Check out the new design

Vertaling van de betekenissen Edele Qur'an - Malabare vertaling van de samenvatting van de tafsier van de Heilige Koran * - Index van vertaling


Vertaling van de betekenissen Surah: Jaa Sien   Vers:
اِنَّ اَصْحٰبَ الْجَنَّةِ الْیَوْمَ فِیْ شُغُلٍ فٰكِهُوْنَ ۟ۚ
തീർച്ചയായും സ്വർഗവാസികൾ പരലോകത്ത് അവർ വീക്ഷിച്ച സുഖാനുഗ്രഹങ്ങളും മഹത്തരമായ വിജയവും കാരണത്താൽ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാൻ നേരമില്ലാത്തവരായിരിക്കും. അവർ അവയിൽ സുഖിക്കുന്നവരും ആഹ്ളാദിക്കുന്നവരുമായിരിക്കും.
Arabische uitleg van de Qur'an:
هُمْ وَاَزْوَاجُهُمْ فِیْ ظِلٰلٍ عَلَی الْاَرَآىِٕكِ مُتَّكِـُٔوْنَ ۟ۚ
അവരും അവരുടെ ഇണകളും സ്വർഗത്തിലെ വിശാലമായ തണലുകൾക്ക് താഴെ കട്ടിലുകൾക്ക് മേൽ സുഖാനുഗ്രഹങ്ങൾ ആസ്വദിക്കുന്നതായിരിക്കും.
Arabische uitleg van de Qur'an:
لَهُمْ فِیْهَا فَاكِهَةٌ وَّلَهُمْ مَّا یَدَّعُوْنَ ۟ۚ
ആ സ്വർഗത്തിൽ മുന്തിരിയും അത്തിയും ഉറുമാനും പോലെ പരിശുദ്ധമായ ഫലവർഗങ്ങൾ ഉണ്ടായിരിക്കും. അവർ ആവശ്യപ്പെടുന്ന ആസ്വാദനങ്ങളും വ്യത്യസ്ത തരം അനുഗ്രഹങ്ങളും അവർക്കവിടെ ഉണ്ടായിരിക്കും. അതിൽ നിന്ന് എന്താവശ്യപ്പെട്ടാലും അവർക്കത് ലഭിക്കും.
Arabische uitleg van de Qur'an:
سَلٰمٌ ۫— قَوْلًا مِّنْ رَّبٍّ رَّحِیْمٍ ۟
ഈ അനുഗ്രഹങ്ങൾക്കെല്ലാം പുറമെ അവർക്കവിടെ സമാധാനത്തിൻ്റെ അഭിവാദ്യവുമുണ്ടായിരിക്കും. അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനായ (റഹീം) അവരുടെ രക്ഷിതാവിൽ നിന്നവർക്ക് ലഭിക്കുന്ന അഭിവാദ്യമാണത്. അവൻ അവർക്ക് സമാധാനാഭിവാദ്യം അർപ്പിച്ചാൽ എല്ലാ നിലക്കുമുള്ള സമാധാനം അവർക്ക് ലഭിച്ചു കഴിഞ്ഞു. ഒരഭിവാദ്യത്തിനുമില്ലാത്തത്ര ഔന്നത്യമുള്ള, ഏറ്റവും ഉന്നതമായ അഭിവാദ്യം അവർ നേടുകയും ചെയ്തു.
Arabische uitleg van de Qur'an:
وَامْتَازُوا الْیَوْمَ اَیُّهَا الْمُجْرِمُوْنَ ۟
ബഹുദൈവാരാധകരോട് പരലോകത്ത് പറയപ്പെടും: നിങ്ങൾ (അല്ലാഹുവിൽ) വിശ്വസിച്ചവരിൽ നിന്ന് മാറി നിൽക്കുക. നിങ്ങളോടൊപ്പം നിൽക്കുക എന്നത് അവർക്ക് യോജിച്ചതല്ല. കാരണം, നിങ്ങളുടെയും അവരുടെയും പ്രതിഫലവും, സ്വഭാവഗുണവിശേഷണങ്ങളും തീർത്തും വ്യത്യസ്തമാണ്.
Arabische uitleg van de Qur'an:
اَلَمْ اَعْهَدْ اِلَیْكُمْ یٰبَنِیْۤ اٰدَمَ اَنْ لَّا تَعْبُدُوا الشَّیْطٰنَ ۚ— اِنَّهٗ لَكُمْ عَدُوٌّ مُّبِیْنٌ ۟ۙ
ഹേ ആദം സന്തതികളേ! ഞാൻ എൻ്റെ ദൂതന്മാരുടെ നാവുകളിലൂടെ നിങ്ങൾക്ക് വസ്വിയ്യത്ത് നൽകുകയും നിങ്ങളോട് കൽപ്പിക്കുകയും ചെയ്ത കാര്യമല്ലയോ 'നിങ്ങൾ ഒരു തരത്തിലുമുള്ള നിഷേധമോ തിന്മകളോ പ്രവർത്തിച്ചു കൊണ്ട് പിശാചിനെ അനുസരിച്ചു പോകരുത്' എന്നത്?! തീർച്ചയായും പിശാച് നിങ്ങളോട് വ്യക്തമായ ശത്രുത വെച്ചു പുലർത്തുന്ന ശത്രുവാകുന്നു. അപ്പോൾ ബുദ്ധിയുള്ള ആരെങ്കിലും തന്നോട് ശത്രുത പരസ്യമാക്കിയ ഒരാളെ അനുസരിക്കുമോ?!
Arabische uitleg van de Qur'an:
وَّاَنِ اعْبُدُوْنِیْ ؔؕ— هٰذَا صِرَاطٌ مُّسْتَقِیْمٌ ۟
ഹേ ആദം സന്തതികളേ! എന്നെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ എന്നും, എന്നിൽ ഒന്നിനെയും പങ്കു ചേർക്കരുത് എന്നും ഞാൻ നിങ്ങളോട് കൽപ്പിച്ചിട്ടില്ലയോ? എന്നെ മാത്രം ആരാധിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക എന്നതാണ് എൻറെ തൃപ്തിയിലേക്കും സ്വർഗപ്രവേശനത്തിലേക്കും നിങ്ങളെ എത്തിക്കുന്ന നേരായ മാർഗം. പക്ഷേ ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുകയും കൽപ്പിക്കുകയും ചെയ്ത കാര്യം നിങ്ങൾ പ്രാവർത്തികമാക്കിയില്ല.
Arabische uitleg van de Qur'an:
وَلَقَدْ اَضَلَّ مِنْكُمْ جِبِلًّا كَثِیْرًا ؕ— اَفَلَمْ تَكُوْنُوْا تَعْقِلُوْنَ ۟
തീർച്ചയായും പിശാച് നിങ്ങളിൽ നിന്ന് ധാരാളം പേരെ വഴിപിഴപ്പിച്ചിട്ടുണ്ട്. അപ്പോൾ നിങ്ങളുടെ രക്ഷിതാവിനെ അനുസരിക്കാനും അവനെ മാത്രം ആരാധിക്കാനും കൽപ്പിക്കുന്ന, നിങ്ങളോട് വ്യക്തമായ ശത്രുത വെച്ചു പുലർത്തുന്ന പിശാചിനെ അനുസരിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് താക്കീത് നൽകുന്ന ബുദ്ധി നിങ്ങൾക്കുണ്ടായില്ലേ?!
Arabische uitleg van de Qur'an:
هٰذِهٖ جَهَنَّمُ الَّتِیْ كُنْتُمْ تُوْعَدُوْنَ ۟
ഇഹലോകത്തായിരിക്കെ നിങ്ങളുടെ നിഷേധത്തിനുള്ള (പ്രതിഫലമായി ലഭിക്കുമെന്ന്) താക്കീത് നൽകപ്പെട്ടിരുന്ന നരകം; അതാകുന്നു ഇത്. അന്ന് നിങ്ങൾക്ക് ഇത് അദൃശ്യമായിരുന്നു. എന്നാൽ ഇന്ന് നിങ്ങൾ നരകമിതാ കൺമുന്നിൽ കാണുന്നു.
Arabische uitleg van de Qur'an:
اِصْلَوْهَا الْیَوْمَ بِمَا كُنْتُمْ تَكْفُرُوْنَ ۟
ഇന്നേ ദിവസം കടക്കുക അതിലേക്ക്! ഐഹികജീവിതത്തിൽ അല്ലാഹുവിനെ നിങ്ങൾ നിഷേധിച്ചതിൻ്റെ ഫലമായി അതിൻ്റെ ചൂടിൽ വെന്തെരിയുക.
Arabische uitleg van de Qur'an:
اَلْیَوْمَ نَخْتِمُ عَلٰۤی اَفْوَاهِهِمْ وَتُكَلِّمُنَاۤ اَیْدِیْهِمْ وَتَشْهَدُ اَرْجُلُهُمْ بِمَا كَانُوْا یَكْسِبُوْنَ ۟
ഇന്നേ ദിവസം അവരുടെ വായകൾക്ക് നാം മുദ്രവെക്കുകയും, അങ്ങനെ അവർ മൂകരായി തീരുകയും ചെയ്യുന്നതാണ്. തങ്ങൾ (അല്ലാഹുവിനെ) നിഷേധിച്ചതിനെയോ (ചെയ്ത) തെറ്റുകളെയോ അവർക്കന്നവിടെ തള്ളിപ്പറയാൻ സാധിക്കുകയില്ല. ഇഹലോകത്ത് അവർ പ്രവർത്തിച്ചതിനെ കുറിച്ച് അവരുടെ കൈകൾ നമ്മോട് സംസാരിക്കുന്നതും, അവർ ചെയ്തു കൂട്ടുകയും നടന്നു പോവുകയും ചെയ്ത തിന്മകളെ കുറിച്ച് അവരുടെ കാലുകൾ സാക്ഷ്യം വഹിക്കുന്നതുമാണ്.
Arabische uitleg van de Qur'an:
وَلَوْ نَشَآءُ لَطَمَسْنَا عَلٰۤی اَعْیُنِهِمْ فَاسْتَبَقُوا الصِّرَاطَ فَاَنّٰی یُبْصِرُوْنَ ۟
അവരുടെ കണ്ണുകളുടെ കാഴ്ച്ച നഷ്ടപ്പെടുത്താൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ചെയ്യുമായിരുന്നു. അപ്പോൾ (നരകത്തിന് മുകളിലൂടെ വെച്ചിരിക്കുന്ന) സ്വിറാത് പാലത്തിലൂടെ സ്വർഗത്തിലേക്ക് എത്തിച്ചേരാൻ അവർ ശ്രമിക്കുമായിരുന്നു. പക്ഷേ കാഴ്ച്ച നഷ്ടപ്പെട്ട നിലയിൽ ആ പാലം താണ്ടിക്കടക്കാൻ അവർക്ക് സാധിക്കുക എന്നത് അസംഭവ്യം തന്നെ.
Arabische uitleg van de Qur'an:
وَلَوْ نَشَآءُ لَمَسَخْنٰهُمْ عَلٰی مَكَانَتِهِمْ فَمَا اسْتَطَاعُوْا مُضِیًّا وَّلَا یَرْجِعُوْنَ ۟۠
അവരുടെ സൃഷ്ടിപ്പിൻ്റെ രൂപം മാറ്റുവാനും, അങ്ങനെ അവരുടെ കാലുകൾക്ക് മേൽ അവരെ ഇരുത്താനും നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരവും നാം ചെയ്യുമായിരുന്നു. അപ്പോൾ അവർക്ക് തങ്ങളുടെ സ്ഥാനത്ത് നിന്ന് ചലിക്കാൻ പോലും കഴിയില്ല. മുന്നോട്ട് നീങ്ങാനോ പിന്നോട്ട് തിരിച്ചു പോകാനോ അവർക്ക് സാധിക്കുകയില്ല.
Arabische uitleg van de Qur'an:
وَمَنْ نُّعَمِّرْهُ نُنَكِّسْهُ فِی الْخَلْقِ ؕ— اَفَلَا یَعْقِلُوْنَ ۟
ആരുടെയെങ്കിലും ആയുസ്സ് ദീർഘിപ്പിച്ചു കൊണ്ട് അവൻ്റെ ഐഹികജീവിതം നാം നീട്ടിനൽകിയാൽ ദുർബലതയുടെ ഘട്ടത്തിലേക്ക് അവനെ നാം തിരിച്ചു കൊണ്ടുവരും. എന്നിരിക്കെ (അതിൽ നിന്ന്) ഈ ലോകം ശാശ്വതമല്ലെന്നും കാലാകാലം നിലനിൽക്കില്ലെന്നും, എന്നെന്നും ബാക്കിയാവുന്ന ലോകം പരലോകഭവനമാണെന്നും അവർ തങ്ങളുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കുന്നില്ലേ?!
Arabische uitleg van de Qur'an:
وَمَا عَلَّمْنٰهُ الشِّعْرَ وَمَا یَنْۢبَغِیْ لَهٗ ؕ— اِنْ هُوَ اِلَّا ذِكْرٌ وَّقُرْاٰنٌ مُّبِیْنٌ ۟ۙ
മുഹമ്മദ് നബി -ﷺ- ക്ക് നാം കവിത പഠിപ്പിച്ചു നൽകിയിട്ടില്ല. അത് അവിടുത്തേക്ക് യോജിക്കുകയുമില്ല. കാരണം, അവിടുത്തെ പ്രകൃതിയിൽ പെട്ടതല്ല കവിത. അദ്ദേഹത്തിൻ്റെ സൃഷ്ടിപ്രകൃതി അതിന് യോജിച്ചതല്ല. അപ്പോൾ അവിടുന്നൊരു കവിയാണെന്ന നിങ്ങളുടെ വാദം ശരിയാവുകയില്ല. ഉൽബോധനവും (പാരായണം ചെയ്യപ്പെടുന്ന) ഖുർആനുമല്ലാതെ മറ്റൊന്നുമല്ല നാം അവിടുത്തേക്ക് അവതരിപ്പിച്ചു നൽകിയത് എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും.
Arabische uitleg van de Qur'an:
لِّیُنْذِرَ مَنْ كَانَ حَیًّا وَّیَحِقَّ الْقَوْلُ عَلَی الْكٰفِرِیْنَ ۟
ജീവനുള്ള ഹൃദയവും പ്രകാശഭരിതമായ ഉൾക്കാഴ്ച്ചയുമുള്ളവർക്ക് താക്കീത് നൽകുന്നതിന് വേണ്ടിയാകുന്നു (നാം ഖുർആൻ അവതരിപ്പിച്ചത്). അത്തരക്കാരാകുന്നു ഖുർആനിൽ നിന്ന് ഉപകാരമെടുക്കുക. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ മേൽ അവൻ്റെ ശിക്ഷ അർഹമായിത്തീരുന്നതിനും വേണ്ടി; ഖുർആനിൻ്റെ അവതരണത്തോടെ അവർക്ക് മേൽ തെളിവുകൾ സ്ഥാപിക്കപ്പെടുകയും അല്ലാഹുവിൻ്റെ ക്ഷണം അവർക്കെത്തിച്ചേരുകയും ചെയ്തു. അവർക്കിനി പറയാൻ ഒരു ഒഴിവുകഴിവും ബാക്കിയില്ല.
Arabische uitleg van de Qur'an:
Voordelen van de verzen op deze pagina:
• في يوم القيامة يتجلى لأهل الإيمان من رحمة ربهم ما لا يخطر على بالهم.
• അന്ത്യനാളിൽ (അല്ലാഹുവിലുള്ള) വിശ്വാസത്തിൻ്റെ വക്താക്കൾക്ക് അവർക്കായി തങ്ങളുടെ രക്ഷിതാവ് ഒരുക്കി വെച്ചിരിക്കുന്ന -അവർ സങ്കൽപിച്ചിട്ടു പോലുമില്ലാത്ത- കാരുണ്യം പ്രകടമാകുന്നതാണ്.

• أهل الجنة مسرورون بكل ما تهواه النفوس وتلذه العيون ويتمناه المتمنون.
• മനസ്സുകൾ ആഗ്രഹിക്കുന്നതും കണ്ണുകൾക്ക് കുളിർമ്മയേകുന്നതും സ്വപ്നം കാണുന്നതുമെല്ലാം ലഭിക്കുന്നതിനാൽ സ്വർഗവാസികൾ അങ്ങേയറ്റം സന്തോഷഭരിതരായിരിക്കും.

• ذو القلب هو الذي يزكو بالقرآن، ويزداد من العلم منه والعمل.
• ഖുർആനിൽ നിന്ന് ജീവിതവിശുദ്ധി ലഭിക്കുകയും, അതിൽ നിന്ന് വിജ്ഞാനവും സൽകർമ്മങ്ങളും വർദ്ധിപ്പിക്കാൻ കഴിയുകയും ചെയ്യുന്നത് (ശുദ്ധമായ) ഹൃദയമുള്ളവർക്കായിരിക്കും.

• أعضاء الإنسان تشهد عليه يوم القيامة.
• പരലോകത്ത് മനുഷ്യരുടെ അവയവങ്ങൾ അവനെതിരെ സാക്ഷി പറയുന്നതായിരിക്കും.

 
Vertaling van de betekenissen Surah: Jaa Sien
Surah's Index Pagina nummer
 
Vertaling van de betekenissen Edele Qur'an - Malabare vertaling van de samenvatting van de tafsier van de Heilige Koran - Index van vertaling

Uitgegeven door het Tafsier Centrum voor Koranstudies.

Sluit