Check out the new design

Kilniojo Korano reikšmių vertimas - Kilniojo Korano sutrumpintas reikšmių vertimas į malajalių k. * - Vertimų turinys


Reikšmių vertimas Aja (Korano eilutė): (32) Sūra: Al-Ma’idah’
مِنْ اَجْلِ ذٰلِكَ ؔۛۚ— كَتَبْنَا عَلٰی بَنِیْۤ اِسْرَآءِیْلَ اَنَّهٗ مَنْ قَتَلَ نَفْسًا بِغَیْرِ نَفْسٍ اَوْ فَسَادٍ فِی الْاَرْضِ فَكَاَنَّمَا قَتَلَ النَّاسَ جَمِیْعًا ؕ— وَمَنْ اَحْیَاهَا فَكَاَنَّمَاۤ اَحْیَا النَّاسَ جَمِیْعًا ؕ— وَلَقَدْ جَآءَتْهُمْ رُسُلُنَا بِالْبَیِّنٰتِ ؗ— ثُمَّ اِنَّ كَثِیْرًا مِّنْهُمْ بَعْدَ ذٰلِكَ فِی الْاَرْضِ لَمُسْرِفُوْنَ ۟
ഖാബീൽ തൻ്റെ സഹോദരനെ കൊലപ്പെടുത്തിയതിനാൽ നാം ഇസ്റാഈൽ സന്തതികളെ ഇപ്രകാരം അറിയിച്ചു: ഒരാളെ കൊന്നതിന് പകരമായോ, അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടോ വഴിയാത്രക്കാരെ കൊള്ളയടിച്ചു കൊണ്ടോ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ആരെങ്കിലും ഒരു വ്യക്തിയെ കൊലപ്പെടുത്തിയാൽ അവൻ സർവ്വ മനുഷ്യരെയും കൊലപ്പെടുത്തിയവനെ പോലെയാണ്. കാരണം അവൻ്റെ അടുക്കൽ നിരപരാധിയെന്നോ അതിക്രമിയെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. അല്ലാഹു പവിത്രമാക്കിയ ഒരാളെ കൊല്ലുന്നത് നിഷിദ്ധമാണെന്ന് വിശ്വസിച്ചു കൊണ്ട് കൊലപാതകത്തിൽ നിന്ന് ആരെങ്കിലും വിട്ടുനിന്നാൽ അയാൾ സർവ്വ മനുഷ്യരെയും ജീവിപ്പിച്ചവനെ പോലെയാണ്. കാരണം അവൻ്റെ ഈ പ്രവൃത്തി കാരണത്താൽ മനുഷ്യരെല്ലാം സമാധാനചിത്തരായിരിക്കുന്നു. വ്യക്തമായ തെളിവുകളും സുശക്തമായ പ്രമാണങ്ങളുമായി ഇസ്രാഈൽ സന്തതികളിലേക്ക് നമ്മുടെ ദൂതന്മാർ വരിക തന്നെ ചെയ്തിട്ടുണ്ട്. എന്നിട്ടും അവരിൽ ധാരാളം പേർ തിന്മകൾ പ്രവർത്തിച്ചു കൊണ്ടും, ദൂതന്മാരെ ധിക്കരിച്ചു കൊണ്ടും അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിക്കുന്നവരാണ്.
Tafsyrai arabų kalba:
Šiame puslapyje pateiktų ajų nauda:
• حرمة النفس البشرية، وأن من صانها وأحياها فكأنما فعل ذلك بجميع البشر، وأن من أتلف نفسًا بشرية أو آذاها من غير حق فكأنما فعل ذلك بالناس جميعًا.
• മനുഷ്യജീവനുള്ള പവിത്രത. ആരെങ്കിലും ഒരു മനുഷ്യജീവൻ സംരക്ഷിക്കുകയും അതിന് ജീവൻ നൽകുകയും ചെയ്താൽ അവൻ സർവ്വ മനുഷ്യരെയും ജീവിപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും ഒരു മനുഷ്യജീവൻ നശിപ്പിക്കുകയോ അനർഹമായി അതിനെ ഉപദ്രവിക്കുകയോ ചെയ്താൽ അവൻ സർവ്വ മനുഷ്യരോടും അപ്രകാരം ചെയ്തവനെ പോലെയാണ്.

• عقوبة الذين يحاربون الله ورسوله ممن يفسدون بالقتل وانتهاب الأموال وقطع الطرق هي: القتل بلا صلب، أو مع الصلب، أو قطع الأطرف من خلاف، أو بتغريبهم من البلاد؛ وهذا على حسب ما صدر منهم.
അല്ലാഹുവിനോടും അവൻ്റെ ദൂതനോടും പോരടിക്കുന്ന, ജനങ്ങളെ കൊന്നും സമ്പത്ത് കൊള്ളയടിച്ചും വഴിമുടക്കിയും കുഴപ്പം വിതക്കുന്നവർക്കുള്ള ശിക്ഷ; അവരെ കൊല്ലുകയോ, കുരിശിലേറ്റി കൊല്ലുകയോ, അവയവങ്ങൾ വിപരീത ദിശയിൽ നിന്ന് മുറിച്ചു മാറ്റുകയോ, നാടുകടത്തുകയോ ചെയ്യലാണ്. അവരിൽ നിന്ന് ഉണ്ടായ തെറ്റിൻ്റെ ഗൗരവം അനുസരിച്ചാണ് ഇത് തീരുമാനിക്കപ്പെടുക.

• توبة المفسدين من المحاربين وقاطعي الطريق قبل قدرة السلطان عليهم توجب العفو.
• ഭരണാധികാരിക്ക് പിടികൂടാൻ കഴിയുന്നതിന് മുൻപ് പശ്ചാത്തപിച്ചിട്ടുണ്ടെങ്കിൽ പോരാളികളും വഴികൊള്ളക്കാരും ആയിട്ടുള്ളവരെ വെറുതെ വിടേണ്ടതുണ്ട്.

 
Reikšmių vertimas Aja (Korano eilutė): (32) Sūra: Al-Ma’idah’
Sūrų turinys Puslapio numeris
 
Kilniojo Korano reikšmių vertimas - Kilniojo Korano sutrumpintas reikšmių vertimas į malajalių k. - Vertimų turinys

Išleido Korano studijų interpretavimo centras.

Uždaryti