ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (5) ߝߐߘߊ ߘߏ߫: ߖߘߍ߬ߟߊ߬ߛߊߦߌ ߝߐߘߊ
فَاِذَا انْسَلَخَ الْاَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِیْنَ حَیْثُ وَجَدْتُّمُوْهُمْ وَخُذُوْهُمْ وَاحْصُرُوْهُمْ وَاقْعُدُوْا لَهُمْ كُلَّ مَرْصَدٍ ۚ— فَاِنْ تَابُوْا وَاَقَامُوا الصَّلٰوةَ وَاٰتَوُا الزَّكٰوةَ فَخَلُّوْا سَبِیْلَهُمْ ؕ— اِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟
നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങൾ നിർഭയത്വം വാഗ്ദാനം നൽകിയ, യുദ്ധം നിഷിദ്ധമാക്കപ്പെട്ട പരിശുദ്ധ മാസങ്ങൾ അവസാനിച്ചാൽ ബഹുദൈവാരാധകരെ കണ്ടെത്തുന്നിടത്ത് വെച്ച് നിങ്ങൾ കൊന്നുകളയുക. അവരെ നിങ്ങൾ തടവിലാക്കുകയും, അവരുടെ കോട്ടകളിൽ അവരെ ഉപരോധിക്കുകയും, അവരുടെ വഴികളിൽ അവർക്കായി പതിയിരിക്കുകയും ചെയ്യുക. ഇനി അവർ തങ്ങളുടെ ബഹുദൈവാരാധനയിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, നിസ്കാരം നിലനിർത്തുകയും, തങ്ങളുടെ സമ്പത്തിൻ്റെ സകാത്ത് നൽകുകയും ചെയ്തുവെങ്കിൽ; അവർ നിങ്ങളുടെ ഇസ്ലാമിക സഹോദരങ്ങളായി തീർന്നിരിക്കുന്നു. അതിനാൽ അവരോട് നിങ്ങൾ യുദ്ധം ഒഴിവാക്കുക. തീർച്ചയായും തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും, അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമാകുന്നു അല്ലാഹു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• في الآيات دليل واضح على حرص الإسلام على تسوية العلاقات الخارجية مع الأعداء على أساس من السّلم والأمن والتّفاهم.
• സമാധാനകരാറുകളിലൂടെയും, നിർഭയത്വം കാത്തുസൂക്ഷിക്കുന്നതിലൂടെയും, പരസ്പര ബോധ്യത്തിലൂടെയും ശത്രുക്കളുമായുള്ള നയതന്ത്രബന്ധങ്ങൾ ശരിയാക്കുന്നതിൽ ഇസ്ലാമിനുള്ള ശ്രദ്ധ ഈ ആയത്തുകളിൽ നിന്ന് വ്യക്തമായി ബോധ്യപ്പെടുന്നതാണ്.

• الإسلام يُقَدِّر العهود، ويوجب الوفاء بها، ويجعل حفظها نابعًا من الإيمان، وملازمًا لتقوى الله تعالى.
• ഇസ്ലാം കരാറുകൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്നു. കരാർ പാലിക്കുന്നത് നിർബന്ധമാണെന്നും, അത് സംരക്ഷിക്കുന്നത് (അല്ലാഹുവിലുള്ള) വിശ്വാസത്തിൽ നിന്ന് ഉടലെടുക്കുന്നതാണെന്നും, അല്ലാഹുവിനോടുള്ള സൂക്ഷ്മതയുടെ ഭാഗമാണെന്നും അറിയിക്കുന്നു.

• أَنَّ إقامة الصّلاة وإيتاء الزّكاة دليل على الإسلام، وأنهما يعصمان الدّم والمال، ويوجبان لمن يؤدّيهما حقوق المسلمين من حفظ دمه وماله إلا بحق الإسلام؛ كارتكاب ما يوجب القتل من قتل النفس البريئة، وزنى الزّاني المُحْصَن، والرّدّة إلى الكفر بعد الإيمان.
• നിസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യുന്നത് ഒരാൾ മുസ്ലിമാണ് എന്നതിൻ്റെ അടയാളമാണ്. അവ രണ്ടും (ഇസ്ലാമിക രാജ്യത്ത്) ഒരാളുടെ രക്തവും സമ്പാദ്യവും സംരക്ഷിക്കുന്നതും, മുസ്ലിംകൾക്കുള്ള അവകാശങ്ങൾ ബാധകമാക്കുന്നതുമാണ്. എന്നാൽ നിരപരാധിയെ കൊലപ്പെടുത്തുകയോ, വിവാഹശേഷം വ്യഭിചരിക്കുകയോ, ഇസ്ലാം ഉപേക്ഷിച്ച് മതഭ്രഷ്ടനാവുകയോ ചെയ്താൽ ഇസ്ലാമിൻ്റെ നിയമങ്ങൾക്ക് വിധേയമായി അവൻ കൊല്ലപ്പെടുന്നതാണ്.

• مشروعيّة الأمان؛ أي: جواز تأمين الحربي إذا طلبه من المسلمين؛ ليسمع ما يدلّ على صحّة الإسلام، وفي هذا سماحة وتكريم في معاملة الكفار، ودليل على إيثار السِّلم.
• ശത്രുവിന് സുരക്ഷ നൽകുക എന്നത് മതപരമായി അനുവദനീയമാണ്. അതായത് മുസ്ലിംകളുമായി യുദ്ധത്തിൽ ഏർപ്പെട്ടവരിൽ പെട്ട ആരെങ്കിലും മുസ്ലിംകളോട് സുരക്ഷ ആവശ്യപ്പെട്ടാൽ അവന് നിർഭയത്വം നൽകൽ അനുവദനീയമാണ്. ഇസ്ലാമിൻ്റെ സത്യതയെ കുറിച്ച് അവർ കേട്ടറിയുന്നതിന് വേണ്ടിയാണിത്. അല്ലാഹുവിനെ നിഷേധിച്ചവരോട് ഇടപഴകുന്ന വിഷയത്തിൽ ഇസ്ലാം പഠിപ്പിച്ച വിട്ടുവീഴ്ചയും മാന്യതയും ഇതിൽ നിന്ന് മനസ്സിലാക്കാം. സമാധാനത്തിൻ്റെ വഴികൾക്ക് ഈ മതം മുൻഗണന നൽകിയിരിക്കുന്നു എന്നതിനും ഇതിൽ സൂചനയുണ്ട്.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (5) ߝߐߘߊ ߘߏ߫: ߖߘߍ߬ߟߊ߬ߛߊߦߌ ߝߐߘߊ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫߸ ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߢߊߢߌߣߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫.

ߘߊߕߎ߲߯ߠߌ߲