلٰی كُلِّ نَفْسٍ بِمَا كَسَبَتْ ۚ— وَجَعَلُوْا لِلّٰهِ شُرَكَآءَ ؕ— قُلْ سَمُّوْهُمْ ؕ— اَمْ تُنَبِّـُٔوْنَهٗ بِمَا لَا یَعْلَمُ فِی الْاَرْضِ اَمْ بِظَاهِرٍ مِّنَ الْقَوْلِ ؕ— بَلْ زُیِّنَ لِلَّذِیْنَ كَفَرُوْا مَكْرُهُمْ وَصُدُّوْا عَنِ السَّبِیْلِ ؕ— وَمَنْ یُّضْلِلِ اللّٰهُ فَمَا لَهٗ مِنْ هَادٍ ۟
എല്ലാ ജീവജാലങ്ങളുടെയും ഉപജീവനം ഏറ്റെടുക്കുകയും, ഓരോ വ്യക്തിയും സമ്പാദിച്ചു കൂട്ടുന്ന പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, അവക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നവനാണോ, അതല്ല ആരാധിക്കപ്പെടാൻ യാതൊരു അർഹതയുമില്ലാത്ത ഈ വിഗ്രഹങ്ങളാണോ ആരാധിക്കപ്പെടാൻ അർഹതയുള്ളത്? അല്ലാഹുവിൻ്റെ പങ്കാളികളായി -കെട്ടിച്ചമച്ചും അതിക്രമം പ്രവർത്തിച്ചും- ബഹുദൈവാരാധകർ നിശ്ചയിച്ചവയാണ് ആ വിഗ്രഹങ്ങൾ. (നബിയേ,) പറയുക: നിങ്ങൾ സത്യവാന്മാരാണെങ്കിൽ അല്ലാഹുവോടൊപ്പം നിങ്ങൾ ആരാധിക്കുന്ന പങ്കാളികളുടെ പേരൊന്നു ഞങ്ങൾക്ക് പറഞ്ഞുതരൂ, അതല്ല, ഭൂമിയിൽ അല്ലാഹു അറിയാത്ത പങ്കാളികളെപ്പറ്റി നിങ്ങൾ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, നിങ്ങൾ പറയുന്നത് ഉപരിപ്ലവമായ യാഥാർഥ്യമില്ലാത്ത ഒരു സംസാരമാണോ? അല്ല, സത്യനിഷേധികൾക്ക് അവരുടെ കുതന്ത്രം പിശാച് അലംകൃതമായി തോന്നിച്ചിരിക്കുന്നു. അങ്ങിനെ അവർ അല്ലാഹുവിൽ അവിശ്വസിച്ചു. ശരിയായ സാന്മാർഗ്ഗത്തിൻ്റെ പാതയിൽ നിന്ന് അവരെ അവൻ തിരിച്ചുവിടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുർമാർഗ്ഗത്തിലാക്കുന്ന പക്ഷം അവനെ നേർവഴിയിലാക്കാൻ ആരുമില്ല.
ಅರಬ್ಬಿ ವ್ಯಾಖ್ಯಾನಗಳು:
لَهُمْ عَذَابٌ فِی الْحَیٰوةِ الدُّنْیَا وَلَعَذَابُ الْاٰخِرَةِ اَشَقُّ ۚ— وَمَا لَهُمْ مِّنَ اللّٰهِ مِنْ وَّاقٍ ۟
ഇഹലോക ജീവിതത്തിൽ അവർക്ക് ശിക്ഷയുണ്ടായിരിക്കും; അല്ലാഹുവിൽ വിശ്വസിച്ചവരുടെ കൈകളാൽ അവർ വധിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുമ്പോഴാണത്. അവരെ കാത്തിരിക്കുന്ന പരലോകശിക്ഷയാകട്ടെ അതിനേക്കാൾ കഠിനവും ഭാരവുമേറിയതായിരിക്കും. കാരണം പരലോക ശിക്ഷ കൂടുതൽ കടുപ്പമുള്ളതും, ഒരിക്കലും അവസാനിക്കാതെ നിലനിൽക്കുന്നതുമത്രെ. അന്ത്യനാളിൽ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവരെ കാത്തുരക്ഷിക്കുന്ന ആരുമുണ്ടായിരിക്കുകയുമില്ല.
ಅರಬ್ಬಿ ವ್ಯಾಖ್ಯಾನಗಳು:
ಈ ಪುಟದಲ್ಲಿರುವ ಶ್ಲೋಕಗಳ ಉಪಯೋಗಗಳು:
• أن الأصل في كل كتاب منزل أنه جاء للهداية، وليس لاستنزال الآيات، فذاك أمر لله تعالى يقدره متى شاء وكيف شاء.
• വേദഗ്രന്ഥങ്ങൾ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്നതിന് വേണ്ടി ഇറക്കപ്പെടുന്നതാണ് എന്നതാണ് അടിസ്ഥാനം. അത്ഭുതസംഭവങ്ങൾക്ക് വേണ്ടിയല്ല അല്ലാഹു ഗ്രന്ഥങ്ങൾ അവതരിപ്പിക്കുന്നത്. അത്തരം അത്ഭുതങ്ങൾ അല്ലാഹുവിൻ്റെ തീരുമാനപ്രകാരം അവൻ ഉദ്ദേശിക്കുന്ന സമയത്തും ഉദ്ദേശിക്കുന്ന രൂപത്തിലും സംഭവിക്കുകയാണ് ചെയ്യുക.

• تسلية الله تعالى للنبي صلى الله عليه وسلم، وإحاطته علمًا أن ما يسلكه معه المشركون من طرق التكذيب، واجهه أنبياء سابقون.
• മുശ്രിക്കുകൾ നബി (സ) യെ കളവാക്കുന്നതിന് സ്വീകരിച്ച വ്യത്യസ്ത രീതികൾ മുൻകഴിഞ്ഞ നബിമാരും അഭിമുഖീകരിച്ചിരുന്നു എന്ന് അറിയിച്ചു കൊണ്ട് അല്ലാഹു നബി (സ) യെ ആശ്വസിപ്പിക്കുന്നു.

• يصل الشيطان في إضلال بعض العباد إلى أن يزين لهم ما يعملونه من المعاصي والإفساد.
• മനുഷ്യരിൽ ചിലർക്ക് തങ്ങൾ ചെയ്യുന്ന തിന്മകളും നശീകരണവും മനോഹരമായി തോന്നുന്നത്ര പിശാച് അവരെ വഴിപിഴപ്പിക്കുന്നതാണ്.

 
ಅರ್ಥಗಳ ಅನುವಾದ ಅಧ್ಯಾಯ: ಅರ್‍ರಅ್ ದ್
ಅಧ್ಯಾಯಗಳ ವಿಷಯಸೂಚಿ ಪುಟ ಸಂಖ್ಯೆ
 
ಪವಿತ್ರ ಕುರ್‌ಆನ್ ಅರ್ಥಾನುವಾದ - ಅಲ್-ಮುಖ್ತಸರ್ ಫಿ ತಫ್ಸೀರಿಲ್ ಕುರ್‌ಆನಿಲ್ ಕರೀಮ್ - ಮಲಯಾಳಂ ಅನುವಾದ - ಅನುವಾದಗಳ ವಿಷಯಸೂಚಿ

ಪ್ರಕಾಶನ - ಕುರ್‌ಆನ್ ತಫ್ಸೀರ್ ಸ್ಟಡಿ ಸೆಂಟರ್

ಮುಚ್ಚಿ