Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ത്തൗബഃ   ആയത്ത്:
اِسْتَغْفِرْ لَهُمْ اَوْ لَا تَسْتَغْفِرْ لَهُمْ ؕ— اِنْ تَسْتَغْفِرْ لَهُمْ سَبْعِیْنَ مَرَّةً فَلَنْ یَّغْفِرَ اللّٰهُ لَهُمْ ؕ— ذٰلِكَ بِاَنَّهُمْ كَفَرُوْا بِاللّٰهِ وَرَسُوْلِهٖ ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الْفٰسِقِیْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ അവർക്ക് വേണ്ടി പാപമോചനം തേടുകയോ, അതല്ലെങ്കിൽ തേടാതിരിക്കുകയോ ചെയ്യുക. അവർക്ക് വേണ്ടി എഴുപത് തവണ താങ്കൾ പാപമോചനം തേടിയാലും -പാപമോചനം തേടുന്നത് എത്ര അധികമുണ്ടെങ്കിലും- അതൊന്നും അല്ലാഹുവിൻ്റെ പാപമോചനം ലഭിക്കുന്നതിലേക്ക് അവരെ എത്തിക്കുകയില്ല. കാരണം, അവർ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ മതനിയമങ്ങളെ ബോധപൂർവ്വവും ഉദ്ദേശപൂർവ്വവും ധിക്കരിച്ചവരെ അവൻ സത്യത്തിലേക്ക് വഴിനയിക്കുന്നതല്ല.
അറബി ഖുർആൻ വിവരണങ്ങൾ:
فَرِحَ الْمُخَلَّفُوْنَ بِمَقْعَدِهِمْ خِلٰفَ رَسُوْلِ اللّٰهِ وَكَرِهُوْۤا اَنْ یُّجَاهِدُوْا بِاَمْوَالِهِمْ وَاَنْفُسِهِمْ فِیْ سَبِیْلِ اللّٰهِ وَقَالُوْا لَا تَنْفِرُوْا فِی الْحَرِّ ؕ— قُلْ نَارُ جَهَنَّمَ اَشَدُّ حَرًّا ؕ— لَوْ كَانُوْا یَفْقَهُوْنَ ۟
തബൂക് യുദ്ധത്തിൽ പങ്കെടുക്കാതെ ചടഞ്ഞിരുന്നവർ, നബി -ﷺ- യെ ധിക്കരിച്ചു കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാതെ മാറിയിരുന്നതിൽ ആഹ്ളാദിച്ചിരിക്കുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചവർ പ്രവർത്തിച്ചതു പോലെ, തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനിറങ്ങുന്നത് അവർ വെറുത്തിരിക്കുന്നു. കപടവിശ്വാസികളിൽ പെട്ട തങ്ങളുടെ സഹോദരങ്ങളോട് അവർ പറഞ്ഞു: നിങ്ങൾ ഈ കടുത്ത ചൂടിൽ പുറപ്പെടേണ്ട! തബൂക്ക് യുദ്ധം കടുത്ത ഉഷ്ണകാലത്താണ് നടന്നത്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: കപടവിശ്വാസികളെ കാത്തിരിക്കുന്ന നരകാഗ്നി അവരീ ഓടിരക്ഷപ്പെടുന്ന വേനൽചൂടിനെക്കാൾ കാഠിന്യമുള്ളതാകുന്നു. അവർക്കത് മനസ്സിലായിരുന്നെങ്കിൽ!
അറബി ഖുർആൻ വിവരണങ്ങൾ:
فَلْیَضْحَكُوْا قَلِیْلًا وَّلْیَبْكُوْا كَثِیْرًا ۚ— جَزَآءً بِمَا كَانُوْا یَكْسِبُوْنَ ۟
അതിനാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിൽ നിന്ന് പിന്തിരിഞ്ഞു പോയ ഇക്കൂട്ടർ തീർന്നു പോകുന്ന ഈ ഐഹികജീവിതത്തിൽ കുറച്ചു കാലം ചിരിക്കട്ടെ! ബാക്കിയുള്ള പാരത്രിക ജീവിതത്തിൽ മുഴുവൻ അവർ കരയുകയും ചെയ്യട്ടെ! ഇഹലോകത്ത് അവർ ചെയ്തു കൂട്ടിയ നിഷേധത്തിനും തിന്മകൾക്കും ധിക്കാരങ്ങൾക്കുമുള്ള പ്രതിഫലമാണത്.
അറബി ഖുർആൻ വിവരണങ്ങൾ:
فَاِنْ رَّجَعَكَ اللّٰهُ اِلٰی طَآىِٕفَةٍ مِّنْهُمْ فَاسْتَاْذَنُوْكَ لِلْخُرُوْجِ فَقُلْ لَّنْ تَخْرُجُوْا مَعِیَ اَبَدًا وَّلَنْ تُقَاتِلُوْا مَعِیَ عَدُوًّا ؕ— اِنَّكُمْ رَضِیْتُمْ بِالْقُعُوْدِ اَوَّلَ مَرَّةٍ فَاقْعُدُوْا مَعَ الْخٰلِفِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ കപടവിശ്വാസത്തിൽ ഉറച്ചു നിലകൊള്ളുന്ന ഈ മുനാഫിഖുകളുടെ കൂട്ടത്തിലേക്ക് അല്ലാഹു താങ്കളെ മടക്കി അയക്കുകയും, മറ്റേതെങ്കിലുമൊരു യുദ്ധത്തിൽ താങ്കളോടൊപ്പം പുറപ്പെടാൻ അവർ അനുവാദം ചോദിക്കുകയും ചെയ്താൽ പറഞ്ഞേക്കുക: കപടവിശ്വാസികളെ! അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിനായി നിങ്ങൾ എന്നോടൊപ്പം ഒരിക്കലും ഇനി പുറപ്പെടുന്നതല്ല. നിങ്ങൾക്കുള്ള ശിക്ഷയാണത്. എന്നോടൊപ്പം നിങ്ങൾ ഉണ്ടാകുന്നത് കൊണ്ട് സംഭവിച്ചേക്കാവുന്ന ഉപദ്രവങ്ങളിൽ നിന്നുള്ള മുൻകരുതലുമാണ് ഈ തീരുമാനം. തബൂക്ക് യുദ്ധത്തിൽ ചടഞ്ഞിരിക്കാനും, പിന്തിനിൽക്കാനുമാണ് നിങ്ങൾ തൃപ്തിപ്പെട്ടത്. അതിനാൽ യുദ്ധത്തിന് വരാൻ കഴിയാതെയിരിക്കുന്ന രോഗികളോടും സ്ത്രീകളോടും കുട്ടികളോടൊപ്പം മാറിയിരുന്നു കൊള്ളുക.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَا تُصَلِّ عَلٰۤی اَحَدٍ مِّنْهُمْ مَّاتَ اَبَدًا وَّلَا تَقُمْ عَلٰی قَبْرِهٖ ؕ— اِنَّهُمْ كَفَرُوْا بِاللّٰهِ وَرَسُوْلِهٖ وَمَاتُوْا وَهُمْ فٰسِقُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികളിൽ പെട്ട ഒരാളുടെയും മയ്യിത്തിന് വേണ്ടി താങ്കൾ നിസ്കരിച്ചു പോകരുത്. അവന് വേണ്ടി പ്രാർത്ഥിക്കാനോ പാപമോചനം തേടുന്നതിനോ അവൻ്റെ ഖബറിന് അരികിൽ നിൽക്കുകയും ചെയ്യരുത്. കാരണം, അവർ അല്ലാഹുവിലും അവൻ്റെ റസൂലിലും അവിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിനെ അനുസരിക്കാതെ ധിക്കാരികളായാണ് അവർ മരിച്ചത്. അത്തരക്കാർക്ക് വേണ്ടി നിസ്കരിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യാൻ പാടില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَا تُعْجِبْكَ اَمْوَالُهُمْ وَاَوْلَادُهُمْ ؕ— اِنَّمَا یُرِیْدُ اللّٰهُ اَنْ یُّعَذِّبَهُمْ بِهَا فِی الدُّنْیَا وَتَزْهَقَ اَنْفُسُهُمْ وَهُمْ كٰفِرُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികളുടെ സമ്പത്തോ അവരുടെ സന്താനങ്ങളോ താങ്കളെ വിസ്മയിപ്പിക്കാതിരിക്കട്ടെ. അല്ലാഹു അതെല്ലാം കൊണ്ട് അവരെ ഇഹലോകത്ത് വെച്ച് തന്നെ ശിക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. അവയെല്ലാം നേടിയെടുക്കാൻ വേണ്ടി അവർ നേരിടുന്ന പ്രയാസങ്ങളും, അവ കാരണത്താൽ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളുമെല്ലാം അവർക്കുള്ള ശിക്ഷയാണ്. അല്ലാഹുവിനെ നിഷേധിക്കുന്ന അവസ്ഥയിൽ തന്നെ അവരുടെ ആത്മാവുകൾ അവരുടെ ശരീരങ്ങളെ വിട്ടുപിരിയുന്നതിനുമത്രെ (ഈ അനുഗ്രഹങ്ങൾ അവർക്ക് നൽകിയിരിക്കുന്നത്).
അറബി ഖുർആൻ വിവരണങ്ങൾ:
وَاِذَاۤ اُنْزِلَتْ سُوْرَةٌ اَنْ اٰمِنُوْا بِاللّٰهِ وَجَاهِدُوْا مَعَ رَسُوْلِهِ اسْتَاْذَنَكَ اُولُوا الطَّوْلِ مِنْهُمْ وَقَالُوْا ذَرْنَا نَكُنْ مَّعَ الْقٰعِدِیْنَ ۟
അല്ലാഹുവിൽ വിശ്വസിക്കാനും, അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാനും കൽപ്പിക്കുന്ന ഒരു സൂറത്ത് (ഖുർആനിലെ അദ്ധ്യായം) അല്ലാഹു തൻ്റെ നബിയുടെ മേൽ അവതരിപ്പിച്ചാൽ അവരുടെ കൂട്ടത്തിൽ സമ്പത്തും സൗകര്യങ്ങളും ഉള്ളവർ താങ്കളോടൊപ്പം പുറപ്പെടാതിരിക്കാൻ അനുമതി ആവശ്യപ്പെടും. അവർ പറയും: 'ദുർബലരും മാറാരോഗികളുമായിട്ടുള്ള, യുദ്ധത്തിൽ പങ്കെടുക്കാതിരിക്കാൻ അനുവാദമുള്ളവരോടൊപ്പം മാറിയിരിക്കാൻ ഞങ്ങളെയും അനുവദിക്കണം.'
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الكافر لا ينفعه الاستغفار ولا العمل ما دام كافرًا.
• കാഫിറുകൾക്കു വേണ്ടി പാപമോചനം തേടുന്നതോ, അവരുടെ തന്നെ സൽകർമ്മങ്ങളോ അവർക്ക് ഉപകാരപ്പെടുകയില്ല. അവർ കാഫിറുകളായിരിക്കുന്ന കാലത്തോളം ഇതുതന്നെയാണ് സ്ഥിതി.

• الآيات تدل على قصر نظر الإنسان، فهو ينظر غالبًا إلى الحال والواقع الذي هو فيه، ولا ينظر إلى المستقبل وما يتَمَخَّض عنه من أحداث.
• തീർത്തും ദീർഘവീക്ഷണമില്ലാത്ത മനുഷ്യരുടെ ചിന്തയിലേക്ക് ഈ ആയത്തുകൾ സൂചന നൽകുന്നു. മനുഷ്യൻ പൊതുവെ തൻ്റെ വർത്തമാന കാലസ്ഥിതിയിലേക്കും, അവൻ്റെ നിലവിലുള്ള അവസ്ഥയും മാത്രമേ കാണുന്നുള്ളൂ. ഭാവിയും, അതിൽ നിന്ന് ഉടലെടുക്കാവുന്ന സംഭവവികാസങ്ങളും അവൻ നോക്കിക്കാണുന്നേയില്ല.

• التهاون بالطاعة إذا حضر وقتها سبب لعقوبة الله وتثبيطه للعبد عن فعلها وفضلها.
• നന്മ ചെയ്യേണ്ട സമയത്ത് അത് ചെയ്യാതെ അലംഭാവം കാണിക്കൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നിറങ്ങാനുള്ള കാരണമാണ്. പിന്നീടൊരിക്കലും അവനെ അല്ലാഹു അത് പ്രവർത്തിക്കാനോ, അതിൻ്റെ മഹത്വം നേടിയെടുക്കാനോ (കഴിയാത്ത രൂപത്തിൽ) അശക്തനാക്കും.

• في الآيات دليل على مشروعية الصلاة على المؤمنين، وزيارة قبورهم والدعاء لهم بعد موتهم، كما كان النبي صلى الله عليه وسلم يفعل ذلك في المؤمنين.
• അല്ലാഹുവിൽ വിശ്വസിച്ചവർക്ക് വേണ്ടി മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുകയും, അവരുടെ ഖബറുകൾ സന്ദർശിക്കുകയും, അവരുടെ മരണശേഷം അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നത് മതത്തിലുള്ള കാര്യമാണെന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. നബി -ﷺ- മുസ്ലിംകളിൽ നിന്ന് മരണപ്പെട്ടവർക്ക് വേണ്ടി അപ്രകാരം ചെയ്യാറുണ്ടായിരുന്നു.

 
പരിഭാഷ അദ്ധ്യായം: ത്തൗബഃ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക