Check out the new design

وه‌رگێڕانی ماناكانی قورئانی پیرۆز - وەرگێڕاوی ملیباری بۆ پوختەى تەفسیری قورئانی پیرۆز * - پێڕستی وه‌رگێڕاوه‌كان


وه‌رگێڕانی ماناكان سوره‌تی: النساء   ئایه‌تی:
اِنَّاۤ اَوْحَیْنَاۤ اِلَیْكَ كَمَاۤ اَوْحَیْنَاۤ اِلٰی نُوْحٍ وَّالنَّبِیّٖنَ مِنْ بَعْدِهٖ ۚ— وَاَوْحَیْنَاۤ اِلٰۤی اِبْرٰهِیْمَ وَاِسْمٰعِیْلَ وَاِسْحٰقَ وَیَعْقُوْبَ وَالْاَسْبَاطِ وَعِیْسٰی وَاَیُّوْبَ وَیُوْنُسَ وَهٰرُوْنَ وَسُلَیْمٰنَ ۚ— وَاٰتَیْنَا دَاوٗدَ زَبُوْرًا ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കൾക്ക് മുൻപുള്ള നബിമാർക്ക് സന്ദേശം നൽകിയത് പോലെ താങ്കൾക്കും നാം സന്ദേശം നൽകിയിരിക്കുന്നു. താങ്കൾ ആദ്യമായി വരുന്ന നബിയല്ല. തീർച്ചയായും നാം നൂഹിനും, അദ്ദേഹത്തിന് ശേഷം വന്ന നബിമാർക്കും സന്ദേശം നൽകിയിട്ടുണ്ട്. ഇബ്രാഹീമിനും, അദ്ദേഹത്തിൻ്റെ രണ്ട് സന്താനങ്ങളായ ഇസ്മാഈലിനും ഇസ്ഹാഖിനും, ഇസ്ഹാഖിൻ്റെ മകനായ യഅ്ഖൂബിനും, അസ്ബാത്വുകൾക്കും (യഅ്ഖൂബ് നബി -عَلَيْهِ السَّلَامُ- യുടെ പരമ്പരയിൽ പെട്ട, ബനൂ ഇസ്രാഈലുകാരിലെ പന്ത്രണ്ട് ഗോത്രങ്ങളിൽ നിന്നുള്ള നബിമാരാണ് അസ്ബാത്വുകൾ) നാം സന്ദേശം നൽകി. ഈസാക്കും അയ്യൂബിനും യൂനുസിനും ഹാറൂനിനും സുലയ്മാനും നാം സന്ദേശം നൽകി. ദാവൂദിന് നാം സബൂറെന്ന വേദഗ്രന്ഥവും നൽകി.
تەفسیرە عەرەبیەکان:
وَرُسُلًا قَدْ قَصَصْنٰهُمْ عَلَیْكَ مِنْ قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَیْكَ ؕ— وَكَلَّمَ اللّٰهُ مُوْسٰی تَكْلِیْمًا ۟ۚ
ഖുർആനിൽ താങ്കൾക്ക് നാം വിവരിച്ചു തന്ന ദൂതന്മാരെയും, ഖുർആനിൽ വിവരിച്ചിട്ടില്ലാത്ത മറ്റു ദൂതന്മാരെയും നാം നിയോഗിച്ചു. അവരുടെ ചരിത്രം നാം സ്മരിക്കാതെ വിട്ടതിൽ നമുക്ക് ഒരു ഉദ്ദേശമുണ്ട്. അല്ലാഹു -ഒരു മദ്ധ്യസ്ഥനില്ലാതെ- മൂസയോട് പ്രവാചകത്വത്തെ കുറിച്ച് സംസാരിച്ചു. അല്ലാഹുവിന് അനുയോജ്യമായ രൂപത്തിലുള്ള, യഥാർത്ഥ സംസാരം തന്നെയായിരുന്നു അത്.
تەفسیرە عەرەبیەکان:
رُسُلًا مُّبَشِّرِیْنَ وَمُنْذِرِیْنَ لِئَلَّا یَكُوْنَ لِلنَّاسِ عَلَی اللّٰهِ حُجَّةٌ بَعْدَ الرُّسُلِ ؕ— وَكَانَ اللّٰهُ عَزِیْزًا حَكِیْمًا ۟
അല്ലാഹുവിൽ വിശ്വസിച്ചവർക്ക് മാന്യമായ പ്രതിഫലം സന്തോഷവാർത്ത അറിയിക്കുന്നവരും, അല്ലാഹുവിനെ നിഷേധിച്ചവർക്ക് വേദനയേറിയ ശിക്ഷ താക്കീത് നൽകുന്നവരുമായി കൊണ്ടാണ് നാം അവരെ നിയോഗിച്ചത്. ഈ ദൂതന്മാരെ നിയോഗിച്ചതിന് ശേഷം ജനങ്ങൾക്ക് അല്ലാഹുവിനെതിരിൽ -ഒഴിവുകഴിവ് പറയാൻ- ഒരു ന്യായവും ബാക്കിയില്ലാതിരിക്കാനാണ് അവരെ നിയോഗിച്ചത്. അല്ലാഹു അവൻ്റെ അധികാരത്തിൽ മഹാപ്രതാപമുള്ളവനും (അസീസ്), തൻ്റെ വിധികളിൽ അങ്ങേയറ്റം യുക്തിമാനും (ഹകീം) ആകുന്നു.
تەفسیرە عەرەبیەکان:
لٰكِنِ اللّٰهُ یَشْهَدُ بِمَاۤ اَنْزَلَ اِلَیْكَ اَنْزَلَهٗ بِعِلْمِهٖ ۚ— وَالْمَلٰٓىِٕكَةُ یَشْهَدُوْنَ ؕ— وَكَفٰی بِاللّٰهِ شَهِیْدًا ۟ؕ
യഹൂദർ താങ്കളെ നിഷേധിക്കുന്നുവെങ്കിൽ തീർച്ചയായും -അല്ലാഹുവിൻ്റെ റസൂലേ!- അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ച ഖുർആനിൻ്റെ കാര്യത്തിൽ താങ്കളുടെ സത്യസന്ധതക്ക് അവൻ സാക്ഷിയാകുന്നു. അല്ലാഹു തൻ്റെ അടിമകൾക്ക് അറിയിച്ചു നൽകാൻ ഉദ്ദേശിച്ച അവൻ്റെ അറിവാണ് അതിൽ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്; അവന് ഇഷ്ടമുള്ളതും അവൻ തൃപ്തിപ്പെടുന്നതും ഏതെല്ലാമാണെന്നും, അവൻ വെറുക്കുന്നതും വിസമ്മതിക്കുന്നതും എന്തെല്ലാമാണെന്നും (അറിയിക്കുന്ന വിജ്ഞാനമാണ് അതിൽ ഉള്ളത്). അല്ലാഹു സാക്ഷ്യം വഹിക്കുന്നതോടൊപ്പം മലക്കുകളും താങ്കൾ കൊണ്ടുവന്നതിൻ്റെ സത്യസന്ധതക്ക് സാക്ഷ്യം വഹിക്കുന്നു. അല്ലാഹു തന്നെ സാക്ഷിയായി മതിയായവനാണ്; മറ്റാരുടെയും സാക്ഷ്യമില്ലെങ്കിലും അവൻ്റെ സാക്ഷ്യം മതി.
تەفسیرە عەرەبیەکان:
اِنَّ الَّذِیْنَ كَفَرُوْا وَصَدُّوْا عَنْ سَبِیْلِ اللّٰهِ قَدْ ضَلُّوْا ضَلٰلًا بَعِیْدًا ۟
തീർച്ചയായും താങ്കളുടെ പ്രവാചകത്വത്തെ നിഷേധിക്കുകയും, ജനങ്ങളെ ഇസ്ലാമിൽ നിന്ന് തടയുകയും ചെയ്തവർ സത്യത്തിൽ നിന്ന് അങ്ങേയറ്റം അകലെയായിരിക്കുന്നു.
تەفسیرە عەرەبیەکان:
اِنَّ الَّذِیْنَ كَفَرُوْا وَظَلَمُوْا لَمْ یَكُنِ اللّٰهُ لِیَغْفِرَ لَهُمْ وَلَا لِیَهْدِیَهُمْ طَرِیْقًا ۟ۙ
തീർച്ചയായും അല്ലാഹുവിനെയും അവൻ്റെ ദൂതരെയും നിഷേധിക്കുകയും, ആ നിഷേധത്തിൽ നിലയുറപ്പിച്ചു കൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിക്കുകയും ചെയ്തവർ; തങ്ങളുടെ നിഷേധത്തിൽ അവർ തുടരുന്ന കാലത്തോളം അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കുന്നതല്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന മാർഗത്തിലേക്ക് അല്ലാഹു അവരെ വഴിനയിക്കുന്നതുമല്ല.
تەفسیرە عەرەبیەکان:
اِلَّا طَرِیْقَ جَهَنَّمَ خٰلِدِیْنَ فِیْهَاۤ اَبَدًا ؕ— وَكَانَ ذٰلِكَ عَلَی اللّٰهِ یَسِیْرًا ۟
നരകത്തിലേക്ക് പ്രവേശിപ്പിക്കുന്ന വഴിയിലേക്കല്ലാതെ (അല്ലാഹു അവരെ നയിക്കുകയില്ല). അവരതിൽ കാലാകാലം വസിക്കുന്നതായിരിക്കും. അല്ലാഹുവിന് അത് വളരെ നിസ്സാരമാകുന്നു; അവന് യാതൊരു കാര്യവും അസാധ്യമല്ല.
تەفسیرە عەرەبیەکان:
یٰۤاَیُّهَا النَّاسُ قَدْ جَآءَكُمُ الرَّسُوْلُ بِالْحَقِّ مِنْ رَّبِّكُمْ فَاٰمِنُوْا خَیْرًا لَّكُمْ ؕ— وَاِنْ تَكْفُرُوْا فَاِنَّ لِلّٰهِ مَا فِی السَّمٰوٰتِ وَالْاَرْضِ ؕ— وَكَانَ اللّٰهُ عَلِیْمًا حَكِیْمًا ۟
ഹേ ജനങ്ങളേ! മുഹമ്മദ് നബി -ﷺ- അല്ലാഹുവിൽ നിന്നുള്ള സന്മാർഗവും സത്യമതമായ ഇസ്ലാമുമായി നിങ്ങളിലേക്കിതാ വന്നിരിക്കുന്നു. അതിനാൽ അവിടുന്ന് കൊണ്ടുവന്നതിൽ നിങ്ങൾ വിശ്വസിക്കുക; അത് ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് നന്മയായി ഭവിക്കും. എന്നാൽ നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ വിശ്വാസത്തിൻ്റെ ആവശ്യം അല്ലാഹുവിനില്ല. നിങ്ങളുടെ നിഷേധം അവന് ഒരു ഉപദ്രവവും ചെയ്യുകയില്ല. ആകാശങ്ങളിലുള്ളതിൻ്റെയും ഭൂമിയിലുള്ളതിൻ്റേയും അവക്കിടയിലുള്ളതിൻ്റേയും അധികാരം അവനുള്ളതാകുന്നു. സന്മാർഗത്തിലേക്ക് നയിക്കപ്പെടാൻ അർഹതയുള്ളത് ആർക്കാണെന്ന് അല്ലാഹുവിന് നന്നായി അറിയാം; അവർക്ക് അവനത് എളുപ്പമാക്കി നൽകും. അതിന് അർഹതയില്ലാത്തത് ആർക്കാണെന്നും അവന് നന്നായി അറിയാം; അവർക്ക് അതിൽ നിന്ന് അവൻ അന്ധത നിശ്ചയിക്കും. തൻ്റെ വാക്കുകളിലും പ്രവൃത്തികളിലും മതനിയമങ്ങളിലും വിധിയിലുമെല്ലാം അങ്ങേയറ്റം യുക്തിയുള്ളവനുമാകുന്നു അവൻ.
تەفسیرە عەرەبیەکان:
سوودەکانی ئایەتەکان لەم پەڕەیەدا:
• إثبات النبوة والرسالة في شأن نوح وإبراهيم وغيرِهما مِن ذرياتهما ممن ذكرهم الله وممن لم يذكر أخبارهم لحكمة يعلمها سبحانه.
• നൂഹ്, ഇബ്രാഹീം തുടങ്ങിയവർക്കും അവരുടെ സന്താനപരമ്പരകളിലുള്ളവർക്കും പ്രവാചകത്വ(നുബുവ്വത്)വും അല്ലാഹുവിൻ്റെ സന്ദേശം എത്തിക്കാനുള്ള ബാധ്യത(രിസാലത്)യും ഉണ്ടായിരുന്നുവെന്ന സ്ഥിരീകരണം. അവരിൽ അല്ലാഹു (ഖുർആനിൽ ചരിത്രം) പറഞ്ഞവരും അല്ലാത്തവരുമുണ്ട്. ചിലരെ പറയാതെ വിട്ടത് അല്ലാഹുവിന് അറിയുന്ന ഒരു യുക്തിയാലാണ്.

• إثبات صفة الكلام لله تعالى على وجه يليق بذاته وجلاله، فقد كلّم الله تعالى نبيه موسى عليه السلام.
• അല്ലാഹുവിൻ്റെ അസ്തിത്വത്തിനും മഹത്വത്തിനും യോജിച്ച നിലയിൽ അവന് സംസാരം എന്ന വിശേഷണമുണ്ട് എന്ന് സ്ഥിരീകരിക്കൽ. അല്ലാഹു അവൻ്റെ നബിയായ മൂസ -عَلَيْهِ السَّلَامُ- യോട് സംസാരിച്ചിട്ടുണ്ട്.

• تسلية النبي محمد عليه الصلاة والسلام ببيان أن الله تعالى يشهد على صدق دعواه في كونه نبيًّا، وكذلك تشهد الملائكة.
• താൻ നബിയാണെന്ന നബി -ﷺ- യുടെ വാക്ക് സത്യമാണെന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നുണ്ട് എന്ന് അറിയിച്ചു കൊണ്ട് അല്ലാഹു നബി -ﷺ- യെ സമാധാനിപ്പിക്കുന്നു. അല്ലാഹുവിനോടൊപ്പം മലക്കുകളും അതിന് സാക്ഷ്യം വഹിക്കുന്നു.

 
وه‌رگێڕانی ماناكان سوره‌تی: النساء
پێڕستی سوره‌ته‌كان ژمارەی پەڕە
 
وه‌رگێڕانی ماناكانی قورئانی پیرۆز - وەرگێڕاوی ملیباری بۆ پوختەى تەفسیری قورئانی پیرۆز - پێڕستی وه‌رگێڕاوه‌كان

لە لایەن ناوەندی تەفسیر بۆ خوێندنەوە قورئانیەکان.

داخستن