Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߦߣߎߛߊ߫   ߟߝߊߙߌ ߘߏ߫:
وَاِذَا تُتْلٰی عَلَیْهِمْ اٰیَاتُنَا بَیِّنٰتٍ ۙ— قَالَ الَّذِیْنَ لَا یَرْجُوْنَ لِقَآءَنَا ائْتِ بِقُرْاٰنٍ غَیْرِ هٰذَاۤ اَوْ بَدِّلْهُ ؕ— قُلْ مَا یَكُوْنُ لِیْۤ اَنْ اُبَدِّلَهٗ مِنْ تِلْقَآئِ نَفْسِیْ ۚ— اِنْ اَتَّبِعُ اِلَّا مَا یُوْحٰۤی اِلَیَّ ۚ— اِنِّیْۤ اَخَافُ اِنْ عَصَیْتُ رَبِّیْ عَذَابَ یَوْمٍ عَظِیْمٍ ۟
അല്ലാഹുവിൻ്റെ ഏകത്വത്തെ അറിയിക്കുന്ന സ്പഷ്ടമായ തെളിവുകളുള്ള ഖുർആനിലെ ആയത്തുകൾ അവർക്ക് വായിച്ചുകേൾപിക്കപ്പെടുമ്പോൾ, പ്രതിഫലം ആഗ്രഹിക്കുകയോ ശിക്ഷയെ ഭയപ്പെടുകയോ ചെയ്യാത്ത, ഖിയാമത്ത് നാളിനെ നിഷേധിക്കുന്നവർ പറയും: മുഹമ്മദേ, വിഗ്രഹാരാധനയെ ആക്ഷേപിക്കുന്ന ഈ ഖുർആനല്ലാത്ത മറ്റൊരു ഖുർആൻ കൊണ്ടു വരികയോ, ഞങ്ങളുടെ ആഗ്രഹങ്ങൾക്ക് യോജിക്കുന്ന വിധത്തിൽ ഇതിൽ ഭേദഗതി വരുത്തുകയോ ചെയ്യുക. നബിയേ, അവരോട് പറയുക: എൻ്റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാൻ എനിക്ക് പാടുള്ളതല്ല, മറ്റൊന്ന് കൊണ്ടുവരാൻ ഒരിക്കലും കഴിയില്ല. അല്ലാഹു മാത്രമാണ് അതിൽ അവനുദ്ദേശിക്കുന്നത് മാറ്റുന്നവൻ. എനിക്ക് ബോധനം നൽകപ്പെടുന്നതിനെ പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്. തീർച്ചയായും നിങ്ങൾ പറയുന്നപോലെ ചെയ്ത് എൻ്റെ രക്ഷിതാവിനെ ഞാൻ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ - ഖിയാമത്ത് നാളിനെ - ഞാൻ പേടിക്കുന്നു
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
قُلْ لَّوْ شَآءَ اللّٰهُ مَا تَلَوْتُهٗ عَلَیْكُمْ وَلَاۤ اَدْرٰىكُمْ بِهٖ ۖؗۗ— فَقَدْ لَبِثْتُ فِیْكُمْ عُمُرًا مِّنْ قَبْلِهٖ ؕ— اَفَلَا تَعْقِلُوْنَ ۟
നബിയേ, പറയുക: നിങ്ങൾക്ക് ഖുർആൻ ഓതിത്തരേണ്ടതില്ല എന്നാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് ഞാനത് ഓതികേൾപിക്കുകയോ, നിങ്ങൾക്കെത്തിച്ചു തരികയോ, എൻ്റെ നാവിലൂടെ നിങ്ങളെ അവൻ ഇത് അറിയിക്കുകയോ ചെയ്യില്ലായിരുന്നു. ഇതിനു മുമ്പ് കുറെ കാലം - 40 വർഷക്കാലം - ഞാൻ നിങ്ങൾക്കിടയിൽ എഴുതുകയോ വായിക്കുകയോ ചെയ്യാതെയും ഇക്കാര്യം (പ്രവാചകത്വം) വാദിക്കുകയോ അതിനെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്യാതെയും ജീവിച്ചിട്ടുണ്ടല്ലോ. ഞാൻ കൊണ്ടുവന്നത് അല്ലാഹുവിൽ നിന്നാണെന്നും എനിക്കതിൽ ഒരു കാര്യവുമില്ലെന്നും നിങ്ങൾ ചിന്തിക്കുന്നില്ലേ ?
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَمَنْ اَظْلَمُ مِمَّنِ افْتَرٰی عَلَی اللّٰهِ كَذِبًا اَوْ كَذَّبَ بِاٰیٰتِهٖ ؕ— اِنَّهٗ لَا یُفْلِحُ الْمُجْرِمُوْنَ ۟
അല്ലാഹുവിൻ്റെ പേരിൽ കള്ളം കെട്ടിച്ചമച്ചവനെക്കാൾ അക്രമി മറ്റാരുമില്ല. അപ്പോൾ എങ്ങിനെയാണ് അല്ലാഹുവിൻ്റെ പേരിൽ കെട്ടിച്ചമച്ചുകൊണ്ട് ഖുർആൻ മാറ്റിമറിക്കാൻ എനിക്ക് സാധിക്കുക. അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമച്ചുകൊണ്ട് അവൻ്റെ നിയമങ്ങൾ ലംഘിക്കുന്നവർ വിജയം പ്രാപിക്കുകയില്ല
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَیَعْبُدُوْنَ مِنْ دُوْنِ اللّٰهِ مَا لَا یَضُرُّهُمْ وَلَا یَنْفَعُهُمْ وَیَقُوْلُوْنَ هٰۤؤُلَآءِ شُفَعَآؤُنَا عِنْدَ اللّٰهِ ؕ— قُلْ اَتُنَبِّـُٔوْنَ اللّٰهَ بِمَا لَا یَعْلَمُ فِی السَّمٰوٰتِ وَلَا فِی الْاَرْضِ ؕ— سُبْحٰنَهٗ وَتَعٰلٰی عَمَّا یُشْرِكُوْنَ ۟
അല്ലാഹുവിന് പുറമെ ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത - കെട്ടിയുണ്ടാക്കപ്പെട്ട - ആരാധ്യന്മാരെ മുശ്രിക്കുകൾ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഉദ്ദേശിക്കുമ്പോഴെല്ലാം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കുന്നവരാണ് യഥാർത്ഥ ആരാധ്യൻ. അവരുടെ ആരാധ്യന്മാരെക്കുറിച്ച് അവർ പറയുന്നു: ഇവർ അല്ലാഹുവിൻ്റെ അടുക്കൽ ഞങ്ങൾക്കു വേണ്ടി ശുപാർശ പറയും. അതുമുഖേന ഞങ്ങളുടെ പാപങ്ങളുടെ പേരിൽ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാതെ വിടും. (നബിയേ,) പറയുക: എല്ലാമറിയുന്നവനായ അല്ലാഹുവിന് പങ്കുകാരുണ്ടെന്ന് നിങ്ങളവനെ അറിയിക്കുകയാണോ ? ആകാശങ്ങളിലോ ഭൂമിയിലോ അവനറിയുന്ന ഒരു പങ്കുകാരുമില്ല. മുശ്രിക്കുകൾ പറയുന്ന കളവിൽ നിന്നും അസത്യത്തിൽ നിന്നും അവൻ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَمَا كَانَ النَّاسُ اِلَّاۤ اُمَّةً وَّاحِدَةً فَاخْتَلَفُوْا ؕ— وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَّبِّكَ لَقُضِیَ بَیْنَهُمْ فِیْمَا فِیْهِ یَخْتَلِفُوْنَ ۟
മനുഷ്യർ അല്ലാഹുവിനെ മാത്രം ആരാധിച്ചിരുന്നവരും അവനിൽ വിശ്വസിച്ചവരുമായ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവർ ഭിന്നിച്ചു. അവരിൽ വിശ്വാസത്തിൽ അവശേഷിച്ചവരും അവിശ്വാസം സ്വീകരിച്ചവരുമുണ്ട്. ഇഹലോകത്ത് വെച്ച് അവർ ഭിന്നതയിലാകുന്ന കാര്യങ്ങളിൽ അവർക്കിടയിൽ വിധികൽപ്പിക്കുകയില്ല; പരലോകത്താണ് അവർക്കിടയിൽ വിധികൽപ്പിക്കുക എന്ന അല്ലാഹുവിൻ്റെ തീരുമാനം കഴിഞ്ഞുപോയില്ലായിരുന്നുവെങ്കിൽ അവർ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിൽ അവർക്കിടയിൽ ഇഹലോകത്ത് അവൻ തീർപ്പുകൽപിച്ചേനെ. എങ്കിൽ സന്മാർഗ്ഗിയെ ദുർമാർഗ്ഗിയിൽ നിന്ന് തിരിച്ചറിയുവാൻ കഴിയുമായിരുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَیَقُوْلُوْنَ لَوْلَاۤ اُنْزِلَ عَلَیْهِ اٰیَةٌ مِّنْ رَّبِّهٖ ۚ— فَقُلْ اِنَّمَا الْغَیْبُ لِلّٰهِ فَانْتَظِرُوْا ۚ— اِنِّیْ مَعَكُمْ مِّنَ الْمُنْتَظِرِیْنَ ۟۠
മുശ്രിക്കുകൾ പറയുന്നു: മുഹമ്മദിൻ്റെ സത്യസന്ധതക്ക് തെളിവായി തൻ്റെ രക്ഷിതാവിങ്കൽ നിന്ന് ഒരു തെളിവ് ഇറക്കികൊടുക്കപ്പെട്ടുകൂടെ ? നബിയേ, അവരോട് പറയുക: ദൃഷ്ടാന്തങ്ങൾ ഇറക്കൽ അല്ലാഹുവിന് മാത്രം പ്രത്യേകമായ അദൃശ്യജ്ഞാനങ്ങളിൽ പെട്ടതത്രെ. അതിനാൽ നിങ്ങളാവശ്യപ്പെട്ട അനുഭവവേദ്യമായ തെളിവിനായി നിങ്ങൾ കാത്തിരിക്കൂ. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• عظم الافتراء على الله والكذب عليه وتحريف كلامه كما فعل اليهود بالتوراة.
• അല്ലാഹുവിൻറെ പേരിൽ കളവ് പറയുന്നതിൻ്റെയും കെട്ടിച്ചമക്കുന്നതിൻ്റെയും, ജൂതന്മാർ തൗറാത്തിൽ ചെയ്തത് പോലെ അവൻ്റെ വചനങ്ങളെ മാറ്റിമറിക്കുന്നതിൻറെയും ഗൗരവം.

• النفع والضر بيد الله عز وجل وحده دون ما سواه.
• ഉപകാരവും ഉപദ്രവവും ചെയ്യാൻ അല്ലാഹുവിന് മാത്രമേ സാധിക്കുകയുള്ളൂ. മറ്റാർക്കും സാധ്യമല്ല.

• بطلان قول المشركين بأن آلهتهم تشفع لهم عند الله.
• തങ്ങളുടെ ആരാധ്യർ അല്ലാഹുവിങ്കൽ തങ്ങൾക്ക് വേണ്ടി ശുപാർശചെയ്യുമെന്ന മുശ്രിക്കുകളുടെ വാദം നിരർത്ഥകമാണ്.

• اتباع الهوى والاختلاف على الدين هو سبب الفرقة.
• ഇച്ഛയെ പിൻപറ്റുന്നതും മതത്തിന് എതിരു പ്രവർത്തിക്കലുമാണ് ഭിന്നിപ്പിന് കാരണം.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߦߣߎߛߊ߫
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲