ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (12) ߝߐߘߊ ߘߏ߫: ߡߏ߬ߛߏ ߟߎ߬ ߝߐߘߊ
وَلَكُمْ نِصْفُ مَا تَرَكَ اَزْوَاجُكُمْ اِنْ لَّمْ یَكُنْ لَّهُنَّ وَلَدٌ ۚ— فَاِنْ كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ مِنْ بَعْدِ وَصِیَّةٍ یُّوْصِیْنَ بِهَاۤ اَوْ دَیْنٍ ؕ— وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ اِنْ لَّمْ یَكُنْ لَّكُمْ وَلَدٌ ۚ— فَاِنْ كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُمْ مِّنْ بَعْدِ وَصِیَّةٍ تُوْصُوْنَ بِهَاۤ اَوْ دَیْنٍ ؕ— وَاِنْ كَانَ رَجُلٌ یُّوْرَثُ كَلٰلَةً اَوِ امْرَاَةٌ وَّلَهٗۤ اَخٌ اَوْ اُخْتٌ فَلِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ ۚ— فَاِنْ كَانُوْۤا اَكْثَرَ مِنْ ذٰلِكَ فَهُمْ شُرَكَآءُ فِی الثُّلُثِ مِنْ بَعْدِ وَصِیَّةٍ یُّوْصٰی بِهَاۤ اَوْ دَیْنٍ ۙ— غَیْرَ مُضَآرٍّ ۚ— وَصِیَّةً مِّنَ اللّٰهِ ؕ— وَاللّٰهُ عَلِیْمٌ حَلِیْمٌ ۟ؕ
ഭർത്താക്കന്മാരേ! നിങ്ങളുടെ ഭാര്യമാർ വിട്ടേച്ചു പോയ സ്വത്തിൻ്റെ പകുതി നിങ്ങൾക്ക് ഉണ്ട്. നിങ്ങളിൽ നിന്നോ, മറ്റേതെങ്കിലും വിവാഹത്തിൽ നിന്നോ അവർക്ക് ആൺമക്കളോ പെൺമക്കളോ ആയി സന്താനങ്ങൾ ഒന്നുമില്ലെങ്കിലാണത്. ഇനി അവർക്ക് സന്താനമുണ്ടെങ്കിൽ -അതിനി ആൺമക്കളോ പെൺമക്കളോ ആകട്ടെ- അപ്പോൾ നിങ്ങൾക്ക് അവർ വിട്ടേച്ചു പോയ സ്വത്തിൻ്റെ നാലിലൊന്നാണ് ഉണ്ടായിരിക്കുക. അവരുടെ വസ്വിയ്യത്ത് നടപ്പിലാക്കുകയും, അവരുടെ മേലുള്ള കടബാധ്യത തീർക്കുകയും ചെയ്തതിന് ശേഷമായിരിക്കും അത്. ഭർത്താക്കന്മാരേ! നിങ്ങൾ ഉപേക്ഷിച്ചതിൻ്റെ നാലിലൊന്ന് നിങ്ങളുടെ ഭാര്യമാർക്കുണ്ടായിരിക്കും. നിങ്ങൾക്ക് അവരിൽ നിന്നോ മറ്റാരിൽ നിന്നെങ്കിലുമോ ആൺമക്കളോ പെൺമക്കളോ ആയി സന്താനങ്ങളൊന്നും ഇല്ലെങ്കിലാണത്. ഇനി നിങ്ങൾക്ക് ആൺമക്കളോ പെൺമക്കളോ ആയി സന്താനങ്ങളുണ്ടെങ്കിൽ നിങ്ങളുടെ ഭാര്യമാർക്ക് നിങ്ങൾ വിട്ടേച്ചു പോയ സ്വത്തിൻ്റെ എട്ടിലൊന്നാണ് ലഭിക്കുക. നിങ്ങളുടെ വസ്വിയ്യത് നടപ്പിലാക്കപ്പെടുകയും, നിങ്ങളുടെ മേലുള്ള കടബാധ്യതകൾ തീർക്കുകയും ചെയ്തതിന് ശേഷമാണത്. ഒരു പുരുഷൻ മാതാപിതാക്കളോ സന്താനങ്ങളോ ഇല്ലാതെ മരണപ്പെട്ടാൽ -അതല്ലെങ്കിൽ ഒരു സ്ത്രീ മാതാപിതാക്കളോ സന്താനങ്ങളോ ഇല്ലാതെ മരണപ്പെട്ടാൽ- മരിച്ച വ്യക്തിക്ക് മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടെങ്കിൽ അവർക്കോരോരുത്തർക്കും ആറിലൊന്ന് ഓഹരിയായി വിഹിതം നൽകപ്പെടണം. മാതാവൊത്ത സഹോദരങ്ങൾ -അവർ പുരുഷന്മാരായാലും സ്ത്രീകളായാലും- ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ അവർക്കെല്ലാവർക്കും കൂടി മൂന്നിലൊന്നാണ് നൽകപ്പെടുക; അവരത് പങ്കിട്ടെടുക്കേണ്ടതാണ്. ഉമ്മയൊത്ത സഹോദരങ്ങളുടെ ഓഹരിയിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെയാണ്. ഈ വിഹിതം അവർ എടുക്കേണ്ടത് മരിച്ച വ്യക്തിയുടെ വസ്വിയ്യത്ത് നടപ്പിലാക്കുകയും, അയാളുടെ മേലുള്ള കടം തീർക്കുകയും ചെയ്തതിന് ശേഷമാണ്. എന്നാൽ ഈ പറയപ്പെട്ട വസ്വിയ്യത് അനന്തരാവകാശികൾക്ക് ഉപദ്രവകരമായിരിക്കരുത് എന്ന നിബന്ധനയുണ്ട്; ഉദാഹരണത്തിന് അയാളുടെ സ്വത്തിൻ്റെ മൂന്നിലൊന്നിൽ കൂടുതൽ വസ്വിയ്യത് ചെയ്യുക എന്നത് (ഉപദ്രവകരമാണ്). ഈ ആയത്ത് ഉൾക്കൊള്ളുന്ന ഈ വിധിവിലക്കുകൾ അല്ലാഹുവിൽ നിന്ന് നിങ്ങൾക്കുള്ള കരാറാണ്; അവൻ അത് നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയിരിക്കുന്നു. തൻ്റെ ദാസന്മാർക്ക് ഇഹലോകത്തും പരലോകത്തും പ്രയോജനകരമായത് ഏതെന്ന് നന്നായി അറിയുന്നവനാകുന്നു അല്ലാഹു. തെറ്റ് ചെയ്തവരെ ധൃതിയിൽ ശിക്ഷിക്കാത്ത, അങ്ങേയറ്റം സഹനമുള്ളവനുമാകുന്നു അവൻ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• لا تقسم الأموال بين الورثة حتى يقضى ما على الميت من دين، ويخرج منها وصيته التي لا يجوز أن تتجاوز ثلث ماله.
• മരിച്ച വ്യക്തിയുടെ മേലുള്ള കടം കൊടുത്തു തീർക്കുകയും, തൻ്റെ സമ്പത്തിൻ്റെ മൂന്നിലൊന്നിൽ അധികരിക്കാത്ത അദ്ദേഹത്തിൻ്റെ വസ്വിയ്യത്ത് നടപ്പിലാക്കുകയും ചെയ്യാതെ അനന്തരസ്വത്ത് വീതിക്കാൻ പാടില്ല.

• التحذير من التهاون في قسمة المواريث؛ لأنها عهد الله ووصيته لعباده المؤمنين؛ فلا يجوز تركها أو التهاون فيها.
• അനന്തരസ്വത്ത് വിഹിതം വെക്കുന്നതിലുള്ള അശ്രദ്ധയെ ഈ ആയത്തുകൾ ശക്തമായി താക്കീത് ചെയ്യുന്നു. കാരണം, ഈ വിധിവിലക്കുകൾ അല്ലാഹുവിൽ നിന്നുള്ള കരാറും, അവൻ്റെ വിശ്വാസികളായ ദാസന്മാരോടുള്ള നിർദേശവുമാണ്. അതിനാൽ അത് ഉപേക്ഷിക്കുകയോ, അതിൽ ഉദാസീനത കാണിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല.

• من علامات الإيمان امتثال أوامر الله، وتعظيم نواهيه، والوقوف عند حدوده.
• അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ നിഷിദ്ധമാക്കിയതിനെ ഗൗരവത്തോടെ കാണുകയും, അല്ലാഹുവിൻ്റെ വിധിവിലക്കുകൾ പാലിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ അടയാളത്തിൽ പെട്ടതാണ്.

• من عدل الله تعالى وحكمته أن من أطاعه وعده بأعظم الثواب، ومن عصاه وتعدى حدوده توعده بأعظم العقاب.
• അല്ലാഹുവിനെ അനുസരിച്ചവർക്ക് അവൻ ഏറ്റവും മഹത്തരമായ പ്രതിഫലം വാഗ്ദാനം ചെയ്തുവെന്നതും, അവനെ ധിക്കരിക്കുകയും അവൻ്റെ വിധിവിലക്കുകൾ ലംഘിക്കുകയും ചെയ്തവർക്ക് ഏറ്റവും കടുത്ത ശിക്ഷ താക്കീത് നൽകുകയും ചെയ്തു എന്നത് അല്ലാഹുവിൻ്റെ നീതിയുടെയും അവൻ്റെ യുക്തിയുടെയും ഭാഗമാണ്.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (12) ߝߐߘߊ ߘߏ߫: ߡߏ߬ߛߏ ߟߎ߬ ߝߐߘߊ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫߸ ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߢߊߢߌߣߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫.

ߘߊߕߎ߲߯ߠߌ߲