د قرآن کریم د معناګانو ژباړه - ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه آیت: (76) سورت: النحل
وَضَرَبَ اللّٰهُ مَثَلًا رَّجُلَیْنِ اَحَدُهُمَاۤ اَبْكَمُ لَا یَقْدِرُ عَلٰی شَیْءٍ وَّهُوَ كَلٌّ عَلٰی مَوْلٰىهُ ۙ— اَیْنَمَا یُوَجِّهْهُّ لَا یَاْتِ بِخَیْرٍ ؕ— هَلْ یَسْتَوِیْ هُوَ ۙ— وَمَنْ یَّاْمُرُ بِالْعَدْلِ ۙ— وَهُوَ عَلٰی صِرَاطٍ مُّسْتَقِیْمٍ ۟۠
ബഹുദൈവാരാധകർക്ക് മറുപടിയായി മറ്റൊരു ഉപമ കൂടി അല്ലാഹു വിവരിച്ചു നൽകുന്നു. രണ്ട് വ്യക്തികളുടെ ഉപമയാണത്. ഒരാൾ കേൾക്കാനോ സംസാരിക്കാനോ എന്തെങ്കിലും ഗ്രഹിക്കാനോ കഴിയാത്ത ഊമയാകുന്നു. അവന് സ്വയം ഉപകാരമുള്ള എന്തെങ്കിലും ചെയ്യുവാനോ, മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരം ചെയ്യുവാനോ സാധിക്കില്ല. അവൻ്റെ കാര്യങ്ങൾ ഏറ്റെടുത്തിട്ടുള്ള രക്ഷകർത്താക്കൾക്ക് അവൻ ഭാരമേറിയ ഒരു ഉത്തരവാദിത്തം തന്നെ. ഏത് ദിശയിലേക്ക് അവനെ തിരിച്ചുവിട്ടാലും ഒരു നന്മയും അവൻ കൊണ്ടുവരില്ല. എന്തെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ അവനൊട്ട് സാധിക്കുകയുമില്ല. ഈ അവസ്ഥയിലുള്ള ഒരാളും ശരിയായി കേൾക്കാനും സംസാരിക്കാനും കഴിവുള്ള, മറ്റുള്ളവർക്ക് പ്രയോജനമുള്ള, ജനങ്ങളോട് നീതി കൽപ്പിക്കുന്ന, നേരായി നിലകൊള്ളുന്ന, വ്യക്തമായ -വളവുകളില്ലാത്ത- വഴിയിൽ നിലയുറപ്പിച്ചിട്ടുള്ള മറ്റൊരാളും സമന്മാരാകുമോ? അപ്പോൾ ബഹുദൈവാരാധകരേ! പ്രതാപത്തിൻ്റെയും പരിപൂർണതയുടെയും വിശേഷണങ്ങളുള്ള അല്ലാഹുവിനെയും, കേൾക്കുകയോ സംസാരിക്കുകയോ എന്തെങ്കിലും നന്മ കൊണ്ടുവരികയോ തിന്മ നീക്കുകയോ ചെയ്യാത്ത നിങ്ങളുടെ വിഗ്രഹങ്ങളെയും എങ്ങനെയാണ് നിങ്ങൾ തുല്ല്യരാക്കുക?!
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• لله تعالى الحكمة البالغة في قسمة الأرزاق بين العباد، إذ جعل منهم الغني والفقير والمتوسط؛ ليتكامل الكون، ويتعايش الناس، ويخدم بعضهم بعضًا.
• മനുഷ്യർക്കിടയിൽ ഉപജീവനം വീതംവെച്ചതിൽ അല്ലാഹുവിന് മഹത്തരമായ ഒരു ലക്ഷ്യമുണ്ട്. കാരണം അവരിൽ ധനികരെയും ദരിദ്രരെയും ഇടത്തരക്കാരെയും അവൻ നിശ്ചയിച്ചിരിക്കുന്നു; അങ്ങനെയാണെങ്കിലേ ലോകം പരസ്പരപൂരകമായി തീരുകയുള്ളൂ. ജനങ്ങൾക്ക് പരസ്പരം സഹകരിച്ചു ജീവിക്കാനും, അവരിൽ ചിലർ മറ്റുചിലർക്ക് സഹായികളായി മാറുവാനും അപ്പോഴേ കഴിയൂ.

• دَلَّ المثلان في الآيات على ضلالة المشركين وبطلان عبادة الأصنام؛ لأن شأن الإله المعبود أن يكون مالكًا قادرًا على التصرف في الأشياء، وعلى نفع غيره ممن يعبدونه، وعلى الأمر بالخير والعدل.
• മേലെയുള്ള ആയത്തുകളിൽ പരാമർശിക്കപ്പെട്ട രണ്ട് ഉപമകൾ ബഹുദൈവാരാധകരുടെ വഴികേടും, വിഗ്രഹങ്ങളെ ആരാധിക്കുന്നതിൻ്റെ നിരർത്ഥകതയും ബോധ്യപ്പെടുത്തുന്നു. കാരണം ആരാധിക്കപ്പെടുന്നവൻ കാര്യങ്ങൾ മാറ്റിമറിക്കാൻ കഴിവുള്ളവനും, ഉടമസ്ഥനുമായിരിക്കേണ്ടതുണ്ട്. തന്നെ ആരാധിക്കുന്നവർക്ക് ഉപകാരം ചെയ്യുവാനും, നന്മയും നീതിയും കൽപ്പിക്കാൻ സാധിക്കുന്നവനുമായിരിക്കണം.

• من نعمه تعالى ومن مظاهر قدرته خلق الناس من بطون أمهاتهم لا علم لهم بشيء، ثم تزويدهم بوسائل المعرفة والعلم، وهي السمع والأبصار والأفئدة، فبها يعلمون ويدركون.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ പെട്ട, അവൻ്റെ ശക്തിയുടെ അടയാളങ്ങളിൽ പെട്ട കാര്യമാണ് മനുഷ്യരെ അവരുടെ മാതാക്കളുടെ ഉദരങ്ങളിൽ നിന്ന് പുറത്തു കൊണ്ടുവന്നു എന്നത്. അപ്പോൾ അവർക്ക് ഒന്നിനെ കുറിച്ചും അറിവില്ല; ശേഷം അറിയാനും പഠിക്കാനുമുള്ള മാർഗങ്ങൾ അവർക്ക് നൽകുകയും, കേൾവിയും കാഴ്ച്ചയും ചിന്തയും അവർക്ക് ഏർപ്പെടുത്തുകയും ചെയ്തു. അത് കൊണ്ട് അവർ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.

 
د معناګانو ژباړه آیت: (76) سورت: النحل
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه - د ژباړو فهرست (لړلیک)

ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه، د قرآني علومو د مرکز، تفسیر لخوا خپره شوې ده.

بندول