Kilniojo Korano reikšmių vertimas - Kilniojo Korano sutrumpintas reikšmių vertimas į malajalių k.. * - Vertimų turinys


Reikšmių vertimas Sūra: Sūra Muhammad   Aja (Korano eilutė):

സൂറത്ത് മുഹമ്മദ്

Sūros prasmės:
تحريض المؤمنين على القتال، تقويةً لهم وتوهينًا للكافرين.
വിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കലും, അവർക്ക് ശക്തി പകരലും, നിഷേധികളെ ദുർബലപ്പെടുത്തലും.

اَلَّذِیْنَ كَفَرُوْا وَصَدُّوْا عَنْ سَبِیْلِ اللّٰهِ اَضَلَّ اَعْمَالَهُمْ ۟
അല്ലാഹുവിൽ അവിശ്വസിക്കുകയും, അല്ലാഹുവിൻ്റെ ദീനിൽ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുന്നവർ; അവരുടെ പ്രവർത്തനങ്ങൾ അല്ലാഹു നിഷ്ഫലമാക്കിയിരിക്കുന്നു.
Tafsyrai arabų kalba:
وَالَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَاٰمَنُوْا بِمَا نُزِّلَ عَلٰی مُحَمَّدٍ وَّهُوَ الْحَقُّ مِنْ رَّبِّهِمْ ۙ— كَفَّرَ عَنْهُمْ سَیِّاٰتِهِمْ وَاَصْلَحَ بَالَهُمْ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, അല്ലാഹു അവൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിച്ചതിൽ - അതാകുന്നു അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യം - വിശ്വസിക്കുകയും ചെയ്തവർ; അവരുടെ തിന്മകൾ അവൻ മായ്ച്ചു കളയുകയും, ഐഹികവും പാരത്രികവുമായ വിഷയങ്ങളെല്ലാം അവർക്ക് അവൻ ശരിയാക്കി കൊടുക്കുകയും ചെയ്തിരിക്കുന്നു. (അവരുടെ തിന്മകളുടെ പേരിൽ) അവരെ അവൻ പിടികൂടുകയില്ല.
Tafsyrai arabų kalba:
ذٰلِكَ بِاَنَّ الَّذِیْنَ كَفَرُوا اتَّبَعُوا الْبَاطِلَ وَاَنَّ الَّذِیْنَ اٰمَنُوا اتَّبَعُوا الْحَقَّ مِنْ رَّبِّهِمْ ؕ— كَذٰلِكَ یَضْرِبُ اللّٰهُ لِلنَّاسِ اَمْثَالَهُمْ ۟
അല്ലാഹുവിനെ നിഷേധിച്ചവർ അസത്യത്തെ പിൻപറ്റിയെന്നതും, അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർ അവരുടെ രക്ഷിതാവിൽ നിന്ന് അവതരിക്കപ്പെട്ട സത്യത്തെ പിൻപറ്റിയെന്നതുമാണ് ഈ പറയപ്പെട്ട രണ്ടു വിഭാഗത്തിനും രണ്ട് പ്രതിഫലങ്ങൾ നൽകപ്പെടാനുള്ള കാരണം. അവരുടെ പരിശ്രമങ്ങൾ വ്യത്യസ്തമായതിനാൽ അവർക്കുള്ള പ്രതിഫലവും വ്യത്യസ്തമായിരിക്കുന്നു. ഇപ്രകാരം അല്ലാഹു ഈ രണ്ട് കൂട്ടർക്കുമുള്ള - (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ കൂട്ടത്തിനും, (ഇസ്ലാമിനെ) നിഷേധിച്ചവരുടെ കൂട്ടത്തിനുമുള്ള - പ്രതിഫലങ്ങൾ രണ്ടു നിലക്കാക്കിയത് പോലെ ജനങ്ങൾക്ക് വേണ്ടി ഉദാഹരണങ്ങൾ നിരത്തുന്നു. ഓരോന്നിനെയും അതിന് സമാനമായവയിലേക്ക് അവൻ ചേർത്തുകയും ചെയ്യുന്നു.
Tafsyrai arabų kalba:
فَاِذَا لَقِیْتُمُ الَّذِیْنَ كَفَرُوْا فَضَرْبَ الرِّقَابِ ؕ— حَتّٰۤی اِذَاۤ اَثْخَنْتُمُوْهُمْ فَشُدُّوا الْوَثَاقَ ۙ— فَاِمَّا مَنًّا بَعْدُ وَاِمَّا فِدَآءً حَتّٰی تَضَعَ الْحَرْبُ اَوْزَارَهَا— ذٰلِكَ ۛؕ— وَلَوْ یَشَآءُ اللّٰهُ لَانْتَصَرَ مِنْهُمْ ۙ— وَلٰكِنْ لِّیَبْلُوَاۡ بَعْضَكُمْ بِبَعْضٍ ؕ— وَالَّذِیْنَ قُتِلُوْا فِیْ سَبِیْلِ اللّٰهِ فَلَنْ یُّضِلَّ اَعْمَالَهُمْ ۟
അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങൾ യുദ്ധത്തിൽ ഏർപ്പെട്ട നിഷേധികളെ കണ്ടുമുട്ടിയാൽ അവരുടെ പിരടിയിൽ നിങ്ങളുടെ വാളുകൾ കൊണ്ട് വെട്ടുക. യുദ്ധം കൊടുമ്പിരി കൊള്ളുന്നത് വരെ അവരുമായി നിങ്ങൾ പോരാട്ടത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുക. അങ്ങനെ അവരെ നിങ്ങൾ അമർച്ച ചെയ്യുക. അങ്ങനെ കടുത്ത പോരാട്ടം കഴിഞ്ഞാൽ നിങ്ങൾ അവരെ ശക്തിയായി ബന്ധിക്കുക. അങ്ങനെ അവരെ നിങ്ങൾ ബന്ധിച്ചു കഴിഞ്ഞാൽ നല്ലതെന്ന് നിങ്ങൾ മനസ്സിലാകുന്ന തീരുമാനം കൈക്കൊള്ളാം. ഒന്നല്ലെങ്കിൽ മോചനമൂല്യമൊന്നും പകരമായി വാങ്ങാതെ അവരെ തടവിൽ നിന്ന് സ്വതന്ത്രരാക്കാം. ഇല്ലെങ്കിൽ മോചനദ്രവ്യമായി സമ്പത്തോ മറ്റോ സ്വീകരിച്ച് നിങ്ങൾക്ക് അവരെ വെറുതെ വിടാം. അവർ ഇസ്ലാം സ്വീകരിക്കുകയോ (മുസ്ലിം ഭരണാധികാരിയുമായി) കരാറിൽ ഏർപ്പെടാൻ തയ്യാറാവുകയോ ചെയ്തു കൊണ്ട് യുദ്ധം അവസാനിക്കുന്നതു വരെ നിങ്ങൾ പോരാട്ടം തുടരുക. ഇങ്ങനെ നിഷേധികളെ കൊണ്ട് മുസ്ലിംകൾ പരീക്ഷിക്കപ്പെടുന്നതും, വിജയപരാജയങ്ങൾ മാറിമറിയുന്നതും, ചിലർ മറ്റുള്ളവർക്ക് മേൽ വിജയിക്കുന്നതുമെല്ലാം അല്ലാഹുവിൻ്റെ വിധിയാകുന്നു. ഒരു യുദ്ധവും കൂടാതെ നിഷേധികൾക്ക് മേൽ വിജയം നൽകാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അങ്ങനെ സാധിക്കുമായിരുന്നു. എന്നാൽ അവൻ നിങ്ങളിൽ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കുന്നതിനായാണ് ജിഹാദ് (ഇസ്ലാമിക മാർഗത്തിലെ യുദ്ധം) നിയമമാക്കിയത്. ആരാണ് വിശ്വാസികളുടെ കൂട്ടത്തിൽ നിന്ന് യുദ്ധം ചെയ്യുവാൻ തയ്യാറാവുകയെന്നും, മാറിനിൽക്കുകയെന്നും പരീക്ഷിക്കാൻ വേണ്ടി. (ഇസ്ലാമിൽ) വിശ്വസിച്ചവനെ കൊണ്ട് നിഷേധിക്കും പരീക്ഷണമുണ്ട്. മുസ്ലിം (നിഷേധിയുടെ കൈ കൊണ്ട്) കൊല്ലപ്പെട്ടാൽ അവൻ (മുസ്ലിം) സ്വർഗത്തിൽ പ്രവേശിക്കും. എന്നാൽ മുസ്ലിം അവനെ (നിഷേധിയെ) കൊലപ്പെടുത്തിയാൽ അവൻ (നിഷേധി) നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരുടെ പ്രവർത്തനങ്ങൾ അല്ലാഹു നിഷ്ഫലമാക്കില്ല.
Tafsyrai arabų kalba:
سَیَهْدِیْهِمْ وَیُصْلِحُ بَالَهُمْ ۟ۚ
അവർക്ക് ഇഹലോക ജീവിതത്തിൽ സത്യം പിൻപറ്റാൻ അല്ലാഹു സൗകര്യം ചെയ്യുകയും, അവരുടെ അവസ്ഥ നന്നാക്കി തീർക്കുകയും ചെയ്യും.
Tafsyrai arabų kalba:
وَیُدْخِلُهُمُ الْجَنَّةَ عَرَّفَهَا لَهُمْ ۟
അവരെ അന്ത്യനാളിൽ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അതിൻ്റെ വിശേഷണങ്ങൾ അവർക്ക് അവൻ ഇഹലോകത്തായിരിക്കെ വിശദീകരിച്ചു നൽകിയിട്ടുണ്ട്. അതിനാൽ അവർ അതിനെ കുറിച്ച് അറിവുള്ളവരാണ്. അവർക്ക് സ്വർഗത്തിൽ ലഭിക്കാനിരിക്കുന്ന പദവികളെ കുറിച്ചും അവൻ അവർക്ക് വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
Tafsyrai arabų kalba:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِنْ تَنْصُرُوا اللّٰهَ یَنْصُرْكُمْ وَیُثَبِّتْ اَقْدَامَكُمْ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ അല്ലാഹുവിൻ്റെ ദൂതനെയും അവൻ്റെ മതത്തെയും സഹായിച്ചു കൊണ്ട് - അവിശ്വാസികളോട് യുദ്ധത്തിലേർപ്പെട്ട് - അല്ലാഹുവിൻ്റെ സഹായികളായാൽ, അവൻ നിങ്ങളെ സഹായിക്കുകയും, നിങ്ങൾക്ക് അവരുടെ മേൽ വിജയം നൽകുകയും ചെയ്യുന്നതാണ്. അവരുമായി മുഖാമുഖം ഏറ്റുമുട്ടുന്ന വേളയിൽ അവൻ നിങ്ങളുടെ കാൽപ്പാദങ്ങളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യും.
Tafsyrai arabų kalba:
وَالَّذِیْنَ كَفَرُوْا فَتَعْسًا لَّهُمْ وَاَضَلَّ اَعْمَالَهُمْ ۟
അല്ലാഹുവിലും അവൻ്റെ ദൂതനിലും അവിശ്വസിച്ചവർ; അവർക്ക് നഷ്ടവും നാശവും സംഭവിക്കട്ടെ! അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം നിഷ്ഫലമാക്കിയിരിക്കുന്നു.
Tafsyrai arabų kalba:
ذٰلِكَ بِاَنَّهُمْ كَرِهُوْا مَاۤ اَنْزَلَ اللّٰهُ فَاَحْبَطَ اَعْمَالَهُمْ ۟
അല്ലാഹു അവൻ്റെ ദൂതൻ്റെ മേൽ അവതരിപ്പിച്ച ഖുർആനിനെയും, അത് ഉൾക്കൊള്ളുന്ന തൗഹീദിനെയും (ഏകദൈവാരാധന) അവർ വെറുത്തു എന്നതാണ് അവർക്ക് ഈ ശിക്ഷ ലഭിക്കാനുള്ള കാരണം. അപ്പോൾ അല്ലാഹു അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാക്കുകയും, അവർ ഇഹലോകത്തും പരലോകത്തും നഷ്ടക്കാരായി തീരുകയും ചെയ്തു.
Tafsyrai arabų kalba:
اَفَلَمْ یَسِیْرُوْا فِی الْاَرْضِ فَیَنْظُرُوْا كَیْفَ كَانَ عَاقِبَةُ الَّذِیْنَ مِنْ قَبْلِهِمْ ؕ— دَمَّرَ اللّٰهُ عَلَیْهِمْ ؗ— وَلِلْكٰفِرِیْنَ اَمْثَالُهَا ۟
തങ്ങൾക്ക് മുൻപ് നിഷേധിച്ചു തള്ളിയവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് ചിന്തിക്കുന്നതിനായി, ഈ നിഷേധികൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ?! വേദനാജനകമായിരുന്നു അവരുടെ അന്ത്യം. അല്ലാഹു അവരുടെ ഭവനങ്ങൾ തകർത്തു കളഞ്ഞു. അവരെയും അവരുടെ സന്താനങ്ങളെയും സമ്പാദ്യങ്ങളെയും അല്ലാഹു നശിപ്പിച്ചു. എല്ലാ കാലഘട്ടങ്ങളിലും, എല്ലാ നാടുകളിലുമുള്ള നിഷേധികൾക്ക് ഇതിന് സമാനമായ ശിക്ഷകൾ ഉണ്ട്.
Tafsyrai arabų kalba:
ذٰلِكَ بِاَنَّ اللّٰهَ مَوْلَی الَّذِیْنَ اٰمَنُوْا وَاَنَّ الْكٰفِرِیْنَ لَا مَوْلٰی لَهُمْ ۟۠
ഈ പറയപെട്ട പ്രതിഫലം രണ്ട് വിഭാഗത്തിനും നൽകപ്പെടാനുള്ള കാരണം; അല്ലാഹു അവനിൽ വിശ്വസിച്ചവരെ സഹായിക്കുന്നവനായതു കൊണ്ടാണ്. എന്നാൽ നിഷേധിച്ചവർക്ക് ഒരു സഹായിയുമില്ല.
Tafsyrai arabų kalba:
Šiame puslapyje pateiktų ajų nauda:
• النكاية في العدوّ بالقتل وسيلة مُثْلى لإخضاعه.
* ശത്രുവിനെ ആഞ്ഞടിച്ചു കൊണ്ട് യുദ്ധത്തിൽ കൊലപ്പെടുത്തുക എന്നത് അവരെ പരാജയപ്പെടുത്താനുള്ള നല്ല വഴികളിലൊന്നാണ്.

• المن والفداء والقتل والاسترقاق خيارات في الإسلام للتعامل مع الأسير الكافر، يؤخذ منها ما يحقق المصلحة.
* യുദ്ധത്തിൽ തടവിലാക്കപ്പെട്ട (ഇസ്ലാമിൽ) വിശ്വസിക്കാത്തവരെ വെറുതെ വിടുകയോ, മോചനദ്രവ്യം വാങ്ങി വിട്ടയക്കുകയോ, അടിമകളാക്കുകയോ ചെയ്യാവുന്നതാണ്. ഇതിൽ ഏറ്റവും യോജ്യമായത് സന്ദർഭങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.

• عظم فضل الشهادة في سبيل الله.
• അല്ലാഹുവിൻറെ മാർഗ്ഗത്തിൽ രക്തസാക്ഷിയാവുന്നതിലുള്ള മഹത്തായ ശ്രേഷ്ഠത.

• نصر الله للمؤمنين مشروط بنصرهم لدينه.
* വിശ്വാസികൾക്ക് അല്ലാഹുവിൻ്റെ സഹായം ലഭിക്കണമെങ്കിൽ, അല്ലാഹുവിൻ്റെ മതത്തെ അവർ സഹായിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്.

اِنَّ اللّٰهَ یُدْخِلُ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ ؕ— وَالَّذِیْنَ كَفَرُوْا یَتَمَتَّعُوْنَ وَیَاْكُلُوْنَ كَمَا تَاْكُلُ الْاَنْعَامُ وَالنَّارُ مَثْوًی لَّهُمْ ۟
തീർച്ചയായും അല്ലാഹു അവനിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതാണ്. അതിലെ കൊട്ടാരങ്ങൾക്കും വൃക്ഷങ്ങൾക്കും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു. എന്നാൽ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവരാകട്ടെ; അവർ ഇഹലോകത്ത് തങ്ങളുടെ ദേഹേഛകൾക്ക് അനുസരിച്ച് സുഖിക്കുന്നു. കന്നുകാലികൾ തിന്നുന്നതു പോലെ അവർ തിന്നുന്നു. ഭക്ഷണവും രതിയുമല്ലാതെ മറ്റൊരു ചിന്ത അവർക്കില്ല. പരലോകത്ത് അവർക്ക് മടങ്ങിച്ചെല്ലാനുള്ള സങ്കേതം നരകമാകുന്നു.
Tafsyrai arabų kalba:
وَكَاَیِّنْ مِّنْ قَرْیَةٍ هِیَ اَشَدُّ قُوَّةً مِّنْ قَرْیَتِكَ الَّتِیْۤ اَخْرَجَتْكَ ۚ— اَهْلَكْنٰهُمْ فَلَا نَاصِرَ لَهُمْ ۟
നിൻ്റെ നാട്ടുകാരാൽ നീ പുറത്താക്കപ്പെട്ട, നിൻ്റെ നാടായ മക്കയെക്കാൾ കടുത്ത ശക്തിയും സമ്പത്തും സന്താനങ്ങളുമുണ്ടായിരുന്ന, മുൻകാല സമുദായങ്ങളിൽ പെട്ട എത്രയെത്ര നാടുകൾ! അവർ അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരെ നിഷേധിച്ചപ്പോൾ നാം അവരെ നശിപ്പിച്ചു. അല്ലാഹുവിൻ്റെ ശിക്ഷ അവരെ ബാധിച്ചപ്പോൾ അതിൽ നിന്ന് അവരെ രക്ഷിക്കാൻ ഒരു സഹായിയും അവർക്കുണ്ടായില്ല. നാമുദ്ദേശിച്ചാൽ മക്കക്കാരെ നശിപ്പിക്കുകയെന്നതും നമുക്ക് അസാധ്യമല്ല.
Tafsyrai arabų kalba:
اَفَمَنْ كَانَ عَلٰی بَیِّنَةٍ مِّنْ رَّبِّهٖ كَمَنْ زُیِّنَ لَهٗ سُوْٓءُ عَمَلِهٖ وَاتَّبَعُوْۤا اَهْوَآءَهُمْ ۟
തൻ്റെ രക്ഷിതാവിൽ നിന്നുള്ള വ്യക്തമായ തെളിവും പ്രമാണവും ഉള്ള, ദൃഢബോധ്യത്തോടെ അല്ലാഹുവിനെ ആരാധിക്കുന്ന ഒരാളും, തൻ്റെ മോശം പ്രവർത്തികൾ പിശാച് അലങ്കാരമാക്കി നൽകുകയും, അങ്ങനെ ദേഹേഛകളുടെ താൽപര്യങ്ങൾക്കനുസരിച്ച് വിഗ്രഹങ്ങളെ ആരാധിക്കുകയും, തിന്മകൾ ചെയ്തു കൂട്ടുകയും, അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിക്കുകയും ചെയ്യുന്നവനും ഒരു പോലെയാകുമോ?
Tafsyrai arabų kalba:
مَثَلُ الْجَنَّةِ الَّتِیْ وُعِدَ الْمُتَّقُوْنَ ؕ— فِیْهَاۤ اَنْهٰرٌ مِّنْ مَّآءٍ غَیْرِ اٰسِنٍ ۚ— وَاَنْهٰرٌ مِّنْ لَّبَنٍ لَّمْ یَتَغَیَّرْ طَعْمُهٗ ۚ— وَاَنْهٰرٌ مِّنْ خَمْرٍ لَّذَّةٍ لِّلشّٰرِبِیْنَ ۚ۬— وَاَنْهٰرٌ مِّنْ عَسَلٍ مُّصَفًّی ؕ— وَلَهُمْ فِیْهَا مِنْ كُلِّ الثَّمَرٰتِ وَمَغْفِرَةٌ مِّنْ رَّبِّهِمْ ؕ— كَمَنْ هُوَ خَالِدٌ فِی النَّارِ وَسُقُوْا مَآءً حَمِیْمًا فَقَطَّعَ اَمْعَآءَهُمْ ۟
അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിച്ച അവൻ്റെ ദാസന്മാരെ പ്രവേശിപ്പിക്കാം എന്ന് അല്ലാഹു വാഗ്ദാനം നൽകിയിട്ടുള്ള സ്വർഗത്തിൻ്റെ വിശേഷണം ഇതാ. അതിൽ കാലദൈർഘ്യം കൊണ്ട് രുചിക്കോ മണത്തിനോ മാറ്റം സംഭവിച്ചിട്ടില്ലാത്ത ശുദ്ധമായ വെള്ളത്തിൻ്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിൻ്റെ അരുവികളുണ്ട്. കുടിക്കുന്നവർക്കായി രുചികരമായ മദ്യത്തിൻ്റെ അരുവികളും അതിലുണ്ട്. എല്ലാ കലർപ്പുകളിൽ നിന്നും ശുദ്ധീകരിക്കപ്പെട്ട തേനിൻ്റെ അരുവികളുമുണ്ട്. അവർ ആഗ്രഹിക്കുന്ന എല്ലാ ഇനം പഴവർഗങ്ങളും അവിടെയുണ്ട്. അതിനെല്ലാം മുകളിൽ, അല്ലാഹു അവരുടെ തിന്മകൾ മായ്ച്ചു കളയുകയും, അവർക്ക് അവ വിട്ടുപൊറുത്തു കൊടുക്കുകയും ചെയ്യും. ഇതെല്ലാം നൽകപ്പെട്ട ഒരുവനും, നരകത്തിൽ നിന്ന് ഒരു നാളും പുറത്തു കടക്കാതെ കഴിയേണ്ടി വരുന്നവനും സമമാകുമോ?! അവർക്കവിടെ കടുത്ത ചൂടുള്ള വെള്ളമാണ് കുടിപ്പിക്കപ്പെടുക. അതിൻ്റെ ചൂടിൻറെ കാഠിന്യം അവരുടെ കുടലുകളെ ചിന്നഭിന്നമാക്കി കളയും.
Tafsyrai arabų kalba:
وَمِنْهُمْ مَّنْ یَّسْتَمِعُ اِلَیْكَ ۚ— حَتّٰۤی اِذَا خَرَجُوْا مِنْ عِنْدِكَ قَالُوْا لِلَّذِیْنَ اُوْتُوا الْعِلْمَ مَاذَا قَالَ اٰنِفًا ۫— اُولٰٓىِٕكَ الَّذِیْنَ طَبَعَ اللّٰهُ عَلٰی قُلُوْبِهِمْ وَاتَّبَعُوْۤا اَهْوَآءَهُمْ ۟
അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികളുടെ കൂട്ടത്തിൽ താങ്കളുടെ സംസാരം -സ്വീകരിക്കാൻ വേണ്ടിയല്ലെങ്കിലും; - ശ്രദ്ധിച്ചു കേൾക്കുന്ന ചിലരുണ്ട്. അവരത് കേൾക്കുന്നതോടൊപ്പം തള്ളിക്കളയുന്നു എന്നു മാത്രം. അങ്ങനെ താങ്കളുടെ അടുക്കൽ നിന്ന് പുറത്തു പോയാൽ അല്ലാഹു വിജ്ഞാനം നൽകിയവരോട് - അജ്ഞത നടിച്ചും, തിരിഞ്ഞു കളഞ്ഞും കൊണ്ട്- അവർ പറയും: എന്താണ് അവൻ ഇപ്പോൾ സംസാരിച്ചത്?! ഇക്കൂട്ടർ; അവരുടെ ഹൃദയങ്ങൾക്ക് മേലാകുന്നു അല്ലാഹു മുദ്ര വെച്ചിരിക്കുന്നത്. അതിലേക്ക് ഇനി ഒരു നന്മയും എത്തുകയില്ല. അവർ തങ്ങളുടെ ദേഹേഛകളെ പിൻപറ്റിയിരിക്കുന്നു; അതിനാൽ സത്യത്തിൽ നിന്ന് അതവർക്ക് അന്ധത ബാധിപ്പിച്ചിരിക്കുന്നു.
Tafsyrai arabų kalba:
وَالَّذِیْنَ اهْتَدَوْا زَادَهُمْ هُدًی وَّاٰتٰىهُمْ تَقْوٰىهُمْ ۟
എന്നാൽ സത്യത്തിൻ്റെ പാത സ്വീകരിക്കുകയും, മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നത് പിൻപറ്റുകയും ചെയ്തവർ; അവർക്ക് അല്ലാഹു സന്മാർഗവും വർദ്ധിപ്പിച്ചു നൽകുകയും, നന്മയിലേക്ക് കൂടുതൽ സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തിരിക്കുന്നു. അവരെ നരകത്തിൽ നിന്ന് രക്ഷിക്കുന്നതിന് ആവശ്യമായ പ്രവർത്തനം അവർക്കവൻ ചെയ്യാൻ തോന്നിപ്പിക്കുകയും ചെയ്തിരിക്കുന്നു.
Tafsyrai arabų kalba:
فَهَلْ یَنْظُرُوْنَ اِلَّا السَّاعَةَ اَنْ تَاْتِیَهُمْ بَغْتَةً ۚ— فَقَدْ جَآءَ اَشْرَاطُهَا ۚ— فَاَنّٰی لَهُمْ اِذَا جَآءَتْهُمْ ذِكْرٰىهُمْ ۟
ഒരു മുൻസൂചനയുമില്ലാതെ, അന്ത്യനാൾ പൊടുന്നവനെ അവരിലേക്ക് വന്നെത്തുന്നതല്ലാതെ, മറ്റെന്താണ് (ഇസ്ലാമിനെ) നിഷേധിച്ചവർ കാത്തിരിക്കുന്നത്?! എന്നാൽ തീർച്ചയായും അതിൻ്റെ അടയാളങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു. അതിൻ്റെ അടയാളങ്ങളിൽ പെട്ടതാണ് നബി -ﷺ- യുടെ നിയോഗവും, ചന്ദ്രൻ പിളർന്നതുമെല്ലാം. എന്നാൽ അന്ത്യനാൾ അവർക്ക് മേൽ സംഭവിച്ചു കഴിഞ്ഞാൽ എങ്ങനെയാണ് അവർക്ക് ഉൽബോധനം സ്വീകരിക്കാൻ കഴിയുക?!
Tafsyrai arabų kalba:
فَاعْلَمْ اَنَّهٗ لَاۤ اِلٰهَ اِلَّا اللّٰهُ وَاسْتَغْفِرْ لِذَنْۢبِكَ وَلِلْمُؤْمِنِیْنَ وَالْمُؤْمِنٰتِ ؕ— وَاللّٰهُ یَعْلَمُ مُتَقَلَّبَكُمْ وَمَثْوٰىكُمْ ۟۠
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവല്ലാതെ അർഹതയുള്ള മറ്റൊരു ആരാധ്യനും ഇല്ല എന്നതിൽ അങ്ങ് ദൃഢവിശ്വാസിയാവുക. താങ്കളുടെ തെറ്റുകൾക്ക് അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. (ഇസ്ലാമിൽ) വിശ്വസിച്ചവരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും തിന്മകൾക്കും നീ പാപമോചനം തേടുക. അല്ലാഹു പകലിലെ നിങ്ങളുടെ ചലനങ്ങളും, രാത്രിയിലെ നിങ്ങളുടെ വിശ്രമവും അറിയുന്നുണ്ട്. അവന് അതിൽ നിന്ന് ഒന്നും തന്നെ അവ്യക്തമാവുകയില്ല.
Tafsyrai arabų kalba:
Šiame puslapyje pateiktų ajų nauda:
• اقتصار همّ الكافر على التمتع في الدنيا بالمتع الزائلة.
* നശിച്ചു പോകുന്ന ഐഹികജീവിതത്തിലെ സുഖസൗകര്യങ്ങൾ നേടിയെടുക്കണമെന്ന കേവല ആഗ്രഹം മാത്രമാണ് (ഇസ്ലാമിൽ) വിശ്വസിക്കാത്ത ഒരുവനുള്ളത്.

• المقابلة بين جزاء المؤمنين وجزاء الكافرين تبيّن الفرق الشاسع بينهما؛ ليختار العاقل أن يكون مؤمنًا، ويختار الأحمق أن يكون كافرًا.
* (ഇസ്ലാമിൽ) വിശ്വസിച്ചവരുടെയും (ഇസ്ലാമിനെ) നിഷേധിച്ചവരുടെയും പ്രതിഫലങ്ങൾ താരതമ്യം ചെയ്യുന്നത് അവർക്കിടയിലുള്ള വലിയ അന്തരം വ്യക്തമാക്കും. ബുദ്ധിയുള്ളവൻ (ഇസ്ലാമിൽ) വിശ്വസിക്കുക എന്നത് മാത്രമേ സ്വീകരിക്കൂ. വിഡ്ഢികൾ അതിനെ നിഷേധിക്കാൻ തീരുമാനിക്കും.

• بيان سوء أدب المنافقين مع رسول الله صلى الله عليه وسلم.
* നബി -ﷺ- യോട് കപടവിശ്വാസികൾ പുലർത്തിയിരുന്ന മോശം മര്യാദകളെ കുറിച്ചുള്ള വിവരണം.

• العلم قبل القول والعمل.
* (ഒരു കാര്യത്തിലേക്ക്) പ്രബോധനം ചെയ്യുന്നതിനും, (എന്തെങ്കിലും കാര്യം) പ്രവർത്തിക്കുന്നതിനും മുൻപ് അതിനെ കുറിച്ച് അറിവ് നേടിയിരിക്കണം.

وَیَقُوْلُ الَّذِیْنَ اٰمَنُوْا لَوْلَا نُزِّلَتْ سُوْرَةٌ ۚ— فَاِذَاۤ اُنْزِلَتْ سُوْرَةٌ مُّحْكَمَةٌ وَّذُكِرَ فِیْهَا الْقِتَالُ ۙ— رَاَیْتَ الَّذِیْنَ فِیْ قُلُوْبِهِمْ مَّرَضٌ یَّنْظُرُوْنَ اِلَیْكَ نَظَرَ الْمَغْشِیِّ عَلَیْهِ مِنَ الْمَوْتِ ؕ— فَاَوْلٰى لَهُمْ ۟ۚ
അല്ലാഹുവിൽ വിശ്വസിച്ചവർ അവരുടെ ദൂതൻ്റെ മേൽ വിധിവിലക്കുകൾ ഉൾക്കൊള്ളുന്ന ഒരൂ സൂറത്ത് അവതരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു കൊണ്ട് പറയുന്നു: യുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു സൂറത്ത് അല്ലാഹു അവതരിപ്പിച്ചിരുന്നെങ്കിൽ! അങ്ങനെ അല്ലാഹു വ്യക്തമായ വിശദീകരണവും ഖണ്ഡിതമായ നിയമങ്ങളും, യുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്നതുമായ ഒരു സൂറത്ത് അവതരിപ്പിച്ചാൽ -അല്ലാഹുവിൻ്റെ റസൂലേ!-; തങ്ങളുടെ ഹൃദയങ്ങളിൽ സംശയം കുടിയിരിക്കുന്ന കപടവിശ്വാസികൾ ഭയവും ഭീതിയും കാരണത്താൽ ബോധരഹിതനായ ഒരാൾ നോക്കുന്നത് പോലെ നിന്നെ നോക്കുന്നത് കാണാം. അവരുടെ ശിക്ഷ അവർക്ക് സമീപസ്ഥമായിരിക്കുന്നെന്നും, യുദ്ധത്തിൽ നിന്ന് പിന്മാറുകയും അതിനെ ഭയക്കുകയും ചെയ്തതിനാൽ ശിക്ഷ വളരെ അടുത്തായിരിക്കുന്നെന്നും അല്ലാഹു അവരെ താക്കീത് ചെയ്യുന്നു.
Tafsyrai arabų kalba:
طَاعَةٌ وَّقَوْلٌ مَّعْرُوْفٌ ۫— فَاِذَا عَزَمَ الْاَمْرُ ۫— فَلَوْ صَدَقُوا اللّٰهَ لَكَانَ خَیْرًا لَّهُمْ ۟ۚ
അല്ലാഹുവിൻ്റെ കൽപ്പന അനുസരിക്കുകയും, മോശമായതൊന്നും അടങ്ങാത്ത, നന്മ നിറഞ്ഞ വാക്ക് പറയുകയുമായിരുന്നു അവർക്ക് കൂടുതൽ നല്ലത്. യുദ്ധം നിർബന്ധമാക്കപ്പെടുകയും, (അതിനായി) പരിശ്രമിക്കേണ്ട സമയം ആസന്നമാവുകയും ചെയ്ത വേളയിൽ അവർ അല്ലാഹുവിലുള്ള അവരുടെ വിശ്വാസം സത്യപ്പെടുത്തുകയും, അവനെ അനുസരിക്കുകയും ചെയ്തിരുന്നെങ്കിൽ അതായിരുന്നു അവരുടെ ഈ കാപട്യത്തെക്കാളും അല്ലാഹുവിൻ്റെ കൽപ്പനകളെ ധിക്കരിക്കുന്നതിനെക്കാളും അവർക്ക് നല്ലത്.
Tafsyrai arabų kalba:
فَهَلْ عَسَیْتُمْ اِنْ تَوَلَّیْتُمْ اَنْ تُفْسِدُوْا فِی الْاَرْضِ وَتُقَطِّعُوْۤا اَرْحَامَكُمْ ۟
അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്നും, അവനെ അനുസരിക്കുന്നതിൽ നിന്നും നിങ്ങൾ തിരിഞ്ഞു കളയുകയാണെങ്കിൽ (ഇസ്ലാമിനെ) നിഷേധിച്ചും, തിന്മകൾ (പ്രവർത്തിച്ചും) നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും, കുടുംബബന്ധത്തിൻ്റെ കണ്ണികൾ നിങ്ങൾ മുറിച്ചു കളയുകയും ചെയ്യാൻ വളരെ സാധ്യതയുണ്ട്. ജാഹിലിയ്യത്തിൽ (ഇസ്ലാം വരുന്നതിന് മുൻപ്) അതായിരുന്നല്ലോ നിങ്ങളുടെ അവസ്ഥ?!
Tafsyrai arabų kalba:
اُولٰٓىِٕكَ الَّذِیْنَ لَعَنَهُمُ اللّٰهُ فَاَصَمَّهُمْ وَاَعْمٰۤی اَبْصَارَهُمْ ۟
ഭൂമിയിൽ കുഴപ്പമുണ്ടാക്കിയും, കുടുംബബന്ധങ്ങൾ വിഛേദിച്ചും ജീവിക്കുന്നവർ; അവരെ തന്നെയാണ് അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റിയിരിക്കുന്നത്. സത്യം കേൾക്കുകയോ, അത് സ്വീകരിക്കുകയോ അതിന് കീഴൊതുങ്ങുകയോ ചെയ്യാൻ കഴിയാത്ത വണ്ണം അവരുടെ ചെവികളെ അവൻ ബധിരമാക്കിയിരിക്കുന്നു. സത്യം വീക്ഷിക്കുവാനും, അത് പരിഗണിക്കാനും കഴിയാത്ത വണ്ണം അവരുടെ കണ്ണുകളെ അവൻ അന്ധമാക്കിയിരിക്കുന്നു.
Tafsyrai arabų kalba:
اَفَلَا یَتَدَبَّرُوْنَ الْقُرْاٰنَ اَمْ عَلٰی قُلُوْبٍ اَقْفَالُهَا ۟
(സത്യത്തിൽ നിന്ന്) തിരിഞ്ഞു കളയുന്ന ഇക്കൂട്ടർക്ക് ഖുർആനിനെക്കുറിച്ചു ഉറ്റാലോചിക്കുകയും, അതിലടങ്ങിയിട്ടുള്ളതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്തു കൂടേ?! അവർ അങ്ങനെ ചിന്തിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ, അതവർക്ക് എല്ലാ നന്മകളിലേക്കും വഴി കാട്ടുകയും, എല്ലാ തിന്മകളിൽ നിന്നും അവരെ അകറ്റുകയും ചെയ്യുമായിരുന്നു. ഇനി അതല്ല, അവരുടെ ഹൃദയങ്ങൾക്ക് മേൽ ഉറച്ച പൂട്ടുകൾ വീണിരിക്കുകയാണോ?! അങ്ങനെ ഒരു ഉപദേശവും അവരുടെ ഹൃദയത്തിലേക്ക് എത്താതിരിക്കുകയും, ഒരു ഓർമ്മപ്പെടുത്തലും അവർക്ക് ഉപകാരം ചെയ്യാതിരിക്കുകയുമാണോ?!
Tafsyrai arabų kalba:
اِنَّ الَّذِیْنَ ارْتَدُّوْا عَلٰۤی اَدْبَارِهِمْ مِّنْ بَعْدِ مَا تَبَیَّنَ لَهُمُ الْهُدَی ۙ— الشَّیْطٰنُ سَوَّلَ لَهُمْ ؕ— وَاَمْلٰی لَهُمْ ۟
തെളിവുകൾ സ്ഥാപിക്കപ്പെടുകയും, (ഇസ്ലാമിൽ) വിശ്വസിച്ചതിനും നബി -ﷺ- യുടെ സത്യത ബോധ്യപ്പെട്ടതിനും ശേഷം അതിൽ നിന്ന് പുറത്തു പോവുകയും, നിഷേധമോ കപടവിശ്വാസമോ സ്വീകരിക്കുകയും ചെയ്തവർ; പിശാച് അവർക്ക് തങ്ങളുടെ നിഷേധവും കപടതയും ഭംഗിയാക്കി തോന്നിപ്പിക്കുകയും, എളുപ്പമാക്കി കൊടുക്കുകയും ചെയ്തിരിക്കുന്നു. ഇനിയുമേറെ കാലം ജീവിക്കാനുണ്ടല്ലോ എന്ന വ്യാമോഹം അവനവർക്ക് നൽകുകയും ചെയ്തിരിക്കുന്നു.
Tafsyrai arabų kalba:
ذٰلِكَ بِاَنَّهُمْ قَالُوْا لِلَّذِیْنَ كَرِهُوْا مَا نَزَّلَ اللّٰهُ سَنُطِیْعُكُمْ فِیْ بَعْضِ الْاَمْرِ ۚ— وَاللّٰهُ یَعْلَمُ اِسْرَارَهُمْ ۟
അല്ലാഹു അവൻ്റെ ദൂതൻ്റെ മേൽ അവതരിപ്പിച്ച (ഇസ്ലാമിൻ്റെ) സന്ദേശം വെറുക്കുന്ന ബഹുദൈവാരാധകരോട് രഹസ്യമായി അവർ പറഞ്ഞു: യുദ്ധത്തിൽ നിന്ന് പിന്മാറി നിൽക്കുക എന്നതു പോലെ, ചില കാര്യങ്ങളിലെല്ലാം ഞങ്ങൾ നിങ്ങളെ അനുസരിച്ചു കൊള്ളാം. ഈ വാക്കാണ് (ഇത്തരം) വഴികേട് അവർക്ക് സംഭവിക്കാനുള്ള കാരണം. എന്നാൽ അല്ലാഹു അവർ രഹസ്യമാക്കുന്നതും ഒളിപ്പിച്ചു വെക്കുന്നതും അറിയുന്നു. അവന് ഒന്നും അവ്യക്തമാവുകയില്ല. അതിൽ അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾ അവൻ്റെ ദൂതനെ അവൻ അറിയിക്കുകയും ചെയ്യുന്നു.
Tafsyrai arabų kalba:
فَكَیْفَ اِذَا تَوَفَّتْهُمُ الْمَلٰٓىِٕكَةُ یَضْرِبُوْنَ وُجُوْهَهُمْ وَاَدْبَارَهُمْ ۟
മനുഷ്യരുടെ ആത്മാവുകൾ പിടികൂടാൻ ഏൽപ്പിക്കപ്പെട്ട മലക്കുകൾ അവരുടെ ആത്മാവുകളെ പിടികൂടുകയും, അവരുടെ മുഖങ്ങളിലും പിൻഭാഗങ്ങളിലും ഇരുമ്പിൻ്റെ തോട്ടി കൊണ്ട് അടിക്കുകയും ചെയ്യുന്ന വേളയിൽ അവർ അനുഭവിക്കേണ്ടി വരുന്ന ശിക്ഷയും, കഠിനമായ അവസ്ഥയും എങ്ങനെയുണ്ടായിരിക്കും എന്നാണ് നീ മനസ്സിലാക്കുന്നത്?!
Tafsyrai arabų kalba:
ذٰلِكَ بِاَنَّهُمُ اتَّبَعُوْا مَاۤ اَسْخَطَ اللّٰهَ وَكَرِهُوْا رِضْوَانَهٗ فَاَحْبَطَ اَعْمَالَهُمْ ۟۠
അല്ലാഹുവിന് ദേഷ്യമുണ്ടാക്കുന്ന എല്ലാം - നിഷേധവും കപടതയും അല്ലാഹുവിനോടും റസൂലിനോടും ശത്രുത വെച്ചു പുലർത്തലുമെല്ലാം - അവർ പിൻപറ്റുകയും, അവരുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് അവരെ അടുപ്പിക്കുകയും, അവൻ്റെ തൃപ്തി നേടിക്കൊടുക്കുകയും ചെയ്യുന്ന എന്തിനെയും - അല്ലാഹുവിൽ വിശ്വസിക്കലും അവൻ്റെ ദൂതനെ പിൻപറ്റുലുമെല്ലാം - അവർ വെറുക്കുകയും ചെയ്തു എന്നതാണ് ഈ ശിക്ഷ അവർക്ക് നൽകപ്പെടാനുള്ള കാരണം. അതിനാൽ അല്ലാഹു അവരുടെ പ്രവർത്തനങ്ങളെ നിഷ്ഫലമാക്കി കളഞ്ഞു.
Tafsyrai arabų kalba:
اَمْ حَسِبَ الَّذِیْنَ فِیْ قُلُوْبِهِمْ مَّرَضٌ اَنْ لَّنْ یُّخْرِجَ اللّٰهُ اَضْغَانَهُمْ ۟
മനസ്സുകളിൽ സംശയം കുടികൊള്ളുന്ന കപടവിശ്വാസികൾ ധരിച്ചത് അല്ലാഹു അവരുടെ ഉള്ളിലുള്ള പക പുറത്തു കൊണ്ടു വരികയും, വെളിപ്പെടുത്തുകയുമില്ല എന്നാണോ?! എന്നാൽ അല്ലാഹു പരീക്ഷണങ്ങളിലൂടെ അവ പുറത്തു കൊണ്ടു വരിക തന്നെ ചെയ്യും. അതിലൂടെ സത്യസന്ധമായി വിശ്വസിച്ചവരും, കാപട്യം പുലർത്തിയവരും വേർതിരിയും. (ഇസ്ലാമിൽ) വിശ്വസിച്ചവർ പ്രകടരാവുകയും, കപടവിശ്വാസികൾ വഷളാവുകയും ചെയ്യും.
Tafsyrai arabų kalba:
Šiame puslapyje pateiktų ajų nauda:
• التكليف بالجهاد في سبيل الله يميّز المنافقين من صفّ المؤمنين.
* അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധകൽപ്പന (ഇസ്ലാമിൽ ശരിയായി) വിശ്വസിച്ചവരുടെ അണികളിൽ നിന്ന് കപടന്മാരെ പുറത്തു കൊണ്ടു വരും.

• أهمية تدبر كتاب الله، وخطر الإعراض عنه.
* അല്ലാഹുവിൻ്റെ ഗ്രന്ഥമായ ഖുർആൻ ഉറ്റാലോചിക്കേണ്ടതിൻ്റെ പ്രാധാന്യവും, അതിൽ നിന്ന് തിരിഞ്ഞു കളയുന്നതിലുള്ള അപകടവും.

• الإفساد في الأرض وقطع الأرحام من أسباب قلة التوفيق والبعد عن رحمة الله.
* ഭൂമിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കലും, കുടുംബബന്ധം മുറിക്കലും അല്ലാഹു (നന്മയിലേക്ക്) സൗകര്യം ചെയ്യുന്നത് കുറയുവാനും, അവൻ്റെ കാരുണ്യത്തിൽ നിന്ന് അകലാനും കാരണമാകും.

وَلَوْ نَشَآءُ لَاَرَیْنٰكَهُمْ فَلَعَرَفْتَهُمْ بِسِیْمٰهُمْ ؕ— وَلَتَعْرِفَنَّهُمْ فِیْ لَحْنِ الْقَوْلِ ؕ— وَاللّٰهُ یَعْلَمُ اَعْمَالَكُمْ ۟
അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികൾ ആരെല്ലാമാണെന്ന് നിനക്ക് അറിയിച്ചു തരാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ചെയ്യുമായിരുന്നു. അപ്പോൾ അവരുടെ അടയാളങ്ങളിൽ നിന്ന് താങ്കൾക്ക് അവരെ മനസ്സിലാകും. അവരുടെ സംസാരശൈലിയിൽ നിന്ന് താങ്കൾക്ക് അവരെ തിരിച്ചറിയാൻ കഴിയും. അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ അറിയുന്നുണ്ട്. അവന് അവയൊന്നും അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.
Tafsyrai arabų kalba:
وَلَنَبْلُوَنَّكُمْ حَتّٰی نَعْلَمَ الْمُجٰهِدِیْنَ مِنْكُمْ وَالصّٰبِرِیْنَ ۙ— وَنَبْلُوَاۡ اَخْبَارَكُمْ ۟
അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങളുടെ ശത്രുക്കളും നിങ്ങളും കൊല്ലപ്പെടുന്ന വിധത്തിലുള്ള (അല്ലാഹുവിൻ്റെ മാർഗത്തിലുള്ള) യുദ്ധം കൊണ്ടും നിങ്ങളിൽ യുദ്ധത്തിന് തയ്യാറുള്ളവർ ആരെന്നും, ക്ഷമയോട് തൻ്റെ ശത്രുവുമായി ഏറ്റുമുട്ടുന്ന ക്ഷമാശീലർ ആരെന്നും നാം പരീക്ഷിക്കുക തന്നെ ചെയ്യും. അങ്ങനെ നിങ്ങളിൽ സത്യം പറഞ്ഞവനും, കളവ് പറഞ്ഞവനും ആരാണെന്നും നാം പരീക്ഷിക്കുക തന്നെ ചെയ്യും.
Tafsyrai arabų kalba:
اِنَّ الَّذِیْنَ كَفَرُوْا وَصَدُّوْا عَنْ سَبِیْلِ اللّٰهِ وَشَآقُّوا الرَّسُوْلَ مِنْ بَعْدِ مَا تَبَیَّنَ لَهُمُ الْهُدٰی ۙ— لَنْ یَّضُرُّوا اللّٰهَ شَیْـًٔا ؕ— وَسَیُحْبِطُ اَعْمَالَهُمْ ۟
തീർച്ചയായും അല്ലാഹുവിലും അവൻ്റെ ദൂതനിലും അവിശ്വസിക്കുകയും, അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ നിന്ന് സ്വദേഹങ്ങളെയും മറ്റുള്ള ജനങ്ങളെയും തടയുകയും, (മുഹമ്മദ് നബി -ﷺ-) അല്ലാഹുവിൽ നിന്നുള്ള നബിയാണെന്ന് ബോധ്യമായ ശേഷവും അവിടുത്തോട് എതിരാവുകയും ശത്രുത പുലർത്തുകയും ചെയ്യുന്നവർ; അവർ അല്ലാഹുവിന് ഒരു ഉപദ്രവവും വരുത്തുകയില്ല. സ്വദേഹങ്ങളോട് മാത്രമാണ് അവർ ഉപദ്രവം ചെയ്യുന്നത്. അല്ലാഹു അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാക്കുന്നതുമാണ്.
Tafsyrai arabų kalba:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اَطِیْعُوا اللّٰهَ وَاَطِیْعُوا الرَّسُوْلَ وَلَا تُبْطِلُوْۤا اَعْمَالَكُمْ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അല്ലാഹുവിൻ്റെ ദൂതരെയും നിങ്ങൾ അനുസരിക്കുക. അല്ലാഹുവിന്റെയും റസൂലിന്റെയും കൽപ്പനകൾ നിങ്ങൾ പ്രാവർത്തികമാക്കുകയും, വിലക്കുകൾ നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. (ഇസ്ലാമിനെ) നിഷേധിച്ചും, ലോകമാന്യം ഉദ്ദേശിച്ചും മറ്റുമെല്ലാം നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾ നിഷ്ഫലമാക്കാതിരിക്കുകയും ചെയ്യുക.
Tafsyrai arabų kalba:
اِنَّ الَّذِیْنَ كَفَرُوْا وَصَدُّوْا عَنْ سَبِیْلِ اللّٰهِ ثُمَّ مَاتُوْا وَهُمْ كُفَّارٌ فَلَنْ یَّغْفِرَ اللّٰهُ لَهُمْ ۟
തീർച്ചയായും അല്ലാഹുവിനെ നിഷേധിക്കുകയും, തങ്ങളുടെ സ്വന്തങ്ങളെയും മറ്റു മനുഷ്യരെയും അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ നിന്ന് തടയുകയും, ശേഷം തങ്ങളുടെ നിഷേധത്തിൽ തന്നെ -പശ്ചാത്തപിക്കാതെ- മരണമടയുകയും ചെയ്തവരാരോ; അവരുടെ തെറ്റുകൾ അല്ലാഹു ഒരിക്കലും വെറുതെ വിടുകയില്ല. അതവൻ മറച്ചു വെക്കുകയുമില്ല. മറിച്ച്, അല്ലാഹു അവരെ അതിൻ്റെ പേരിൽ പിടികൂടുകയും, ശാശ്വതരായി നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.
Tafsyrai arabų kalba:
فَلَا تَهِنُوْا وَتَدْعُوْۤا اِلَی السَّلْمِ ۖۗ— وَاَنْتُمُ الْاَعْلَوْنَ ۖۗ— وَاللّٰهُ مَعَكُمْ وَلَنْ یَّتِرَكُمْ اَعْمَالَكُمْ ۟
(ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങൾ ശത്രുക്കളെ നേരിടുന്നതിൽ നിന്ന് ദുർബലരാകരുത്. അവർ നിങ്ങളെ സന്ധിയിലേക്ക് ക്ഷണിക്കുന്നതിന് മുൻപ് നിങ്ങൾ അവരെ അതിലേക്ക് ക്ഷണിക്കരുത്. കാരണം നിങ്ങളാണ് അവരെ പരാജിതരാക്കി, അവർക്ക് മേൽ വിജയിച്ചു നിൽക്കുന്നത്. അല്ലാഹു അവൻ്റെ സഹായവും പിന്തുണയുമായി നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലത്തിൽ നിന്ന് അവൻ ഒന്നും കുറവ് വരുത്തുകയില്ല. മറിച്ച്, അവൻ്റെ ഔദാര്യമായും, അനുഗ്രഹമായും നിങ്ങളുടെ പ്രതിഫലം അവൻ വർദ്ധിപ്പിച്ചു തരിക മാത്രമാണുണ്ടാവുക.
Tafsyrai arabų kalba:
اِنَّمَا الْحَیٰوةُ الدُّنْیَا لَعِبٌ وَّلَهْوٌ ؕ— وَاِنْ تُؤْمِنُوْا وَتَتَّقُوْا یُؤْتِكُمْ اُجُوْرَكُمْ وَلَا یَسْـَٔلْكُمْ اَمْوَالَكُمْ ۟
തീർച്ചയായും ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. അതിനാൽ ബുദ്ധിയുള്ള ഒരാളും തൻ്റെ പരലോകത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് (ഇഹലോകം കാരണത്താൽ) അശ്രദ്ധയിലാകാതിരിക്കട്ടെ! നിങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിക്കുകയുമാണെങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം നിങ്ങൾക്കവൻ - ഒന്നും കുറയാതെ പൂർണ്ണമായി - നൽകുന്നതാണ്. നിങ്ങളുടെ സമ്പാദ്യം മുഴുവൻ അവൻ നിങ്ങളോട് ചോദിക്കുന്നുമില്ല; അതിൽ നിന്ന് നിർബന്ധമായ സകാത്തിൻ്റെ വിഹിതം മാത്രമേ അവൻ ആവശ്യപ്പെടുന്നുള്ളൂ.
Tafsyrai arabų kalba:
اِنْ یَّسْـَٔلْكُمُوْهَا فَیُحْفِكُمْ تَبْخَلُوْا وَیُخْرِجْ اَضْغَانَكُمْ ۟
നിങ്ങളുടെ മുഴുവൻ സമ്പാദ്യവും നിങ്ങളോടവൻ ചോദിക്കുകയും, അത് ആവർത്തിച്ച് നിങ്ങളിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിൽ നിങ്ങൾ പിശുക്ക് കാണിക്കുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലെ അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കാനുള്ള മടി അവൻ പുറത്തു കൊണ്ടു വരികയും ചെയ്യുമായിരുന്നു. എന്നാൽ കാരുണ്യമായി കൊണ്ട് അവൻ അത് നിങ്ങളോട് ആവശ്യപ്പെടുന്നില്ല.
Tafsyrai arabų kalba:
هٰۤاَنْتُمْ هٰۤؤُلَآءِ تُدْعَوْنَ لِتُنْفِقُوْا فِیْ سَبِیْلِ اللّٰهِ ۚ— فَمِنْكُمْ مَّنْ یَّبْخَلُ ۚ— وَمَنْ یَّبْخَلْ فَاِنَّمَا یَبْخَلُ عَنْ نَّفْسِهٖ ؕ— وَاللّٰهُ الْغَنِیُّ وَاَنْتُمُ الْفُقَرَآءُ ۚ— وَاِنْ تَتَوَلَّوْا یَسْتَبْدِلْ قَوْمًا غَیْرَكُمْ ۙ— ثُمَّ لَا یَكُوْنُوْۤا اَمْثَالَكُمْ ۟۠
ഹേ കൂട്ടരേ! അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം ചിലവഴിക്കാൻ മാത്രമാണ് നിങ്ങളെ ക്ഷണിക്കുന്നത്. നിങ്ങളുടെ സമ്പാദ്യം മുഴുവൻ ചിലവഴിക്കാൻ അവൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. അപ്പോൾ നിങ്ങളുടെ കൂട്ടത്തിൽ ചിലരതാ; പിശുക്ക് കാരണത്താൽ ഈ പറയപ്പെട്ട ദാനത്തിൽ നിന്ന് മാറിനിൽക്കുന്നു. ആരെങ്കിലും തൻ്റെ സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കുന്നതിൽ പിശുക്ക് കാണിക്കുന്നെങ്കിൽ, ദാനധർമ്മത്തിൻ്റെ പ്രതിഫലം തനിക്ക് തടഞ്ഞു വെച്ചു കൊണ്ട്, സ്വന്തത്തോട് തന്നെയാണ് അവൻ യഥാർഥത്തിൽ പിശുക്ക് കാണിക്കുന്നത്. എന്നാൽ അല്ലാഹു നിരാശ്രയനായ 'ഗനിയ്യ്' ആകുന്നു; അവന് നിങ്ങളുടെ ദാനത്തിൻ്റെ ആവശ്യമില്ല. നിങ്ങളാണ് അല്ലാഹുവിലേക്ക് യാചിച്ചു ചെല്ലുന്ന ദരിദ്രരും. നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ച് (ഇസ്ലാമിനെ) നിഷേധിക്കുന്നതിലേക്ക് മടങ്ങി പോയാൽ അവൻ നിങ്ങളെ നശിപ്പിക്കുന്നതാണ്. നിങ്ങളല്ലാത്ത മറ്റൊരു സമൂഹത്തെ അവൻ കൊണ്ടു വരികയും ചെയ്യുന്നതാണ്. ശേഷം അവർ നിങ്ങൾക്ക് സമാനരായിരിക്കുകയുമില്ല. പ്രത്യുത, അവർ അല്ലാഹുവിനെ അനുസരിക്കുന്നവരായിരിക്കും.
Tafsyrai arabų kalba:
Šiame puslapyje pateiktų ajų nauda:
• سرائر المنافقين وخبثهم يظهر على قسمات وجوههم وأسلوب كلامهم.
* കപടവിശ്വാസികളുടെ രഹസ്യങ്ങളും മ്ലേഛതയും അവരുടെ മുഖങ്ങളിലെ ഭാവമാറ്റങ്ങളിലും, സംസാരശൈലികളിലും പ്രകടമാവും.

• الاختبار سُنَّة إلهية لتمييز المؤمنين من المنافقين.
* (ഇസ്ലാമിൽ സത്യസന്ധമായി) വിശ്വസിച്ചവരെയും കപടവിശ്വാസികളെയും വേർതിരിച്ചറിയാനുള്ള അല്ലാഹുവിൻ്റെ മാറ്റം വരാത്ത ചര്യയാണ് പരീക്ഷണമെന്നത്.

• تأييد الله لعباده المؤمنين بالنصر والتسديد.
* അല്ലാഹു അവൻ്റെ വിശ്വാസികളായ ദാസന്മാരെ നേർവഴിയിലാക്കിയുംക്കിയും, സഹായിച്ചും, ഉറപ്പിച്ചു നിർത്തുന്നു.

• من رفق الله بعباده أنه لا يطلب منهم إنفاق كل أموالهم في سبيل الله.
* അല്ലാഹു അവൻ്റെ ദാസന്മാരിൽ നിന്ന് അവരുടെ സമ്പാദ്യം മുഴുവൻ ആവശ്യപ്പെടുന്നില്ല എന്നത് അവരോട് അവൻ സ്വീകരിച്ച കാരുണ്യവും അനുകമ്പയുമാണ്.

 
Reikšmių vertimas Sūra: Sūra Muhammad
Sūrų turinys Puslapio numeris
 
Kilniojo Korano reikšmių vertimas - Kilniojo Korano sutrumpintas reikšmių vertimas į malajalių k.. - Vertimų turinys

Kilniojo Korano sutrumpintas reikšmių vertimas į malajalių k., išleido Korano studijų interpretavimo centras.

Uždaryti