Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: യൂനുസ്   ആയത്ത്:
وَاِذَاۤ اَذَقْنَا النَّاسَ رَحْمَةً مِّنْ بَعْدِ ضَرَّآءَ مَسَّتْهُمْ اِذَا لَهُمْ مَّكْرٌ فِیْۤ اٰیَاتِنَا ؕ— قُلِ اللّٰهُ اَسْرَعُ مَكْرًا ؕ— اِنَّ رُسُلَنَا یَكْتُبُوْنَ مَا تَمْكُرُوْنَ ۟
പ്രയാസത്തിനും വരൾച്ചക്കും ശേഷം മഴയും സമൃദ്ധിയും പോലുള്ള വല്ല അനുഗ്രഹവും നാം മുശ്രിക്കുകളെ അനുഭവിപ്പിച്ചാൽ അവർ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. നബിയേ, പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനും വേഗത്തിൽ ശിക്ഷിക്കാൻ കഴിയുന്നവനുമാണ്. നിങ്ങളുടെ കുതന്ത്രങ്ങൾ മലക്കുകൾ രേഖപ്പെടുത്തുന്നുണ്ട്. ഒന്നും തന്നെ അവർക്ക് അതിൽ നിന്ന് വിട്ടുപോവുകയില്ല. എങ്കിൽ അവരുടെ സ്രഷ്ടാവായവന് അതെങ്ങനെ വിട്ടുപോകും? നിങ്ങളുടെ കുതന്ത്രങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകും.
അറബി ഖുർആൻ വിവരണങ്ങൾ:
هُوَ الَّذِیْ یُسَیِّرُكُمْ فِی الْبَرِّ وَالْبَحْرِ ؕ— حَتّٰۤی اِذَا كُنْتُمْ فِی الْفُلْكِ ۚ— وَجَرَیْنَ بِهِمْ بِرِیْحٍ طَیِّبَةٍ وَّفَرِحُوْا بِهَا جَآءَتْهَا رِیْحٌ عَاصِفٌ وَّجَآءَهُمُ الْمَوْجُ مِنْ كُلِّ مَكَانٍ وَّظَنُّوْۤا اَنَّهُمْ اُحِیْطَ بِهِمْ ۙ— دَعَوُا اللّٰهَ مُخْلِصِیْنَ لَهُ الدِّیْنَ ۚ۬— لَىِٕنْ اَنْجَیْتَنَا مِنْ هٰذِهٖ لَنَكُوْنَنَّ مِنَ الشّٰكِرِیْنَ ۟
ജനങ്ങളേ, കരയിൽ കാൽ നടയായും വാഹനപ്പുറത്തും നിങ്ങൾക്ക് സഞ്ചരിപ്പിക്കുന്നത് അല്ലാഹുവാകുന്നു. കടലിൽ കപ്പലുകളിൽ സഞ്ചരിപ്പിക്കുന്നതും അല്ലാഹുവത്രെ. അങ്ങനെ നിങ്ങൾ കടലിൽ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ് അടിച്ചുവീശുകയും അവരതിൽ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ് അവർക്ക് വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകൾ അവരുടെ നേർക്ക് വന്നു. തങ്ങൾ നശിക്കാൻ പോകുന്നു എന്ന് അവർ വിചാരിച്ചു. അപ്പോൾ അല്ലാഹുവിൽ മറ്റാരെയും പങ്ക്ചേർക്കാതെ അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു: ഞങ്ങളെ നീ ഈ വിനാശകരമായ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം നീ ചെയ്ത അനുഗ്രഹങ്ങൾക്ക് തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും
അറബി ഖുർആൻ വിവരണങ്ങൾ:
فَلَمَّاۤ اَنْجٰىهُمْ اِذَا هُمْ یَبْغُوْنَ فِی الْاَرْضِ بِغَیْرِ الْحَقِّ ؕ— یٰۤاَیُّهَا النَّاسُ اِنَّمَا بَغْیُكُمْ عَلٰۤی اَنْفُسِكُمْ ۙ— مَّتَاعَ الْحَیٰوةِ الدُّنْیَا ؗ— ثُمَّ اِلَیْنَا مَرْجِعُكُمْ فَنُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَ ۟
അങ്ങനെ അല്ലാഹു അവരുടെ പ്രാർത്ഥനക്ക് ഉത്തരം ചെയ്യുകയും ആ പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തപ്പോൾ അവരതാ പാപങ്ങളും തിന്മകളും അവിശ്വാസവുമായി ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുന്നു. മനുഷ്യരേ ഉണരുവിൻ, നിങ്ങൾ ചെയ്യുന്ന അതിക്രമത്തിൻ്റെ പര്യവസാനം നിങ്ങൾക്കെതിരിൽ തന്നെയായിരിക്കും. നിങ്ങളുടെ അതിക്രമം അല്ലാഹുവിന് ഒരു ഉപദ്രവവുമേൽപ്പിക്കുകയില്ല. നശ്വരമായ ഇഹലോകജീവിതത്തിലെ സുഖാനുഭവം മാത്രമാണ് അത് വഴി നിങ്ങൾക്ക് ലഭിക്കുന്നത്. പിന്നെ, ഖിയാമത്ത് നാളിൽ നമ്മുടെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്ന പാപങ്ങളെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കുന്നതും അതിന് നിങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّمَا مَثَلُ الْحَیٰوةِ الدُّنْیَا كَمَآءٍ اَنْزَلْنٰهُ مِنَ السَّمَآءِ فَاخْتَلَطَ بِهٖ نَبَاتُ الْاَرْضِ مِمَّا یَاْكُلُ النَّاسُ وَالْاَنْعَامُ ؕ— حَتّٰۤی اِذَاۤ اَخَذَتِ الْاَرْضُ زُخْرُفَهَا وَازَّیَّنَتْ وَظَنَّ اَهْلُهَاۤ اَنَّهُمْ قٰدِرُوْنَ عَلَیْهَاۤ ۙ— اَتٰىهَاۤ اَمْرُنَا لَیْلًا اَوْ نَهَارًا فَجَعَلْنٰهَا حَصِیْدًا كَاَنْ لَّمْ تَغْنَ بِالْاَمْسِ ؕ— كَذٰلِكَ نُفَصِّلُ الْاٰیٰتِ لِقَوْمٍ یَّتَفَكَّرُوْنَ ۟
നിങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഐഹിക ജീവിതത്തിൻ്റെ നൈമിഷികതയുടെ ഉപമ ഒരു മഴ പോലെയാകുന്നു. അതുമുഖേന, മനുഷ്യർക്ക് ഭക്ഷിക്കാനുള്ള ധാന്യങ്ങളും ഫലങ്ങളും, കാലികൾ ഭക്ഷിക്കുന്ന പുല്ലുകളും ഇടകലർന്നു വളർന്നു. അങ്ങനെ, ഭൂമി അതിൻ്റെ ആകർഷകമായ വർണത്തിലാവുകയും, ചെടികളുടെ ഇനങ്ങളാൽ അഴകാർന്നതാവുകയും, അവയൊക്കെ കൊയ്തെടുക്കാൻ തങ്ങൾക്ക് കഴിയുമാറായെന്ന് അതിൻ്റെ ഉടമസ്ഥർ വിചാരിക്കുകയും ചെയ്തപ്പോഴതാ അതിനെ നശിപ്പിക്കുവാനുള്ള നമ്മുടെ കൽപന അതിന് വന്നെത്തുകയും, അടുത്ത കാലത്തൊന്നും മരങ്ങളോ ചെടികളോ അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടിൽ നാമവയെ ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇഹലോകത്തിൻ്റെ അവസ്ഥയും അതിൻ്റെ നശ്വരതയും നാം വ്യക്തമാക്കിയ പോലെ ചിന്തിക്കുകയും പാഠമുൾക്കൊള്ളുകയും ചെയ്യുന്നവർക്ക് നാം തെളിവുകൾ വിശദമാക്കി കൊടുക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَاللّٰهُ یَدْعُوْۤا اِلٰی دَارِ السَّلٰمِ ؕ— وَیَهْدِیْ مَنْ یَّشَآءُ اِلٰی صِرَاطٍ مُّسْتَقِیْمٍ ۟
അല്ലാഹു മുഴുവൻ മനുഷ്യരെയും സ്വർഗ്ഗമാകുന്ന ശാന്തിയുടെ ഭവനത്തിലേക്കാണ് ക്ഷണിക്കുന്നത്. മുഴുവൻ പ്രയാസങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും മരണത്തിൽ നിന്നും അവർ അവിടെ രക്ഷപ്പെടും. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ സ്വർഗ്ഗത്തിലേക്കെത്തുന്ന ഇസ്ലാം മതത്തിലേക്കെത്താൻ ഭാഗ്യം നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الله أسرع مكرًا بمن مكر بعباده المؤمنين.
• അല്ലാഹുവിൻ്റെ മുഅ്മിനുകളായ അടിമകൾക്കെതിരിൽ കുതന്ത്രം പ്രയോഗിക്കുന്നവരേക്കാൾ വേഗത്തിൽ തന്ത്രം പ്രയോഗിക്കുന്നവനാണ് അല്ലാഹു.

• بغي الإنسان عائد على نفسه ولا يضر إلا نفسه.
• മനുഷ്യൻ്റെ അതിക്രമം അവനിലേക്ക് തന്നെയാണ് മടങ്ങുക. സ്വന്തത്തെയല്ലാതെ അവൻ ഉപദ്രവിക്കുന്നില്ല.

• بيان حقيقة الدنيا في سرعة انقضائها وزوالها، وما فيها من النعيم فهو فانٍ.
• ഐഹിക ലോകത്തിൻ്റെ യാഥാർഥ്യം; അത് വളരെപ്പെട്ടെന്ന് തീർന്നുപോവുകയും ഇല്ലാതാവുകയും ചെയ്യും എന്നതാണ്. അതിലുള്ള എല്ലാ അനുഗ്രഹങ്ങളും നശിക്കുന്നതാണ്.

• الجنة هي مستقر المؤمن؛ لما فيها من النعيم والسلامة من المصائب والهموم.
• സ്വർഗ്ഗം സത്യവിശ്വാസിയുടെ സ്ഥിരസങ്കേതമാണ്. അതിൽ പ്രയാസങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും രക്ഷയും സുഖങ്ങളുമുണ്ട്.

 
പരിഭാഷ അദ്ധ്യായം: യൂനുസ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക