Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: نحل   آیت:
لِیَكْفُرُوْا بِمَاۤ اٰتَیْنٰهُمْ ؕ— فَتَمَتَّعُوْا ۫— فَسَوْفَ تَعْلَمُوْنَ ۟
അല്ലാഹുവിൽ പങ്കുചേർക്കുക എന്ന തിന്മ, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിലേക്ക് അവരെ എത്തിച്ചു. അവരുടെ പ്രയാസങ്ങൾ അവൻ നീക്കിക്കൊടുത്തു എന്നതു പോലുള്ള അനുഗ്രഹങ്ങളെ അവർ നിഷേധിച്ചു. അതിനാൽ അവരോട് പറയപ്പെട്ടു: ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ ശിക്ഷ നിങ്ങൾക്ക് വന്നെത്തുന്നത് വരെ നിങ്ങൾക്കുള്ള അനുഗ്രഹങ്ങളുമായി നിങ്ങൾ സുഖിച്ചു കൊള്ളുക.
عربي تفسیرونه:
وَیَجْعَلُوْنَ لِمَا لَا یَعْلَمُوْنَ نَصِیْبًا مِّمَّا رَزَقْنٰهُمْ ؕ— تَاللّٰهِ لَتُسْـَٔلُنَّ عَمَّا كُنْتُمْ تَفْتَرُوْنَ ۟
നാം നൽകിയ സമ്പത്തിൽ നിന്ന് ഒരു പങ്ക്, നിർജ്ജീവമായ, ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത, ഒന്നും അറിയാത്ത വിഗ്രഹങ്ങൾക്ക് വേണ്ടി ബഹുദൈവാരാധകർ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ അവരിലേക്ക് സാമീപ്യം തേടുകയാണിവർ. അല്ലയോ ബഹുദൈവാരാധകരേ! അല്ലാഹു സത്യം! ഈ വിഗ്രഹങ്ങൾ ആരാധ്യന്മാരാണെന്നും നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് അവക്ക് അവകാശപ്പെട്ടതാണെന്നും നിങ്ങൾ ജൽപ്പിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്.
عربي تفسیرونه:
وَیَجْعَلُوْنَ لِلّٰهِ الْبَنٰتِ سُبْحٰنَهٗ ۙ— وَلَهُمْ مَّا یَشْتَهُوْنَ ۟
ബഹുദൈവാരാധകർ അല്ലാഹുവിന് പെണ്മക്കളുണ്ടെന്ന് ജൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ പെൺമക്കളാണ് മലക്കുകളെന്നും അവർ വിശ്വസിക്കുന്നു. അങ്ങനെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്നും അവർ ജൽപ്പിക്കുന്നു. അവർ സ്വയം ഇഷ്ടപ്പെടാത്തതിനെ അല്ലാഹുവിന് അവർ തിരഞ്ഞെടുത്തു നൽകിയിരിക്കുന്നു. അവർ അല്ലാഹുവിന് ഉണ്ട് എന്ന് പറയുന്നതിൽ നിന്ന് അവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. അവരുടെ മനസ്സുകൾ ആഗ്രഹിക്കുന്ന ആൺമക്കളെ അവർ തങ്ങൾക്കു നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ ഇതിനെക്കാൾ വലിയ അതിക്രമം മറ്റേതുണ്ട്?!
عربي تفسیرونه:
وَاِذَا بُشِّرَ اَحَدُهُمْ بِالْاُ ظَلَّ وَجْهُهٗ مُسْوَدًّا وَّهُوَ كَظِیْمٌ ۟ۚ
ബഹുദൈവാരാധകരിൽ പെട്ട ഇവരിൽ ആർക്കെങ്കിലും ഒരു പെൺകുഞ്ഞ് ഉണ്ടായ സന്തോഷവാർത്ത അറിയിക്കപ്പെട്ടാൽ അവൻ്റെ മുഖമതാ അവന് അറിയിക്കപ്പെട്ട വാർത്തയോടുള്ള വെറുപ്പിനാൽ കറുത്തിരുളുന്നു. അവൻ്റെ ഹൃദയം സങ്കടവും ദുഃഖവും കൊണ്ട് നിറയുന്നു. എന്നിട്ട് അതേ മനുഷ്യൻ തന്നെ അല്ലാഹുവിന് -താൻ സ്വന്തത്തിന് ഇഷ്ടപ്പെടാത്ത കാര്യം- ചേർത്തിപ്പറയുന്നു.
عربي تفسیرونه:
یَتَوَارٰی مِنَ الْقَوْمِ مِنْ سُوْٓءِ مَا بُشِّرَ بِهٖ ؕ— اَیُمْسِكُهٗ عَلٰی هُوْنٍ اَمْ یَدُسُّهٗ فِی التُّرَابِ ؕ— اَلَا سَآءَ مَا یَحْكُمُوْنَ ۟
ഒരു പെൺകുഞ്ഞ് ജനിച്ചു എന്ന വാർത്ത അറിയിക്കപ്പെട്ടതിലുള്ള പ്രയാസം കാരണത്താൽ തൻ്റെ നാട്ടുകാരിൽ നിന്ന് അവൻ മറയുകയും, ഒളിച്ചിരിക്കുകയും ചെയ്യുന്നു. അവൻ സ്വയം ചോദിക്കുന്നു: ഞാൻ ഈ പെൺകുട്ടിയെ അപമാനവും നിന്ദ്യതയും സഹിച്ച് നിലനിർത്തണമോ, അതല്ല അതിനെ ജീവനോടെ കുഴിച്ചു മൂടുകയും, മണ്ണിനടിയിലാക്കുകയും ചെയ്യണമോ?! തങ്ങളുടെ സ്വന്തങ്ങൾക്ക് വെറുപ്പുള്ള കാര്യം അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്നതിലൂടെ ബഹുദൈവാരാധകർ എടുത്തിരിക്കുന്ന ഈ വിധി എത്ര മോശമായിരിക്കുന്നു!
عربي تفسیرونه:
لِلَّذِیْنَ لَا یُؤْمِنُوْنَ بِالْاٰخِرَةِ مَثَلُ السَّوْءِ ۚ— وَلِلّٰهِ الْمَثَلُ الْاَعْلٰی ؕ— وَهُوَ الْعَزِیْزُ الْحَكِیْمُ ۟۠
പരലോകത്തിൽ വിശ്വസിക്കാത്ത (അല്ലാഹുവിനെ) നിഷേധിച്ചവർക്കാകുന്നു തിന്മയുടെ വിശേഷണങ്ങൾ. സന്താനത്തെ ആവശ്യമുണ്ടാവുക, അജ്ഞത, നിഷേധം പോലുള്ള മോശം വിശേഷണങ്ങൾ അവർക്കാകുന്നു. അല്ലാഹുവിനാകുന്നു ഉന്നതവും സ്തുത്യർഹവുമായ വിശേഷണങ്ങൾ; മഹത്വവും പൂർണ്ണതയും ധന്യതയും സർവ്വതിനെ കുറിച്ചുമുള്ള അറിവും (പോലുള്ള നല്ല വിശേഷണങ്ങൾ). അവൻ -ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത വിധം- തൻ്റെ സർവ്വാധികാരത്തിൽ അങ്ങേയറ്റം പ്രതാപമുള്ളവനും (അസീസ്) തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്ന യുക്തിമാനും (ഹകീം) ആകുന്നു.
عربي تفسیرونه:
وَلَوْ یُؤَاخِذُ اللّٰهُ النَّاسَ بِظُلْمِهِمْ مَّا تَرَكَ عَلَیْهَا مِنْ دَآبَّةٍ وَّلٰكِنْ یُّؤَخِّرُهُمْ اِلٰۤی اَجَلٍ مُّسَمًّی ۚ— فَاِذَا جَآءَ اَجَلُهُمْ لَا یَسْتَاْخِرُوْنَ سَاعَةً وَّلَا یَسْتَقْدِمُوْنَ ۟
ജനങ്ങളെ അവരുടെ അതിക്രമത്തിൻ്റെയും നിഷേധത്തിൻ്റെയും ഫലമായി അല്ലാഹു ശിക്ഷിക്കുകയായിരുന്നുവെങ്കിൽ ഭൂമിക്ക് മുകളിൽ ഒരു മനുഷ്യനെയോ ചലിക്കുന്ന ഒരു ജീവിയെയോ അവൻ വിട്ടേക്കുമായിരുന്നില്ല. എന്നാൽ അല്ലാഹു അവൻ്റെ അറിവിൽ നിശ്ചയിക്കപ്പെട്ട ഒരു അവധി വരെ അവർക്ക് നീട്ടിനൽകിയിരിക്കുന്നു. ആ നിശ്ചിത സമയം വന്നുകഴിഞ്ഞാൽ അവർ പിന്നെ അതിൽ നിന്ന് -നിസ്സാരമായ ഒരു സമയം പോലും- വൈകുകയോ നേരത്തെയാവുകയോ ചെയ്യില്ല.
عربي تفسیرونه:
وَیَجْعَلُوْنَ لِلّٰهِ مَا یَكْرَهُوْنَ وَتَصِفُ اَلْسِنَتُهُمُ الْكَذِبَ اَنَّ لَهُمُ الْحُسْنٰی ؕ— لَا جَرَمَ اَنَّ لَهُمُ النَّارَ وَاَنَّهُمْ مُّفْرَطُوْنَ ۟
തങ്ങളിലേക്ക് ചേർത്തപ്പെടുന്നത് അവർ വെറുക്കുന്ന പെൺമക്കളെ അല്ലാഹുവിലേക്ക് അവർ ചേർത്തു പറയുന്നു. തങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെട്ടുവെന്ന് വന്നാൽ തന്നെയും അല്ലാഹുവിങ്കൽ തങ്ങൾക്ക് ഉത്തമമായ സ്ഥാനമുണ്ടെന്നും അവർ തങ്ങളുടെ നാവുകൾ കൊണ്ട് കള്ളം കെട്ടിച്ചമക്കുന്നു. എന്നാൽ യഥാർഥത്തിൽ അവർക്ക് നരകം തന്നെയാണുള്ളത്; തീർച്ച. അവരതിൽ ഉപേക്ഷിക്കപ്പെടുന്നതാണ്. പിന്നീടൊരിക്കലും അവരതിൽ നിന്ന് പുറത്തു കടക്കുകയില്ല.
عربي تفسیرونه:
تَاللّٰهِ لَقَدْ اَرْسَلْنَاۤ اِلٰۤی اُمَمٍ مِّنْ قَبْلِكَ فَزَیَّنَ لَهُمُ الشَّیْطٰنُ اَعْمَالَهُمْ فَهُوَ وَلِیُّهُمُ الْیَوْمَ وَلَهُمْ عَذَابٌ اَلِیْمٌ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു സത്യം! താങ്കൾക്ക് മുൻപുള്ള സമുദായങ്ങളിലേക്ക് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അപ്പോൾ പിശാച് അവരുടെ ബഹുദൈവാരാധനയും നിഷേധവും തിന്മകളും പോലുള്ള മ്ലേഛവൃത്തികൾ അവർക്ക് മനോഹരമായി തോന്നിപ്പിച്ചു നൽകി. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ സഹായി ആണത്രെ അവൻ. എങ്കിൽ അവനെ അവർ സഹായത്തിന് വിളിക്കട്ടെ. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് വേദനയേറിയ ശിക്ഷയാണുള്ളത്.
عربي تفسیرونه:
وَمَاۤ اَنْزَلْنَا عَلَیْكَ الْكِتٰبَ اِلَّا لِتُبَیِّنَ لَهُمُ الَّذِی اخْتَلَفُوْا فِیْهِ ۙ— وَهُدًی وَّرَحْمَةً لِّقَوْمٍ یُّؤْمِنُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! നാം താങ്കൾക്ക് മേൽ ഖുർആൻ അവതരിപ്പിച്ചത് സർവ്വജനങ്ങൾക്കും അവർ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ഏകദൈവാരാധന, പുനരുത്ഥാനം, മറ്റു മതനിയമങ്ങൾ എന്നിവയെ കുറിച്ച് അവർക്ക് വിശദീകരിച്ചു നൽകുന്നതിന് വേണ്ടിയാണ്. അല്ലാഹുവിലും അവൻ്റെ ദൂതനിലും ഖുർആനിലുള്ള കാര്യങ്ങളിലും വിശ്വസിച്ചവർക്ക് ഖുർആൻ സന്മാർഗവും കാരുണ്യവും ആയിത്തീരുന്നതിന് വേണ്ടിയും (ആണ് അവൻ അത് അവതരിപ്പിച്ചത്). അവരാകുന്നു സത്യം സ്വീകരിച്ചു കൊണ്ട് പ്രയോജനമെടുക്കുന്നവർ.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• من جهالات المشركين: نسبة البنات إلى الله تعالى، ونسبة البنين لأنفسهم، وأَنفَتُهم من البنات، وتغيّر وجوههم حزنًا وغمَّا بالبنت، واستخفاء الواحد منهم وتغيبه عن مواجهة القوم من شدّة الحزن وسوء الخزي والعار والحياء الذي يلحقه بسبب البنت.
• പെൺമക്കളെ അല്ലാഹുവിലേക്കും, ആൺമക്കളെ തങ്ങളിലേക്കും ചേർക്കുക എന്നത് ബഹുദൈവാരാധകരുടെ വിഡ്ഢിത്തങ്ങളിൽ ഒന്നായിരുന്നു. പെൺകുട്ടികളോടുള്ള അവരുടെ വെറുപ്പും, പെൺകുട്ടി ജനിച്ചു എന്നറിയിക്കപ്പെട്ടാൽ ദുഃഖവും സങ്കടവും കാരണത്താൽ അവരുടെ മുഖം മാറുന്നതും, പെൺകുട്ടി ജനിച്ചതിനാൽ സംഭവിച്ച കടുത്ത വിഷമവും അപമാനവും ദുഷ്പേരും ലജ്ജയും കാരണത്താൽ ജനങ്ങളിൽ നിന്ന് ഒളിച്ചു കഴിയുകയും, ആളുകളെ അഭിമുഖീകരിക്കാതിരിക്കുന്നതുമെല്ലാം അതിൽ പെട്ടത് തന്നെ.

• من سنن الله إمهال الكفار وعدم معاجلتهم بالعقوبة ليترك الفرصة لهم للإيمان والتوبة.
• അല്ലാഹുവിൻ്റെ നടപടിക്രമങ്ങളിൽ പെട്ടതാണ് അവനെ നിഷേധിച്ചവർക്ക് അവധിനൽകുക എന്നതും, അവർക്ക് വിശ്വസിക്കാനും പശ്ചാത്തപിച്ചു മടങ്ങാനും കഴിയും വിധം അവരെ ഉടനടി ശിക്ഷിക്കാതിരിക്കുകയും ചെയ്യുക എന്നത്.

• مهمة النبي صلى الله عليه وسلم الكبرى هي تبيان ما جاء في القرآن، وبيان ما اختلف فيه أهل الملل والأهواء من الدين والأحكام، فتقوم الحجة عليهم ببيانه.
• ഖുർആനിൽ വന്നത് വിശദീകരിച്ചു നൽകുക എന്നത് നബി -ﷺ- യുടെ പ്രഥമ ദൗത്യമാണ്. വ്യത്യസ്ത വിശ്വാസചിന്താഗതിക്കാർക്കിടയിൽ മതത്തിൻ്റെയും മതവിധികളുടെയും കാര്യത്തിൽ സംഭവിച്ചിട്ടുള്ള അഭിപ്രായഭിന്നതകൾ വ്യക്തമാക്കി നൽകുകയും, അവർക്ക് മേൽ തെളിവ് സ്ഥാപിക്കുകയും ചെയ്യുക എന്നതും അതിൽ പെട്ടതാണ്.

 
د معناګانو ژباړه سورت: نحل
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول