Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: یونس   آیت:

യൂനുസ്

د سورت د مقصدونو څخه:
تقرير النبوة بالأدلة، ودعوة المكذبين للإيمان مع تهديدهم بالعذاب.
നബി (ﷺ) യുടെ പ്രവാചകത്വം തെളിവുകളിലൂടെ സ്ഥാപിക്കുകയും, നിഷേധികളെ വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും, ശിക്ഷയെ കുറിച്ച് അവർക്ക് താക്കീത് നൽകുകയും ചെയ്യുന്നു.

الٓرٰ ۫— تِلْكَ اٰیٰتُ الْكِتٰبِ الْحَكِیْمِ ۟
(അലിഫ് ലാം റാ) പോലുള്ളവയെ സംബന്ധിച്ച് സൂറത്തുൽ ബഖറഃയുടെ ആരംഭത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഈ സൂറത്തിൽ ഓതപ്പെടുന്ന ഈ ആയത്തുകൾ ജ്ഞാനവും വിധികളും ഉൾക്കൊള്ളുന്ന ഖണ്ഡിതവും സ്പഷ്ടവുമായ ഖുർആനിലെ സൂക്തങ്ങളാകുന്നു.
عربي تفسیرونه:
اَكَانَ لِلنَّاسِ عَجَبًا اَنْ اَوْحَیْنَاۤ اِلٰی رَجُلٍ مِّنْهُمْ اَنْ اَنْذِرِ النَّاسَ وَبَشِّرِ الَّذِیْنَ اٰمَنُوْۤا اَنَّ لَهُمْ قَدَمَ صِدْقٍ عِنْدَ رَبِّهِمْ ؔؕ— قَالَ الْكٰفِرُوْنَ اِنَّ هٰذَا لَسٰحِرٌ مُّبِیْنٌ ۟
അല്ലാഹുവിൻ്റെ ശിക്ഷയെ സൂക്ഷിക്കണം എന്ന് കൽപ്പിച്ചു കൊണ്ട് അവരുടെ കൂട്ടത്തിൽ നിന്നുതന്നെയുള്ള ഒരാൾക്ക് നാം ദിവ്യസന്ദേശം നൽകിയത് ജനങ്ങൾക്ക് അത്ഭുതത്തിന് കാരണമായിപ്പോയോ? പ്രവാചകരേ, അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് അവർ ചെയ്ത സൽക്കർമ്മങ്ങൾ നിമിത്തം അവരുടെ രക്ഷിതാവിങ്കൽ ഉന്നതമായ പദവിയുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുക. സത്യനിഷേധികൾ പറഞ്ഞു: ഈ ആയത്തുകൾ കൊണ്ടുവന്ന ആൾ വ്യക്തമായും ഒരു മാരണക്കാരൻ തന്നെയാകുന്നു
عربي تفسیرونه:
اِنَّ رَبَّكُمُ اللّٰهُ الَّذِیْ خَلَقَ السَّمٰوٰتِ وَالْاَرْضَ فِیْ سِتَّةِ اَیَّامٍ ثُمَّ اسْتَوٰی عَلَی الْعَرْشِ یُدَبِّرُ الْاَمْرَ ؕ— مَا مِنْ شَفِیْعٍ اِلَّا مِنْ بَعْدِ اِذْنِهٖ ؕ— ذٰلِكُمُ اللّٰهُ رَبُّكُمْ فَاعْبُدُوْهُ ؕ— اَفَلَا تَذَكَّرُوْنَ ۟
അത്ഭുതപ്പെടുന്നവരേ, തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് മഹത്തായ നിലക്ക് ആകാശങ്ങളെയും വിശാലമായ രൂപത്തിൽ ഭൂമിയെയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട് സിംഹാസനത്തിനു മേൽ ഉയരുകയും ചെയ്ത അല്ലാഹുവാകുന്നു. അപ്പോൾ നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരാളെ ദൂതനായി നിയോഗിച്ചതിൽ നിങ്ങളെന്തിന് അത്ഭുതപ്പെടണം? അവൻ്റെ വിശാലമായ ആധിപത്യത്തിൽ വിധിക്കുന്നവനും കണക്കാക്കുന്നവനും അവൻ മാത്രമാണ്. അവൻ്റെ അനുവാദത്തിന് ശേഷവും ശുപാർശ പറയുന്നവനെ അവൻ തൃപ്തിപ്പെട്ടാലുമല്ലാതെ യാതൊരു ശുപാർശക്കാരനും അവങ്കൽ ശുപാർശ നടത്തുന്നതല്ല. ഈ വിശേഷണങ്ങൾക്ക് ഉടമയത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാൽ അവനെ മാത്രം നിങ്ങൾ ആരാധിക്കുക. അവൻ്റെ ഏകത്വത്തിനുള്ള ഈ തെളിവുകളും ന്യായങ്ങളും നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? ഏറ്റവും നിസ്സാരമായ ചിന്താശേഷിയുള്ളവർക്ക് പോലും അത് മനസ്സിലാക്കുവാനും അവനിൽ വിശ്വസിക്കാനും സാധിക്കും.
عربي تفسیرونه:
اِلَیْهِ مَرْجِعُكُمْ جَمِیْعًا ؕ— وَعْدَ اللّٰهِ حَقًّا ؕ— اِنَّهٗ یَبْدَؤُا الْخَلْقَ ثُمَّ یُعِیْدُهٗ لِیَجْزِیَ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ بِالْقِسْطِ ؕ— وَالَّذِیْنَ كَفَرُوْا لَهُمْ شَرَابٌ مِّنْ حَمِیْمٍ وَّعَذَابٌ اَلِیْمٌ بِمَا كَانُوْا یَكْفُرُوْنَ ۟
അവങ്കലേക്ക് മാത്രമാണ് ഖിയാമത്ത് നാളിൽ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങളുടെ കർമ്മങ്ങൾക്ക് പ്രതിഫലം നൽകുന്നതിന് വേണ്ടിയാണത്. അല്ലാഹു ജനങ്ങളോട് സത്യമായും വാഗ്ദാനം ചെയ്തിരിക്കുന്നതത്രെ അത്. അതവൻ ലംഘിക്കുകയില്ല. അവൻ അതിന് കഴിവുള്ളവനാകുന്നു. മുൻ മാതൃകയില്ലാതെ അവൻ സൃഷ്ടി ആരംഭിക്കുന്നു. പിന്നെ മരണശേഷം അവനത് ആവർത്തിക്കുന്നു; അല്ലാഹുവിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് നീതി പൂർവ്വകമായി അവരുടെ നന്മകളിൽ നിന്ന് ഒന്നും കുറവ് വരുത്താതെയും തിന്മകൾ വർദ്ധിപ്പിക്കാതെയും പ്രതിഫലം നൽകാൻ വേണ്ടിയാണത്. അല്ലാഹുവിലും അവൻ്റെ പ്രവാചകരിലും അവിശ്വസിച്ചവർക്ക് അവരുടെ ആ നിഷേധം കാരണത്താൽ അവരുടെ ആന്തരികാവയവങ്ങൾ മുറിച്ച് കളയുന്ന ചുട്ടുതിളയ്ക്കുന്ന പാനീയവും വേദനാജനകമായ ശിക്ഷയും ഉണ്ടാകും.
عربي تفسیرونه:
هُوَ الَّذِیْ جَعَلَ الشَّمْسَ ضِیَآءً وَّالْقَمَرَ نُوْرًا وَّقَدَّرَهٗ مَنَازِلَ لِتَعْلَمُوْا عَدَدَ السِّنِیْنَ وَالْحِسَابَ ؕ— مَا خَلَقَ اللّٰهُ ذٰلِكَ اِلَّا بِالْحَقِّ ۚ— یُفَصِّلُ الْاٰیٰتِ لِقَوْمٍ یَّعْلَمُوْنَ ۟
സൂര്യനെ പ്രകാശം വ്യാപിപ്പിക്കുകയും പരത്തുകയും ചെയ്യുന്നതാക്കിയതും ചന്ദ്രനെ വെളിച്ചം ലഭിക്കുന്ന പ്രകാശമാക്കിയതും അവനാകുന്നു. അതിൻ്റെ സഞ്ചാരം 28 ഘട്ടങ്ങളാക്കി അവൻ നിർണയിക്കുകയും ചെയ്തിരിക്കുന്നു. ഒരു ഘട്ടമെന്നാൽ ഒരു രാത്രിയും പകലും അത് സഞ്ചരിക്കുന്ന ദൂരമാകുന്നു. മനുഷ്യരേ, സൂര്യനെ കൊണ്ട് ദിവസങ്ങളുടെ എണ്ണവും ചന്ദ്രനെ കൊണ്ട് മാസങ്ങളുടെയും കൊല്ലങ്ങളുടെയും എണ്ണവും നിങ്ങൾക്ക് അറിയാൻ വേണ്ടിയാകുന്നു അത്. യഥാർത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു ആകാശ ഭൂമികളെയോ അതിലുള്ള യാതൊന്നിനെയോ സൃഷ്ടിച്ചിട്ടില്ല. അവൻ്റെ കഴിവും മഹത്വവും ജനങ്ങൾക്ക് ബോധ്യമാവാൻ വേണ്ടിയാണത്. അവൻ്റെ ഏകത്വത്തിനുള്ള വ്യക്തമായ ഈ തെളിവുകളും സ്പഷ്ടമായ ദൃഷ്ടാന്തങ്ങളും മനസ്സിലാക്കുന്ന ആളുകൾക്ക് വേണ്ടി വിശദീകരിക്കുന്നു. അവർ അതിലൂടെ അല്ലാഹുവിൻ്റെ ഏകത്വത്തിനുള്ള തെളിവ് മനസിലാക്കാൻ വേണ്ടിയാണത്.
عربي تفسیرونه:
اِنَّ فِی اخْتِلَافِ الَّیْلِ وَالنَّهَارِ وَمَا خَلَقَ اللّٰهُ فِی السَّمٰوٰتِ وَالْاَرْضِ لَاٰیٰتٍ لِّقَوْمٍ یَّتَّقُوْنَ ۟
തീർച്ചയായും, അടിമകൾക്കുമേൽ രാപകലുകൾ മാറിമാറിവരുന്നതിലും, അതിനെത്തുടർന്നുണ്ടാകുന്ന ഇരുട്ട് വെളിച്ചം എന്നിവയിലും, അതിൽ ഏതെങ്കിലുമൊന്നിൻ്റെ ദൈർഘ്യം, കുറവ് എന്നിവയിലും ആകാശ ഭൂമികളിലുള്ള സൃഷ്ടികളിലും, അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അവനെ സൂക്ഷിക്കുന്ന ആളുകൾക്ക് അവൻ്റെ മഹത്വം വ്യക്തമാകുന്ന പല തെളിവുകളുമുണ്ട്
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• إثبات نبوة النبي صلى الله عليه وسلم وأن إرساله أمر معقول لا عجب فيه .
• നബി (ﷺ) യുടെ പ്രവാചകത്വം സ്ഥിരപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ പ്രവാചകത്വം ന്യായമാണ്. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

• خلق السماوات والأرض ومن فيهما، وتدبير الأمر، وتقدير الأزمان واختلاف الليل والنهار كلها آيات عظيمة دالة على ألوهية الله سبحانه.
• ആകാശ ഭൂമികളും അവയിലുള്ളതും, കാര്യങ്ങൾ നിയന്ത്രിക്കുന്നതും, കാലം കണക്കാക്കുന്നതും, രാപ്പകലുകൾ മാറിവരുന്നതുമെല്ലാം പരിശുദ്ധനായ അല്ലാഹുവിൻ്റെ ആരാധ്യതക്കുള്ള മഹത്തായ തെളിവാണ്.

• الشفاعة يوم القيامة لا تكون إلا لمن أذن له الله، ورضي قوله وفعله.
• ഖിയാമത്ത് നാളിൽ ശുപാർശക്കവകാശം അല്ലാഹു അനുമതി നൽകുകയും, വാക്കും പ്രവർത്തിയും അവൻ തൃപ്തിപ്പെടുകയും ചെയ്തവർക്ക് മാത്രമായിരിക്കും.

• تقدير الله عز وجل لحركة الشمس ولمنازل القمر يساعد على ضبط التاريخ والأيام والسنين.
• സൂര്യൻ്റെ ചലനവും ചന്ദ്രൻ്റെ ഘട്ടങ്ങളും അല്ലാഹു നിശ്ചയിച്ചത് തിയ്യതിയും ദിവസങ്ങളും വർഷങ്ങളും കണക്കാക്കാൻ സഹായിക്കുന്നു.

 
د معناګانو ژباړه سورت: یونس
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول