وه‌رگێڕانی ماناكانی قورئانی پیرۆز - وەرگێڕاوی ملیباری بۆ پوختەى تەفسیری قورئانی پیرۆز * - پێڕستی وه‌رگێڕاوه‌كان


وه‌رگێڕانی ماناكان ئایه‌تی: (38) سوره‌تی: سورەتی الأعراف
قَالَ ادْخُلُوْا فِیْۤ اُمَمٍ قَدْ خَلَتْ مِنْ قَبْلِكُمْ مِّنَ الْجِنِّ وَالْاِنْسِ فِی النَّارِ ؕ— كُلَّمَا دَخَلَتْ اُمَّةٌ لَّعَنَتْ اُخْتَهَا ؕ— حَتّٰۤی اِذَا ادَّارَكُوْا فِیْهَا جَمِیْعًا ۙ— قَالَتْ اُخْرٰىهُمْ لِاُوْلٰىهُمْ رَبَّنَا هٰۤؤُلَآءِ اَضَلُّوْنَا فَاٰتِهِمْ عَذَابًا ضِعْفًا مِّنَ النَّارِ ؕ۬— قَالَ لِكُلٍّ ضِعْفٌ وَّلٰكِنْ لَّا تَعْلَمُوْنَ ۟
മലക്കുകൾ അവരോട് പറയും: ബഹുദൈവാരാധകരേ! നിങ്ങൾക്ക് മുൻപ് നിഷേധത്തിലും വഴികേടിലും കടന്നു പോയ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹങ്ങളോടൊപ്പം നരകത്തിൽ നിങ്ങളും പ്രവേശിച്ചു കൊള്ളുക. ഓരോ ജനതയും നരകത്തിൽ പ്രവേശിക്കുമ്പോൾ അതിന് മുൻപ് നരകത്തിൽ കടന്ന സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാം അതിൽ വെച്ച് പരസ്പരം കണ്ടുമുട്ടുകയും, ഒരുമിച്ചുകൂടുകയും ചെയ്താൽ അവരിലെ ഏറ്റവും അവസാനത്തെ കൂട്ടം -അതായത് അനുയായികളായി നടന്ന പാമരന്മാർ- അവരിലെ നേതാക്കന്മാരും തലവന്മാരുമായ ആദ്യത്തെ കൂട്ടരെ കുറിച്ച് പറയും: ഞങ്ങളുടെ രക്ഷിതാവേ! ഈ നേതാക്കന്മാരാണ് സന്മാർഗത്തിൻ്റെ വഴിയിൽ നിന്ന് ഞങ്ങളെ തെറ്റിച്ചു കളഞ്ഞത്. ഞങ്ങൾക്ക് അവർ വഴികേട് അലങ്കരിച്ചു നൽകിയതിനാൽ അവർക്ക് നീ ഇരട്ടി ശിക്ഷ നൽകേണമേ! അല്ലാഹു അവർക്ക് മറുപടിയായി പറയും: നിങ്ങളിൽ എല്ലാ വിഭാഗത്തിനും ശിക്ഷയുടെ ഓഹരി ഇരട്ടി തന്നെയുണ്ട്. എന്നാൽ നിങ്ങളതിനെ കുറിച്ച് അജ്ഞരും, അത് മനസ്സിലാക്കാത്തവരുമാണ്.
تەفسیرە عەرەبیەکان:
سوودەکانی ئایەتەکان لەم پەڕەیەدا:
• المودة التي كانت بين المكذبين في الدنيا تنقلب يوم القيامة عداوة وملاعنة.
• അല്ലാഹുവിനെ നിഷേധിച്ചവർക്കിടയിൽ ഇഹലോകത്തായിരിക്കെ പരസ്പരം നിലനിന്നിരുന്ന സ്നേഹം പരലോകത്ത് എത്തിയാൽ ശത്രുതയും പരസ്പരമുള്ള ശാപവാക്കുകളുമായി മാറുന്നതാണ്.

• أرواح المؤمنين تفتح لها أبواب السماء حتى تَعْرُج إلى الله، وتبتهج بالقرب من ربها والحظوة برضوانه.
• അല്ലാഹുവിൽ വിശ്വസിച്ചവരുടെ ആത്മാവുകൾക്കായി ആകാശം തുറക്കപ്പെടുകയും, അത് അല്ലാഹുവിലേക്ക് കയറിപ്പോവുകയും ചെയ്യുന്നതാണ്. അതിൻ്റെ രക്ഷിതാവായ അല്ലാഹുവിൻ്റെ സാമീപ്യത്താലും, അല്ലാഹുവിൻ്റെ തൃപ്തി കരസ്ഥമാക്കിയതിനാലും അത് ആഹ്ളാദിക്കുന്നതാണ്.

• أرواح المكذبين المعرضين لا تفتح لها أبواب السماء، وإذا ماتوا وصعدت فهي تستأذن فلا يؤذن لها، فهي كما لم تصعد في الدنيا بالإيمان بالله ومعرفته ومحبته، فكذلك لا تصعد بعد الموت، فإن الجزاء من جنس العمل.
• അല്ലാഹുവിനെ നിഷേധിച്ചവരുടെ ആത്മാവുകൾക്കായി ആകാശലോകത്തിൻ്റെ വാതിലുകൾ തുറക്കപ്പെടുകയില്ല. അവർ മരിക്കുകയും, ഉയരത്തിലേക്ക് കയറിപ്പോവുകയും ചെയ്താൽ (ആകാശത്തിലെ വാതിലുകൾ) തുറക്കുന്നതിനായി ആവശ്യപ്പെടും; എന്നാൽ അവക്ക് അവിടെ പ്രവേശിക്കാൻ അനുമതി നൽകപ്പെടുകയില്ല. ഇഹലോകത്തായിരിക്കെ അല്ലാഹുവിലുള്ള വിശ്വാസവും അവനെ കുറിച്ചുള്ള അറിവും അവനോടുള്ള സ്നേഹവുമായി ആ ആത്മാവ് ഔന്നത്യം പുലർത്തിയില്ലെന്നത് പോലെ, മരിച്ച ശേഷവും അതിന് ഉയർച്ചയിലേക്ക് പോവുക സാധ്യമാവില്ല. തീർച്ചയായും പ്രതിഫലം പ്രവർത്തനത്തിന് അനുയോജ്യമായിരിക്കും.

• أهل الجنة نجوا من النار بعفو الله، وأدخلوا الجنة برحمة الله، واقتسموا المنازل وورثوها بالأعمال الصالحة وهي من رحمته، بل من أعلى أنواع رحمته.
• സ്വർഗവാസികൾ അല്ലാഹുവിൻ്റെ വിട്ടുവീഴ്ചയാൽ നരകത്തിൽ നിന്ന് രക്ഷപ്പെടും. അവൻ്റെ കാരുണ്യത്താൽ അവർ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും. സ്വർഗത്തിലെ പദവികൾ അവർ പങ്കിട്ടെടുക്കുകയും അനന്തരമെടുക്കുകയും ചെയ്യുന്നത് അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ പ്രവർത്തനങ്ങൾ അവർക്ക് ചെയ്യാൻ സാധിച്ചതും അല്ലാഹുവിൻ്റെ കാരുണ്യത്താലാണ്. അല്ല! ഉന്നതമായ കാരുണ്യത്തിൻ്റെ ഭാഗമാണത്.

 
وه‌رگێڕانی ماناكان ئایه‌تی: (38) سوره‌تی: سورەتی الأعراف
پێڕستی سوره‌ته‌كان ژمارەی پەڕە
 
وه‌رگێڕانی ماناكانی قورئانی پیرۆز - وەرگێڕاوی ملیباری بۆ پوختەى تەفسیری قورئانی پیرۆز - پێڕستی وه‌رگێڕاوه‌كان

وەرگێڕاوی ملیباری بۆ پوختەى تەفسیری قورئانی پیرۆز، لە لایەن: ناوەندی تەفسیر بۆ خوێندنەوە قورئانیەکان.

داخستن