ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (282) ߝߐߘߊ ߘߏ߫: ߣߛߌ߬ߡߛߏ ߝߐߘߊ
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِذَا تَدَایَنْتُمْ بِدَیْنٍ اِلٰۤی اَجَلٍ مُّسَمًّی فَاكْتُبُوْهُ ؕ— وَلْیَكْتُبْ بَّیْنَكُمْ كَاتِبٌ بِالْعَدْلِ ۪— وَلَا یَاْبَ كَاتِبٌ اَنْ یَّكْتُبَ كَمَا عَلَّمَهُ اللّٰهُ فَلْیَكْتُبْ ۚ— وَلْیُمْلِلِ الَّذِیْ عَلَیْهِ الْحَقُّ وَلْیَتَّقِ اللّٰهَ رَبَّهٗ وَلَا یَبْخَسْ مِنْهُ شَیْـًٔا ؕ— فَاِنْ كَانَ الَّذِیْ عَلَیْهِ الْحَقُّ سَفِیْهًا اَوْ ضَعِیْفًا اَوْ لَا یَسْتَطِیْعُ اَنْ یُّمِلَّ هُوَ فَلْیُمْلِلْ وَلِیُّهٗ بِالْعَدْلِ ؕ— وَاسْتَشْهِدُوْا شَهِیْدَیْنِ مِنْ رِّجَالِكُمْ ۚ— فَاِنْ لَّمْ یَكُوْنَا رَجُلَیْنِ فَرَجُلٌ وَّامْرَاَتٰنِ مِمَّنْ تَرْضَوْنَ مِنَ الشُّهَدَآءِ اَنْ تَضِلَّ اِحْدٰىهُمَا فَتُذَكِّرَ اِحْدٰىهُمَا الْاُخْرٰی ؕ— وَلَا یَاْبَ الشُّهَدَآءُ اِذَا مَا دُعُوْا ؕ— وَلَا تَسْـَٔمُوْۤا اَنْ تَكْتُبُوْهُ صَغِیْرًا اَوْ كَبِیْرًا اِلٰۤی اَجَلِهٖ ؕ— ذٰلِكُمْ اَقْسَطُ عِنْدَ اللّٰهِ وَاَقْوَمُ لِلشَّهَادَةِ وَاَدْنٰۤی اَلَّا تَرْتَابُوْۤا اِلَّاۤ اَنْ تَكُوْنَ تِجَارَةً حَاضِرَةً تُدِیْرُوْنَهَا بَیْنَكُمْ فَلَیْسَ عَلَیْكُمْ جُنَاحٌ اَلَّا تَكْتُبُوْهَا ؕ— وَاَشْهِدُوْۤا اِذَا تَبَایَعْتُمْ ۪— وَلَا یُضَآرَّ كَاتِبٌ وَّلَا شَهِیْدٌ ؕ۬— وَاِنْ تَفْعَلُوْا فَاِنَّهٗ فُسُوْقٌ بِكُمْ ؕ— وَاتَّقُوا اللّٰهَ ؕ— وَیُعَلِّمُكُمُ اللّٰهُ ؕ— وَاللّٰهُ بِكُلِّ شَیْءٍ عَلِیْمٌ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ! നിങ്ങൾ ഒരു നിശ്ചിത കാലാവധി വരേക്കുമായി കടമിടപാട് നടത്തുകയാണെങ്കിൽ -അതായത് നിങ്ങൾ പരസ്പരം കടം നൽകുകയാണെങ്കിൽ- ആ കടം നിങ്ങൾ എഴുതി വെക്കുക. ഇസ്ലാമിക നിയമങ്ങളോട് യോജിച്ചു കൊണ്ട്, നീതിയും സത്യവും പാലിച്ചു കൊണ്ട് ഒരു എഴുത്തുകാരൻ അത് നിങ്ങൾക്കിടയിൽ രേഖപ്പെടുത്തി വെക്കട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം നീതിയോടെ എഴുതാൻ വിസമ്മതിക്കരുത്. കടബാധ്യതയുള്ളവൻ പറഞ്ഞുകൊടുക്കുന്ന വാചകം അവൻ എഴുതട്ടെ. (കടബാധ്യതയുള്ളവൻ തന്നെ പറഞ്ഞു കൊടുക്കുന്നതോടെ) തൻ്റെ മേൽ കടമുണ്ടെന്ന കാര്യം അവൻ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അവൻ തൻറെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. കടത്തിൻറെ പരിധിയോ, ഇനമോ, രൂപമോ അവൻ കുറവ് വരുത്തരുത്. ഇനി കടബാധ്യതയുള്ള ആൾ സാമ്പത്തിക ക്രയവിക്രയം ചെയ്യാൻ അറിയാത്തവനോ, പ്രായക്കുറവോ ബുദ്ധിയില്ലായ്മയോ കാരണത്താൽ ദുർബലതയുള്ളവനോ, ബധിരത കാരണത്താൽ കടവാചകം പറഞ്ഞു കൊടുക്കാൻ കഴിയാത്തവനോ ആണെങ്കിൽ അയാളുടെ രക്ഷാധികാരി അയാൾക്ക് വേണ്ടി നീതിപൂർവ്വം വാചകം പറഞ്ഞു കൊടുക്കേണ്ടതാണ്. നീതിമാന്മാരും ബുദ്ധിയുള്ളവരുമായ രണ്ടു പുരുഷന്മാരെ നിങ്ങൾ സാക്ഷികളായി അന്വേഷിക്കുകയും ചെയ്യുക. ഇനി രണ്ട് പുരുഷന്മാരെ സാക്ഷിയായി ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് തൃപ്തികരമായ മതനിഷ്ഠയും വിശ്വസ്തതയുമുള്ള ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയും നിങ്ങൾ സാക്ഷികളാക്കുക. (സ്ത്രീകൾ രണ്ട് പേർ വേണമെന്നു പറഞ്ഞത്) അവരിൽ ഒരുവൾക്ക് തെറ്റ് പറ്റിയാൽ മറ്റവൾ അവളെ ഓർമിപ്പിക്കാൻ വേണ്ടിയാണ്. കടമിടപാടിൻ്റെ സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടാൽ സാക്ഷികൾ അതിൽ നിന്ന് വിട്ടുനിൽക്കരുത്. വിളിക്കപ്പെട്ടാൽ തങ്ങളുടെ സാക്ഷ്യം പറയുക എന്നത് അവരുടെ മേൽ നിർബന്ധമാകുന്നു. ഇടപാട് ചെറുതായാലും വലുതായാലും അതിൻറെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കുന്നതിൽ നിങ്ങൾക്ക് മടുപ്പ് തോന്നരുത്. കടം എഴുതിവെക്കുക എന്നതാണ് അല്ലാഹുവിൻ്റെ ദീനിൽ ഏറ്റവും നീതിപൂർവ്വകമായതും, സാക്ഷ്യം തെളിയിക്കാനും പൂർണ്ണമായി ബോധ്യപ്പെടുത്താനും ഏറ്റവും സഹായകമായുള്ളതും. കടത്തിൻറെ രൂപത്തിലും അവയുടെ കണക്കിലും കാലാവധിയിലും നിങ്ങൾക്ക് സംശയം ജനിക്കാതിരിക്കാൻ കൂടുതൽ അനുയോജ്യമായിട്ടുള്ളതും അതു തന്നെ. എന്നാൽ നിങ്ങൾ അന്യോന്യം നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകൾ -കച്ചവട വസ്തുവും, അതിൻ്റെ വിലയും ഒരേ സമയം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിൽ- ഇതിൽ നിന്നൊഴിവാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ ക്രയവിക്രയം എഴുതിവെക്കേണ്ട ആവശ്യമില്ല എന്നതിനാൽ എഴുത്ത് ഉപേക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ പിന്നീട് തർക്കങ്ങൾ ഉടലെടുക്കാതിരിക്കാൻ (കച്ചവടത്തിൽ) സാക്ഷികളെ നിർത്തുകയാവാം. എഴുത്തുകാരോ സാക്ഷികളോ ദ്രോഹിക്കപ്പെടാൻ പാടില്ല. അവരുടെ രേഖയോ സാക്ഷ്യമോ ആവശ്യപ്പെടുന്നവരെ പ്രയാസപ്പെടുത്താൻ അവർക്കും പാടില്ല. നിങ്ങൾ ഉപദ്രവം ചെയ്യുകയാണെങ്കിൽ അല്ലാഹുവിനെ അനുസരിക്കാതെ, അവനെ ധിക്കരിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. അതിനാൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!- അല്ലാഹുവിൻറെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിരോധങ്ങൾ ഉപേക്ഷിച്ചു കൊണ്ടും നിങ്ങൾ അല്ലാഹുവെ ഭയക്കുക. ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് നന്മയുള്ളത് അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. ഒന്നും അവന് ഗോപ്യമാവുകയില്ല തന്നെ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• وجوب تسمية الأجل في جميع المداينات وأنواع الإجارات.
• കടമിടപാടുകളും, മറ്റെല്ലാം സാമ്പത്തിക ക്രയവിക്രയങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കുക എന്നത് ദീനിൻ്റെ നിർദേശങ്ങളിൽ പെട്ടതാകുന്നു. പിന്നീട് അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും ഉടലെടുക്കാതിരിക്കാൻ അതാണ് ഏറ്റവും നല്ലത്.

• (ശാരീരികമോ മാനസികമോ ആയ) ദൗർബല്യങ്ങളോ, ബുദ്ധിക്കുറവോ, പ്രായക്കുറവോ പോലുള്ള കാരണങ്ങളാൽ പരിമിതകളുള്ളവർക്ക് രക്ഷകർത്താക്കളാകാം.

• കടങ്ങളും അവകാശങ്ങളും അംഗീകരിച്ചുള്ള സാക്ഷ്യപത്രം നിയമമാക്കപ്പെട്ടിരിക്കുന്നു.

• സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുന്നതിൻ്റെയും, അതിൽ നീതി പാലിക്കുന്നതിൻ്റെയും പൂർണ്ണതയുടെ ഭാഗമാണ് എഴുത്തിൻ്റെ ലിപിയും അതിലെ വാചകഘടനയും നന്നാക്കുക എന്നതും, ഓരോ ഇടപാടുകളിലും പരിഗണിക്കപ്പെടുന്ന സാങ്കേതിക പദങ്ങൾ ഉപയോഗിക്കുക എന്നതും.

• സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യുന്നതിൻ്റെ പേരിൽ അവകാശങ്ങൾ ഉള്ളവരെയോ, അവ രേഖപ്പെടുത്തിയവരെയോ, അതിന് സാക്ഷി നിൽക്കുന്നവരെയോ പ്രയാസപ്പെടുത്തുക പാടില്ല.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (282) ߝߐߘߊ ߘߏ߫: ߣߛߌ߬ߡߛߏ ߝߐߘߊ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫߸ ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߢߊߢߌߣߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫.

ߘߊߕߎ߲߯ߠߌ߲