Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߞߙߎߞߊ ߟߎ߬   ߟߝߊߙߌ ߘߏ߫:
یَسْـَٔلُكَ النَّاسُ عَنِ السَّاعَةِ ؕ— قُلْ اِنَّمَا عِلْمُهَا عِنْدَ اللّٰهِ ؕ— وَمَا یُدْرِیْكَ لَعَلَّ السَّاعَةَ تَكُوْنُ قَرِیْبًا ۟
അല്ലാഹുവിൻ്റെ റസൂലേ! (അന്ത്യനാളിനെ) നിഷേധിച്ചും കളവാക്കിയും ബഹുദൈവാരാധകരും -അതു പോലെ യഹൂദരും- താങ്കളോട് അന്ത്യനാളിനെ കുറിച്ച് ചോദിക്കുന്നു: എപ്പോഴാണ് അന്ത്യനാളിൻ്റെ സമയം? അവരോടായി പറയുക: അന്ത്യനാളിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കലാകുന്നു; എൻ്റെ അടുക്കൽ അതിനെ കുറിച്ച് ഒരറിവുമില്ല. അല്ലാഹുവിൻ്റെ റസൂലേ! അന്ത്യനാൾ അടുത്ത് തന്നെയായിരിക്കാം; താങ്കൾക്കെന്തറിയാം?!
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِنَّ اللّٰهَ لَعَنَ الْكٰفِرِیْنَ وَاَعَدَّ لَهُمْ سَعِیْرًا ۟ۙ
തീർച്ചയായും അല്ലാഹു (അവനിൽ) അവിശ്വസിച്ചവരെ തൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റുകയും, അവരെ കാത്തിരിക്കുന്ന കത്തിജ്വലിക്കുന്ന നരകാഗ്നി പരലോകത്ത് അവർക്കായി ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
خٰلِدِیْنَ فِیْهَاۤ اَبَدًا ۚ— لَا یَجِدُوْنَ وَلِیًّا وَّلَا نَصِیْرًا ۟ۚ
അവർക്കായി ഒരുക്കി വെക്കപ്പെട്ട ആ നരകശിക്ഷയിൽ എന്നെന്നും കഴിയുന്നവരായിരിക്കും അവർ. അവിടെ അവർക്ക് ഉപകാരം ചെയ്യുന്ന ഒരു രക്ഷാധികാരിയെയോ, അവരിൽ നിന്ന് ശിക്ഷയെ തടുത്തു നിർത്തുന്ന ഒരു സഹായിയെയോ അവർ കണ്ടെത്തുകയില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
یَوْمَ تُقَلَّبُ وُجُوْهُهُمْ فِی النَّارِ یَقُوْلُوْنَ یٰلَیْتَنَاۤ اَطَعْنَا اللّٰهَ وَاَطَعْنَا الرَّسُوْلَا ۟
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ മുഖങ്ങൾ നരകാഗ്നിയിൽ കീഴ്മേൽ മറിക്കപ്പെടും. കടുത്ത ഖേദവും നിരാശയും കാരണത്താൽ അവർ പറയും: ഇഹലോക ജീവിതത്തിൽ അല്ലാഹു നമ്മോട് കൽപ്പിച്ചത് അനുസരിച്ചു കൊണ്ടും, അവൻ നിഷിദ്ധമാക്കിയത് വെടിഞ്ഞു കൊണ്ടും അല്ലാഹുവിനെ അനുസരിക്കുകയും, റസൂൽ -ﷺ- തൻ്റെ റബ്ബിൽ നിന്ന് കൊണ്ടു വന്നതിൽ അവിടുത്തെ അനുസരിക്കുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَقَالُوْا رَبَّنَاۤ اِنَّاۤ اَطَعْنَا سَادَتَنَا وَكُبَرَآءَنَا فَاَضَلُّوْنَا السَّبِیْلَا ۟
നിരർത്ഥകമായ, അടിസ്ഥാനമില്ലാത്ത ഒരു ന്യായവും അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ ഞങ്ങളുടെ നേതാക്കന്മാരെയും ഞങ്ങളുടെ സമൂഹത്തിലെ പ്രമാണിമാരെയും അനുസരിച്ചു പോയി. അവരാണ് ഞങ്ങളെ സ്വിറാത്വുൽ മുസ്തഖീമിൽ (ഇസ്ലാമിൽ) നിന്ന് വഴിപിഴപ്പിച്ചത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
رَبَّنَاۤ اٰتِهِمْ ضِعْفَیْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِیْرًا ۟۠
ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ സ്വിറാത്വുൽ മുസ്തഖീമിൽ (നേരായ പാതയിൽ) നിന്ന് വഴിതെറ്റിച്ച ഈ നേതാക്കൾക്കും പ്രമാണിമാർക്കും ഞങ്ങൾക്ക് നൽകിയ ശിക്ഷയുടെ രണ്ടിരട്ടി നീ നൽകേണമേ! കാരണം, അവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. നിൻ്റെ കാരുണ്യത്തിൽ നിന്ന് അങ്ങേയറ്റം അവരെ നീ ആട്ടിയകറ്റുകയും ചെയ്യേണമേ!
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَكُوْنُوْا كَالَّذِیْنَ اٰذَوْا مُوْسٰی فَبَرَّاَهُ اللّٰهُ مِمَّا قَالُوْا ؕ— وَكَانَ عِنْدَ اللّٰهِ وَجِیْهًا ۟
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! നിങ്ങളുടെ റസൂലിനെ നിങ്ങൾ ഉപദ്രവിക്കരുത്. അങ്ങനെ മൂസായെ അദ്ദേഹത്തിൻ്റെ ശരീരത്തിന് രോഗമുണ്ട് എന്ന് പറഞ്ഞുണ്ടാക്കി കൊണ്ട് പ്രയാസപ്പെടുത്തിയവരെ പോലെ നിങ്ങൾ ആയിത്തീരരുത്. അപ്പോൾ അല്ലാഹു അവർ പറഞ്ഞുണ്ടാക്കിയതിൽ നിന്ന് അദ്ദേഹത്തെ മുക്തനാക്കി. അങ്ങനെ അവർക്ക് തങ്ങൾ പറഞ്ഞുണ്ടാക്കിയ (അസുഖമൊന്നും) മൂസാക്ക് ഇല്ലെന്ന് ബോധ്യപ്പെട്ടു. മൂസാ അല്ലാഹുവിങ്കൽ മഹത്തരമായ പദവിയുള്ളവരായിരുന്നു; അദ്ദേഹം വല്ലതും തേടിയാൽ അല്ലാഹു അത് തള്ളുകയോ അദ്ദേഹത്തിൻ്റെ പരിശ്രമം അവൻ വൃഥാവിലാക്കുകയോ ഇല്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
یٰۤاَیُّهَا الَّذِیْنَ اٰمَنُوا اتَّقُوا اللّٰهَ وَقُوْلُوْا قَوْلًا سَدِیْدًا ۟ۙ
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും, ശരിയും സത്യസന്ധവുമായ വാക്ക് നിങ്ങൾ പറയുകയും ചെയ്യുക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
یُّصْلِحْ لَكُمْ اَعْمَالَكُمْ وَیَغْفِرْ لَكُمْ ذُنُوْبَكُمْ ؕ— وَمَنْ یُّطِعِ اللّٰهَ وَرَسُوْلَهٗ فَقَدْ فَازَ فَوْزًا عَظِیْمًا ۟
നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുന്നുവെങ്കിൽ, അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾക്ക് നന്നാക്കി തരികയും, അവ നിങ്ങളിൽ നിന്ന് സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ തിന്മകൾ അവൻ നിങ്ങളിൽ നിന്ന് മായ്ച്ചു കളയുകയും, അവയുടെ പേരിൽ നിങ്ങളെ ശിക്ഷിക്കാതിരിക്കുകയും ചെയ്യും. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതരെയും അനുസരിച്ചാൽ അവൻ മഹത്തരമായ വിജയം നേടിയിരിക്കുന്നു; മറ്റൊരു വിജയവും അതിന് സമാനമാവുകയില്ല. അല്ലാഹുവിൻ്റെ തൃപ്തി നേടിയെടുക്കാൻ സാധിക്കലും, അവൻ്റെ സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയലുമാണ് ആ പറഞ്ഞ വിജയം.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِنَّا عَرَضْنَا الْاَمَانَةَ عَلَی السَّمٰوٰتِ وَالْاَرْضِ وَالْجِبَالِ فَاَبَیْنَ اَنْ یَّحْمِلْنَهَا وَاَشْفَقْنَ مِنْهَا وَحَمَلَهَا الْاِنْسَانُ ؕ— اِنَّهٗ كَانَ ظَلُوْمًا جَهُوْلًا ۟ۙ
മതപരമായ ബാധ്യതകളും, സൂക്ഷിച്ചു വെക്കേണ്ട സമ്പാദ്യങ്ങളും രഹസ്യങ്ങളും നാം ആകാശങ്ങൾക്കും പർവ്വതങ്ങൾക്കും മേൽ എടുത്തു കാട്ടുകയുണ്ടായി. അവ ഏറ്റെടുക്കാൻ ആകാശങ്ങളും പർവ്വതങ്ങളുമെല്ലാം വിസമ്മതിച്ചു. അതിൻ്റെ പര്യവസാനത്തെ അവയെല്ലാം ഭയന്നു. എന്നാൽ മനുഷ്യൻ അവ ഏറ്റെടുത്തു. തീർച്ചയായും അവൻ സ്വന്തത്തോട് വളരെ അതിക്രമം പ്രവർത്തിച്ചവനും, (ഈ ഉത്തരവാദിത്തം) ഏറ്റെടുത്തതിൻ്റെ പര്യവസാനത്തെ കുറിച്ച് തീർത്തും അജ്ഞനുമായിരുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
لِّیُعَذِّبَ اللّٰهُ الْمُنٰفِقِیْنَ وَالْمُنٰفِقٰتِ وَالْمُشْرِكِیْنَ وَالْمُشْرِكٰتِ وَیَتُوْبَ اللّٰهُ عَلَی الْمُؤْمِنِیْنَ وَالْمُؤْمِنٰتِ ؕ— وَكَانَ اللّٰهُ غَفُوْرًا رَّحِیْمًا ۟۠
അല്ലാഹു വിധിച്ചതു പോലെ, മനുഷ്യൻ അവ ചുമന്നു. പുരുഷന്മാരിലും സ്ത്രീകളിലുമുള്ള കപടവിശ്വാസികളെയും, പുരുഷന്മാരിലും സ്ത്രീകളിലുമുള്ള ബഹുദൈവാരാധകരെയും അവരുടെ കപടവിശ്വാസത്തിൻ്റെയും ബഹുദൈവാരാധനയുടെയും ഫലമായി അല്ലാഹു ശിക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്. (അല്ലാഹുവിൽ) വിശ്വസിക്കുകയും, തങ്ങളെ ഏൽപ്പിച്ച ബാധ്യതകൾ നന്നായി പൂർത്തീകരിക്കുകയും ചെയ്ത പുരുഷന്മാർക്കും സ്ത്രീകൾക്കും അല്ലാഹു പൊറുത്തു നൽകുന്നതിനും വേണ്ടിയത്രെ അത്. തൻ്റെ ദാസന്മാരിൽ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് ഏറെ കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അല്ലാഹു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• اختصاص الله بعلم الساعة.
• അന്ത്യനാളിൻ്റെ സമയം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ.

• تحميل الأتباع كُبَرَاءَهُم مسؤوليةَ إضلالهم لا يعفيهم هم من المسؤولية.
• തങ്ങളെ വഴിപിഴപ്പിച്ചതിൻ്റെ ഉത്തരവാദിത്തം നേതാക്കളുടെ മേൽ ചുമത്തിയതു കൊണ്ട് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞു മാറാൻ കഴിയില്ല.

• شدة التحريم لإيذاء الأنبياء بالقول أو الفعل.
• നബിമാരെ വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ഉപദ്രവിക്കുന്നത് വളരെ കടുത്ത രൂപത്തിൽ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.

• عظم الأمانة التي تحمّلها الإنسان.
• മനുഷ്യൻ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തത്തിൻ്റെ ഗൗരവം.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߞߙߎߞߊ ߟߎ߬
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲