Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: അൻആം   ആയത്ത്:
ثَمٰنِیَةَ اَزْوَاجٍ ۚ— مِنَ الضَّاْنِ اثْنَیْنِ وَمِنَ الْمَعْزِ اثْنَیْنِ ؕ— قُلْ ءٰٓالذَّكَرَیْنِ حَرَّمَ اَمِ الْاُنْثَیَیْنِ اَمَّا اشْتَمَلَتْ عَلَیْهِ اَرْحَامُ الْاُنْثَیَیْنِ ؕ— نَبِّـُٔوْنِیْ بِعِلْمٍ اِنْ كُنْتُمْ صٰدِقِیْنَ ۟ۙ
എട്ടു തരം (കന്നുകാലികളെ) അല്ലാഹു നിങ്ങൾക്കായി സൃഷ്ടിച്ചിരിക്കുന്നു. ചെമ്മരിയാടിൽ നിന്ന് ആണും പെണ്ണുമായി രണ്ട് ഇണകളെയും, കോലാടിൽ നിന്ന് രണ്ട് ഇണകളെയും. അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരോട് ചോദിക്കുക: ഇവ രണ്ടിൽ നിന്നും ആൺ വർഗത്തെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? അവർ അതെയെന്ന് പറയുകയാണെങ്കിൽ ചോദിക്കുക: (അപ്പോൾ) നിങ്ങളെന്തിനാണ് പെൺവർഗത്തെ നിഷിദ്ധമാക്കുന്നത്?! അതല്ല ഇനി അല്ലാഹു പെൺവർഗത്തെയാണോ നിഷിദ്ധമാക്കിയിട്ടുള്ളത്? അവർ ആണെന്ന് പറയുകയാണെങ്കിൽ ചോദിക്കുക; അപ്പോൾ ആൺവർഗത്തെ നിങ്ങളെന്തിനാണ് നിഷിദ്ധമാക്കുന്നത്?! അതല്ലെങ്കിൽ പെൺവർഗം ഗർഭം ചുമന്നവയെ ആണോ നിങ്ങൾ നിഷിദ്ധമാക്കിയിട്ടുള്ളത്?! അവർ അതെ എന്ന് പറയുകയാണെങ്കിൽ അവരോട് ചോദിക്കുക: ഗർഭം ചുമന്നവയെ നിഷിദ്ധമാക്കുമ്പോൾ ചിലപ്പോൾ ആൺവർഗത്തെയും മറ്റു ചിലപ്പോൾ പെൺവർഗത്തെയും വേർതിരിക്കാനുള്ള നിങ്ങളുടെ മാനദണ്ഡം എന്താണ്?! ബഹുദൈവാരാധകരേ! ഈ പറഞ്ഞവയെല്ലാം നിഷിദ്ധമാക്കിയത് അല്ലാഹുവാണെന്ന നിങ്ങളുടെ ജൽപ്പനം ശരിയാണെങ്കിൽ അതിന് നിങ്ങൾ അവലംബമാക്കുന്ന ശരിയായ ഏതെങ്കിലുമൊരു വിജ്ഞാനം നിങ്ങൾ എനിക്ക് അറിയിച്ചു തരൂ!
അറബി ഖുർആൻ വിവരണങ്ങൾ:
وَمِنَ الْاِبِلِ اثْنَیْنِ وَمِنَ الْبَقَرِ اثْنَیْنِ ؕ— قُلْ ءٰٓالذَّكَرَیْنِ حَرَّمَ اَمِ الْاُنْثَیَیْنِ اَمَّا اشْتَمَلَتْ عَلَیْهِ اَرْحَامُ الْاُنْثَیَیْنِ ؕ— اَمْ كُنْتُمْ شُهَدَآءَ اِذْ وَصّٰىكُمُ اللّٰهُ بِهٰذَا ۚ— فَمَنْ اَظْلَمُ مِمَّنِ افْتَرٰی عَلَی اللّٰهِ كَذِبًا لِّیُضِلَّ النَّاسَ بِغَیْرِ عِلْمٍ ؕ— اِنَّ اللّٰهَ لَا یَهْدِی الْقَوْمَ الظّٰلِمِیْنَ ۟۠
എട്ടു തരം (കന്നുകാലികളിൽ) ബാക്കിയുള്ളവ ഒട്ടകത്തിൽ നിന്ന് രണ്ട് ഇണകളും, പശുക്കളിൽ നിന്ന് രണ്ട് ഇണകളുമാണ്. അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരോട് ചോദിക്കുക: ഇവ രണ്ടിൽ നിന്നും ആൺവർഗത്തെയോ പെൺവർഗത്തെയോ ഗർഭത്തിലുള്ളവയെയോ; ഏതിനെയാണ് അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? ബഹുദൈവാരാധകരേ! നിങ്ങളുടെ ജൽപ്പനം ശരിയാണെങ്കിൽ, കന്നുകാലികളിൽ നിന്ന് നിങ്ങൾ നിഷിദ്ധമാക്കിയ ഈ കാര്യങ്ങളെ അല്ലാഹു നിഷിദ്ധമാക്കുകയും, അത് നിങ്ങളെ ഉപദേശിക്കുകയും ചെയ്യവെ നിങ്ങളതിന് സാക്ഷികളായിരുന്നോ?! -യാതൊരു വിജ്ഞാനവും അവലംബമായില്ലാതെ- ജനങ്ങളെ സ്വിറാത്വുൽ മുസ്തഖീമിൽ നിന്ന് (നേരായ ഇസ്ലാമിൻ്റെ പാതയിൽ നിന്ന്) വഴിതെറ്റിച്ചു വിടാനായി അല്ലാഹു നിഷിദ്ധമാക്കാത്തവ അവൻ നിഷിദ്ധമാക്കിയെന്ന് ആരോപിച്ചു കൊണ്ട് അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചവനെക്കാൾ കടുത്ത അതിക്രമവും, ഗുരുതരമായ പാപവും ചെയ്ത മറ്റാരും തന്നെയില്ല. തീർച്ചയായും അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചു കൊണ്ട് അതിക്രമം പ്രവർത്തിച്ചവരെ അല്ലാഹു സന്മാർഗത്തിലേക്ക് വഴിനയിക്കുന്നതല്ല.
അറബി ഖുർആൻ വിവരണങ്ങൾ:
قُلْ لَّاۤ اَجِدُ فِیْ مَاۤ اُوْحِیَ اِلَیَّ مُحَرَّمًا عَلٰی طَاعِمٍ یَّطْعَمُهٗۤ اِلَّاۤ اَنْ یَّكُوْنَ مَیْتَةً اَوْ دَمًا مَّسْفُوْحًا اَوْ لَحْمَ خِنْزِیْرٍ فَاِنَّهٗ رِجْسٌ اَوْ فِسْقًا اُهِلَّ لِغَیْرِ اللّٰهِ بِهٖ ۚ— فَمَنِ اضْطُرَّ غَیْرَ بَاغٍ وَّلَا عَادٍ فَاِنَّ رَبَّكَ غَفُوْرٌ رَّحِیْمٌ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു എനിക്ക് സന്ദേശം നൽകിയതിൽ നിഷിദ്ധമാക്കപ്പെട്ടതായി ഒന്നും തന്നെ ഞാൻ കാണുന്നില്ല; (മതപരമായി നിർദേശിക്കപ്പെട്ട രീതിയിൽ) അറുക്കപ്പെടാതെ ചത്ത ശവം, ഒഴുകിയ രക്തം, പന്നിമാംസം എന്നിവ ഒഴികെ. അവ നജിസും (മാലിന്യം) നിഷിദ്ധവുമാകുന്നു. അല്ലെങ്കിൽ അല്ലാഹുവിൻ്റെ പേരിലല്ലാതെ അറുക്കപ്പെട്ടവയും; വിഗ്രഹങ്ങൾക്ക് വേണ്ടി ബലി നൽകപ്പെട്ടവ ഉദാഹരണം. കടുത്ത വിശപ്പ് പോലുള്ള അനിവാര്യതകൾ ഈ നിഷിദ്ധമാക്കപ്പെട്ടവയിൽ നിന്ന് ഭക്ഷിക്കാൻ ആരെയെങ്കിലും നിർബന്ധിതരാക്കിയാൽ -അവൻ ഇവ ആസ്വാദനത്തിനായി ഭക്ഷിക്കാൻ ഉദ്ദേശിച്ചവനല്ലെങ്കിൽ- അനിവാര്യത മറികടക്കാൻ വേണ്ടത്ര മാത്രം ഭക്ഷിക്കുന്നെങ്കിൽ അതിൽ അവൻ്റെ മേൽ തെറ്റില്ല. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കളുടെ രക്ഷിതാവ് കടുത്ത പ്രയാസത്തിൽ അവ ഭക്ഷിച്ചയാൾക്ക് പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവനോട് കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَعَلَی الَّذِیْنَ هَادُوْا حَرَّمْنَا كُلَّ ذِیْ ظُفُرٍ ۚ— وَمِنَ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَیْهِمْ شُحُوْمَهُمَاۤ اِلَّا مَا حَمَلَتْ ظُهُوْرُهُمَاۤ اَوِ الْحَوَایَاۤ اَوْ مَا اخْتَلَطَ بِعَظْمٍ ؕ— ذٰلِكَ جَزَیْنٰهُمْ بِبَغْیِهِمْ ۖؗ— وَاِنَّا لَصٰدِقُوْنَ ۟
യഹൂദർക്ക് മേൽ വിരലുകൾ വേറിട്ടു നിൽക്കുന്ന മൃഗങ്ങളെ -ഒട്ടകം, ഒട്ടകപക്ഷി പോലുള്ളവയെ- നാം നിഷിദ്ധമാക്കി. പശുവിൻ്റെയും ആടിൻ്റെയും കൊഴുപ്പും നാം അവർക്ക് മേൽ നിഷിദ്ധമാക്കി. അവയുടെ മുതുകിൽ ഒട്ടിപ്പിടിച്ചവയോ, കുടലുകളിലുള്ളതോ, എല്ലുകളിൽ പറ്റിപ്പിടിച്ചവയോ ഒഴികെ. (പാർശ്വഭാഗത്തോ പൃഷ്ഠഭാഗത്തോ ഉള്ള എല്ലുകൾ പോലെ). അവരുടെ അതിക്രമത്തിന് ഈ പറഞ്ഞവ നിഷിദ്ധമാക്കി കൊണ്ട് നാം പ്രതിഫലം നൽകി. നാം അറിയിക്കുന്ന കാര്യങ്ങളിലെല്ലാം നാം സത്യം പറയുന്നവനാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• في الآيات دليل على إثبات المناظرة في مسائل العلم، وإثبات القول بالنظر والقياس.
• വൈജ്ഞാനിക വിഷയങ്ങളിൽ സംവാദങ്ങളാകാം എന്നും, ബുദ്ധിയുടെയും താരതമ്യത്തിൻ്റെയും അടിസ്ഥാനത്തിൽ വിധിപ്രസ്താവമാകാമെന്നും ഈ ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം.

• الوحي وما يستنبط منه هو الطريق لمعرفة الحلال والحرام.
• അല്ലാഹുവിൽ നിന്നുള്ള സന്ദേശമോ, അതിൽ നിന്ന് മനസ്സിലാക്കിയെടുക്കുന്നതോ മാത്രമാണ് ഹലാലും ഹറാമും (അനുവദിക്കപ്പെട്ടതും നിഷിദ്ധമാക്കപ്പെട്ടതും) തിരിച്ചറിയാനുള്ള മാർഗം.

• إن من الظلم أن يُقْدِم أحد على الإفتاء في الدين ما لم يكن قد غلب على ظنه أنه يفتي بالصواب الذي يرضي الله.
• അല്ലാഹുവിന് തൃപ്തികരമായ സത്യം കൊണ്ടാണ് താൻ വിധി പ്രസ്താവിക്കുന്നതെന്ന ഉറച്ച ധാരണയില്ലാതെ മതവിഷയങ്ങളിൽ ഫത്'വ നൽകാൻ തുനിയുന്നത് (വിധിപ്രസ്താവം നടത്തുന്നത്) അതിക്രമത്തിൽ പെട്ടതാണ്.

• من رحمة الله بعباده الإذن لهم في تناول المحرمات عند الاضطرار.
• അനിവാര്യ സാഹചര്യങ്ങളിൽ നിഷിദ്ധമാക്കപ്പെട്ടവ ഭക്ഷിക്കാൻ അനുവാദം നൽകിയെന്നത് അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ ചെയ്ത കാരുണ്യത്തിൽ പെട്ടതാണ്.

 
പരിഭാഷ അദ്ധ്യായം: അൻആം
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക