Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߦߣߎߛߊ߫   ߟߝߊߙߌ ߘߏ߫:
وَاِنْ یَّمْسَسْكَ اللّٰهُ بِضُرٍّ فَلَا كَاشِفَ لَهٗۤ اِلَّا هُوَ ۚ— وَاِنْ یُّرِدْكَ بِخَیْرٍ فَلَا رَآدَّ لِفَضْلِهٖ ؕ— یُصِیْبُ بِهٖ مَنْ یَّشَآءُ مِنْ عِبَادِهٖ ؕ— وَهُوَ الْغَفُوْرُ الرَّحِیْمُ ۟
പ്രവാചകരേ, താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏൽപിക്കുന്ന പക്ഷം അത് നീക്കം ചെയ്യാൻ താങ്കൾ ആവശ്യപ്പെട്ടാൽ അവനല്ലാതെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവൻ്റെ അനുഗ്രഹം തടയാനും ഒരാളുമില്ല. തൻ്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ഛിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവനെ നിർബന്ധിക്കാൻ ആരുമില്ല. തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനും അവരോട് കരുണചൊരിയുന്നവനുമത്രെ അവൻ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
قُلْ یٰۤاَیُّهَا النَّاسُ قَدْ جَآءَكُمُ الْحَقُّ مِنْ رَّبِّكُمْ ۚ— فَمَنِ اهْتَدٰی فَاِنَّمَا یَهْتَدِیْ لِنَفْسِهٖ ۚ— وَمَنْ ضَلَّ فَاِنَّمَا یَضِلُّ عَلَیْهَا ؕ— وَمَاۤ اَنَا عَلَیْكُمْ بِوَكِیْلٍ ۟ؕ
പ്രവാചകരേ പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഖുർആൻ നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. ആരെങ്കിലും വിശ്വസിക്കുകയും സന്മാർഗം സ്വീകരിക്കുകയും ചെയ്താൽ അതിൻ്റെ ഗുണഫലം അവനുതന്നെയാണ്. തൻ്റെ അടിമകൾ തന്നെ അനുസരിക്കുന്നതിൽ നിന്നും അല്ലാഹു ധന്യനാണ്. വല്ലവനും വഴിപിഴച്ച് പോയാൽ അതിൻ്റെ ദോഷവും അവന് തന്നെയാണ്. തൻ്റെ അടിമകളുടെ ധിക്കാരം അവന് ഉപദ്രവം വരുത്തുകയുമില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കാനോ അതിന് വിചാരണ നടത്താനോ ഞാൻ ഉത്തരവാദിത്തം ഏൽപിക്കപ്പെട്ടവനല്ല
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاتَّبِعْ مَا یُوْحٰۤی اِلَیْكَ وَاصْبِرْ حَتّٰی یَحْكُمَ اللّٰهُ ۚ— وَهُوَ خَیْرُ الْحٰكِمِیْنَ ۟۠
പ്രവാചകരേ, നിൻ്റെ രക്ഷിതാവ് നിനക്ക് സന്ദേശം നൽകുന്നതിനെ നീ പിന്തുടരുക. അതനുസരിച്ച് പ്രവർത്തിക്കുക. നിൻ്റെ ജനതയിൽ നിന്ന് നിന്നെ എതിർക്കുന്നവരുടെ ഉപദ്രവങ്ങളിലും താങ്കൾ പ്രബോധനം ചെയ്യാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങളിലും താങ്കൾ ക്ഷമ കൈക്കൊള്ളുക. താങ്കളെ അവർക്കെതിരിൽ ഇഹലോകത്ത് സഹായിച്ചുകൊണ്ടും അവിശ്വാസത്തിൽ മരണപ്പെട്ടാൽ പരലോകത്ത് അവരെ ശിക്ഷിച്ചും അല്ലാഹു തീർപ്പുകൽപിക്കുന്നത് വരെ താങ്കൾ അതിൽതന്നെ തുടരുകയും ചെയ്യുക
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• إن الخير والشر والنفع والضر بيد الله دون ما سواه.
• നന്മയും തിന്മയും ഉപകാരവും ഉപദ്രവവുംഅല്ലാഹുവിൻ്റെ കൈയിലാകുന്നു. മറ്റാരുടേതുമല്ല.

• وجوب اتباع الكتاب والسُّنَّة والصبر على الأذى وانتظار الفرج من الله.
• ഖുർആനും സുന്നത്തും പിൻപറ്റലും, ഉപദ്രവങ്ങളിൽ ക്ഷമിക്കലും, അല്ലാഹുവിൽ നിന്നുള്ള മോചനം പ്രതീക്ഷിക്കലും നിർബന്ധമാണ്.

• آيات القرآن محكمة لا يوجد فيها خلل ولا باطل، وقد فُصِّلت الأحكام فيها تفصيلًا تامَّا.
• ഖുർആൻ ഖണ്ഡിതമാണ്. അതിൽ അസത്യങ്ങളോ പാളിച്ചകളോ ഇല്ല. അതിൽ വിധികൾ പൂർണമായി വിശദീകരിക്കപ്പെട്ടിരിക്കുന്നു.

• وجوب المسارعة إلى التوبة والندم على الذنوب لنيل المطلوب والنجاة من المرهوب.
• പാപങ്ങളിൽ നിന്ന് ഖേദിച്ചു മടങ്ങലും പശ്ചാത്താപത്തിന് ധൃതിപ്പെടലും നിർബന്ധമാണ്. ഉദ്ദേശങ്ങൾ നേടാനും ഭയപ്പെടുന്ന കാര്യങ്ങളിൽ നിന്ന് മോചനത്തിനും അതാണ് വേണ്ടത്.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߦߣߎߛߊ߫
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲