ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (15) ߝߐߘߊ ߘߏ߫: ߡߏ߬ߛߏ ߟߎ߬ ߝߐߘߊ
وَالّٰتِیْ یَاْتِیْنَ الْفَاحِشَةَ مِنْ نِّسَآىِٕكُمْ فَاسْتَشْهِدُوْا عَلَیْهِنَّ اَرْبَعَةً مِّنْكُمْ ۚ— فَاِنْ شَهِدُوْا فَاَمْسِكُوْهُنَّ فِی الْبُیُوْتِ حَتّٰی یَتَوَفّٰهُنَّ الْمَوْتُ اَوْ یَجْعَلَ اللّٰهُ لَهُنَّ سَبِیْلًا ۟
നിങ്ങളുടെ സ്ത്രീകളിൽ നിന്ന് അവിവാഹിതരായവരോ വിവാഹിതരായവരോ വ്യഭിചാരമെന്ന മ്ലേഛവൃത്തി പ്രവർത്തിച്ചെങ്കിൽ അവർക്കെതിരെ മുസ്ലിംകളും നീതിമാന്മാരുമായ നാല് പുരുഷന്മാരെ സാക്ഷി നിർത്തുക. അവൾ അപ്രകാരം ചെയ്തുവെന്ന് അവർ സാക്ഷ്യം പറഞ്ഞാൽ അവർക്കുള്ള ശിക്ഷയായി കൊണ്ട് അവരെ നിങ്ങൾ വീടുകളിൽ പിടിച്ചു വെക്കുക; അങ്ങനെ അവർ മരണപ്പെടുന്നത് വരെയോ അല്ലാഹു വീട്ടുതടങ്കലല്ലാത്ത മറ്റെന്തെങ്കിലും മാർഗം കൊണ്ടുവരികയോ ചെയ്യുന്നത് വരെ (അപ്രകാരം അവരെ തടവിലാക്കുക). ശേഷം അല്ലാഹു അവർക്കുള്ള മാർഗം വിശദീകരിച്ചു. വ്യഭിചരിച്ചയാൾ വിവാഹം കഴിച്ചിട്ടില്ലെങ്കിൽ നൂറ് തവണ അടിക്കുകയും, ഒരു വർഷത്തേക്ക് നാടു കടുത്തുകയും ചെയ്യുക. വിവാഹിതയാണെങ്കിൽ എറിഞ്ഞു കൊല്ലുക എന്നതാണ് പിന്നീട് അവതരിച്ച ആ വിധി.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• ارتكاب فاحشة الزنى من أكثر المعاصي خطرًا على الفرد والمجتمع؛ ولهذا جاءت العقوبات عليها شديدة.
• വ്യക്തിയിലും സമൂഹത്തിലും ഏറ്റവുമധികം അപകടം സൃഷ്ടിക്കുന്ന തിന്മകളിലൊന്നാണ് വ്യഭിചാരമെന്ന മ്ലേഛവൃത്തി പ്രവർത്തിക്കുക എന്നത്. അതിനാൽ ഈ തിന്മക്കുള്ള ശിക്ഷ വളരെ കഠിനമായ രൂപത്തിലാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

• لطف الله ورحمته بعباده حيث فتح باب التوبة لكل مذنب، ويسر له أسبابها، وأعانه على سلوك سبيلها.
• അല്ലാഹുവിൻ്റെ അടിമകളോട് അവൻ പുലർത്തുന്ന ഔദാര്യവും അവൻ്റെ കാരുണ്യവും. തിന്മ ചെയ്ത എല്ലാവർക്ക് മുൻപിലും പശ്ചാത്താപത്തിൻ്റെ വാതിലുകൾ അവൻ തുറന്നു വെച്ചിരിക്കുന്നു. അതിൻ്റെ വഴികൾ അവൻ എളുപ്പമുള്ളതാക്കുകയും, ആ മാർഗത്തിൽ പ്രവേശിക്കാൻ അവൻ അവരെ സഹായിക്കുകയും ചെയ്തിരിക്കുന്നു.

• كل من عصى الله تعالى بعمد أو بغير عمد فهو جاهل بقدر من عصاه جل وعلا، وجاهل بآثار المعاصي وشؤمها عليه.
• ബോധപൂർവ്വമോ അല്ലാതെയോ ആകട്ടെ; അല്ലാഹുവിനെ ധിക്കരിക്കുന്നവരെല്ലാം യഥാർത്ഥത്തിൽ അറിവില്ലാത്തവർ തന്നെയാണ്. അവൻ ധിക്കരിച്ചത് ആരെയാണെന്ന് -അല്ലാഹുവിൻ്റെ മഹത്വമെന്താണെന്ന്- അവന് ബോധ്യപ്പെട്ടിട്ടില്ല. തിന്മകളുടെ ഉപദ്രവങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളും അവന് മനസ്സിലായിട്ടുമില്ല.

• من أسباب استمرار الحياة الزوجية أن يكون نظر الزوج متوازنًا، فلا يحصر نظره فيما يكره، بل ينظر أيضا إلى ما فيه من خير، وقد يجعل الله فيه خيرًا كثيرًا.
• ദാമ്പത്യബന്ധം മുന്നോട്ടു പോകാനുള്ള മാർഗങ്ങളിൽ പെട്ടതാണ് ഭാര്യയെ കുറിച്ച് ഭർത്താവിനുള്ള കാഴ്ചപ്പാട് കൃത്യമാവുക എന്നത്. തനിക്ക് വെറുപ്പുണ്ടാക്കുന്നതിലേക്ക് മാത്രം നോക്കാതെ, അവളിലെ നന്മകളിലേക്കും അയാൾ നോക്കട്ടെ. അല്ലാഹു ചിലപ്പോൾ അതിൽ ധാരാളം നന്മകൾ വേറെയും നിശ്ചയിച്ചേക്കാം.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (15) ߝߐߘߊ ߘߏ߫: ߡߏ߬ߛߏ ߟߎ߬ ߝߐߘߊ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫߸ ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߢߊߢߌߣߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫.

ߘߊߕߎ߲߯ߠߌ߲