ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߖߎߡߊ ߝߐߘߊ   ߟߝߊߙߌ ߘߏ߫:

സൂറത്തുൽ ജുമുഅഃ

ߝߐߘߊ ߟߊߢߌߣߌ߲ ߘߏ߫:
الامتنان على الأمة وتفضيلها برسولها، وبيان فضل يوم الجمعة.
അല്ലാഹുവിൻ്റെ ദൂതരെ കൊണ്ട് ഈ സമൂഹത്തിന് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ ഓർമ്മപ്പെടുത്തുകയും, അവർക്ക് ലഭിച്ച ശ്രേഷ്ഠത വിവരിക്കുകയും, വെള്ളിയാഴ്ച്ച ദിവസത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

یُسَبِّحُ لِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ الْمَلِكِ الْقُدُّوْسِ الْعَزِیْزِ الْحَكِیْمِ ۟
ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികളും അല്ലാഹുവിനെ അവന് യോജ്യമല്ലാത്ത എല്ലാ ന്യൂനതകളുടെ വിശേഷണങ്ങളിൽ നിന്നും പരിശുദ്ധിപ്പെടുത്തുകയും, മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അവനാകുന്നു സർവ്വ അധികാരങ്ങളുമുള്ള ഏകരാജാവായ 'അൽ-മലികും', എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ 'അൽ-ഖുദ്ദൂസും', ഒരാൾക്കും തന്നെ പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അൽ-അസീസും', തൻ്റെ സൃഷ്ടിപ്പിലും വിധിവിലക്കുകളിലും വിധിനിർണയത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മാകുന്നു അവൻ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
هُوَ الَّذِیْ بَعَثَ فِی الْاُمِّیّٖنَ رَسُوْلًا مِّنْهُمْ یَتْلُوْا عَلَیْهِمْ اٰیٰتِهٖ وَیُزَكِّیْهِمْ وَیُعَلِّمُهُمُ الْكِتٰبَ وَالْحِكْمَةَ ۗ— وَاِنْ كَانُوْا مِنْ قَبْلُ لَفِیْ ضَلٰلٍ مُّبِیْنٍ ۟ۙ
എഴുതുകയോ വായിക്കുകയോ ചെയ്യാനറിയാത്ത അറബികൾക്കിടയിൽ അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവൻ (അല്ലാഹു). അല്ലാഹു അദ്ദേഹത്തിൻ്റെ മേൽ അവതരിപ്പിച്ച ആയത്തുകൾ അവർക്ക് അദ്ദേഹം ഓതികേൾപ്പിക്കുകയും, നിഷേധത്തിൽ നിന്നും ദുസ്വഭാവങ്ങളിൽ നിന്നും അവരെ അദ്ദേഹം ശുദ്ധീകരിക്കുകയും ചെയ്യുന്നു. അവർക്ക് ഖുർആനും സുന്നത്തും അദ്ദേഹം പഠിപ്പിച്ചു നൽകുകയും ചെയ്യുന്നു. അവരാകട്ടെ അദ്ദേഹം നിയോഗിക്കപ്പെടുന്നതിന് മുൻപ് സത്യത്തിൽ നിന്ന് വ്യക്തമായ വഴികേടിലായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും, രക്തം ചിന്തുകയും, കുടുംബബന്ധം മുറിക്കുകയും ചെയ്യുന്നവരായിരുന്നു അവർ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَّاٰخَرِیْنَ مِنْهُمْ لَمَّا یَلْحَقُوْا بِهِمْ ؕ— وَهُوَ الْعَزِیْزُ الْحَكِیْمُ ۟
ഈ ദൂതനെ അല്ലാഹു അറബികളിലും അനറബികളിലും പെട്ട -ഇതുവരെ വന്നിട്ടില്ലാത്തവരിലേക്കും- നിയോഗിച്ചിരിക്കുന്നു. അവർ വഴിയേ ഇവരോട് ചേരുന്നതാണ്. ഒരാൾക്കും തന്നെ പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അൽ-അസീസും', തൻ്റെ സൃഷ്ടിപ്പിലും വിധിവിലക്കുകളിലും വിധിനിർണയത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മാകുന്നു അവൻ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ذٰلِكَ فَضْلُ اللّٰهِ یُؤْتِیْهِ مَنْ یَّشَآءُ ؕ— وَاللّٰهُ ذُو الْفَضْلِ الْعَظِیْمِ ۟
അറബികളിലേക്കും അല്ലാത്തവരിലേക്കും ഒരു ദൂതനെ നിയോഗിച്ചു എന്ന ഇക്കാര്യം അല്ലാഹുവിൻ്റെ അനുഗ്രഹമാകുന്നു. ഉദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു. അല്ലാഹു ധാരാളമായി നന്മ നൽകുന്നവനാകുന്നു; അതിൽ പെട്ടതാണ് ഈ സമുദായത്തിലെ മുഴുവൻ മനുഷ്യരിലേക്കുമായി അവൻ ഒരു ദൂതനെ നിയോഗിച്ചു എന്നത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
مَثَلُ الَّذِیْنَ حُمِّلُوا التَّوْرٰىةَ ثُمَّ لَمْ یَحْمِلُوْهَا كَمَثَلِ الْحِمَارِ یَحْمِلُ اَسْفَارًا ؕ— بِئْسَ مَثَلُ الْقَوْمِ الَّذِیْنَ كَذَّبُوْا بِاٰیٰتِ اللّٰهِ ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الظّٰلِمِیْنَ ۟
തൗറാത്തിലുള്ളത് പ്രാവർത്തികമാക്കാൻ ബാധ്യതയുള്ള യഹൂദന്മാർ തങ്ങളുടെ മേൽ ഏൽപ്പിക്കപ്പെട്ട ബാധ്യത ഉപേക്ഷിച്ചതിൻ്റെ ഉപമ വലിയ ഗ്രന്ഥങ്ങൾ ചുമക്കുന്ന കഴുതയുടെ ഉപമയാണ്. തൻ്റെ മുകളിലുള്ളത് എന്താണെന്ന് അതിനറിയുകയില്ല; പുസ്തകമാണോ അതോ മറ്റു വല്ലതുമാണോ?! അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരുടെ ഉപമ എത്ര വികൃതമായിരിക്കുന്നു! അല്ലാഹു അതിക്രമികളായ സമൂഹത്തിന് സത്യം സ്വീകരിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നതല്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
قُلْ یٰۤاَیُّهَا الَّذِیْنَ هَادُوْۤا اِنْ زَعَمْتُمْ اَنَّكُمْ اَوْلِیَآءُ لِلّٰهِ مِنْ دُوْنِ النَّاسِ فَتَمَنَّوُا الْمَوْتَ اِنْ كُنْتُمْ صٰدِقِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! പറയുക: മനുഷ്യരുടെ കൈകടത്തലുകൾ സംഭവിച്ച ശേഷവും യഹൂദ മതത്തിൽ തുടരുന്നവരേ! എല്ലാ മനുഷ്യരിൽ നിന്നും നിങ്ങൾ മാത്രമാണ് അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരെന്ന് നിങ്ങൾ ജൽപ്പിക്കുന്നെങ്കിൽ നിങ്ങൾ മരണം കൊതിക്കുക. -നിങ്ങളുടെ ജൽപ്പനപ്രകാരം- അല്ലാഹു നിങ്ങൾക്ക് മാത്രം പ്രത്യേകമാക്കി വെച്ചിരിക്കുന്ന ആദരവ് ഉടനെ ലഭിക്കാൻ അതാണല്ലോ ഒരു വഴിയുള്ളത്. എല്ലാവർക്കുമിടയിൽ നിങ്ങൾ മാത്രമാണ് അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരെന്ന നിങ്ങളുടെ വാദം സത്യസന്ധമാണെങ്കിൽ അതാണല്ലോ വേണ്ടത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَلَا یَتَمَنَّوْنَهٗۤ اَبَدًا بِمَا قَدَّمَتْ اَیْدِیْهِمْ ؕ— وَاللّٰهُ عَلِیْمٌۢ بِالظّٰلِمِیْنَ ۟
എന്നാൽ അവർ ഒരിക്കലും മരണം കൊതിക്കുകയില്ല. തങ്ങൾ ചെയ്തു കൂട്ടിയ നിഷേധവും തിന്മകളും അതിക്രമങ്ങളും, തൗറാത്ത് വെട്ടിത്തിരുത്തുകയും മാറ്റം വരുത്തുകയും ചെയ്തതുമെല്ലാം കാരണത്താൽ അവർ ആഗ്രഹിക്കുന്നത് ഭൂമിയിൽ ശാശ്വതരായി വസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ്. അല്ലാഹുവിന് അതിക്രമികളെ നന്നായി അറിയാം. അവന് അവരുടെ പ്രവർത്തനങ്ങളൊന്നും അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ അവർക്ക് നൽകുകയും ചെയ്യുന്നതാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
قُلْ اِنَّ الْمَوْتَ الَّذِیْ تَفِرُّوْنَ مِنْهُ فَاِنَّهٗ مُلٰقِیْكُمْ ثُمَّ تُرَدُّوْنَ اِلٰی عٰلِمِ الْغَیْبِ وَالشَّهَادَةِ فَیُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! ഈ യഹൂദരോട് പറയുക: തീർച്ചയായും നിങ്ങൾ ഏതൊരു മരണത്തിൽ നിന്നാണോ ഭയന്നോടിക്കൊണ്ടിരിക്കുന്നത്; അത് നിങ്ങളെ -ഉടനെയോ കുറച്ച് കഴിഞ്ഞോ- കണ്ടുമുട്ടുക തന്നെ ചെയ്യും. യാതൊരു സംശയവും അക്കാര്യത്തിലില്ല. ശേഷം നിങ്ങൾ അന്ത്യനാളിൽ മറഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്ന അല്ലാഹുവിൻ്റെ അടുക്കലേക്ക് തന്നെ മടക്കപ്പെടുന്നതാണ്. അവന് അതിലൊന്നും അവ്യക്തമാവുകയില്ല. നിങ്ങൾ ഭൂമിയിൽ ചെയ്തു കൂട്ടിയതെല്ലാം അവൻ നിങ്ങളെ അറിയിക്കുന്നതാണ്; അതിനുള്ള പ്രതിഫലവും അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• عظم منة النبي صلى الله عليه وسلم على البشرية عامة وعلى العرب خصوصًا، حيث كانوا في جاهلية وضياع.
* നബി -ﷺ- യുടെ നിയോഗം കൊണ്ട് വഴികേടിലും അസ്ഥിരതയിലുമായിരുന്ന അറബികൾക്ക് പ്രത്യേകമായും, മറ്റെല്ലാ ജനങ്ങൾക്ക് പൊതുവെയും ലഭിച്ച മഹത്തരമായ ഔദാര്യം.

• الهداية فضل من الله وحده، تطلب منه وتستجلب بطاعته.
* സന്മാർഗം സ്വീകരിക്കാൻ കഴിയുക എന്നത് അല്ലാഹുവിൻ്റെ ഔദാര്യം മാത്രമാണ്; അത് അവനോടാണ് ചോദിക്കേണ്ടത്. അവനെ അനുസരിച്ച് കൊണ്ടാണ് നേടിയെടുക്കാൻ ശ്രമിക്കേണ്ടത്.

• تكذيب دعوى اليهود أنهم أولياء الله؛ بتحدّيهم أن يتمنوا الموت إن كانوا صادقين في دعواهم لأن الولي يشتاق لحبيبه.
* അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാർ തങ്ങളാണ് എന്ന യഹൂദരുടെ ജൽപ്പനം കളവാണെന്ന് വ്യക്തമാക്കൽ. അവരുടെ വാദം സത്യസന്ധമായിരുന്നെങ്കിൽ അവർ മരണം ആഗ്രഹിക്കട്ടെ എന്നാണ് അല്ലാഹുവിൻ്റെ വെല്ലുവിളി. കാരണം ഇഷ്ടക്കാർ തങ്ങളെ സ്നേഹിക്കുന്നവനെ കാണാൻ ആഗ്രഹിക്കുമല്ലോ?!

یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِذَا نُوْدِیَ لِلصَّلٰوةِ مِنْ یَّوْمِ الْجُمُعَةِ فَاسْعَوْا اِلٰی ذِكْرِ اللّٰهِ وَذَرُوا الْبَیْعَ ؕ— ذٰلِكُمْ خَیْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! വെള്ളിയാഴ്ച്ച ദിവസം ഖത്വീബ് (വെള്ളിയാഴ്ച്ച ദിവസം മസ്ജിദുകളിലെ പ്രസംഗത്തിന് നേതൃത്വം നൽകുന്നയാൾ) മിമ്പറിൽ (പ്രസംഗപീഠം) കയറിയതിന് ശേഷം മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) ബാങ്ക് വിളിച്ചാൽ ഖുതുബയിലും നിസ്കാരത്തിലും പങ്കെടുക്കാൻ നിങ്ങൾ മസ്ജിദിലേക്ക് ധൃതിയിൽ നടക്കുക. (ആ സമയം) കച്ചവടം നിങ്ങൾ ഉപേക്ഷിക്കുക; അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് നിങ്ങളെ അത് അശ്രദ്ധയിലാക്കും. (ഇസ്ലാമിൽ) വിശ്വസിച്ചവരേ! ഈ പറയപ്പെട്ട ധൃതിയിലുള്ള നടത്തവും ജുമുഅയുടെ ബാങ്ക് വിളിക്കപ്പെട്ടാൽ കച്ചവടം ഉപേക്ഷിക്കലുമെല്ലാം ചെയ്യുന്നതാണ് നിങ്ങൾക്ക് കൂടുതൽ ഗുണകരമായിട്ടുള്ളത്. നിങ്ങൾക്ക് അത് അറിയുമെങ്കിൽ, അല്ലാഹു നിങ്ങളോട് കൽപ്പിച്ചത് നിങ്ങൾ പ്രാവർത്തികമാക്കുക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَاِذَا قُضِیَتِ الصَّلٰوةُ فَانْتَشِرُوْا فِی الْاَرْضِ وَابْتَغُوْا مِنْ فَضْلِ اللّٰهِ وَاذْكُرُوا اللّٰهَ كَثِیْرًا لَّعَلَّكُمْ تُفْلِحُوْنَ ۟
ജുമുഅ നിസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ നിങ്ങൾ അനുവദനീയമായ സമ്പാദ്യം നേടിയെടുക്കാനും, നിങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിക്കാനും ഭൂമിയിൽ വ്യാപിച്ചു കൊള്ളുക. അനുവദനീയമായ സമ്പാദന മാർഗങ്ങളിലൂടെയും, ലാഭങ്ങളിലൂടെയും അല്ലാഹുവിൻ്റെ ഔദാര്യം നിങ്ങൾ തേടിക്കൊള്ളുക. ജോലിയിലായിരിക്കുമ്പോഴും നിങ്ങൾ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക. പണം സമ്പാദിക്കുന്നത് അല്ലാഹുവിനെ സ്മരിക്കുന്നതിനെ നിങ്ങളെ മറപ്പിക്കരുത്. നിങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുക്കാനും, നിങ്ങൾ ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടാനും നിങ്ങൾക്ക് സാധിച്ചേക്കാം.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاِذَا رَاَوْا تِجَارَةً اَوْ لَهْوَا ١نْفَضُّوْۤا اِلَیْهَا وَتَرَكُوْكَ قَآىِٕمًا ؕ— قُلْ مَا عِنْدَ اللّٰهِ خَیْرٌ مِّنَ اللَّهْوِ وَمِنَ التِّجَارَةِ ؕ— وَاللّٰهُ خَیْرُ الرّٰزِقِیْنَ ۟۠
മുസ്ലിംകളിൽ പെട്ട ചിലർ എന്തെങ്കിലും കച്ചവടമോ വിനോദമോ കണ്ടാൽ -നിന്നെ മിമ്പറിൽ കാഴ്ച്ചക്കാരനാക്കി നിർത്തി- അത് കാണുന്നതിനായി അവർ പിരിഞ്ഞു പോകുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: സൽകർമ്മങ്ങൾ ചെയ്യുന്നതിന് അല്ലാഹുവിങ്കലുള്ള പ്രതിഫലമാണ് നിങ്ങൾ ഇറങ്ങിപ്പോകാൻ കാരണമായ കച്ചവടത്തെക്കാളും വിനോദത്തേക്കാളും നല്ലത്. അല്ലാഹുവാണ് ഉപജീവനം നൽകുന്നവരിൽ ഏറ്റവും നല്ലവൻ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• وجوب السعي إلى الجمعة بعد النداء وحرمة ما سواه من الدنيا إلا لعذر.
* ജുമുഅഃയുടെ ബാങ്ക് വിളിക്കപ്പെട്ടാൽ അതിലേക്ക് ധൃതിപ്പെട്ട് പോവുക എന്നത് നിർബന്ധമാണെന്നും, ഭൗതിക ഇടപാടുകൾ അതിന് ശേഷം നടത്തുന്നത് -ന്യായമായ വല്ല ഒഴിവുകഴിവുമുണ്ടെങ്കിലല്ലാതെ- നിഷിദ്ധമാണെന്നും അറിയിക്കുന്നു.

• تخصيص سورة للمنافقين فيه تنبيه على خطورتهم وخفاء أمرهم.
* മുനാഫിഖുകളുടെ വിഷയം പ്രതിപാദിക്കുന്നതിന് മാത്രമായി ഒരു അദ്ധ്യായം നിശ്ചയിക്കപ്പെട്ടതിൽ നിന്ന് അവരെ കൊണ്ടുള്ള അപകടവും, അവരുടെ കാര്യങ്ങളുടെ അവ്യക്തതയും മനസ്സിലാക്കാം.

• العبرة بصلاح الباطن لا بجمال الظاهر ولا حسن المنطق.
* പുറമേക്കുള്ള ഭംഗിയിലും മനോഹരമായ സംസാരത്തിലുമല്ല ; അകം ശുദ്ധമാണോ എന്നതിലാണ് കാര്യം.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߖߎߡߊ ߝߐߘߊ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫߸ ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߢߊߢߌߣߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫.

ߘߊߕߎ߲߯ߠߌ߲