Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߞߙߎߞߊ ߟߎ߬   ߟߝߊߙߌ ߘߏ߫:
مِنَ الْمُؤْمِنِیْنَ رِجَالٌ صَدَقُوْا مَا عَاهَدُوا اللّٰهَ عَلَیْهِ ۚ— فَمِنْهُمْ مَّنْ قَضٰی نَحْبَهٗ وَمِنْهُمْ مَّنْ یَّنْتَظِرُ ۖؗ— وَمَا بَدَّلُوْا تَبْدِیْلًا ۟ۙ
(അല്ലാഹുവിൽ) വിശ്വസിച്ചവരിൽ അല്ലാഹുവിനോട് സത്യസന്ധത പുലർത്തിയ ചിലരുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ ഉറച്ചു നിൽക്കാമെന്നും, ക്ഷമയോടെ നിലകൊള്ളുമെന്നും കരാർ നൽകിയത് അവർ പൂർത്തീകരിച്ചു. അവരിൽ മരണപ്പെടുകയോ, അല്ലാഹുവിൻ്റെ മാർഗത്തിൽ കൊല്ലപ്പെടുകയോ ചെയ്തവരുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വം കാത്തിരിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. (അല്ലാഹുവിൽ) വിശ്വസിച്ച ഇവർ അവനുമായി ചെയ്ത കരാറിൽ -കപടവിശ്വാസികൾ തങ്ങളുടെ കരാർ (ലംഘനം നടത്തി) ചെയ്തതു പോലെ- മാറ്റം വരുത്തിയിട്ടില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
لِّیَجْزِیَ اللّٰهُ الصّٰدِقِیْنَ بِصِدْقِهِمْ وَیُعَذِّبَ الْمُنٰفِقِیْنَ اِنْ شَآءَ اَوْ یَتُوْبَ عَلَیْهِمْ ؕ— اِنَّ اللّٰهَ كَانَ غَفُوْرًا رَّحِیْمًا ۟ۚ
അല്ലാഹുവുമായി ചെയ്ത കരാറിൽ സത്യസന്ധത പാലിച്ചും, തങ്ങളുടെ കരാർ പൂർത്തീകരിച്ചു കൊണ്ടും സത്യസന്ധത പുലർത്തിയവർക്ക് അല്ലാഹു പ്രതിഫലം നൽകാൻ വേണ്ടിയാണത്. കരാറുകൾ കാറ്റിൽ പറത്തിയ കപടവിശ്വാസികളെ -അല്ലാഹു ഉദ്ദേശിക്കുന്നെങ്കിൽ- അവരുടെ നിഷേധത്തിൽ നിന്ന് പശ്ചാത്തപിക്കാൻ കഴിയുന്നതിന് മുൻപ് മരിപ്പിക്കുന്നതിലൂടെ ശിക്ഷിക്കുന്നതിനും, അല്ലെങ്കിൽ അവർക്ക് പശ്ചാത്തപിക്കാൻ അവസരം നൽകുകയും, അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതിന് വേണ്ടിയുമത്രെ അത്. തൻ്റെ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമത്രെ (റഹീം) അല്ലാഹു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَرَدَّ اللّٰهُ الَّذِیْنَ كَفَرُوْا بِغَیْظِهِمْ لَمْ یَنَالُوْا خَیْرًا ؕ— وَكَفَی اللّٰهُ الْمُؤْمِنِیْنَ الْقِتَالَ ؕ— وَكَانَ اللّٰهُ قَوِیًّا عَزِیْزًا ۟ۚ
ഖുറൈഷികളെയും ഗത്ഫാൻ ഗോത്രക്കാരെയും അവരോടൊപ്പമുള്ളവരെയും അല്ലാഹു സങ്കടത്തോടെയും തങ്ങൾ പ്രതീക്ഷിച്ചതെല്ലാം നഷ്ടപ്പെട്ടതിലുള്ള ദുഃഖത്തോടെയും തിരിച്ചയച്ചു. (അല്ലാഹുവിൽ) വിശ്വസിച്ചവരെ വേരോടെ പിഴുതു കളയാമെന്ന ഉദ്ദേശം അവർക്ക് നേടിയെടുക്കാനായില്ല. അല്ലാഹു അയച്ച കാറ്റും, അവൻ ഇറക്കിയ മലക്കുകളും കാരണത്താൽ മുഅ്മിനുകൾക്ക് യുദ്ധത്തിൻ്റെ ആവശ്യം തന്നെ അവൻ ഇല്ലാതെയാക്കുകയും ചെയ്തു. അല്ലാഹു അങ്ങേയറ്റം ശക്തിയുള്ളവനും (ഖവിയ്യ്), മഹാപ്രതാപമുള്ളവനും (അസീസ്) ആകുന്നു; ആരെങ്കിലും അല്ലാഹുവിനോട് എതിരിടാൻ ശ്രമിച്ചാൽ അവനെ അല്ലാഹു പരാജയപ്പെടുത്തുകയും കൈവെടിയുകയും ചെയ്യാതിരിക്കുകയില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاَنْزَلَ الَّذِیْنَ ظَاهَرُوْهُمْ مِّنْ اَهْلِ الْكِتٰبِ مِنْ صَیَاصِیْهِمْ وَقَذَفَ فِیْ قُلُوْبِهِمُ الرُّعْبَ فَرِیْقًا تَقْتُلُوْنَ وَتَاْسِرُوْنَ فَرِیْقًا ۟ۚ
ബഹുദൈവാരാധകരെ സഹായിച്ച യഹൂദരെ ശത്രുക്കൾക്കെതിരെ അവർ അഭയം തേടിയ കോട്ടകളിൽ നിന്ന് അല്ലാഹു പുറത്തേക്കിറക്കുകയും, അവരുടെ ഹൃദയങ്ങളിൽ അവൻ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അല്ലയോ മുഅ്മിനുകളേ! അവരിൽ ഒരു കൂട്ടരെ നിങ്ങൾ കൊല്ലുകയും, മറ്റൊരു വിഭാഗത്തെ നിങ്ങൾ തടവിലാക്കുകയും ചെയ്യുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاَوْرَثَكُمْ اَرْضَهُمْ وَدِیَارَهُمْ وَاَمْوَالَهُمْ وَاَرْضًا لَّمْ تَطَـُٔوْهَا ؕ— وَكَانَ اللّٰهُ عَلٰی كُلِّ شَیْءٍ قَدِیْرًا ۟۠
അവരുടെ നാശത്തിന് ശേഷം അവരുടെ ഭൂമിയും അതിലുണ്ടായിരുന്ന കൃഷികളും ഈത്തപ്പനകളുമെല്ലാം അല്ലാഹു നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നു. അവരുടെ വീടുകളും മറ്റു സ്വത്തുക്കളും നിങ്ങൾക്ക് നൽകുകയും ചെയ്തു. ഇതുവരെ നിങ്ങൾ കാലെടുത്തു വെച്ചിട്ടില്ലാത്ത ഖയ്ബർ ഭൂപ്രദേശവും അവൻ നിങ്ങൾക്ക് അധീനപ്പെടുത്തി നൽകിയിരിക്കുന്നു. എന്നാൽ നിങ്ങൾ അവിടെ പ്രവേശിക്കുന്നതാണ്. ഇത് അല്ലാഹുവിൻ്റെ വാഗ്ദാനവും (അവനിൽ) വിശ്വസിച്ചവർക്കുള്ള സന്തോഷവാർത്തയുമാകുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; അവന് അസാധ്യമായി ഒന്നുമില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
یٰۤاَیُّهَا النَّبِیُّ قُلْ لِّاَزْوَاجِكَ اِنْ كُنْتُنَّ تُرِدْنَ الْحَیٰوةَ الدُّنْیَا وَزِیْنَتَهَا فَتَعَالَیْنَ اُمَتِّعْكُنَّ وَاُسَرِّحْكُنَّ سَرَاحًا جَمِیْلًا ۟
അല്ലയോ നബിയേ! വീട്ടുചിലവുകൾക്ക് കൂടുതൽ വിശാലമായി നൽകണമെന്ന് -കൂടുതലായി നൽകാൻ മാത്രം ഒന്നും കയ്യിലില്ലാത്ത വേളയിൽ- താങ്കളോട് ആവശ്യപ്പെട്ട, അങ്ങയുടെ ഭാര്യമാരോട് പറയുക: നിങ്ങൾ ഇഹലോകജീവിതവും അതിലുള്ള അലങ്കാരങ്ങളുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ വരൂ! വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് നൽകപ്പെടുന്ന ജീവിതവിഭവം നിങ്ങൾക്കും ഞാൻ നൽകാം. ഒരു ഉപദ്രവമോ പ്രയാസപ്പെടുത്തലോ ഇല്ലാത്ത നിലക്ക് നിങ്ങളെ ഞാൻ ത്വലാഖ് (വിവാഹമോചനം) ചൊല്ലിത്തരാം.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاِنْ كُنْتُنَّ تُرِدْنَ اللّٰهَ وَرَسُوْلَهٗ وَالدَّارَ الْاٰخِرَةَ فَاِنَّ اللّٰهَ اَعَدَّ لِلْمُحْسِنٰتِ مِنْكُنَّ اَجْرًا عَظِیْمًا ۟
അല്ലാഹുവിൻ്റെ തൃപ്തിയും, അവൻ്റെ ദൂതൻ്റെ തൃപ്തിയും, പരലോകഭവനത്തിലെ സ്വർഗവുമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ; നിങ്ങളുടെ ഈ അവസ്ഥയിൽ ക്ഷമയോടെ നിലകൊള്ളുക. തീർച്ചയായും അല്ലാഹു നിങ്ങളിൽ നിന്ന് ക്ഷമിച്ചു കൊണ്ടും, നല്ല നിലയിൽ ബന്ധം നിലനിർത്തി കൊണ്ടും നന്മ പ്രവർത്തിക്കുന്നവർക്ക് മഹത്തരമായ പ്രതിഫലം ഒരുക്കി വെച്ചിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
یٰنِسَآءَ النَّبِیِّ مَنْ یَّاْتِ مِنْكُنَّ بِفَاحِشَةٍ مُّبَیِّنَةٍ یُّضٰعَفْ لَهَا الْعَذَابُ ضِعْفَیْنِ ؕ— وَكَانَ ذٰلِكَ عَلَی اللّٰهِ یَسِیْرًا ۟
നബിയുടെ ഭാര്യമാരേ! നിങ്ങളിൽ നിന്ന് ആരെങ്കിലും പ്രകടമായ വല്ല തിന്മയും ചെയ്യുകയാണെങ്കിൽ അവർക്ക് പരലോകത്ത് രണ്ട് മടങ്ങായി ശിക്ഷ ഇരട്ടിയാക്കപ്പെടുന്നതാണ്. അവർക്കുള്ള സ്ഥാനവും പദവിയും കാരണത്താലും, നബി -ﷺ- യുടെ പദവി സംരക്ഷിക്കുന്നതിനും വേണ്ടിയാണ് (ഇപ്രകാരം ചെയ്യുന്നത്). അങ്ങനെ ശിക്ഷ ഇരട്ടിയാക്കുക എന്നത് അല്ലാഹുവിന് വളരെ നിസ്സാരമാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• تزكية الله لأصحاب رسول الله صلى الله عليه وسلم ، وهو شرف عظيم لهم.
• അല്ലാഹു നബി -ﷺ- യുടെ അനുചരന്മാർക്ക് (സ്വഹാബികൾക്ക്) നൽകിയ മഹത്തായ അംഗീകാരം. അത് അവരെ സംബന്ധിച്ചിടത്തോളം മഹത്തരമായ ആദരവാണ്.

• عون الله ونصره لعباده من حيث لا يحتسبون إذا اتقوا الله.
• അല്ലാഹുവിൻ്റെ അടിമകൾക്ക് അവൻ്റെ സഹായവും അവനിൽ നിന്നുള്ള വിജയവും അവർ പ്രതീക്ഷിക്കാത്ത നിലക്ക് വന്നെത്തും. അവർ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കിൽ.

• سوء عاقبة الغدر على اليهود الذين ساعدوا الأحزاب.
• സഖ്യസേനകളെ സഹായിച്ചു കൊണ്ട് ചതിയും വഞ്ചനയും കാണിച്ച യഹൂദർക്കുണ്ടായ നിന്ദ്യമായ അന്ത്യം.

• اختيار أزواج النبي صلى الله عليه وسلم رضا الله ورسوله دليل على قوة إيمانهنّ.
• നബി -ﷺ- യുടെ പത്നിമാർ അല്ലാഹുവിൻ്റെ തൃപ്തിയും, അവൻ്റെ ദൂതരുടെ തൃപ്തിയും തിരഞ്ഞെടുത്തു എന്നത് അവരുടെ വിശ്വാസത്തിൻ്റെ ശക്തി തെളിയിക്കുന്നു.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߞߙߎߞߊ ߟߎ߬
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲