Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ത്തൂർ   ആയത്ത്:
اَفَسِحْرٌ هٰذَاۤ اَمْ اَنْتُمْ لَا تُبْصِرُوْنَ ۟
നിങ്ങൾ കൺമുൻപിൽ നേരിട്ടു കണ്ട ഈ ശിക്ഷ ഒരു മാരണമാണെന്നോ? അതല്ല; നിങ്ങൾ അത് കാണുന്നില്ലെന്നുണ്ടോ?!
അറബി ഖുർആൻ വിവരണങ്ങൾ:
اِصْلَوْهَا فَاصْبِرُوْۤا اَوْ لَا تَصْبِرُوْا ۚ— سَوَآءٌ عَلَیْكُمْ ؕ— اِنَّمَا تُجْزَوْنَ مَا كُنْتُمْ تَعْمَلُوْنَ ۟
ഈ നരകാഗ്നിയുടെ ചൂട് നിങ്ങൾ രുചിക്കുകയും അനുഭവിക്കുകയും ചെയ്യുക. അതിൻ്റെ കടുത്ത ചൂട് നിങ്ങൾ സഹിച്ചു പിടിക്കുകയോ, സഹിക്കാതിരിക്കുകയോ ചെയ്യുക. സഹിച്ചാലും ഇല്ലെങ്കിലും അത് സമമാണ്. ഇഹലോകത്ത് നിങ്ങൾ പ്രവർത്തിച്ചു കൂട്ടിയ നിഷേധത്തിനും തിന്മകൾക്കുമുള്ള പ്രതിഫലമല്ലാതെ നിങ്ങൾക്ക് ഇന്നേ ദിവസം നൽകപ്പെടുന്നില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّ الْمُتَّقِیْنَ فِیْ جَنّٰتٍ وَّنَعِیْمٍ ۟ۙ
തീർച്ചയായും തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിച്ചവർ സ്വർഗത്തോപ്പുകളിലും, അവസാനിക്കാത്ത മഹത്തരമായ അനുഗ്രഹങ്ങളിലുമായിരിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
فٰكِهِیْنَ بِمَاۤ اٰتٰىهُمْ رَبُّهُمْ ۚ— وَوَقٰىهُمْ رَبُّهُمْ عَذَابَ الْجَحِیْمِ ۟
അല്ലാഹു അവർക്ക് നൽകിയ സുഖാനുഭവങ്ങൾ ഭക്ഷിച്ചും കുടിച്ചും രമിച്ചും അവരവിടെ ആനന്ദിക്കും. നരകശിക്ഷയിൽ നിന്ന് അവരുടെ രക്ഷിതാവ് അവരെ രക്ഷപ്പെടുത്തിയിരിക്കുന്നു. അങ്ങനെ അവർ തങ്ങൾ ലക്ഷ്യം വെച്ച സുഖാനുഭവങ്ങൾ നേടിയെടുത്തും, പ്രയാസങ്ങളിൽ നിന്ന് സ്വന്തങ്ങളെ രക്ഷപ്പെടുത്തിയും വിജയികളായിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
كُلُوْا وَاشْرَبُوْا هَنِیْٓـًٔا بِمَا كُنْتُمْ تَعْمَلُوْنَ ۟ۙ
അവരോട് പറയപ്പെടും: നിങ്ങൾക്ക് ഇഷ്ടമുള്ളത് സൗകര്യം പോലെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ഒരു ഉപദ്രവമോ പ്രയാസമോ അതിൽ നിന്നുണ്ടാകുമെന്ന് നിങ്ങൾ ഭയക്കേണ്ടതില്ല. ഇഹലോകത്ത് നിങ്ങൾ ചെയ്തു വെച്ച സൽകർമ്മങ്ങൾക്കുള്ള പ്രതിഫലമായാണിതെല്ലാം.
അറബി ഖുർആൻ വിവരണങ്ങൾ:
مُتَّكِـِٕیْنَ عَلٰی سُرُرٍ مَّصْفُوْفَةٍ ۚ— وَزَوَّجْنٰهُمْ بِحُوْرٍ عِیْنٍ ۟
അലങ്കരിക്കപ്പെട്ട, അടുത്തടുത്ത് ചേർത്തു വെക്കപ്പെട്ട സോഫകളിൽ ചാരിയിരിക്കുന്നവരായിരിക്കും അവർ. വിടർന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവർക്ക് ഇണ ചേർത്തു കൊടുക്കുകയും ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
وَالَّذِیْنَ اٰمَنُوْا وَاتَّبَعَتْهُمْ ذُرِّیَّتُهُمْ بِاِیْمَانٍ اَلْحَقْنَا بِهِمْ ذُرِّیَّتَهُمْ وَمَاۤ اَلَتْنٰهُمْ مِّنْ عَمَلِهِمْ مِّنْ شَیْءٍ ؕ— كُلُّ امْرِىۢ بِمَا كَسَبَ رَهِیْنٌ ۟
ആരെല്ലാം അല്ലാഹുവിൽ വിശ്വസിക്കുകയും, അവരുടെ സന്താനങ്ങൾ അതിൽ അവരെ പിന്തുടരുകയും ചെയ്തവരായുണ്ടോ; അവരെയും ഇവരെയും നാം (സ്വർഗത്തിൽ) ഒരുമിപ്പിക്കുന്നതാണ്. അങ്ങനെ അവരുടെ കണ്ണുകൾ കുളിർക്കുന്നതിന് വേണ്ടി. അവരുടെ സന്താനങ്ങൾ തങ്ങളുടെ പിതാക്കളുടെ പ്രവർത്തനങ്ങൾ എത്തിപ്പിടിച്ചവരല്ലെങ്കിൽ കൂടി (നാം അവരെ സ്വർഗത്തിൽ ഒരുമിപ്പിക്കും). എന്നാൽ അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലത്തിൽ നാം ഒരു കുറവും വരുത്തിയിട്ടില്ല. ഓരോ മനുഷ്യനും താൻ പ്രവർത്തിച്ചു വെച്ച തിന്മയുടെ കാര്യത്തിൽ പിടിച്ചു വെക്കപ്പെടുന്നതാണ്; അവൻ്റെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ മറ്റാർക്കും വഹിക്കുക സാധ്യമല്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَاَمْدَدْنٰهُمْ بِفَاكِهَةٍ وَّلَحْمٍ مِّمَّا یَشْتَهُوْنَ ۟
സ്വർഗക്കാരായ ഇക്കൂട്ടർക്ക് വ്യത്യസ്ത ഇനങ്ങളിൽ പെട്ട ഫലവർഗങ്ങൾ നാം അധികമായി നൽകും. അവർക്ക് ഇഷ്ടപ്പെടുന്ന ഏതു തരം മാംസവും നാം അവർക്ക് അധികമായി നൽകും.
അറബി ഖുർആൻ വിവരണങ്ങൾ:
یَتَنَازَعُوْنَ فِیْهَا كَاْسًا لَّا لَغْوٌ فِیْهَا وَلَا تَاْثِیْمٌ ۟
അവർ പരസ്പരം (മദ്യ)ക്കോപ്പകൾ കൈമാറിക്കൊണ്ടിരിക്കും. എന്നാൽ (ഇഹലോകത്ത് മദ്യപാനമുണ്ടാക്കിയ) ഒരു പ്രശ്നവും അതു കൊണ്ട് അവിടെ ഉണ്ടാവുകയില്ല. അനാവശ്യമായ ഒരു വാക്കോ, ലഹരി ബാധിച്ചു കൊണ്ടുള്ള തിന്മകളോ ഇല്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَیَطُوْفُ عَلَیْهِمْ غِلْمَانٌ لَّهُمْ كَاَنَّهُمْ لُؤْلُؤٌ مَّكْنُوْنٌ ۟
അവരെ സേവിക്കുന്നതിനായി നിശ്ചയിക്കപ്പെട്ട കുട്ടികൾ അവരെ വലം വെച്ചു കൊണ്ടിരിക്കും. അവരുടെ മേനിയുടെ പരിശുദ്ധിയും വെളുപ്പും കണ്ടാൽ ചിപ്പികൾക്കുള്ളിൽ സൂക്ഷിച്ചു വെക്കപ്പെട്ട മുത്തുകൾ പോലെയിരിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
وَاَقْبَلَ بَعْضُهُمْ عَلٰی بَعْضٍ یَّتَسَآءَلُوْنَ ۟
സ്വർഗക്കാർ അവരുടെ ഇഹലോക ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് ചോദിച്ചു കൊണ്ട് പരസ്പര സംഭാഷണങ്ങളിലേർപ്പെടും.
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْۤا اِنَّا كُنَّا قَبْلُ فِیْۤ اَهْلِنَا مُشْفِقِیْنَ ۟
അവർ മറുപടി പറയും: തീർച്ചയായും നാം ഇഹലോകത്ത് നമ്മുടെ കുടുംബത്തിലായിരിക്കെ അല്ലാഹുവിൻ്റെ ശിക്ഷ ഭയക്കുന്നവരായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
فَمَنَّ اللّٰهُ عَلَیْنَا وَوَقٰىنَا عَذَابَ السَّمُوْمِ ۟
അങ്ങനെ അല്ലാഹു ഇസ്ലാമിലേക്ക് നമുക്ക് മാർഗദർശനം നൽകി. അങ്ങേയറ്റം ചുട്ടുപൊള്ളുന്ന നരകശിക്ഷയിൽ നിന്ന് അവൻ നമ്മെ രക്ഷപ്പെടുത്തുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّا كُنَّا مِنْ قَبْلُ نَدْعُوْهُ ؕ— اِنَّهٗ هُوَ الْبَرُّ الرَّحِیْمُ ۟۠
തീർച്ചയായും നാം നമ്മുടെ ഇഹലോക ജീവിതത്തിൽ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരായിരുന്നു. നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ അവനോട് നാം പ്രാർത്ഥിക്കാറുമുണ്ടായിരുന്നു. തീർച്ചയായും അല്ലാഹു തൻ്റെ അടിമകൾക്ക് നൽകിയ വാഗ്ദാനത്തിൽ സത്യസന്ധത പാലിക്കുന്നവനും നന്മ പുലർത്തുന്നവനും, അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാകുന്നു. (ഇസ്ലാമിൽ) വിശ്വസിക്കാൻ നമുക്ക് അവൻ മാർഗദർശനം നൽകിയതും, നമ്മെ സ്വർഗത്തിൽ പ്രവേശിപ്പിച്ചതും, നരകത്തിൽ നിന്ന് അകറ്റിയതുമെല്ലാം അവൻ്റെ നന്മയും കാരുണ്യവും തന്നെ.
അറബി ഖുർആൻ വിവരണങ്ങൾ:
فَذَكِّرْ فَمَاۤ اَنْتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَّلَا مَجْنُوْنٍ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ താങ്കൾ അവരെ ഖുർആൻ കൊണ്ട് ഉൽബോധിപ്പിക്കുക. അല്ലാഹു താങ്കളുടെ മേൽ ചൊരിഞ്ഞു തന്നിട്ടുള്ള അനുഗ്രഹമായ ഈ വിശ്വാസവും ബുദ്ധിയുമെല്ലാം താങ്കൾക്കുണ്ട്. അതിനാൽ താങ്കൾ ജിന്നുകളുടെ മായാകാഴ്ച്ചകളുള്ള ഒരു ജോത്സ്യനല്ല. താങ്കൾ ഒരു ഭ്രാന്തനുമല്ല.
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ یَقُوْلُوْنَ شَاعِرٌ نَّتَرَبَّصُ بِهٖ رَیْبَ الْمَنُوْنِ ۟
മുഹമ്മദ് ഒരു റസൂലൊന്നുമല്ല. അവനൊരു കവി മാത്രമാണ്. മരണം അവനെ പിടികൂടുന്നത് ഞങ്ങൾ കാത്തിരിക്കുകയാണ്. അതു സംഭവിച്ചാൽ ഇവൻ്റെ ശല്യം അവസാനിക്കുമല്ലോ?' എന്നാണോ ഈ നിഷേധികൾ പറയുന്നത്?
അറബി ഖുർആൻ വിവരണങ്ങൾ:
قُلْ تَرَبَّصُوْا فَاِنِّیْ مَعَكُمْ مِّنَ الْمُتَرَبِّصِیْنَ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ അവരോട് പറഞ്ഞേക്കുക: നിങ്ങൾ എൻ്റെ മരണവും കാത്തിരുന്നോളൂ. എന്നെ നിഷേധിച്ചതിൻ്റെ ഫലമായി നിങ്ങൾക്ക് വന്നു ഭവിക്കാനിരിക്കുന്ന ശിക്ഷ ഞാനും കാത്തിരിക്കുന്നുണ്ട്.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الجمع بين الآباء والأبناء في الجنة في منزلة واحدة وإن قصر عمل بعضهم إكرامًا لهم جميعًا حتى تتم الفرحة.
* മാതാപിതാക്കളെയും അവരുടെ സന്താനങ്ങളെയും സ്വർഗത്തിൽ ഒരു പദവിയിൽ അല്ലാഹു ഒരുമിപ്പിക്കും. അവരിൽ ചിലരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ പദവിയിൽ എത്തിയില്ലെങ്കിലും, അവർക്ക് പരിപൂർണ്ണ സന്തോഷം നൽകുന്നതിനായി അല്ലാഹു ആദരവെന്നോണം അത് നൽകും.

• خمر الآخرة لا يترتب على شربها مكروه.
* പരലോകത്ത് ലഭിക്കുന്ന മദ്യം കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമോ ബുദ്ധിമുണ്ടോ ഉണ്ടാവുകയില്ല.

• من خاف من ربه في دنياه أمّنه في آخرته.
* ആരെങ്കിലും തൻ്റെ ഇഹലോക ജീവിതത്തിൽ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിച്ചാൽ അവന് പരലോകത്ത് അല്ലാഹു നിർഭയത്വം നൽകും.

 
പരിഭാഷ അദ്ധ്യായം: ത്തൂർ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക